Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അങ്കണവാടികള്‍ക്ക് സര്‍ക്കാര്‍ പൂട്ടിടുന്നു; പുതിയ അങ്കണവാടികൾ വേണ്ടെന്ന് തീരുമാനം, കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 203 അങ്കണവാടികള്‍ ഉപേക്ഷിച്ചു

രണ്ടായിരം പേര്‍ക്ക് ഒരു അങ്കണവാടി എന്നതാണ് നിലവിലെ മാര്‍ഗരേഖ. എന്നാല്‍ വനവാസി, പിന്നാക്ക മേഖലകളില്‍ ഇത് പാലിക്കപ്പെടുന്നില്ല. സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരില്‍ നിന്ന് ആവശ്യമുയര്‍ന്നപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ 203 അങ്കണവാടികള്‍ക്ക് അനുമതി നല്കിയത്.

അനൂപ് ജി.byഅനൂപ് ജി.
Dec 7, 2022, 10:20 am IST
inKerala

തിരുവല്ല: സമൂഹത്തില്‍ ഏറ്റവും പരിഗണന വേണ്ട സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്ന അങ്കണവാടി സംവിധാനത്തെ സംസ്ഥാന സര്‍ക്കാര്‍ തകര്‍ക്കുന്നു. പുതിയ അങ്കണവാടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികള്‍ പൂട്ടുന്നതു പരിഗണനയിലാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് അങ്കണവാടികള്‍ വേണ്ടെന്നുവയ്‌ക്കുന്നത്. ഇതിന്റെ ഭാഗമായി വനവാസി മേഖലകളിലേക്ക് അടക്കം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 203 അങ്കണവാടികള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു.  

പുതിയ വാഹനങ്ങള്‍ വാങ്ങാനും മന്ത്രി മന്ദിരങ്ങള്‍ മോടിയാക്കാനും കോടികള്‍ ചെലവഴിക്കുമ്പോഴാണ് പോഷകാഹാരക്കുറവില്‍ നിന്നും പട്ടിണിയില്‍ നിന്നും കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കുന്ന അങ്കണവാടി സംവിധാനത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.  

രണ്ടായിരം പേര്‍ക്ക് ഒരു അങ്കണവാടി എന്നതാണ് നിലവിലെ മാര്‍ഗരേഖ. എന്നാല്‍ വനവാസി, പിന്നാക്ക മേഖലകളില്‍ ഇത് പാലിക്കപ്പെടുന്നില്ല. സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരില്‍ നിന്ന് ആവശ്യമുയര്‍ന്നപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ 203 അങ്കണവാടികള്‍ക്ക് അനുമതി നല്കിയത്. പുതിയ അങ്കണവാടികള്‍ വേണ്ടെന്നുവച്ചത് സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ പോഷണ്‍ അഭിയാന്റെ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കും. നവജാത ശിശുക്കള്‍, ഗര്‍ഭിണികള്‍, അമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവരുടെ പോഷകാഹാരക്കുറവു പരിഹരിക്കാന്‍ പദ്ധതി വലിയ ഇടപെടലാണു നടത്തിയത്.  

സംസ്ഥാനത്ത് നിലവില്‍ 33,000 അങ്കണവാടികളുണ്ട്. ഇതില്‍ 6400 അങ്കണവാടികള്‍ക്ക് സ്വന്തം കെട്ടിടമില്ല. അടച്ചുറപ്പില്ലാത്ത വാടകക്കെട്ടിടത്തിലുള്ള അങ്കണവാടികള്‍  പൂട്ടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. പൂട്ടുന്ന അങ്കണവാടിയില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന സേവനങ്ങള്‍ തൊട്ടടുത്ത അങ്കണവാടികളില്‍ നിന്നു ലഭ്യമാക്കാനാണ് നീക്കം. എന്നാല്‍ ഇതു ജീവനക്കാര്‍ക്ക് അധികഭാരമുണ്ടാക്കും. ഇപ്പോള്‍ത്തന്നെ കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അങ്കണവാടി നടത്തിപ്പില്‍ പാലിക്കുന്നില്ല.  

25 അങ്കണവാടികള്‍ക്ക് ഒരു ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വേണ്ടതാണ്. എന്നാല്‍ സംസ്ഥാനത്ത് ഒരു പഞ്ചായത്തിന് ഒരു ഐസിഡിഎസ് സൂപ്പര്‍വൈസറാണുള്ളത്. ഇനി മുതല്‍ പുതിയ അങ്കണവാടികള്‍ അനുവദിക്കേണ്ടെന്ന് തീരുമാനിച്ചതിലൂടെ പ്രീ-പ്രൈമറി ടീച്ചര്‍ കോഴ്സ് പാസായി ജോലിക്കു കാത്തിരിക്കുന്നവരുടെ പ്രതീക്ഷയും പൊലിയും. 

Tags: കേരള സര്‍ക്കാര്‍childrenmotherAnganawadi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.