Categories: India

രാജസ്ഥാനില്‍ നാല് വയസ്സ്കാരിയെ ബലാത്സംഗം ചെയ്തും കടിച്ചും അടിച്ചും കൊന്നു; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍; പ്രിയങ്ക ഈ വഴി വരില്ല, കാരണം…

രാജസ്ഥാനില്‍ നാല് വയസ്സ്കാരി ക്രൂരമായ ബലാത്സംഗത്തിന് വിധേയയായി. കുറ്റകൃത്യത്തിന്‍റെ മൂര്‍ധന്യത്തില്‍ കുട്ടിയെ പ്രതി കടിക്കുകയും അടിച്ചുപരിക്കേല്‍പിക്കുകയും ചെയ്തതോടെ കുട്ടി മരിച്ചു. വൈകാതെ പൊലീസ് കരൗലി ജില്ലയില്‍ ഹിന്ദോനില്‍ പെണ്‍കുട്ടിയുടെ വീടിനടുത്തു തന്നെയുള്ള ബസ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ജയ്‌പൂര്‍: രാജസ്ഥാനില്‍ നാല് വയസ്സ്കാരി ക്രൂരമായ ബലാത്സംഗത്തിന് വിധേയയായി. കുറ്റകൃത്യത്തിന്റെ മൂര്‍ധന്യത്തില്‍ കുട്ടിയെ പ്രതി കടിക്കുകയും അടിച്ചുപരിക്കേല്‍പിക്കുകയും ചെയ്തതോടെ കുട്ടി മരിച്ചു. വൈകാതെ പൊലീസ് കരൗലി ജില്ലയില്‍ ഹിന്ദോനില്‍ പെണ്‍കുട്ടിയുടെ വീടിനടുത്തു തന്നെയുള്ള ബസ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു.  

ഞായറാഴ്ച വൈകീട്ടോടെയാണ് ബസ് കണ്ടക്ടറായ അജീത് ജോഗി (34) അറസ്റ്റിലായത്. മുന്‍പും ബലാത്സംഗക്കുറ്റം ചെയ്തയാളാണ് പ്രതിയെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് സൂപ്രണ്ട് ശൈലേന്ദ്ര സിങ്ങ് പറഞ്ഞു. സംസ്ഥാനം കോണ്‍ഗ്രസ് ഭരിയ്‌ക്കുന്നതിനാല്‍ പതിവുപോലെ ഉത്തര്‍പ്രദേശിലെ ബലാത്സംഗക്കേസുകളില്‍ ചാടിവീഴാറുള്ള രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും സംഭവസ്ഥലത്തെത്തില്ല. കാരണം രാജസ്ഥാന്‍ ഭരിയ്‌ക്കുന്നത് കോണ്‍ഗ്രസാണ്.  

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 5,6 അനുച്ഛേദം (അതിക്രൂരമായ ബലാത്സംഗം), പോക്സോ നിയമം, 363 അനുച്ഛേദം (തട്ടിക്കൊണ്ടുപോകല്‍), 376 എ, ബി (ബലാത്സംഗത്തിനുള്ള ശിക്ഷ) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.  

കുട്ടിയുടെ കവിളിലും നെഞ്ചിലും കൈകളിലും അതിക്രൂരമായി കടിച്ച പാടുകളുണ്ട്. തുടയില്‍ ഗുരുതരമായ പരിക്കുകളുണ്ട്. ആദ്യം ഹിന്ദോന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് ജയ്‌പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ശസ്ത്രക്രിയയ്‌ക്ക് വിധേയയായെങ്കിലും മരിച്ചു.  

തെരുവില്‍ മാജിക്കും നൃത്തപരിപാടികളും നടത്തുന്ന കുടുംബത്തിലെ അംഗമാണ് കുട്ടി. വെള്ളിയാഴ്ച രാത്രി രണ്ട് മണിയോടെയാണ് കുട്ടിയെ കാണാതായത്. അച്ഛനൊപ്പം വീടിന് വെളിയിലാണ് കുട്ടി ഉറങ്ങിയിരുന്നത്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ഒരു ഓവര്‍ ബ്രിഡ്ജിന് താഴെ ചവറുകൂനയിലാണ് കുട്ടിയെ കണ്ടെത്തുന്നത്.  

“കുറ്റവാളി മദ്യപിച്ചിരുന്നു. അയാള്‍ ചോക്കലേറ്റ് കൊടുത്ത് മയക്കി കുട്ടിയെ കൊണ്ടുപോവുകയായിരുന്നു. മാതാപിതാക്കള്‍ക്കിടയില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ വിളിച്ചെഴുന്നേല്‍പിച്ച് കൊണ്ടുപോവുകയായിരുന്നു”- എസ് പി പറയുന്നു.  

കുറ്റവാളിയുടെ വസ്ത്രങ്ങളില്‍ ചോരപ്പാടുണ്ടായിരുന്നു. കാരണം കുട്ടിയുടെ ശരീരത്തില്‍ നിന്നും നല്ലതുപോലെ രക്തം വാര്‍ന്നൊഴുകിയിരുന്നു.  

“അച്ഛന്‍ അര്‍ധരാത്രിയോടെ കുട്ടിക്ക് വെള്ളം കൊടുത്തിരുന്നു. അവസാനമായി കുട്ടിയെ താന്‍ കാണുന്നത് അപ്പോഴാണെന്നും അച്ഛന്‍ പറയുന്നു. അതിന് ശേഷമാണ് കുട്ടിയെ കാണാതായത്. “ഉടനെ എല്ലാവരെയും ഉണര്‍ത്തി. എല്ലാവരോടും പറഞ്ഞു. മാര്‍ക്കറ്റിലെല്ലാം അന്വേഷിച്ചു. എന്നാല്‍ ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് മാലിന്യം കോരാന്‍ പോയ സ്ത്രീയാണ് കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഉടനെ അവര്‍ കുട്ടിയെ കുടുംബാംഗങ്ങളുടെ അടുത്തെത്തിച്ചു. വൈകാതെ ആശുപ്തരിയിലേക്ക് കൊണ്ടുപോയി. “- പൊലീസ് കേസ് ഷീറ്റില്‍ പറയുന്നു.  

കുടുംബാംഗങ്ങളോടൊപ്പം കിടന്നുറങ്ങുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് അച്ഛന്‍ പറയുന്നു. മാജിക്, ഡാന്‍സ് ഷോയുമായി ബന്ധപ്പെട്ട് രണ്ട് മാസം മുന്‍പാണ് കുടുംബം ഹിന്ദോനില്‍ എത്തിയത്.  

Recent Posts