Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നരബലി കേസ്: പ്രതികളെ ഇലന്തൂരില്‍ എത്തിച്ചു, തെളിവെടുപ്പ് തുടങ്ങി; പരിശോധനയ്‌ക്കായി പോലീസിനൊപ്പം നായ്‌ക്കളക്കമുള്ള വിദഗ്ധ സംഘവും

സംഭവസ്ഥലത്തെത്തിച്ച പോലീസ് നായ്‌ക്കള്‍ വീടിന് സമീപത്തെ കാവിലേക്കാണ് ഓടിപ്പോയത്. നരബലിക്ക് ശേഷം ലൈല രക്തം ഒഴുക്കിയത് ഈ കാവിലാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇനിയും മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടോ എന്നാണ് നിലവില്‍ പരിശോധിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2022, 04:12 pm IST
inKerala

പത്തനംതിട്ട : നരബലി കേസില്‍ പ്രതികളായ ഷാഫി, ലൈല, ഭഗവല്‍ സിങ് എന്നിവരെ ഇലന്തൂരിലെ വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചു. രണ്ടില്‍ കൂടുതല്‍ നരബലികള്‍ ഇവര്‍ നടത്തിയിരുന്നോയെന്ന സംശയത്തില്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച നായ്‌കളെ അടക്കം എത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തുന്നത്.  

ഭഗവല്‍ സിങ്ങിന്റെ വീട്ടിലും പരിസര പ്രദേങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. പ്രതികളില്‍ അന്വേഷം സംഘത്തോട് സഹകരിക്കുന്നില്ല. അതിനാലാണ് തെളിവെടുപ്പിനായി മായ, മര്‍ഫി എന്നീ രണ്ട് പോലീസ് നായ്‌ക്കളെ ഉള്‍പ്പടെ വിദഗ്ധ സംഘം തന്നെ ഇലന്തൂരില്‍ എത്തിയിട്ടുണ്ട്.  

ഭഗവല്‍ സിങ്ങിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചു കിടക്കുന്ന ഒന്നരയേക്കറോളം സ്ഥലത്താണ് ഡോഗ് സ്‌ക്വാഡിന്റെ പരിശോധന. സംഭവസ്ഥലത്തെത്തിച്ച പോലീസ് നായ്‌ക്കള്‍ വീടിന് സമീപത്തെ കാവിലേക്കാണ് ഓടിപ്പോയത്. നരബലിക്ക് ശേഷം ലൈല രക്തം ഒഴുക്കിയത് ഈ കാവിലാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇനിയും മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടോ എന്നാണ് നിലവില്‍ പരിശോധിക്കുന്നത്. നായ്‌ക്കള്‍ സൂചന കാണിച്ച സ്ഥലം പോലീസ് മാര്‍ക്ക് ചെയ്ത് വിശദമായി പരിശോധിക്കും. ഇത്തരത്തില്‍ ചിലസ്ഥലങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തും. 

അതേസമയം ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി സര്‍ക്കാര്‍ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം വിദഗ്ധന്റെ സഹായിയായി പ്രവര്‍ത്തിച്ചത്് കേന്ദ്രീകരിച്ചും പോലീസ് അന്വേഷിക്കുന്നു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ താത്കാലിക ജീവനക്കാരനായാണ് ഷാഫി പോസ്റ്റുമോര്‍ട്ടം സഹായി ആയി പ്രവര്‍ത്തിച്ചത്.  

നരബലി ചെയ്ത് കുഴിച്ചുമൂടിയ പദ്മയുടെ മൃതദേഹം കഷണങ്ങളാക്കിയ രീതി കണ്ടാണ് ഫോറന്‍സിക് വിദഗ്ധര്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതുമായുള്ള ബന്ധമുണ്ടെന്ന സംശയം പോലീസിനെ അറിയിച്ചത്. വെട്ടുകത്തിയും കറിക്കത്തിയുമാണ് മൃതദേഹം 56 കഷണങ്ങളാക്കാന്‍ ഉപയോഗിച്ചതെങ്കിലും വിദഗ്ധമായാണ് ഇക്കാര്യം ചെയ്തിട്ടുള്ളത്.  

തുടര്‍ന്ന് പോലീസ് പരിശോധനയില്‍ മുഹമ്മദ് ഷാഫി ഇറച്ചിക്കടയിലും പോസ്റ്റ്‌മോര്‍ട്ടം നടത്താറുള്ള ഡോക്ടര്‍റുടെ സഹായിയായും ജോലി ചെയ്തതായി കണ്ടെത്തി. എന്നാല്‍ അന്വേഷണ സംഘത്തോട് ഷാഫി സഹകരിക്കുന്നില്ല. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടി പുരോഗമിക്കുകയാണ്. കഷണങ്ങളായുള്ള മൃതദേഹാവശിഷ്ടങ്ങളില്‍ ശരീരത്തിലെ എല്ലാ അവയവങ്ങളും ഉണ്ടോയെന്ന് പരിശോധിക്കും. ഇത് കൂടാതെ ഒരോ മൃതദേഹാവശിഷ്ടങ്ങളും ഡിഎന്‍എ ഉള്‍പ്പടെ പ്രത്യേക പരിശോധന നടത്തേണ്ടതുണ്ട്. ഇരുവരുടേയും നൂറിലേറെ ശരീരഭാഗങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. സംസ്ഥാനത്ത് അപൂര്‍വ്വമായാണ് ഇത്ര സുദീര്‍ഘമായ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.

Tags: കേസ്കേരള പോലീസ്pathanamthittaഇലന്തൂരിHuman sacrificeഭഗവല്‍ സിങ്‌മുഹമ്മദ് ഷാഫിലൈല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.