Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആസിഡ് തിളയ്‌ക്കുന്ന മരണത്തിന്റെ താഴ്വാരം

ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലാണ് മനുഷ്യന്‍ താമസിക്കാന്‍ ഭയക്കുന്ന ദല്ലോള്‍ താഴ്‌വാരം. സമുദ്ര നിരപ്പില്‍നിന്ന് 130 മീറ്റര്‍ ആഴത്തില്‍. പലപ്പോഴും 50 ഡിഗ്രി വരെ ചൂട് ഉയരും. ആസിഡ് തിളക്കാത്തിടത്തെല്ലാം ഉപ്പുവെള്ളം നിറഞ്ഞുകിടക്കും. ഭൂവത്കത്തെ താങ്ങി നിര്‍ത്തുന്ന ടെക്‌ടോണിക് പ്ലേറ്റുകളില്‍ മൂന്നെണ്ണത്തിന്റെ സംഗമഭൂമിയാണ് ദല്ലോള്‍. നുബിയന്‍, അറേബ്യന്‍, സൊമാലിയന്‍ എന്നിവ. ഭൂമിയുടെ അകക്കാമ്പില്‍ നിന്നുരുവം കൊള്ളുന്ന അഗ്നിപര്‍വത ലാവയാണ് ദല്ലോളിനെ പ്രേതനഗരമാക്കി മാറ്റിയത്.

ഡോ.അനില്‍കുമാര്‍ വടവാതുര്‍byഡോ.അനില്‍കുമാര്‍ വടവാതുര്‍
Dec 4, 2022, 07:08 pm IST
inVaradyam

ദല്ലോളില്‍ മരങ്ങളില്ല: പക്ഷികളില്ല: മൃഗങ്ങളില്ല: മനുഷ്യവാസവുമില്ല. പ്രസിദ്ധ മരുഭൂമി പര്യവേഷകന്‍ വില്‍ഫ്രഡ് തിസിംഗര്‍ ദല്ലോളിനെ വിശേഷിപ്പിച്ചത് ഇങ്ങനെ – മരണത്തിന്റെ താഴ്‌വര. ഭൂമിയിലെ ഏറ്റവും ക്രൂരമായ സ്ഥലമെന്നാണ് നാഷണല്‍ ജിയോഗ്രാഫിക് നല്‍കിയ വിശേഷണം. വിക്കിപീഡിയ ദല്ലോളിനെ വിളിക്കുന്നതാവട്ടെ, ‘പ്രേതനഗരം’ എന്ന്. ഭൂമിയില്‍ വര്‍ഷം മുഴുവനും ഉഗ്രതാപം അനുഭവപ്പെടുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ മുന്‍പിലാണ് ദല്ലോള്‍. അവിടെ കുണ്ടിലും കുഴിയിലും സള്‍ഫ്യൂരിക് ആസിഡാണ് തിളച്ചുമറിയുന്നത്. അന്തരീക്ഷത്തിലെങ്ങും ചൂഴ്ന്നു നില്‍ക്കുന്ന സള്‍ഫര്‍ ധൂമങ്ങളും.

ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലാണ് മനുഷ്യന്‍ താമസിക്കാന്‍ ഭയക്കുന്ന ദല്ലോള്‍ താഴ്‌വാരം. സമുദ്ര നിരപ്പില്‍നിന്ന് 130 മീറ്റര്‍ ആഴത്തില്‍. പലപ്പോഴും 50 ഡിഗ്രി വരെ ചൂട് ഉയരും. ആസിഡ് തിളക്കാത്തിടത്തെല്ലാം ഉപ്പുവെള്ളം നിറഞ്ഞുകിടക്കും. ഭൂവത്കത്തെ താങ്ങി നിര്‍ത്തുന്ന ടെക്‌ടോണിക് പ്ലേറ്റുകളില്‍ മൂന്നെണ്ണത്തിന്റെ സംഗമഭൂമിയാണ് ദല്ലോള്‍. നുബിയന്‍, അറേബ്യന്‍, സൊമാലിയന്‍ എന്നിവ. ഭൂമിയുടെ അകക്കാമ്പില്‍ നിന്നുരുവം കൊള്ളുന്ന അഗ്നിപര്‍വത ലാവയാണ് ദല്ലോളിനെ പ്രേതനഗരമാക്കി മാറ്റിയത്.

ലാവയ്‌ക്കു പുറമെ സള്‍ഫറും ഉപ്പും റെഡ്‌റോക്കും പിന്നെ അപൂര്‍വമായ നിരവധി ഖനിജങ്ങളും ദല്ലോളില്‍ സുലഭമാണ്. അവയെല്ലാം ചേര്‍ന്ന് മാരിവില്ലിനെ തോല്‍പ്പിക്കുന്ന വര്‍ണ പ്രപഞ്ചമാണ് ദല്ലോളിലെ ഭൂമിയില്‍. ചുവപ്പ്, പച്ച, മഞ്ഞ, ഓറഞ്ച്, സ്വര്‍ണം, പര്‍പ്പിള്‍ എന്നിങ്ങനെ നിറങ്ങളുടെ മായാലോകം. അത് കാണാന്‍തന്നെയെത്തുന്ന സാഹസികരായ വിനോദ സഞ്ചാരികള്‍. ഭൂമിയില്‍ ഉറഞ്ഞുകൂടിയിരിക്കുന്ന ഉപ്പു പ്ലേറ്റുകള്‍ പ്രത്യേക തരം കോടാലികൊണ്ട് വെട്ടിയെടുക്കാനെത്തുന്ന കച്ചവടക്കാരുമുണ്ട്. ഓരോ പ്ലേറ്റിനും നാല് കിലോ വരെ ഭാരം. തടാകപ്രദേശത്തുനിന്ന് കഴുതപ്പുറത്തു കയറ്റി അവര്‍ ഉപ്പു കടത്തുന്നു.

