Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പോപ്പുലര്‍ ഫ്രണ്ടിന് സര്‍ക്കാര്‍ പരിശീലനം

രാജ്യത്ത് ഭീകരാക്രമണം നടത്തിയതിന് നിരോധിക്കപ്പെട്ട 'സിമി' എന്ന തീവ്രവാദ സംഘടനയില്‍പ്പെട്ടവരാണ് പിന്നീട് എന്‍ഡിഎഫും തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടുമായി മാറിയത്. തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിമാറ്റിയതുള്‍പ്പെടെ നിരവധി ഹീനകൃത്യങ്ങള്‍ ചെയ്തിട്ടുള്ള പോപ്പുലര്‍ ഫ്രണ്ട് ഒരു ഭീകര സംഘടനയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുമുണ്ട്. ആഗോള ഇസ്ലാമിക ഭീകരസംഘടനയായ താലിബാന്‍, ഐഎസ്, അല്‍ഖ്വയ്ദ, പാലസ്തീന്‍ ഭീകരസംഘടനയായ ഹമാസ് എന്നിവയുടെ ആശയങ്ങള്‍ പിന്‍പറ്റി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 06:00 am IST
inEditorial

ദേശവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയും മതത്തിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് അഗ്നിരക്ഷാസേന ദുരന്തനിവാരണ പരിശീലനം നല്‍കിയത് അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ഘടകം ആലുവയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അഗ്നിരക്ഷാസേനയിലെ അംഗങ്ങളെത്തി പരിശീലനംനല്‍കിയത്. എറണാകുളത്തെ റീജണല്‍ ഫയര്‍ ഓഫീസര്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ട് അപേക്ഷ നല്‍കിയത്. ഈ സംഘടനയുടെ തീവ്രവാദ സ്വഭാവം മനസ്സിലാക്കി അപേക്ഷ നിരസിക്കുകയോ ഉന്നതതലങ്ങളിലേക്ക് കൈമാറുകയോ ചെയ്യേണ്ടതിനു പകരം അനുകൂല തീരുമാനമെടുത്ത് ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കൈമാറുകയും ഇതുപ്രകാരം പരിശീലനം നല്‍കുകയുമായിരുന്നു. സംഭവം വിവാദമായതോടെ വകുപ്പുതല അന്വേഷണം നടത്തി ചിലര്‍ക്കെതിരെ നടപടിയെടുത്തെങ്കിലും പ്രശ്‌നം ഇവിടെ അവസാനിക്കുന്നില്ല. അവസാനിക്കാനും പാടില്ല. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വ്യക്തിവിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്‍കിയതിനെത്തുടര്‍ന്ന് തൊടുപുഴയില്‍ ജോലി ചെയ്തിരുന്ന ഒരു പോലീസുകാരനെ ഉദ്യോഗത്തില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പോലീസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ലീപ്പിങ് സെല്ലായി പ്രവര്‍ത്തിക്കുന്നവരുണ്ടെന്നും ഇവരിലൊരാളാണ് ഈ പോലീസുകാരനെന്നും കരുതപ്പെടുന്നു. ഇവരുള്‍പ്പെടുന്നതാണ് ‘പച്ചവെളിച്ചം’ എന്ന വാട്‌സാപ്പ് ഗ്രൂപ്പെന്ന  ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

