Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പോപ്പുലര്‍ ഫ്രണ്ടിന് മൂക്കുകയറിടുമ്പോള്‍

പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ അങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നില്ല. കേരളം പോപ്പുലര്‍ ഫ്രണ്ടിന്റെ താവളമായി തുടരുന്നത് ഇടതു-വലതു മുന്നണികളുടെ പിന്തുണയിലാണ്. ഈ സംഘടനയെ നിരോധിക്കേണ്ട കാലം അതിക്രമിച്ചുവെന്നാണ് നിയമവാഴ്ചയും സമാധാനവും ആഗ്രഹിക്കുന്ന ജനങ്ങള്‍ കരുതുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 06:00 am IST
inEditorial

കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമപ്രകാരം പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി ശരിയായ ദിശയിലുള്ള ഒന്നാണ്. കേരള ഹൈക്കോടതി പോലും ഭീകര സംഘടനകളെന്ന് വിശേഷിപ്പിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇ ഡിയുടേത് സ്വാഭാവിക നടപടിയാണെന്ന് കാണാനാവും. മരവിപ്പിച്ച അക്കൗണ്ടുകളിലേക്ക് വിദേശങ്ങളില്‍നിന്ന് കോടിക്കണക്കിന് രൂപ വന്നിട്ടുള്ളതായും ഇതിനെക്കാള്‍ പലമടങ്ങ് തുക ഈ സംഘടനകള്‍ ഹവാല വഴി കൈപ്പറ്റിയിട്ടുള്ളതായും ഇ ഡി കരുതുന്നുണ്ട്. ഹാഥ്‌രസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടതിന്റെ മറവില്‍ അവിടെ കലാപമുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ സിദ്ദിഖ് കാപ്പന്റെ നേതൃത്വത്തില്‍ ശ്രമിച്ചതിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിയമവിരുദ്ധ പണമിടപാടുകളെക്കുറിച്ച് വിവരം ലഭിച്ചത്. കേരളത്തില്‍ റെയ്ഡ് നടത്തിയ ഇ ഡി പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ട് നേതാക്കളെ അറസ്റ്റു ചെയ്യുകയുണ്ടായി.

നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ വിദേശരാജ്യങ്ങളില്‍ നിന്നടക്കം ശേഖരിക്കുന്ന പണമൊഴുക്കിയാണ് പോപ്പുലര്‍ ഫ്രണ്ട് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. ഉത്തര്‍പ്രദേശില്‍ കലാപമുണ്ടാക്കാന്‍ ഈ സംഘടന 22 കോടി രൂപ എത്തിച്ചതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ചില ഗള്‍ഫ് നാടുകളിലെ അനുഭാവികളുടെ അക്കൗണ്ടുകള്‍ വഴിയാണ് പണം ശേഖരിക്കപ്പെടുന്നത്.  ഇതിന്റെ ഉറവിടം ആഗോള ഇസ്ലാമിക ഭീകരവാദ കേന്ദ്രങ്ങളാണെന്ന കാര്യം വ്യക്തമാണ്. ഇത്തരം പണമിടപാടുകള്‍ക്കായി വളരെ വിപുലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കാന്‍ ഹോട്ടല്‍ വ്യവസായവും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുമൊക്കെ നടത്തിയതായി കരുതപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ചില നേതാക്കള്‍ പിടിയിലായിട്ടുണ്ട്. മതഭ്രാന്തും അന്യമത വിദ്വേഷവും മാത്രമല്ല അവിശ്വസനീയമായ തോതിലുള്ള പണശക്തിയും പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുണ്ട്. കോളജ് അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിലും ഹീനമായ കൊലപാതകങ്ങളിലും കൊലവിളികള്‍ മുഴക്കിയുള്ള സമ്മേളനങ്ങളിലും ഈ പണം ഉപയോഗിക്കുകയാണ്. എന്തു ക്രൂരകൃത്യവും ചെയ്യാന്‍ ഇക്കൂട്ടര്‍ ആളുകളെ സംഘടിപ്പിക്കുന്നതിനു പിന്നില്‍ പണം ഒരു പ്രധാന ഘടകമാണ്. മയക്കുമരുന്നുകടത്തിലൂടെയും മറ്റും ഇതിനായി സഹസ്രകോടികള്‍ സമ്പാദിക്കുന്നതായുള്ള നിരവധി വാര്‍ത്തകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.  

അന്യമതസ്ഥരെ ഉന്മൂലനം ചെയ്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുകയെന്നതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യം. ഇതിനനുസൃതമായ മുദ്രാവാക്യമാണ് അടുത്തിടെ ആലപ്പുഴയില്‍ അവര്‍ മുഴക്കിയത്. ഇതിനെതിരെ കേസു വന്നപ്പോള്‍ ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കും എതിരായ കൊലവിളിയെ ന്യായീകരിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്തത്. കേരളത്തിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് ലഭിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയാണ് ഇങ്ങനെയൊക്കെ പറയാനുള്ള ധൈര്യം ഇക്കൂട്ടര്‍ക്ക് നല്‍കുന്നത്. ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യത്തെ അപലപിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും മടിച്ചുനിന്നതും ഇതുകൊണ്ടുതന്നെ. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഭാഷയിലാണ് പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നത്. ഇസ്ലാമിക ഭീകരര്‍ പ്രതികളാവുന്ന കേസുകളില്‍ പോലീസ് അവരുമായി ഒത്തുകളിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ അങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നില്ല. കേരളം പോപ്പുലര്‍ ഫ്രണ്ടിന്റെ താവളമായി തുടരുന്നത് ഇടതു-വലതു മുന്നണികളുടെ പിന്തുണയിലാണ്. ഈ സംഘടനയെ നിരോധിക്കേണ്ട കാലം അതിക്രമിച്ചുവെന്നാണ് നിയമവാഴ്ചയും സമാധാനവും ആഗ്രഹിക്കുന്ന ജനങ്ങള്‍ കരുതുന്നത്. ഇക്കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുകയുണ്ടായി. ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ഇ ഡിയുടെ നടപടി സുപ്രധാനമായ ഒരു ചുവടുവയ്‌പ്പാണ്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഈ മതഭീകരരെ അടിച്ചമര്‍ത്തുക തന്നെ വേണം.

Tags: പോപ്പുലര്‍ ഫ്രണ്ട്pfi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.