Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഇതോ നിങ്ങള്‍ പറയുന്ന കേരളം?

കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണീര്‍ പൊഴിക്കുന്ന പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്താണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളും അതിനായി നീക്കിവച്ച തുകയും ഫലപ്രദമായി ഉപയോഗിച്ചെങ്കില്‍ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു. ആത്മഹത്യയോ? കൊലപാതകമോ? അങ്ങനെയൊന്ന് കേരളത്തിലില്ലെന്ന് ഊറ്റം കൊള്ളുന്നവര്‍ ഈ സംഭവത്തെക്കുറിച്ച് കാര്യമായി പ്രതികരിക്കുന്നത് കേള്‍ക്കുന്നില്ല. ഇത് കേരളമാണെന്ന് ഊറ്റം കൊള്ളുന്നവരുടെ മുഖത്തേറ്റ പ്രഹരമാണിത്. ഉത്തരേന്ത്യയിലെവിടെയാണെങ്കില്‍ ഇവിടെ ഉറഞ്ഞുതുള്ളുമായിരുന്നു.

ഉത്തരന്‍byഉത്തരന്‍
Apr 13, 2022, 06:00 am IST
inArticle

ആത്മഹത്യയോ? കൊലയോ? ഹേ ഇത് കേരളമാണ്! ശ്രീരാമന്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍ ബിജെപിയുടെ മുദ്രാവാക്യം എന്താകുമായിരുന്നു? സംശയം ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടേതാണ്. അയോധ്യയില്‍ തര്‍ക്കമന്ദിരം തകര്‍ന്നപ്പോള്‍ രണ്ടു കയ്യും ഉയര്‍ത്തി അട്ടഹസിച്ചു. അത് ചെയ്തത് തങ്ങളാണെന്ന്. അന്ന് പക്ഷേ ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയായിരുന്നില്ല സാക്ഷാല്‍ ബാല്‍താക്കറെ. എന്തെല്ലാം കാണണം കേള്‍ക്കണം. അതിരിക്കട്ടെ.

ഞായറാഴ്ച ദയനീയമായ സ്ഥിതിയാണ് നിരണത്തുണ്ടായത്. ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കടംകൊണ്ട് മൂടി തിരിച്ചടവിന് വഴിമുട്ടിയപ്പോഴാണ് കുടുംകൈ ചെയ്യേണ്ടിവന്നത്. ഇടത് അനുകൂലികള്‍ നടത്തുന്ന അയല്‍ക്കൂട്ടത്തിന്റെയടക്കം നിര്‍ബന്ധവും ശല്യവുമാണ് ഈ കര്‍ഷകനെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചത്. പാര്‍ട്ടി സമ്മേളനത്തിനായി കോടികള്‍ മുടിക്കുമ്പോഴാണ് ആറ് ലക്ഷത്തോളം രൂപയ്‌ക്കുവേണ്ടി ജീവന്‍ ഒടുക്കേണ്ടിവന്നത്.

പത്തേക്കറിലായിരുന്നു ഇദ്ദേഹം പാട്ടക്കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസത്തെ വേനല്‍മഴയില്‍ എട്ടേക്കറിലെ കൃഷി പൂര്‍ണമായി നശിച്ചു. വേനല്‍മഴയിലും കൃഷി നശിച്ചു. എന്നാല്‍ നഷ്ടപരിഹാരമായി സര്‍ക്കാരില്‍ നിന്ന് ലഭിച്ചത് വെറും 2000 രൂപ മാത്രം. കൃഷി ആവശ്യത്തിനായി ബാങ്കുകളില്‍ നിന്നും പ്രദേശത്തെ പുരുഷ സ്വാശ്രയ അയല്‍ക്കൂട്ടത്തില്‍ നിന്നും വലിയ തുക വായ്‌പയെടുത്തിരുന്നു.  

കഴിഞ്ഞ വര്‍ഷത്തെ വേനല്‍മഴയില്‍ സംഭവിച്ച ഭീമമായ നഷ്ടം ഇത്തവണത്തെ പുഞ്ചക്കൃഷിയിലൂടെ നികത്തി ലാഭമുണ്ടാക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് വീണ്ടും കൃഷിയിറക്കിയത്. എന്നാല്‍, അപ്രതീക്ഷിത വേനല്‍മഴയില്‍ ഇദ്ദേഹത്തിന്റെ പാടശേഖരം വെള്ളത്തില്‍ മുങ്ങി. വിളവെടുപ്പിന് പാകമായ നെന്മണികള്‍ നശിച്ചു. ഇതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്നു കര്‍ഷകന്‍.  

കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണീര്‍ പൊഴിക്കുന്ന പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്താണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളും അതിനായി നീക്കിവച്ച തുകയും ഫലപ്രദമായി ഉപയോഗിച്ചെങ്കില്‍ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു. ആത്മഹത്യയോ? കൊലപാതകമോ? അങ്ങനെയൊന്ന് കേരളത്തിലില്ലെന്ന് ഊറ്റം കൊള്ളുന്നവര്‍ ഈ സംഭവത്തെക്കുറിച്ച് കാര്യമായി പ്രതികരിക്കുന്നത് കേള്‍ക്കുന്നില്ല. ഇത് കേരളമാണെന്ന് ഊറ്റം കൊള്ളുന്നവരുടെ മുഖത്തേറ്റ പ്രഹരമാണിത്. ഉത്തരേന്ത്യയിലെവിടെയാണെങ്കില്‍ ഇവിടെ ഉറഞ്ഞുതുള്ളുമായിരുന്നു.

നിരണത്തെ വാര്‍ത്തയുടെ ഞെട്ടല്‍ അടങ്ങുംമുന്‍പാണ് പാലാരിവട്ടത്തു നിന്നും കൊല്ലം കിഴക്കേ കല്ലടയില്‍ നിന്നും  കേരളത്തെ നടുക്കിയ ആത്മഹത്യാ വാര്‍ത്തകളും വന്നത്. പാലാരിവട്ടം വെണ്ണലയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി.

അമ്മയും മരുമകനും താഴെത്തെ നിലയിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ മരിച്ച നിലയിലാണ് മകളെ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് പറയുന്നു. ഒരു കോടി രൂപ കടമുണ്ടെന്നും മരണശേഷം വീടുവിറ്റ് കടം വീട്ടണമെന്നും എഴുതിയിട്ടുണ്ട്.  

മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക്ക് സംഘവും പരിശോധന നടത്തി.  

ഞായറാഴ്ച രാത്രി എട്ടോടെയാണ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇവര്‍ മടങ്ങിയെത്തിയത്. ഗിരിജ താഴത്തെ നിലയില്‍ ഹാളിലെ തൊട്ടിലിന്റെ കൊളുത്തിലും പ്രശാന്ത് ഫാനിന്റെ കൊളുത്തിലും കയര്‍കെട്ടിയാണ് തൂങ്ങിയത്. ഗിരിജയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് പ്രശാന്ത് മരിച്ചത്. പ്രശാന്ത് മക്കളെ വിളിച്ചെങ്കിലും അവര്‍ ഭയം കൊണ്ട് ഓടി മാറി.  

കല്യാണം കഴിഞ്ഞ് എട്ടുവര്‍ഷമായശേഷം ഭര്‍ത്ത്യവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് കിഴക്കേകല്ലടയില്‍ യുവതി ജീവിതം അവസാനിപ്പിച്ചത്. എംസിഎ പൂര്‍ത്തിയാക്കിയ സുവ്യക്ക് സ്ഥിരജോലി ഇല്ലാത്തത് പറഞ്ഞ് ഭര്‍ത്താവിന്റെ  മാതാവ് വിജയമ്മ വഴക്കുണ്ടാക്കുമായിരുന്നെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. പീഡനത്തെക്കുറിച്ച് വിവരിക്കുന്ന  ശബ്ദസന്ദേശം പുറത്തുവന്നു. ജീവന്‍ അവസാനിപ്പിക്കുകയാണെന്ന് കരഞ്ഞു പറയുന്ന സന്ദേശം ആത്മഹത്യ ചെയ്യുന്നതിനു തൊട്ടു മുമ്പാണ് ബന്ധുക്കള്‍ക്ക് അയച്ചത്. തനിക്കെന്ത് സംഭവിച്ചാലും കാരണക്കാരി വിജയമ്മയാണെന്നും ആറുവയസുള്ള കുഞ്ഞിനെ ഭര്‍ത്താവിന്റെ വീട്ടില്‍ നിര്‍ത്തരുതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. സുവ്യയുടെ ശബ്ദസന്ദേശം ബന്ധുക്കള്‍ പോലീസിന് കൈമാറിയതിനെത്തുടര്‍ന്ന് കേസെടുത്തിട്ടുണ്ട്.

ഇതൊക്കെ ഒരു ദിവസം നടന്ന സംഭവങ്ങളാണ്. ആള്‍ക്കൂട്ടക്കൊലകളും കൈയേറ്റങ്ങളും ആത്മഹത്യകളും നിത്യസംഭവമാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍പോലും പര്‍വതീകരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നവരാണ് കേരളത്തിലെ കൊടുംക്രൂരതകളെക്കുറിച്ച് കണ്ണടയ്‌ക്കുന്നത്. എന്നിട്ട് പറയും ഇത് കേരളമാണെന്ന്. ലജ്ജ എന്നൊന്നു ഇല്ലാതെപോയല്ലൊ കഷ്ടം!  

Tags: cpmsuicidebjpfarmerകേരള സര്‍ക്കാര്‍attackK rail
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.