Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കരുവന്നൂരിലെ കൊടും ക്രൂരത

സംസ്ഥാനത്തെ നൂറ്റമ്പതിലേറെ സര്‍വീസ് സഹകരണ ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ആരാണ് ഇതിന് ഉത്തരവാദി? ഇതില്‍ പണം നിക്ഷേപിച്ചവര്‍ ഇനി എന്തുചെയ്യും? ഇതിനു മറുപടി പറയാനുള്ള ബാധ്യത സിപിഎമ്മിനും സര്‍ക്കാരിനുമുണ്ട്. പാവപ്പെട്ട ജനങ്ങളുടെ ജീവിതവും ജീവനും തുലയ്‌ക്കുന്നവരെ രക്ഷപ്പെടാന്‍ അനുവദിക്കരുത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2022, 06:00 am IST
inEditorial

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണബാങ്കില്‍നിന്ന് നിക്ഷേപിച്ച പണം ലഭിക്കാതെ ചികിത്സ മുടങ്ങിയതിനെത്തുടര്‍ന്ന് വീട്ടമ്മ മരിക്കാനിടയായ ദാരുണ സംഭവം പുറത്തുകൊണ്ടുവരുന്നത് സിപിഎമ്മിന്റെ ക്രൂരമുഖം. തലച്ചോറില്‍ പഴുപ്പുബാധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന ഇവര്‍ക്ക് വിദഗ്‌ദ്ധ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും ബാങ്കുകാര്‍ സ്വന്തം അക്കൗണ്ടില്‍നിന്നുള്ള പണം നല്‍കാത്തതിനാല്‍ അതിനു കഴിയാതെ പോവുകയായിരുന്നു. നഴ്‌സായിരുന്ന വീട്ടമ്മ ജീവിതകാലം മുഴുവന്‍ അധ്വാനിച്ച തുകയും പെന്‍ഷന്‍ തുകയും, ഭര്‍ത്താവ് വണ്ടിയോടിച്ചുണ്ടാക്കിയതുമായ മുപ്പത് ലക്ഷം രൂപയാണ് ഈ കുടുംബം കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. ചികിത്സയ്‌ക്കു പണം വേണമെന്ന് കെഞ്ചിപ്പറഞ്ഞിട്ടും ബാങ്കുകാര്‍ അനുവദിച്ചില്ലെന്നാണ് ആക്ഷേപം. ബാങ്കില്‍നിന്ന് പണം ലഭിച്ചുവോ എന്ന് തലേന്നുവരെ ചോദിച്ചുകൊണ്ടിരുന്ന വീട്ടമ്മ  പിറ്റേദിവസം മരിക്കുകയായിരുന്നുവത്രേ. ആര്‍ക്കും ഒരിക്കലും പൊറുക്കാനാവാത്ത കൊടുംക്രൂരതയാണിത്. നിക്ഷേപിച്ച പണം ഈ ബാങ്കുകാര്‍ തിരികെ നല്‍കാത്തതിനെത്തുടര്‍ന്ന് രോഗികളായ വേറെ ചിലരും മരിക്കാനിടയായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ഇതിനുത്തരവാദികള്‍ എവിടെക്കൊണ്ടുപോയാണ് പാപങ്ങള്‍ കഴുകിക്കളയുക!

സിപിഎം ഭരിക്കുന്ന തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ മുന്നൂറു കോടി രൂപയുടെ തട്ടിപ്പു നടന്നതിനെത്തുടര്‍ന്നാണ് നിക്ഷേപകര്‍ വെള്ളത്തിലായത്. നിക്ഷേപകരുടെ പേരില്‍ ഭരണസമിതിക്കാര്‍ വന്‍ തിരിമറി നടത്തുകയായിരുന്നു. അഴിമതി വെളിപ്പെട്ടതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമുയരുകയും പോലീസ് ആദ്യം കേസെടുക്കുകയും പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്‌തെങ്കിലും കുറ്റക്കാരെ ശിക്ഷിച്ചില്ലെന്നു മാത്രമല്ല, ആരോപണ വിധേയരായവരെ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തു. പാര്‍ട്ടി നേതാക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുള്ളതുകൊണ്ടാണ് കുറ്റവാളികള്‍ ഇങ്ങനെ സംരക്ഷിക്കപ്പെടുന്നത്. കോടികളുടെ നിക്ഷേപത്തട്ടിപ്പു നടത്തിയവരെ എന്തു വില കൊടുത്തും സംരക്ഷിക്കുകയെന്നതാണ് സിപിഎമ്മിന്റെ നിലപാട്. ഇതേ നിലപാടു തന്നെയാണ് ബാങ്ക് പണം അനുവദിക്കാതെ രോഗി മരിക്കാനിടയായ സംഭവത്തിലും സിപിഎം സ്വീകരിക്കുന്നത്. ബാങ്ക് പണം നല്‍കിയിരുന്നെന്നും, മരിച്ച വീട്ടമ്മയുടെ മൃതദേഹവുമായി ബാങ്കിനു മുന്നില്‍ പ്രതിഷേധിച്ചതിനു പിന്നില്‍ രാഷ്‌ട്രീയമുണ്ടെന്നും ജില്ലക്കാരിയായ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പ്രതികരിച്ചത് ഇതുകൊണ്ടാണ്. മന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്ന് മരിച്ച വീട്ടമ്മയുടെ മകന്‍ പറയുന്നു. വായ്‌പയെടുക്കാനല്ല ഇവര്‍ ബാങ്കിനെ സമീപിച്ചതെന്നോര്‍ക്കണം. പലപ്പോഴായി നിക്ഷേപിച്ച മുപ്പത് ലക്ഷം രൂപയില്‍നിന്നാണ് ചികിത്സക്കുവേണ്ടി തിരികെ ചോദിച്ചത്. അതു നല്‍കാതെ ഒരു പാവം സ്ത്രീയെ മരണത്തിനു വിട്ടുകൊടുത്തവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.