‘അഫാര്‍’ എന്നറിയപ്പെടുന്ന ഈ ഹൈപ്പോ തെര്‍മല്‍ മേഖലയില്‍ ഒരിക്കല്‍ ജനവാസമുണ്ടായിരുന്നു. 1918 ല്‍ എറിത്രിയയില്‍നിന്ന് ഒരു നാരോഗേജ് റെയില്‍ പാതയും. ഉപ്പും പൊട്ടാഷും കടത്താനായി സ്ഥാപിച്ചതാണവ. എന്നാല്‍ ലോക മഹായുദ്ധങ്ങളും ഖനിജങ്ങള്‍ കിട്ടാനുള്ള എളുപ്പ വഴികള്‍ തെളിഞ്ഞതും അഫാറിനെ ഉപേക്ഷിക്കാന്‍ വാണിജ്യശക്തികളെ പ്രേരിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ബ്രിട്ടീഷ് ഭരണകൂടം തീവണ്ടിപ്പാത പൊളിച്ചു മാറ്റുകയും ചെയ്തു. എന്നാല്‍ ‘ഗോയിങ് ടു എക്‌സ്ട്രീം’ എന്ന പേരില്‍ 2005 ല്‍ നാഷണല്‍ ജിയോഗ്രഫിക് സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയാണ് പാശ്ചാത്യ ലോകത്തിന് ദല്ലോളിനെ പരിചയപ്പെടുത്തിക്കൊടുത്തത്.

ലോഹജലവും അമ്ലവും ഖനീഭവിച്ച് രൂപപ്പെട്ട വികൃതരൂപങ്ങളാണ് ദല്ലോളിലെ ഒരു ആകര്‍ഷണം. സൂക്ഷ്മജീവികള്‍ക്കുപോലും പിടിച്ചുനില്‍ക്കാനാവാത്ത  അന്തരീക്ഷമാണെങ്കിലും ഓക്‌സിജന്‍ സഹായമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ബാക്ടീരിയകളെ  ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.  എക്‌സ്ട്രിമോഫൈലുകള്‍. എങ്കിലും ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കപ്പുറം ഇവിടെ ജനവാസമുണ്ടായിരുന്നുവെന്ന്  ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. അതിനു കാരണം 1974 ല്‍ അവര്‍ നടത്തിയ ഒരു കണ്ടെത്തലാണ്. മൂന്ന് ദശലക്ഷം വര്‍ഷത്തിനപ്പുറം മുന്‍പ് ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന മനുഷ്യന്റെ ആദിമരൂപമായ് ‘ഹ്യുമനോയിഡി’ന്റെ ഫോസില്‍ അഫാറില്‍ നിന്ന് അവര്‍ കണ്ടെടുത്തു. എല്ലാത്തരത്തിലും പൂര്‍ണതയുള്ള ഒരു ഹ്യൂമനോയിഡ്. ഓസ്ട്രലോ പിത്തിക്കസ് അഫ്രിന്‍സിസ് എന്ന് അതിനെ അവര്‍ നാമകരണവും ചെയ്തു. ‘ലൂസി’ എന്ന് ചെല്ലപ്പേര്.

ദല്ലോളില്‍ നിറയെ ആസിഡാണെങ്കിലും ആസിഡ് തിളച്ചു മറിയുന്ന ലോകത്തിലെ ഏറ്റവും വലിയ തടാകം എന്ന ബഹുമതി ഇന്‍ഡോനേഷ്യയിലെ ‘ജാവാ’ പ്രവിശ്യക്കാണ് സ്വന്തം. കിഴക്കന്‍ ജാവയിലെ ‘ഈ ജെന്‍’ പീഢഭൂമി (കവാ ഇജെന്‍) ആണ് ഈ തടാകം. ‘അപി ബിരു’ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഈ സള്‍ഫ്യൂരിക് ആസിഡ് തടാകത്തിലെ ജലത്തിന് 600 ഡിഗ്രി സെന്റിഗ്രേഡ് വരെ ചൂടുണ്ട്. തടാകത്തിന് മുകളില്‍ ശ്വാസംമുട്ടിക്കുന്ന നീല ജ്വാലകളും ഗന്ധകപ്പുകയുമുണ്ട്.

പക്ഷേ ഇവിടെ കാലാവസ്ഥ കുറച്ചുകൂടി ജീവി സൗഹൃദമാണ്. അതിനാല്‍ സള്‍ഫര്‍ ഖനനം തകൃതിയായി നടക്കുന്നു. പ്രതിദിനം 14 ടണ്‍ സള്‍ഫര്‍ വരെ ആസിഡ് തടാകത്തില്‍ നിന്ന് ശേഖരിക്കുന്നുണ്ടത്രേ. അവ ദുരെ ‘പാല്‍ടൂഡിങ്’ താഴ്‌വരയിലെത്തിച്ച് ശുദ്ധി ചെയ്‌തെടുക്കും. 2016 ല്‍ യുണെസ്‌കോ ഈ തടാകത്തെ ‘ബയോസ്പിയര്‍’ റിസര്‍വ് ആയി പ്രഖ്യാപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

Kerala

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

Kerala

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

Kerala

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana
Women

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.