Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹിന്ദു സാമ്രാജ്യ സ്ഥാപകന്‍ ഛത്രപതി ശിവജി; എന്നാല്‍ ഹിന്ദു അസ്മിത പ്രഖ്യാപിച്ച രാജാക്കന്മാരുടെ ചരിത്രത്തിന് ആറര നൂറ്റാണ്ട് പഴക്കം

'കര്‍ണ്ണാടക സാമ്രാജ്യത്തിലെ (വിജയനഗര സാമ്രാജ്യം) പല രാജാക്കന്മാരും 'ഹിന്ദുരായ' എന്ന പദവി സ്വീകരിച്ചിരുന്നു

Janmabhumi Online by Janmabhumi Online
May 3, 2022, 11:01 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഭാരതത്തിന്‌ അറബ് ദേശങ്ങളുമായി വ്യാപാര, സാംസ്കാരിക ബന്ധങ്ങള്‍ ഉണ്ടായിരുന്നു. സിന്ധു നദിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഭാരതത്തെ ഹിന്ദുദേശം എന്ന് വിളിയ്‌ക്കാന്‍ തുടങ്ങിയത് അറബികളാണ്. ആദ്യം ഭൂമിശാസ്ത്ര പരമായ അര്‍ത്ഥത്തില്‍ പ്രചാരം നേടിയ ഹിന്ദു എന്ന ഈ ഐഡന്റിറ്റി പിന്നീട് സാംസ്കാരികവും ദേശീയവുമായ അര്‍ത്ഥത്തിലും പ്രയോഗിയ്‌ക്കപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഭാരതവാസികള്‍ സ്വയം എന്നു മുതലാണ്‌ ഈ ഐഡന്റിറ്റി ഉപയോഗിയ്‌ക്കാന്‍ തുടങ്ങിയത് എന്നതിന് വളരെയൊന്നും ചരിത്ര രേഖകള്‍ ലഭ്യമല്ല. അതുകാരണം ഹിന്ദു എന്നത് ഒരു ഐഡന്റിറ്റി എന്ന നിലയില്‍ പത്തൊമ്പതാം നൂറ്റാണ്ട് പോലെ ഈയടുത്ത കാലത്ത് പ്രയോഗത്തില്‍ വന്ന ഒരു ആശയമാണ് എന്നാണ് ഇടതു ബുദ്ധിജീവികള്‍ പ്രചരിപ്പിച്ചിരുന്നത്. ഹിന്ദുത്വം അഥവാ ഹിന്ദു അസ്മിത എന്നതിന് ചരിത്രത്തിന്റെ പിന്‍ബലമില്ല എന്ന് വരുത്തി തീര്‍ക്കുകയാണ് അവരുടെ ഉദ്ദേശ്യം. എന്നാല്‍ സത്യത്തെ എത്രതന്നെ മൂടിവയ്‌ക്കാന്‍ ശ്രമിച്ചാലും മറകള്‍ നീക്കി ഒരുനാള്‍ അത് പുറത്തു വരികതന്നെ ചെയ്യും.

ഛത്രപതി ശിവജിയുടെ കാലഘട്ടത്തിനും മുന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഭാരതീയ രാജാക്കന്മാര്‍ സ്വയം ഹിന്ദു എന്ന പദം ഉപയോഗിച്ച് വിശേഷിപ്പിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. മുഗളന്മാര്‍ ഭാരതത്തില്‍ എത്തുന്നതിനും ഒന്നര ശതാബ്ദങ്ങള്‍ക്കു മുമ്പ് വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന രാജക്കന്മാരാണ് ‘ഹിന്ദുരായ സുരത്രാണ’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നത്. ഹിന്ദു രാജാക്കന്മാരുടെ സംരക്ഷകന്‍ എന്നാണ് ആ വിശേഷണത്തിനര്‍ത്ഥം. രാജാക്കന്മാരെ വിശേഷിപ്പിയ്‌ക്കാന്‍ ഹിന്ദു എന്ന വാക്ക് ഉപയോഗിച്ചിരുന്നതിന്റെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പഴയ ചരിത്ര രേഖയാണ് ഇത്. ദാവന്‍ഗരെയിലെ ഹരിഹര്‍ പട്ടണത്തില്‍ പഴയ കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ശകവര്‍ഷം 1309 (പൊതുവര്‍ഷം 1387) എന്ന് രേഖപ്പെടുത്തിയ ശിലാഫലകം സ്ഥിതി ചെയ്യുന്നു. വിജയനഗരത്തിന്റെ മൂന്നാമത്തെ രാജാവായ ഹരിഹരരായ രണ്ടാമന്റെ കാലഘട്ടമാണിത്.