രാജ്യത്ത് ഭീകരാക്രമണം നടത്തിയതിന് നിരോധിക്കപ്പെട്ട ‘സിമി’ എന്ന തീവ്രവാദ സംഘടനയില്‍പ്പെട്ടവരാണ് പിന്നീട് എന്‍ഡിഎഫും തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടുമായി മാറിയത്. തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിമാറ്റിയതുള്‍പ്പെടെ നിരവധി ഹീനകൃത്യങ്ങള്‍ ചെയ്തിട്ടുള്ള പോപ്പുലര്‍ ഫ്രണ്ട് ഒരു ഭീകര സംഘടനയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുമുണ്ട്. ആഗോള ഇസ്ലാമിക ഭീകരസംഘടനയായ താലിബാന്‍, ഐഎസ്, അല്‍ഖ്വയ്ദ, പാലസ്തീന്‍ ഭീകരസംഘടനയായ ഹമാസ് എന്നിവയുടെ ആശയങ്ങള്‍ പിന്‍പറ്റി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗൗരവമായി പരിശോധിച്ചുവരികയാണെന്ന റിപ്പോര്‍ട്ടുണ്ട്. കേരളത്തില്‍നിന്നും മറ്റും ഐഎസില്‍ ചേര്‍ന്ന പലരും പോപ്പുലര്‍ ഫ്രണ്ടിലൂടെയാണ് അവിടേക്ക് എത്തിയതെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സമീപകാലത്ത് ഹിജാബ് വിവാദം കുത്തിപ്പൊക്കി സമൂഹത്തില്‍ വിഭാഗീയതയും അസ്ഥിരതയും സൃഷ്ടിച്ചതില്‍ കര്‍ണാടക ഹൈക്കോടതി തന്നെ പോപ്പുലര്‍ ഫ്രണ്ടിനു നേരെ പരോക്ഷമായി വിരല്‍ചൂണ്ടിയിരുന്നു. ഇതേക്കുറിച്ച് കര്‍ണാടക പോലീസ് അന്വേഷിച്ചു വരികയാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മറയിടുന്നതിനുവേണ്ടിയാണ് പോപ്പുലര്‍ ഫ്രണ്ട് സേവന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് ഇവരുടെ തനിനിറം നന്നായറിയാം. ഇതിനുനേര്‍ക്ക് ബോധപൂര്‍വം കണ്ണടച്ചുകൊണ്ടാണ് അഗ്നിരക്ഷാസേന ഈ ഭീകരവാദികളുടെ ആതിഥ്യം സ്വീകരിച്ചതും പരിശീലനം നല്‍കിയതും.

പോലീസിനെപ്പോലെ അഗ്നിരക്ഷാ സേനയും ആഭ്യന്തരവകുപ്പിന് കീഴിലാണ്. ഇടതുഭരണത്തിന് പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന് ഇസ്ലാമിക തീവ്രവാദ സംഘടനകളോടുള്ള ചായ്‌വ് കുപ്രസിദ്ധമാണല്ലോ. അധികാരത്തുടര്‍ച്ച ലഭിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ പിന്തുണ ഇടതുമുന്നണിക്ക് ലഭിച്ചതായാണ് സിപിഎം വിലയിരുത്തുന്നത്. ഈ പിന്തുണ നിലനിര്‍ത്തുന്നതിന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു നേരെ കണ്ണടക്കുകയാണ് പിണറായി സര്‍ക്കാര്‍. പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ നടത്തുന്ന രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനംപോലീസ് സ്വീകരിക്കുന്നത് ഇതിനാലാണ്. ഇസ്രയേലില്‍ ഹമാസ് ഭീകരരുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ അനുശോചനക്കുറിപ്പ് ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുത്തിയത് ഭരണസംവിധാനത്തിനുള്ള പച്ചക്കൊടിയാണ്. പാകിസ്ഥാന്‍ സര്‍ക്കാര്‍ അവിടുത്തെ ഇസ്ലാമിക ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നതുപോലെയാണ് പിണറായി സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുന്നതും. രാജ്യാന്തരതലത്തില്‍ വിമര്‍ശനമുയരുമ്പോള്‍ ലഷ്‌ക്കറെ തൊയ്ബയെയും ഇന്ത്യന്‍ മുജാഹിദ്ദീനെയും പോലുള്ള ഭീകരസംഘടനകളുമായുള്ള ബന്ധം പാകിസ്ഥാന്‍ നിഷേധിക്കുന്നതുപോലെയാണ് പോപ്പുലര്‍ ഫ്രണ്ടിനോടുള്ള മൃദുസമീപനം പിണറായി സര്‍ക്കാര്‍ നിഷേധിക്കുന്നതും. തന്ത്രപരമായ ഈ തള്ളിപ്പറയല്‍ ഇരുവരും തമ്മിലെ ഒത്തുകളിയുടെ ഭാഗവുമാണ്. അതുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്ക് ദുരന്തനിവാരണ പരിശീലനം നല്‍കിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി അപര്യാപ്തമെന്നു പറയാന്‍ കാരണം. ഭരണകൂട സംരക്ഷണം ഈ ഭീകരര്‍ക്ക് തുടര്‍ന്നും ലഭിക്കുമെന്ന് ഉറപ്പാണ്. അത്യന്തം ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കാനിടയുള്ള ഈ ബന്ധത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കേണ്ടതുണ്ട്.

Tags: പോപ്പുലര്‍ ഫ്രണ്ട്കേരള പോലീസ്കേരള സര്‍ക്കാര്‍fire
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

India

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

Kerala

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.