Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാല്‍ വിലവര്‍ധന പകല്‍ക്കൊള്ള

കേരളത്തിന് ആവശ്യമുള്ള പാല്‍ സംസ്ഥാനത്തുതന്നെ ഉല്‍പ്പാദിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കാനാവും. അതിനുള്ള സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കാത്തതാണ്. ക്ഷീരകര്‍ഷകരോടുള്ള സര്‍ക്കാരിന്റെയും മില്‍മയുടെയും സ്‌നേഹത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴുന്നത് ഇവിടെയാണ്. കൃഷി വകുപ്പിന്റെ മന്ത്രിമാര്‍ കാലാകാലങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനെക്കുറിച്ചു പറയുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. മുന്‍പുള്ള മന്ത്രിമാരും ഇപ്പോഴത്തെ മന്ത്രിയും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 25, 2022, 05:00 am IST
inEditorial

പാലിന്റെ വില കുത്തനെ ഉയര്‍ത്തിക്കൊണ്ടുള്ള മില്‍മയുടെ തീരുമാനം നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ്. പാല്‍ വില ലിറ്ററിന് ഒറ്റയടിക്ക് ആറ് രൂപ വര്‍ധിപ്പിച്ചത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ഇതിനു മുന്‍പത്തെ വില വര്‍ധന നാല് വര്‍ഷം മുന്‍പായിരുന്നു എന്നത് ഇപ്പോഴത്തെ വില വര്‍ധനയ്‌ക്കുള്ള നീതീകരണമാവില്ല. ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനാണ് ഇപ്പോഴത്തെ വില വര്‍ധനയെന്ന മില്‍മയുടെ വാദം നിലനില്‍ക്കാന്‍ പ്രയാസമാണ്. കാലിത്തീറ്റയ്‌ക്കും മറ്റും വില വര്‍ധിച്ചു എന്നത് വാസ്തവം തന്നെയാണ്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലിന് അര്‍ഹമായ വില ലഭിക്കേണ്ടതും ആവശ്യമാണ്. പക്ഷേ ഇതാണോ മില്‍മയുടെ ലക്ഷ്യം? പുതിയ വില വര്‍ധനവിന്റെ തൊണ്ണൂറു ശതമാനത്തോളം കര്‍ഷകന് ലഭിക്കുമെന്ന് പറയുന്നത് ഒരുതരം തെറ്റിദ്ധരിപ്പിക്കലാണ്. മില്‍മ പറയുന്ന ഉയര്‍ന്ന വില ഒരു കര്‍ഷകനും ലഭിക്കുന്നില്ല എന്നതാണ് സത്യം. ഗുണമേന്മ പരിശോധിച്ച് പലനിരക്കുകളിലാണ് കര്‍ഷകരില്‍നിന്ന് പാല്‍ ശേഖരിക്കുന്നത്. മില്‍മ പറയുന്ന ഉയര്‍ന്ന വില ആര്‍ക്കും ലഭിക്കുന്നില്ല. ലിറ്ററിന് മുപ്പത്തിയഞ്ച് രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. വിലവര്‍ധനയുടെ ആനുകൂല്യം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നത് ക്ഷീരകര്‍ഷകരുടെ സ്ഥിരം പരാതിയാണ്. 2019 ല്‍ പാല്‍ വില വര്‍ധിപ്പിച്ചപ്പോഴും ഈ പരാതി ഉയരുകയുണ്ടായി. ഇപ്പോഴത്തെ അവസ്ഥയും വ്യത്യസ്തമായിരിക്കില്ല. യഥാര്‍ത്ഥത്തില്‍ പാല്‍ വില തോന്നുന്നതുപോലെ വര്‍ധിപ്പിക്കാന്‍ കര്‍ഷകരെ മറയാക്കുകയാണ് സര്‍ക്കാരും മില്‍മയും. ബസ് ചാര്‍ജ് വര്‍ധനവിന്റെ കാര്യത്തിലേതുപോലെ ഇതിനുമുണ്ട് ഒരു വിദഗ്‌ദ്ധ സമിതി.

