Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസഹായംപിള്ളയുടെ ചരിത്രം വളച്ചൊടിച്ചു; ശിക്ഷിച്ചത് മതംമാറിയതിനല്ല, രാജ്യദ്രോഹത്തിന്; മഹാരാജാവിനെ മതവിദ്വേഷിയായി ചിത്രീകരിക്കരുതെന്ന് രാജകുടുംബം

രാജ്യത്തിന്റെ ശത്രുക്കളോടൊപ്പം പ്രവര്‍ത്തിച്ചതിനും രാജാവിനോട് വിശ്വാസ്യത പുലര്‍ത്താത്തതിനുമാണ് ശിക്ഷിച്ചതെന്നും ചൂണ്ടിക്കാട്ടി കവടിയാര്‍ കൊട്ടാരത്തിലെ പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായിയും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയും ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്ക് കത്തയച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2022, 09:17 am IST
in Kerala

തിരുവനന്തപുരം: വിശുദ്ധനാക്കിയ ദേവസഹായംപിള്ളയുടെ ചരിത്രം വളച്ചൊടിച്ചത്. മതംമാറിയതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടതല്ല ദേവസഹായംപിള്ളയെന്നും രാജ്യത്തിന്റെ ശത്രുക്കളോടൊപ്പം പ്രവര്‍ത്തിച്ചതിനും രാജാവിനോട് വിശ്വാസ്യത പുലര്‍ത്താത്തതിനുമാണ് ശിക്ഷിച്ചതെന്നും ചൂണ്ടിക്കാട്ടി കവടിയാര്‍ കൊട്ടാരത്തിലെ പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായിയും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയും ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്ക് കത്തയച്ചു. ജൂണ്‍ അഞ്ചിനാണ് കത്തയച്ചത്. ദേവസഹായംപിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ പൂര്‍വികനായ അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനെ മതവിദ്വേഷിയായി ചിത്രീകരിക്കുന്നതില്‍ വേദനയുള്ളതായും കത്തില്‍ പറയുന്നു.  

മതം മാറിയതുകൊണ്ട് ദേവസഹായം വധിക്കപ്പെട്ടു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കത്തില്‍ പറയുന്നു. കുളച്ചല്‍ യുദ്ധത്തില്‍ കീഴടങ്ങിയ ശേഷം തിരുവിതാംകൂര്‍ രാജാവിന്റെ വിശ്വസ്തനും സൈന്യാധിപനുമായി മാറിയ ഡച്ച് ക്യാപ്റ്റന്‍ ഡിലനോയിയുടെ പ്രേരണയാലാണ് ദേവസഹായംപിള്ള മതംമാറിയത്. മഹാരാജാവിനുമേല്‍ വലിയ സ്വാധീനമുണ്ടായിരുന്ന ഡിലനോയി ഇക്കാരണത്താല്‍ത്തന്നെ ദേവസഹായംപിള്ളയെ കൈവിടില്ലായിരുന്നുവെന്ന് ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് മാനുവലില്‍ നാഗംഅയ്യ പറയുന്നു. രാജാവുമായി യുദ്ധം തുടര്‍ന്ന ഡച്ചുകാര്‍ ഉള്‍പ്പെടെയുള്ള തിരുവിതാംകൂറിന്റെ ശത്രുക്കളുമായി സഹകരിച്ചതു കൊണ്ടാണ് ദേവസഹായം ശിക്ഷിക്കപ്പെട്ടത്. വേറെയും അക്ഷന്തവ്യമായ കുറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവ സൂചിപ്പിക്കുന്നില്ലെന്നു മാത്രം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.  

 തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ മറ്റു മതങ്ങളില്‍പ്പെട്ട പ്രജകളോട് വിവേചനം കാണിച്ചിരുന്നില്ലെന്നും രാജവംശത്തിന്റെ മതനിരപേക്ഷ നിലപാടിലൂടെ ഏറ്റവും സഹായം ലഭിച്ചിട്ടുള്ളത് കത്തോലിക്കര്‍ക്കാണെന്നും കത്തില്‍ ഉദാഹരണങ്ങള്‍ സഹിതം വിവരിക്കുന്നു. വരാപ്പുഴയിലെ ക്രൈസ്തവ ദേവാലയത്തിന് മാര്‍ത്താണ്ഡവര്‍മ കരമൊഴിവാക്കി സ്ഥലം നല്‍കിയതും ഉദയഗിരിയില്‍ പള്ളി പണിയുന്നതിനുള്ള പണം ഡിലനോയിയുടെ ആവശ്യപ്രകാരം കാര്‍ത്തിക തിരുനാള്‍ രാമവര്‍മ മഹാരാജാവ് നല്‍കിയതും പള്ളി വികാരിക്ക് 100 പണം വേതനമായി നല്‍കിയതും ചരിത്രരേഖകളെ ഉദ്ധരിച്ച് കത്തില്‍ അനുസ്മരിക്കുന്നു.  

കത്തോലിക്കരോട് തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ കാണിച്ചിരുന്ന ഉദാരമനസ്‌കതയ്‌ക്ക് നന്ദി അറിയിച്ചുകൊണ്ട് 1774ല്‍ കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന് ക്ലെമന്റ് പതിന്നാലാമന്‍ മാര്‍പാപ്പയും ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷിക്കുന്ന വേളയില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പയും എഴുതിയ കത്തുകളും ഇരുവരും ഉദ്ധരിക്കുന്നു. സഭയുടെ ആഗ്രഹങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും തങ്ങള്‍ തടസ്സം സൃഷ്ടിക്കുകയല്ലെന്നും മഹാരാജാക്കന്മാരെ തെറ്റായി ചിത്രീകരിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്നും ഗവടിയാര്‍ കൊട്ടാരം മാര്‍പാപ്പയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിന്റെ പകര്‍പ്പ് വിദേശകാര്യ മന്ത്രാലയത്തിനും നല്‍കി. 

Tags: കുടുംബംconversionTravancoreTravancore Palaceദേവസഹായം പിള്ളഅനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മരാജ്യദ്രോഹം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

Kerala

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.