1970 കളില്‍ പ്രസിദ്ധീകരിയ്‌ക്കപ്പെട്ട ശ്രീ ഹരിഹര ദേവാലയ എന്ന പുസ്തകത്തില്‍ എച് എം ശങ്കരനാരായണ ഈ ലിഖിതത്തെ പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ തീയതിയെ കുറിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. പിന്നീട് ചരിത്രകാരനായ ഡോ രവികുമാര്‍ കെ നവലഗുണ്ട, ഈ ലിഖിതം വീണ്ടും വായിയ്‌ക്കുകയും, അതില്‍ കൊടുത്തിരിയ്‌ക്കുന്ന തിയതി ശക വര്‍ഷത്തിലെ പ്രഭവ സംവത്സര എന്ന 1309 മാണ്ട്, കാര്‍ത്തിക മാസത്തിലെ ആദ്യ തിങ്കളാഴ്ച അഥവാ പൊതുവര്‍ഷം ജൂലൈ 1, 1387 ആണെന്ന് കണ്ടെത്തുകയുമായിരുന്നു. എകനാതി, ഹരിഹര ക്ഷേത്രങ്ങള്‍ക്ക് കൊടുത്തിട്ടുള്ള പല പാരിതോഷികങ്ങളെ കുറിച്ചും ലിഖിതം രേഖപ്പെടുത്തുന്നു.

കര്‍ണ്ണാടക സാമ്രാജ്യത്തിലെ (വിജയനഗര സാമ്രാജ്യം) പല രാജാക്കന്മാരും ‘ഹിന്ദുരായ’ എന്ന പദവി സ്വീകരിച്ചിരുന്നു. രാജാക്കന്മാര്‍ സ്വയം ഹിന്ദു എന്ന് വിളിച്ചിരുന്നതിന്റെ ആദ്യകാല ഉദാഹരണങ്ങളാണ് ഇവ. ഹരിഹരന്‍ രണ്ടാമന്റെ മുന്‍ഗാമികളായിരുന്ന ഹരിഹരന്‍ ഒന്നാമനും, ബുക്കാരയന്‍ ഒന്നാമനും ഇതേ പദവി ഉണ്ടായിരുന്നു. ഹിന്ദു അസ്മിത ഉറപ്പിച്ചു പറഞ്ഞു തുടങ്ങിയത് ശിവജിയുടെ കാലഘട്ടത്തിലാണ് എന്ന പൊതു ധാരണയ്‌ക്ക് വിരുദ്ധമായി ശിവജിയുടെ ജനനത്തിനും വളരെ മുമ്പ്, മുഗളന്മാരുടെ വരവിനും മുമ്പാണ് ഇതുണ്ടായിരുന്നത് എന്നതാണ് ഇതിന്റെ പ്രാധാന്യം.’ നവലഗുണ്ട പറഞ്ഞു.

ഹരിഹരന്‍ രണ്ടാമന്റെ ശിലാലിഖിതം ഇന്ന് വളരെ പരിതാപകരമായ അവസ്ഥയിലാണ്. ഹരിഹറിലെ കോട്ട നില്‍ക്കുന്ന പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ നിറഞ്ഞിരിയ്‌ക്കുന്നു. ശിലാലിഖിതം അത്തരമൊരു സ്വകാര്യകെട്ടിടത്തിന്റെ പിന്നാമ്പുറത്താണ് ഉള്ളത്. അവയെ സംരക്ഷിയ്‌ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് നവലഗുണ്ട പ്രാദേശിക പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കത്ത് എഴുതിയിട്ടുണ്ട്. അവ ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ സൂക്ഷിയ്‌ക്കുകയെങ്കിലും വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. തുടര്‍ന്ന് പുരാവസ്തു ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിയ്‌ക്കുകയും നടപടികള്‍ എടുക്കാമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തിട്ടുണ്ട്.

കര്‍ണാടക സാമ്രാജ്യം ഹൊയ്‌സാല സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് പടുത്തുയര്‍ത്തിയത്. അവസാന ഹൊയ്‌സാല രാജാവായിരുന്ന വീര ബല്ലാല മൂന്നാമന്‍, പതിന്നാലാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ വടക്കു നിന്നുള്ള ഖില്‍ജിയുടെയും, തുഗ്ലാക്കിന്റെയും ആക്രമണങ്ങളെ നേരിടേണ്ടി വന്നു. ദല്‍ഹി സുല്‍ത്താന്മാരുടെ അധിനിവേശങ്ങള്‍ തെക്കുള്ള എല്ലാ രാജ്യങ്ങളേയും തുടച്ചു നീക്കിയിരുന്നു. അതില്‍ നിന്നാണ് ഹൊയ്‌സാല രാജാവിന്റെ സേനാനായകരായിരുന്ന ഹരിഹരന്‍ ഒന്നാമനും ബുക്കാരയന്‍ ഒന്നാമനും ചേര്‍ന്ന് സ്വന്തമായി ഒരു സ്വതന്ത്ര സാമ്രാജ്യത്തിന്റെ അടിത്തറ പാകിയത്. വിജയനഗരം തലസ്ഥാനമാക്കി നിലവില്‍ വന്ന കര്‍ണ്ണാടക സാമ്രാജ്യം ആയിരുന്നു അത്.