ബഹുഭൂരിപക്ഷമാളുകളും ധരിച്ചിരിക്കുന്നതുപോലെ മില്‍മ വിതരണം ചെയ്യുന്ന പാല്‍ മുഴുവന്‍ സംസ്ഥാനത്തുനിന്ന് ശേഖരിക്കുന്നവയല്ല. നല്ലൊരു ശതമാനം മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്നവയാണ്. ഇത് ശുദ്ധമായ പാലല്ലെന്ന് എല്ലാവര്‍ക്കും അറിയാം. വളരെ കുറഞ്ഞ വിലയ്‌ക്ക് കൊണ്ടുവരുന്ന ഈ പാല്‍ സംസ്ഥാനത്തെ ക്ഷീര കര്‍ഷകരില്‍നിന്നു ശേഖരിക്കുന്നവയാണെന്ന വ്യാജേന വിറ്റഴിച്ച് കൊള്ളലാഭം കൊയ്യുകയാണ്. പാല്‍ ശേഖരിക്കുന്നതിനു പുറമെ ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി പാലുല്‍പ്പാദനം വര്‍ധിപ്പിക്കാത്തതിനു പിന്നിലെ ദുഷ്ടലാക്കും ഇതാണ്. കേരളത്തിന് ആവശ്യമുള്ള പാല്‍ സംസ്ഥാനത്തുതന്നെ ഉല്‍പ്പാദിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കാനാവും. അതിനുള്ള സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കാത്തതാണ്. ക്ഷീരകര്‍ഷകരോടുള്ള സര്‍ക്കാരിന്റെയും മില്‍മയുടെയും സ്‌നേഹത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴുന്നത് ഇവിടെയാണ്. കൃഷി വകുപ്പിന്റെ മന്ത്രിമാര്‍ കാലാകാലങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനെക്കുറിച്ചു പറയുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. മുന്‍പുള്ള മന്ത്രിമാരും ഇപ്പോഴത്തെ മന്ത്രിയും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. പശു പല നിറമാണെങ്കിലും പാല്‍ ഒരു നിറമാണെന്നു പറയുന്നതുപോലെ, പാര്‍ട്ടിയും രാഷ്‌ട്രീയവുമൊക്കെ പലതാണെങ്കിലും മന്ത്രിമാരുടെ മനോഭാവം ഒന്നാണ്. അത് മാറാത്തിടത്തോളം പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്ന പ്രശ്‌നമില്ല.

അരിയുള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും അമിതവില നല്‍കേണ്ടിവരുന്ന സാഹചര്യത്തിലാണ് പാലിന്റെ വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് നേരിട്ട് ജനങ്ങളുടെ ജീവിത ഭാരം കൂട്ടും. പാലിന്റെ വില വര്‍ധന അതില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ല. മോര്, തൈര് ഉള്‍പ്പെടെ എല്ലാ പാലുല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിക്കും. അത് മില്‍മ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. പാലിന്റെ വില വര്‍ധിക്കുന്നതോടെ ചായയ്‌ക്കും വില കൂടും. മിനിമം പന്ത്രണ്ട് രൂപയെങ്കിലുമാവും എന്നാണ് കരുതപ്പെടുന്നത്. പലയിടങ്ങളിലും ഇതിലും കൂടുതലാണ് ഇപ്പോള്‍തന്നെ ചായയ്‌ക്ക് ഈടാക്കുന്നത്. അവര്‍ വീണ്ടും വില വര്‍ധിപ്പിക്കും. ജനങ്ങളെ മറ്റൊരുവിധത്തിലും കൊള്ളയടിക്കാന്‍ സര്‍ക്കാരും മില്‍മയും വഴിയൊരുക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് പാല്‍ എന്ന പേരില്‍ പശുവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരുതരം രാസപാനീയമാണ് ചില സ്വകാര്യ കമ്പനികള്‍ വിറ്റഴിക്കുന്നത്. പേരിന് കുറച്ചു പശുക്കളെ വളര്‍ത്തി മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കൃത്രിമ പാല്‍ ഇറക്കുമതി ചെയ്ത് കോടികള്‍ കൊയ്യുന്നവര്‍ ഓരോ ജില്ലയിലുമുണ്ട്. ചിലര്‍ പശുവിനെ വളര്‍ത്തുകപോലും ചെയ്യുന്നില്ല. പൗഡര്‍ കലക്കി വിപണനം നടത്തുകയാണ്. ജനങ്ങളുടെ ആരോഗ്യം കാര്‍ന്നുതിന്നുന്ന അതീവ ഗുരുതരമായ ഈ സ്ഥിതിവിശേഷം വ്യക്തമായിരുന്നിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. പാലിന് വില വര്‍ധിപ്പിച്ച മില്‍മയുടെ ഇപ്പോഴത്തെ തീരുമാനത്തിന്റെ ചുവടുപിടിച്ച് കൃത്രിമ പാലുല്‍പ്പാദകരും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടും. ഇത്തരം ജനവിരുദ്ധ നടപടികള്‍ക്കെതിരെ ആരെങ്കിലും കോടതിയെ സമീപിക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ല.

Tags: priceവിലക്കയറ്റംമിൽമ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.