ന്യൂഡൽഹി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ 21 അംഗങ്ങക്കെതിരെ കോടതി ഗുരുതരമായ കുറ്റങ്ങൾ ചുമത്തി. ജൂലൈ 29 ന് ഔപചാരിക വിചാരണ ആരംഭിക്കും, പിഎഫ്‌ഐ ചെയർമാൻ ഒ.എം.എ. സലാം, വൈസ് ചെയർമാൻ ഇ.എം. അബൂബക്കർ എന്നിവരുൾപ്പെടെ 21 പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി കുറ്റം ചുമത്തിയിട്ടുണ്ട്.
രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ) പ്രകാരം തീവ്രവാദ സംഘടനയ്‌ക്കായി സംഭാവന ശേഖരിച്ചു എന്നീ കുറ്റങ്ങളും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തുക, തീവ്രവാദ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുക, അത്തരം പ്രവർത്തനങ്ങൾക്കായി വ്യക്തികളെ റിക്രൂട്ട് ചെയ്യുക എന്നീ ഗുരുതരമായ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്ന്, 21 പ്രതികളും കോടതിയിൽ തങ്ങൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും നിഷേധിച്ചു. ഈ കേസിലെ വിചാരണ ജൂലൈ 29 ന് എൻഐഎയുടെ പ്രത്യേക കോടതിയിൽ ആരംഭിക്കും.
















