Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കര്‍ക്കിടകം വന്ന് വിളിച്ചപ്പോള്‍ സതീഷ് ബാബു യാത്രയായി

1979 ല്‍ നടന്ന ഈ പരിപാടിയില്‍ ഞങ്ങള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടു. പിന്നീട് റവന്യൂ ജില്ലാ കലോത്സവങ്ങളിലും, യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലും ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇന്ത്യക്ക് പുറത്ത് ഞാന്‍ അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുമ്പോള്‍ ''നേടുന്നവരും, നഷ്ടപ്പെടുന്നവരും'' എന്ന സീരിയലിന്റെ വര്‍ക്കുമായി അദ്ദേഹം യുഎഇയില്‍ വന്നപ്പോള്‍ ഞങ്ങള്‍ രണ്ട് ദിവസം ഒന്നിച്ച് താമസിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2022, 08:03 pm IST
inVaradyam

ഡോ. റഷീദ് പാനൂര്‍

അപ്രതീക്ഷിതമായ ഷോക്കായിരുന്നു പയ്യന്നൂര്‍ സതീഷ് ബാബുവിന്റെ മരണ വാര്‍ത്ത. ഞാന്‍ പിഡിസി ക്ലാസ്സുകളില്‍ വടകരയ്‌ക്കടുത്തുള്ള പാനൂര്‍ മടപ്പള്ളി കോളജില്‍ പഠിക്കുമ്പോള്‍ ബാലജനസഖ്യം ഉത്തരമേഖലാ മലയാള പ്രസംഗ മത്സരം കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളില്‍ നടന്നിരുന്നു. സതീഷ് ബാബുവും അതില്‍ പങ്കെടുത്തിരുന്നു. 1979 ല്‍ നടന്ന ഈ പരിപാടിയില്‍ ഞങ്ങള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടു. പിന്നീട് റവന്യൂ ജില്ലാ കലോത്സവങ്ങളിലും, യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലും ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇന്ത്യക്ക് പുറത്ത് ഞാന്‍ അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുമ്പോള്‍ ”നേടുന്നവരും, നഷ്ടപ്പെടുന്നവരും” എന്ന സീരിയലിന്റെ വര്‍ക്കുമായി അദ്ദേഹം യുഎഇയില്‍ വന്നപ്പോള്‍ ഞങ്ങള്‍ രണ്ട് ദിവസം ഒന്നിച്ച് താമസിച്ചിരുന്നു.  

ആറടിയില്‍ കൂടുതല്‍ പൊക്കമുള്ള സതീഷ് ബാബു എവിടെ നിന്നാലും ശ്രദ്ധിക്കപ്പെടും. കുലീനമായ പെരുമാറ്റവും ബുദ്ധിപരമായ സത്യസന്ധതയും അദ്ദേഹത്തെ വേറിട്ട് നിര്‍ത്തിയിരുന്നു. ‘മണ്ണ്’ എന്ന നോവല്‍ പബ്ലിഷ് ചെയ്യുമ്പോള്‍ സുരേഷ് ബാബുവിന്റെ പ്രായം 25 വയസ്സ് മാത്രമായിരുന്നു. വടക്കന്‍ മലബാറിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ തിരുശേഷിപ്പുകളാണിതിന്റെ തീം. ഇഎംഎസ് അവതാരിക എഴുതിയ ഈ നോവല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ‘ഉറങ്ങാന്‍ വയ്യ’ എന്ന കഥയ്‌ക്ക് ഈ ലേഖകന്‍ പഠനം എഴുതിയിട്ടുണ്ട്. നോവല്‍, ചെറുകഥ, ഓര്‍മക്കുറിപ്പുകള്‍ തുടങ്ങിയ വിഭാഗങ്ങളിലായി 30 ല്‍ കൂടുതല്‍ പുസ്തകങ്ങള്‍ സതീഷ് എഴുതിയിട്ടുണ്ട്. കേരളാ സാഹിത്യ അക്കാദിയുടെ അവാര്‍ഡ് നേടിയ ‘പേര മരം പൂത്തപ്പോള്‍’ എന്ന കഥാസമാഹാരത്തിന്റെ ഒരു കോപ്പി ഒപ്പിട്ട് എനിക്ക് കൊറിയറില്‍ എത്തിച്ചു തന്നിരുന്നു. ‘കമലഹാസന്‍ അഭിനയിക്കാതെ പോയ സിനിമ’ എന്ന കഥ അടുത്തകാലത്ത് സതീഷിനെ വീണ്ടും വിവാദനായകനാക്കി.

അവസാനകാലത്ത് അദ്ദേഹം എഴുതിയ കഥകള്‍ റിയലിസത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു. കാല്‍പനിക ലാവണ്യത്തിന്റെ മിനുക്കു പണികള്‍ ഉപേക്ഷിച്ച് ആധുനിക കാലഘട്ടത്തെ നോക്കിക്കാണാന്‍ റിയലിസവും മാജിക്കല്‍ റിയലിസവും അദ്ദേഹം ഉപയോഗിച്ചു.

സാഹിത്യരംഗത്ത് മാത്രമല്ല, സിനിമാ രംഗത്തും പത്രപ്രവര്‍ത്തന രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. 2011 മുതല്‍ 2016 വരെ കേരളാ സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവന്റെ സെക്രട്ടറിയായിരുന്നു. ഈ സ്ഥാപനത്തെ ഔന്നത്യത്തിന്റെ പുതിയ ആകാശത്തേക്ക് നയിച്ചത് സതീഷ് ബാബുവാണ്. ”മരണം രംഗബോധമില്ലാത്ത കോമാളിയാണ്” എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ചിരിച്ചുകൊണ്ട് എല്ലാവരോടും, പാല്‍ നുരപോലെ പെരുമാറുന്ന സതീഷ് ബാബു ഒന്നും പറയാതെ യാത്രയായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

Kerala

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

Kerala

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

Kerala

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana
Women

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.