Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്ഷണ വിവാദം മുമ്പും; ഇത് കലയെക്കുറിച്ച് മാത്രം പറയാനും ചിന്തിക്കാനും ആസ്വദിക്കാനുമുള്ള സമയമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

239 ഇനങ്ങളില്‍ ഏകദേശം അന്‍പത് ഇനം മാത്രമേ വര്‍ണാഭമായ വേഷവിധാനങ്ങളുമായി അരങ്ങിലെത്തുന്നുള്ളൂ. ബാക്കിയുള്ള മത്സരങ്ങളും കാണാതെ പോകരുത്.

പി.ഷിമിത്ത്byപി.ഷിമിത്ത്
Jan 7, 2023, 12:43 pm IST
inKerala

കോഴിക്കോട് : ഇത് കലയെക്കുറിച്ച് മാത്രം പറയാനും ചിന്തിക്കാനുമുള്ള സമയമാണെന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവ സംഘാടകസമിതി ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു. കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങാനിരിക്കെ ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികള്‍ക്കൊപ്പം കലോത്സവത്തെ ആഘോഷമാക്കേണ്ട സമയമാണിത്. ഇത് കലയെക്കുറിച്ച് ചര്‍ച്ചചെയ്യാനും കുട്ടികളുടെ കലാപ്രകടനങ്ങള്‍ ആസ്വദിക്കാനുമുള്ള സമയമാണ്. ഇവിടെ വിവാദങ്ങള്‍ക്ക് അവസരമില്ല. മറ്റുകാര്യങ്ങളെക്കുറിച്ചെല്ലാം നമുക്ക് പിന്നീട് ചര്‍ച്ചചെയ്യാം. അതിന് അവസരങ്ങള്‍ ഒരുപാടുണ്ട്.

വലുപ്പം കൊണ്ടും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കൊണ്ടും വലിയ മേളയാണിത്. കോവിഡ് കാരണമുണ്ടായ രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം നടന്ന കലോത്സവം കുഴപ്പങ്ങളില്ലാതെ സമാപനത്തിലേക്ക് നീങ്ങുകയാണ്. 24 വേദികളിലെ കലാപ്രകടനങ്ങള്‍ അതിന്റെ അവസാനദിവസത്തിലേക്ക് കടക്കുന്നു. കലയെയോ കലോത്സവങ്ങളെയോ മാത്രമല്ല, എല്ലാ പൊതുപരിപാടികളെയും കൈനീട്ടി സ്വീകരിക്കുന്നവരാണ് കോഴിക്കോട്ടുകാര്‍. അതുകൊണ്ട് തന്നെ കലോത്സവവേദികളിലും അതുപ്രകടമാണ്. കലോത്സവത്തെ പൂര്‍ണമനസ്സോടെയാണ് കോഴിക്കോട് സ്വീകരിച്ചത്.

മത്സരയിനങ്ങള്‍ മുന്‍വര്‍ഷങ്ങളിലെ പോലെ രാത്രി വൈകി സമാപിക്കുന്ന രീതി ഇത്തവണയുണ്ടായില്ല. ചില ദിവസങ്ങളിലെങ്കിലും നേരത്തെ സമാപിക്കുകയും. അപ്പീലുകളെ നിയന്ത്രിക്കാനായത്  സമയക്ലിപ്തത പാലിക്കുന്നതിന് സഹായകമായിട്ടുണ്ട്. കലോത്സവം ആര്‍ഭാടങ്ങളുടെ മേളയാണെന്ന് അഭിപ്രായമില്ല. ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് മത്സരയിനങ്ങളില്‍ പങ്കെടുക്കുന്നവരില്‍ ഏറെയും. ഒറ്റയ്‌ക്ക് മത്സരത്തിന് എത്താന്‍ കഴിയാത്തവര്‍ക്ക് സ്‌കൂളിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണയേറേയുണ്ട്. 239 ഇനങ്ങളില്‍ ഏകദേശം അന്‍പത് ഇനം മാത്രമേ വര്‍ണാഭമായ വേഷവിധാനങ്ങളുമായി അരങ്ങിലെത്തുന്നുള്ളൂ. ബാക്കിയുള്ള മത്സരങ്ങളും കാണാതെ പോകരുത്.

മാന്വല്‍ പരിഷ്‌കരണം, ഗോത്രകലാരൂപങ്ങളെ ഉള്‍പ്പെടുത്തല്‍, സ്‌കോളര്‍ഷിപ്പ് തുക ഉയര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. സര്‍ക്കാര്‍ തലത്തിലും വകുപ്പുതലത്തിലുമുള്ള തീരുമാനം ആവശ്യമാണ്. കലോത്സവത്തിന് വിളമ്പുന്ന ഭക്ഷണത്തെക്കുറിച്ചടക്കം  ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഇതിന് മുമ്പുള്ള കലോത്സവങ്ങളുടെ സമയത്തും ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഗുണകരമാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.

Tags: കോഴിക്കോട്ഭക്ഷണംSchool Youth Festivalpazhayidom mohanan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപി പറഞ്ഞ മറ്റേ മോന്‍ മന്ത്രി ഗണേഷ് കുമാറോ? എയിംസിനെക്കുറിച്ച് പരിഹസിച്ച ഗണേഷ് കുമാറിന് സ്കൂള്‍ യുവജനോത്സവവേദിയില്‍ മറുപടി

Kerala

കലോത്സവ വേദിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒത്തുകൂടി; പഴയകാല അനുഭവങ്ങള്‍ പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജും സുഹൃത്തുക്കളും

Kerala

സ്‌കൂള്‍ കലോത്സവം സംസ്ഥാന തലത്തില്‍ വേണ്ട, റവന്യൂ ജില്ലയില്‍ അവസാനിപ്പിക്കണം; വൈരാഗ്യമത്സരമാകുന്നുവെന്ന് ഖാദര്‍ കമ്മിറ്റി

Kerala

സ്‌കൂള്‍ കലോത്സവം; സ്വര്‍ണ കപ്പ് കണ്ണൂരിന്

Kerala

സ്‌കൂള്‍ കലോത്‌സവം; കീരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.