ഇന്നത്തെ കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ വ്യാപിച്ചിരുന്ന കര്‍ണ്ണാടക സാമ്രാജ്യം, ബ്രിട്ടീഷ് കോളനി വാഴ്ചക്കാലം വരെ നല്ല നിലയില്‍ മുന്നോട്ടു പോയി.

അക്കാലത്തെ ലിഖിതങ്ങള്‍ ഈ സാമ്രാജ്യത്തെ കര്‍ണ്ണാടക സാമ്രാജ്യം, വിജയനഗര സാമ്രാജ്യം, ഹംപി എന്നെല്ലാം പലയിടത്തും വിശേഷിപ്പിയ്‌ക്കുന്നു.

TIMES OF INDIA യില്‍ വന്ന വാര്‍ത്ത

Tags: മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍വിജയനഗരംChatrapati Shivaji MaharajHindutvaനാഗരികതകളുടെ ചരിത്രം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ അനന്തപുരി ഹിന്ദു സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ നടന്ന പൊതുസമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. അരുണ്‍ വേലായുധന്‍, അഡ്വ. അഞ്ജന ദേവി, ശരത്ചന്ദ്രന്‍ നായര്‍, ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, സുധകുമാര്‍, പ്രദീപ് തുടങ്ങിയവര്‍ സമീപം
Thiruvananthapuram

സമഗ്രതയാണ് ഹിന്ദുത്വത്തിന്റെ കാതല്‍: അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള

India

ശാഖ രാഷ്‌ട്ര പരംവൈഭവത്തിന്റെ സാധന:ദത്താത്രേയ ഹൊസബാളെ

India

മമതയുടെ കോട്ടയില്‍ വിള്ളല്‍വീഴ്‌ത്തി സുവേന്ദു അധികാരി; ഹുമയൂണ്‍ കബീറിന് മമതയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ബിര്‍ഭൂമില്‍ മമത പ്രതിരോധത്തില്‍

ജോണ്‍ ബ്രിട്ടാസ് അമൃതാനന്ദമയിയെയും മഠത്തെയും വിമര്‍ശിച്ച് പുസ്തകമെഴുതിയ ഗെയ്ല്‍ ട്രെഡ് വെല്ലുമായി കൈരളി ചാനലിന് വേണ്ടി അഭിമുഖം നടത്തുന്നു(ഇടത്ത്) മാതാ അമൃതാനന്ദമയി (നടുവില്‍) ഉണ്ണന്‍ചാണ്ടി (വലത്ത്)
Kerala

അന്ന് ജോണ്‍ ബ്രിട്ടാസ് മാതാ അമൃതാനന്ദമയിയ്‌ക്കെതിരെ വിവാദമുണ്ടാക്കിയപ്പോള്‍ അമ്മയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്…

പുതിയ വാര്‍ത്തകള്‍

സിദ്ധാര്‍ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ സഞ്ചരിച്ച രജിസട്രേഷന്‍ നമ്പറില്ലാത്ത കാര്‍ യാത്രക്കാര്‍ അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളം വഴി മൃഗങ്ങളെക്കടത്താന്‍ ശ്രമം: 2 പേര്‍ അറസ്റ്റില്‍

വ്യോമാപകട ഇൻഷുറൻസ് എസ്‌ബി‌ഐ കാര്‍ഡുകള്‍ നിർത്തലാക്കുന്നു; ബാങ്ക് എടിഎം ഉപയോഗത്തിനുള്ള ഫീസ് നിരക്കില്‍ മാറ്റം

ആദയനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി സെപ്തംബര്‍ 15 വരെ നീട്ടി

തിരുവന്തപുരത്ത് പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

മാറ്റങ്ങളുമായി ജൂലായ് ഒന്ന്; തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ; പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

കൊച്ചിയില്‍ പൊലീസുകാര്‍ക്ക് നേരെ ബൈക്കിലെത്തിയ മദ്യപന്റെ അതിക്രമം

പാകിസ്ഥാനെയും, തുർക്കിയെയും നിലംപരിശാക്കിയ ആകാശ് തന്നെ ഞങ്ങൾക്ക് വേണം ; ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ തകര്‍ച്ച, ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും- കെ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies