Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളത്തില്‍ ഐബി വലവിരിക്കുമ്പോള്‍

സിബിഐയെയും എന്‍ഐഎയെയും പോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്കു മാത്രമേ അന്തര്‍സംസ്ഥാന ബന്ധങ്ങളും രാജ്യാന്തര ബന്ധവുമുള്ള ഭീകരവാദ സംഘടനകളുടെ ചെയ്തികള്‍ പുറത്തുകൊണ്ടുവരാനാകൂ. പുതിയ യൂണിറ്റുകള്‍ വ്യാപിപ്പിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഐബിയുടെ തീരുമാനം ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനം തടയുന്നതിനും, കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനും സഹായിക്കും

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 27, 2022, 05:00 am IST
inEditorial

പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും ഭീകരപ്രവര്‍ത്തനം ശക്തവും വ്യാപകവുമായ സാഹചര്യത്തില്‍ കേരളത്തില്‍ കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങുന്നത് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ(ഐബി) എടുത്തിട്ടുള്ള ഉചിതമായ തീരുമാനമാണ്. അല്‍പ്പം വൈകിയാണെങ്കിലും ഇങ്ങനെയൊരു തീരുമാനമുണ്ടായത് കേരളത്തില്‍ മാത്രമല്ല രാജ്യമെമ്പാടുമുള്ള ഇസ്ലാമിക ഭീകരവാദ ശക്തികളെ ഫലപ്രദമായി നേരിടാന്‍ സഹായിക്കും. സാധാരണ നിലയില്‍ ജില്ലാ അടിസ്ഥാനത്തിലാണ് ഐബി യൂണിറ്റുകളുള്ളത്. ഭീകരപ്രവര്‍ത്തനം താഴെത്തട്ടിലേക്ക് വ്യാപിച്ചതിനെ തുടര്‍ന്നാണ് കേരളത്തില്‍ ജില്ലകള്‍ക്കു താഴെ ഐബി യൂണിറ്റുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ഈരാറ്റുപേട്ട, പെരുമ്പാവൂര്‍, പത്തനംതിട്ട, കരുനാഗപ്പള്ളി, മലപ്പുറം ജില്ലയിലെ കൊടുവള്ളി, ആലപ്പുഴയിലെ മണ്ണഞ്ചേരി എന്നിവിടങ്ങള്‍ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ ചിലയിടങ്ങളില്‍ ഇതിനോടകം ഐബി യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായാണ് വിവരം. സമീപകാലത്ത് തുടര്‍ച്ചയായ കൊലപാതകങ്ങളടക്കം പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരപ്രവര്‍ത്തനം വ്യാപകമായിരിക്കുന്നു എന്നതിന് തെളിവാണിത്. ആലപ്പുഴ ജില്ലയിലെ നന്ദുവിന്റെയും രണ്‍ജീത് ശ്രീനിവാസന്റെയും, പാലക്കാട്ടെ സഞ്ജിത്തിന്റെയും ശ്രീനിവാസന്റെയും കൊലപാതകങ്ങള്‍ പരിശീലനംലഭിച്ച ഭീകരവാദികളുടെ ചെയ്തികളാണെന്ന് വ്യക്തമായിരിക്കുന്നു. കൊലപാതകങ്ങള്‍ നടത്തുന്ന രീതിയും അതിനുശേഷം കൊലയാളികള്‍ ഒളിവില്‍പ്പോകുന്നതും കുപ്രചാരണം നടത്തുന്നതുമൊക്കെ കണക്കിലെടുക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ടു പോലുള്ള സംഘടനകള്‍ പലയിടങ്ങളിലും സ്വന്തം സ്വാധീന കേന്ദ്രങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ തലസ്ഥാനമെന്നുവരെ കേരളത്തെ വിശേഷിപ്പിക്കാം. അടല്‍ബിഹാരി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നിയമം മൂലം നിരോധിക്കപ്പെട്ട ‘സിമി’ എന്ന ഭീകരസംഘടനയുടെ നേതാക്കളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രൂപീകരണത്തിന് നേതൃത്വം നല്കിയത്. ഇസ്ലാമിക വര്‍ഗീയവാദികളുടെയും ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള മതമൗലികവാദികളുടെയും ഭീകരവാദികളുടെയും പറുദീസയായ കേരളത്തില്‍ ഇവര്‍ക്ക് ലഭിച്ച രാഷ്‌ട്രീയ-ഭരണ പിന്തുണയാണ് പോപ്പുലര്‍ ഫ്രണ്ടിനും ആവേശമായത്. ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളുമായും അബ്ദുള്‍ നാസര്‍ മദനിയുമായും മറ്റും തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെട്ട ഇടതു-വലതു മുന്നണികള്‍ പോപ്പുലര്‍ ഫ്രണ്ടിനോടും മൃദുസമീപനമാണ് പുലര്‍ത്തുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശവിരുദ്ധ നയങ്ങളെയും വിധ്വംസക പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്നവര്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ശത്രുക്കളായി മാറുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്. ലൗജിഹാദിനും നാര്‍ക്കോട്ടിക് ജിഹാദിനുമൊക്കെ എതിരെ ശബ്ദമുയര്‍ത്തുന്നവരെ കേസില്‍പ്പെടുത്തിയും കൊലപ്പെടുത്തിയും നിശ്ശബ്ദരാക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും താത്പര്യപ്രകാരവും ആവശ്യപ്രകാരവുമാണ് കേരളം ഭരിക്കുന്നവര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് നിസ്സംശയം പറയാം. സാമ്പത്തികമുള്‍പ്പെടെ പലതരത്തിലുള്ള സ്വാധീനങ്ങള്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നുറപ്പാണ്. വര്‍ഷങ്ങളായി തുടരുന്ന ഈ അന്തരീക്ഷമാണ് അല്‍ഖ്വയ്ദ ഭീകരര്‍ അടക്കമുള്ളവര്‍ കേരളത്തെ താവളമാക്കാന്‍ ഇടയാക്കിയത്. ഈ പശ്ചാത്തലമാണ് പോപ്പുലര്‍ ഫ്രണ്ട് മുതലാക്കുന്നതും.  

കേരളത്തിലെ ഭരണസംവിധാനത്തിന് ഇസ്ലാമിക ഭീകരവാദത്തെ അടിച്ചമര്‍ത്താനാവില്ലെന്ന് പകല്‍പോലെ വ്യക്തം. ഇതിന്റെ പ്രധാന കാരണം ഭരിക്കുന്നവരുടെ താല്‍പ്പര്യം കണക്കിലെടുത്ത് പോലീസ് പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള സംഘടനകള്‍ക്ക് കീഴടങ്ങിയിരിക്കുന്നതാണ്. ഈ ഭീകരസംഘടന ഉള്‍പ്പെടുന്ന ഒരു കേസും പോലീസ് സത്യസന്ധമായി അന്വേഷിക്കുന്നില്ല. ഇക്കൂട്ടരുടെ രാജ്യദ്രോഹ-വിധ്വസംക പ്രവര്‍ത്തനങ്ങള്‍ പുറത്തുവരുന്നതിനെ പോലീസ് അനുകൂലിക്കുന്നുമില്ല. വാഗമണ്‍, നാറാത്ത് ആയുധ പരിശീലനങ്ങളടക്കം കേരളത്തില്‍ നടന്ന പല ഭീകര പ്രവര്‍ത്തനങ്ങളും കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും മറ്റു സംസ്ഥാനങ്ങളിലെ പോലീസും എന്‍ഐഎയുമാണ്. സംഘപരിവാറിനെ വിമര്‍ശിക്കുന്നതിനൊപ്പം പോപ്പുലര്‍ ഫ്രണ്ട് പോലീസിനെ ‘തള്ളിപ്പറയുന്നത്’ പരസ്പര ധാരണയോടെയാണ്. പാലക്കാട് സഞ്ജിത് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തത് ഈ സംഘടനയുടെ രാജ്യദ്രോഹ മുഖം വെളിപ്പെടുമെന്നതിനാലാണെന്ന് കരുതേണ്ടിയിരിക്കുന്നു. മാറാട് കൂട്ടക്കൊലക്കേസും സിബിഐ അന്വേഷിക്കുന്നതിനെതിരെ ഉയര്‍ന്ന എതിര്‍പ്പ് കേരളം കണ്ടതാണല്ലോ. സിബിഐയെയും എന്‍ഐഎയെയും പോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്കു മാത്രമേ അന്തര്‍സംസ്ഥാന ബന്ധങ്ങളും രാജ്യാന്തര ബന്ധവുമുള്ള ഭീകരവാദ സംഘടനകളുടെ ചെയ്തികള്‍ പുറത്തുകൊണ്ടുവരാനാകൂ. പുതിയ യൂണിറ്റുകള്‍ വ്യാപിപ്പിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഐബിയുടെ തീരുമാനം ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനം തടയുന്നതിനും, കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനും സഹായിക്കും. സമാധാനപൂര്‍ണമായ സാമൂഹ്യജീവിതത്തിന് ഇത് അത്യന്താപേക്ഷിതമാണ്.

Tags: keralaഇന്‍റലിജെന്‍സ് ബ്യൂറോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.