Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഈ ജനകീയ പ്രതിരോധം പിണറായിയെ രക്ഷിക്കാന്‍

എപ്പോഴാണ് എന്‍ഫോഴ്‌സ്‌മെന്റ് മുഖ്യമന്ത്രിയുടെ വാതിലില്‍ മുട്ടുകയെന്ന് ആര്‍ക്കും പറയാനാവില്ല. ഇങ്ങനെയൊരു സ്ഥിതിവിശേഷം സിപിഎം നേതൃത്വം മുന്നില്‍കാണുന്നുണ്ട്. പിണറായിയെ ഇഡി തൊടില്ലെന്നൊക്കെ എം.വി. ഗോവിന്ദന്‍ വാചകമടിക്കുന്നത് പാര്‍ട്ടിയുടെ പേടികൊണ്ടാണ്. ജനകീയ പ്രതിരോധയാത്രയുടെ മുഖ്യ ഉദ്ദേശ്യം പിണറായി വിജയന് രാഷ്‌ട്രീയ രക്ഷാകവചമൊരുക്കലായിരിക്കും. ഈ യാത്രയിലുടനീളം അണികളെ പ്രകോപിപ്പിക്കും. ജനങ്ങള്‍ വലിയ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 21, 2023, 05:00 am IST
inEditorial

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് എം.വി. ഗോവിന്ദന്‍ നയിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ യാത്ര ആ പേര് സൂചിപ്പിക്കുന്നതുപോലെ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയിലേക്കും അരക്ഷിതാവസ്ഥയിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. തുടര്‍ഭരണം ലഭിച്ചതിന്റെ ആവേശം ഒരുവര്‍ഷത്തിനകം തന്നെ കെട്ടുപോയിരിക്കുന്നു. ഏഴ് വര്‍ഷമായുള്ള ദുര്‍ഭരണത്തിന്റെ ഫലമായി ജനങ്ങള്‍ മാത്രമല്ല, പാര്‍ട്ടിക്കാര്‍ തന്നെ കടുത്ത നിരാശയിലും രോഷത്തിലുമാണ്. വിലക്കയറ്റവും ധൂര്‍ത്തും അഴിമതിയും അവസരവാദവും സ്വജനപക്ഷപാതവുമുള്‍പ്പെടെ പാര്‍ട്ടി അണികളില്‍നിന്നുപോലും ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. പല നേതാക്കളെയും കേന്ദ്രീകരിച്ചുള്ള വിഭാഗീയത പാര്‍ട്ടിയില്‍ ശക്തമാണ്. കണ്ണൂരിലെ തില്ലങ്കേരിയില്‍ പൊട്ടിത്തെറിയിലേക്ക് നയിച്ച വിഭാഗീയത പറഞ്ഞൊതുക്കാനുള്ള ശ്രമം ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ചില സൈബര്‍ സഖാക്കളുടെ പ്രതികരണങ്ങളും വെല്ലുവിളികളുമാണ് പ്രത്യക്ഷത്തില്‍ കാണുന്നതെങ്കിലും അത് മഞ്ഞുമലയുടെ മേല്‍തുമ്പു മാത്രമേ ആകുന്നുള്ളൂ. അടിയിലുള്ളത് പ്രമുഖ നേതാക്കളുടെ ഏറ്റുമുട്ടലുകളാണ്. പാര്‍ട്ടി നേതാക്കളായ ജയരാജന്മാരും മുന്‍ മന്ത്രി കെ.കെ.ശൈലജയും എം.വി. ഗോവിന്ദനുമൊക്കെ പലതട്ടുകളില്‍നിന്ന് വിവിധ ദിശകളിലേക്ക് പാര്‍ട്ടിയെ പിടിച്ചുവലിക്കുകയാണ്. മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നുനിന്ന് പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് ഈ നേതാക്കളൊക്കെ അവകാശപ്പെടുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. ഇങ്ങനെ ആകെ കലങ്ങിമറിഞ്ഞ അവസ്ഥയിലാണ് ജനകീയ പ്രതിരോധ യാത്ര നടത്തി ഐക്യത്തിന്റെ മേലങ്കിയണിയാനുള്ള ശ്രമം.  

കള്ളപ്രചാരണമാണല്ലോ സിപിഎമ്മിന്റെ ജീവനാഡി. അധികാരത്തില്‍ വരുമ്പോഴൊക്കെ സര്‍ക്കാരിന്റെ സംവിധാനമുപയോഗിച്ചും ഇത് നടത്തും. തങ്ങള്‍ വഹിക്കുന്ന സ്ഥാനമാനങ്ങളുടെ വലിപ്പവും അന്തസ്സും നേതാക്കള്‍ക്ക് ഇതിന് തടസ്സമാവാറില്ല. പച്ചക്കള്ളം ഒരു മടിയുമില്ലാതെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ തന്നെ ഇക്കാര്യത്തിലെ ട്രാക് റെക്കോര്‍ഡ് ആരെയും അമ്പരപ്പിക്കുന്നതാണ്. സിപിഎം നേതാക്കളും ഭരണാധികാരികളും കടുത്ത നുണപ്രചാരണം നടത്തുകയും വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ ഒരു കാര്യം ഉറപ്പിക്കാം. പാര്‍ട്ടിയും ഭരണവും വലിയ പ്രതിസന്ധിയിലാണ്. തില്ലങ്കേരിയിലെ പാര്‍ട്ടി പ്രതിസന്ധി മറ്റിടങ്ങളിലും വിവിധ രീതികളില്‍ സിപിഎം നേരിടുന്നുണ്ട്. ഒരിടത്ത് പാര്‍ട്ടി ആസൂത്രണം ചെയ്യുന്ന കൊലപാതക രാഷ്‌ട്രീയമാണെങ്കില്‍ മറ്റൊരിടത്ത് അത് പാര്‍ട്ടി നേതാക്കളുടെ ലൈംഗിക അരാജകത്വമാണ്. വേറെയിടങ്ങളില്‍ അത് ലഹരിമാഫിയയും അഴിമതിയുമാണ്. ഇവയെല്ലാം പരിഹരിക്കാനെന്ന പേരില്‍  ഇടക്കിടെ പുറത്തിറക്കുന്ന തെറ്റുതിരുത്തല്‍ രേഖ വെറും തട്ടിപ്പാണ്. തെറ്റുതിരുത്തല്‍ രേഖയില്‍ അക്കമിട്ടു നിരത്തുന്ന തിന്മകള്‍ കാലങ്ങളായി ചെയ്തിരുകൊണ്ടിരിക്കുന്നവര്‍ തന്നെയാണ് ഇത്തരം രേഖകള്‍ ചമയ്‌ക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന മിനിമം പരിപാടിയാണ് ഇതിന്റെ ലക്ഷ്യം. ചെകുത്താന്മാര്‍ തന്നെ വേദമോതിക്കൊണ്ടേയിരിക്കും. രാജ്യത്തെ നിയമവും കോടതിയുമൊന്നും അവര്‍ക്ക് ബാധകമല്ല. പാര്‍ട്ടിയുടെ സംരക്ഷണം ഇക്കൂട്ടര്‍ക്ക് ലഭിക്കും.

കേന്ദ്ര വിരുദ്ധ വികാരം പൂര്‍വാധികം ശക്തമായി കുത്തിപ്പൊക്കാനാണ് ഇപ്പോള്‍ ഇങ്ങനെയൊരു യാത്ര സിപിഎം നടത്തുന്നത്. ഇതിന്റെ സാഹചര്യം വളരെ വ്യക്തമാണ്. ഇടതുമുന്നണിയുടെ ഭരണസംവിധാനം സമ്പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. കഴിയാവുന്ന രീതിയിലൊക്കെ കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചിട്ടും  കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും മൂലം അതിന്റെയൊന്നും ഗുണം ജനങ്ങള്‍ക്ക് ലഭിക്കാതെ പോകുന്നു. ഇതിനെക്കുറിച്ച് ജനങ്ങളില്‍നിന്ന് ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മന്ത്രിമാര്‍ക്കും മുന്നണി നേതാക്കള്‍ക്കും കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ അണികളെ ഒപ്പം നിര്‍ത്താനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ജനകീയ പ്രതിരോധ യാത്ര. സിപിഎം ഭയപ്പെടുന്ന മറ്റൊരു സാഹചര്യം ലൈഫ് മിഷന്‍ അഴിമതിക്കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വീണ്ടും അറസ്റ്റ് ചെയ്തതാണ്. അടുത്തതായി വിളിച്ചുവരുത്താന്‍ പോകുന്നത് സി.എം. രവീന്ദ്രനെയായിരിക്കും. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ അത് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിന് തുല്യമായിരിക്കുമല്ലോ. കാരണം പിണറായി വിജയന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായാണ് രവീന്ദ്രന്‍ അറിയപ്പെടുന്നത്. രവീന്ദ്രന്റെ നില ഒട്ടും സുരക്ഷിതമല്ലെന്ന് സ്വപ്‌നയുമായുള്ള വാട്‌സാപ്പ് ചാറ്റില്‍ നിന്ന് വ്യക്തമാണ്. രവീന്ദ്രന്‍ വീണു കഴിഞ്ഞാല്‍ പിന്നെ എപ്പോഴാണ് എന്‍ഫോഴ്‌സ്‌മെന്റ് മുഖ്യമന്ത്രിയുടെ വാതിലില്‍ മുട്ടുകയെന്ന് ആര്‍ക്കും പറയാനാവില്ല. ഇങ്ങനെയൊരു സ്ഥിതിവിശേഷം സിപിഎം നേതൃത്വം മുന്നില്‍കാണുന്നുണ്ട്. പിണറായിയെ ഇഡി തൊടില്ലെന്നൊക്കെ എം.വി. ഗോവിന്ദന്‍ വാചകമടിക്കുന്നത് പാര്‍ട്ടിയുടെ പേടികൊണ്ടാണ്. ജനകീയ പ്രതിരോധയാത്രയുടെ മുഖ്യ ഉദ്ദേശ്യം പിണറായി വിജയന് രാഷ്‌ട്രീയ രക്ഷാകവചമൊരുക്കലായിരിക്കും. ഈ യാത്രയിലുടനീളം അണികളെ പ്രകോപിപ്പിക്കും. ജനങ്ങള്‍ വലിയ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

Tags: keralaPinarayi Vijayanകലാപംകേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.