സര്‍വീസ് സഹകരണബാങ്കുകള്‍ സിപിഎം നിയന്ത്രിക്കുന്ന ഒരു സാമ്പത്തിക സാമ്രാജ്യം തന്നെയാണ്. അഴിമതിപ്പണം സൂക്ഷിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിങ്ങനെ പലതരം സാമ്പത്തിക തട്ടിപ്പുകള്‍ ഇവിടങ്ങളില്‍ അരങ്ങേറുന്നു. സഹകരണ ബാങ്കുകളില്‍ പല പാര്‍ട്ടി നേതാക്കള്‍ക്കും വന്‍തോതില്‍ നിക്ഷേപമുള്ളതായാണ് അറിയുന്നത്. നോട്ടു നിയന്ത്രണ കാലത്ത് ഇത്തരം നേതാക്കളുടെ പരിഭ്രാന്തി ജനങ്ങള്‍ കണ്ടതാണ്. പൂര്‍ണമായും പാര്‍ട്ടിക്കാര്‍ നിയന്ത്രിക്കുന്ന ബാങ്കുകളില്‍നിന്ന് കണക്കില്‍പ്പെടാത്ത പണം മാറ്റിയെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയുണ്ടായി. ഇത്തരം ബാങ്കുകളുടെ സുതാര്യത ഉറപ്പുവരുത്താന്‍ ഒരുതരത്തിലുള്ള പരിശോധനയും ഇടതുമുന്നണി സര്‍ക്കാര്‍ അനുവദിക്കുന്നില്ല. സഹകരണ ബാങ്കുകളില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയെ ഹൈക്കോടതിയില്‍ എതിര്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. പാര്‍ട്ടിയുടെ സംഘടനാശേഷിയും ഭരണത്തിന്റെ പിന്‍ബലവും ഉപയോഗിച്ച് വലിയ സാമ്പത്തിക കൊള്ളയാണ് സിപിഎം കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഇരയാണ് കരുവന്നൂരില്‍ ജീവന്‍ നഷ്ടമായ വീട്ടമ്മ. സംസ്ഥാനത്തെ നൂറ്റമ്പതിലേറെ സര്‍വീസ് സഹകരണ ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ആരാണ് ഇതിന് ഉത്തരവാദി? ഇതില്‍ പണം നിക്ഷേപിച്ചവര്‍ ഇനി എന്തുചെയ്യും?  ഇതിനു മറുപടി പറയാനുള്ള ബാധ്യത സിപിഎമ്മിനും സര്‍ക്കാരിനുമുണ്ട്. പാവപ്പെട്ട ജനങ്ങളുടെ ജീവിതവും ജീവനും തുലയ്‌ക്കുന്നവരെ രക്ഷപ്പെടാന്‍ അനുവദിക്കരുത്.

Tags: crueltyസിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണബാങ്ക്Karuvannur Bank
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്ക് ബ്രിട്ടാസിന് ഓകെ…ഇന്ത്യയിലെ ബാങ്കുകള്‍ അപകടത്തിലാണെന്ന് ധനമന്ത്രിക്ക് കത്തയച്ച് ബ്രിട്ടാസ്

Kerala

സുരേഷ് ഗോപിയുടെ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം ആധികാരികമെന്ന് ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ 

India

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കെ. രാധാകൃഷ്ണന്‍ എംപിക്ക് ഇ.ഡി നോട്ടീസ്

Kerala

കണ്ടുകെട്ടിയ പണം ഇരകള്‍ക്ക്: കരുവന്നൂര്‍ ബാങ്ക് സഹകരിക്കുന്നില്ലെന്ന് ഇ ഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.