Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ക്ഷേത്രഭൂമികള്‍ വീണ്ടെടുക്കപ്പെടണം

മലബാറില്‍ ഹൈദരാലിയുടെയും മകന്‍ ടിപ്പുവിന്റെയും പടയോട്ടത്തെ തുടര്‍ന്നും തിരുവിതാംകൂറില്‍ കേണല്‍ ജോണ്‍ മണ്‍റോയുടെ ഭരണത്തിലും ചെറുതും വലുതുമായ ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ ഭൂമിയാണ് അന്യാധീനപ്പെട്ടു പോയത്. ഇതില്‍ വലിയൊരു ഭാഗം ഓരോരുത്തരും ഉടമസ്ഥതയിലാക്കി കഴിഞ്ഞു. ഇപ്പോഴത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് ക്ഷേത്രങ്ങളുടെ 25000 ഏക്കര്‍ ഭൂമി മറ്റുള്ളവര്‍ അനധികൃതമായി കൈവശം വച്ചുകൊണ്ടിരിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2022, 06:00 am IST
inEditorial

ക്ഷേത്രഭൂമികള്‍ കയ്യേറി നിയമവിരുദ്ധമായി കൈവശം വച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അദാലത്തുകള്‍ വഴി പട്ടയം നല്‍കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. ഇടതുമുന്നണി സര്‍ക്കാരിന്റെ പിന്തുണയോടെ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഏക്കറുകണക്കിന് ഭൂമികള്‍ കയ്യേറ്റ/കൈവശക്കാര്‍ക്ക് നല്‍കാനുള്ള ഗൂഢനീക്കത്തിനെതിരെ ക്ഷേത്രസംരക്ഷണ സമിതിയെയും ഹിന്ദു ഐക്യവേദിയെയും പോലുള്ള ഹൈന്ദവ സംഘടനകള്‍ രംഗത്തുവന്നുകഴിഞ്ഞു. പബ്ലിക് ഹിയറിങ്ങില്ലാതെ അദാലത്ത് നടത്തി ക്ഷേത്രഭൂമികള്‍ക്ക് പട്ടയം നല്‍കുന്നത് നിയമവിരുദ്ധം മാത്രമല്ല, കോടതിയലക്ഷ്യവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്ഷേത്രസ്വത്തിന്റെ അവകാശി ദേവനായതിനാല്‍ അത് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന് കോടതി വിധികളുണ്ട്. ഇത് മാനിക്കാതെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ നാല് സെന്റുമുതല്‍ അഞ്ചേക്കര്‍ വരെയുള്ള കയ്യേറ്റഭൂമികള്‍ക്ക് നടപടിക്രമങ്ങള്‍ പാലിക്കാതെ പട്ടയം നല്‍കാനുള്ള നീക്കം ദ്രുതഗതിയില്‍ നടക്കുന്നത്. ഹിന്ദുവിരുദ്ധമായ ഈ നീക്കം വിജയിച്ചാല്‍ കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വങ്ങള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളുടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി അത് അനധികൃതമായി കൈവശം വച്ചിരിക്കുന്നവര്‍ക്ക് പതിച്ചു നല്‍കാനാണ് അണിയറയില്‍ ശ്രമം നടക്കുന്നത്. ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നും പ്രക്ഷോഭങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നും ക്ഷേത്രഭൂമികള്‍ക്ക് പട്ടയം നല്‍കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാരും മലബാര്‍ ദേവസ്വം ബോര്‍ഡും തത്കാലം പിന്‍വാങ്ങിയിരിക്കുകയാണ്.  

മലബാറില്‍ ഹൈദരാലിയുടെയും മകന്‍ ടിപ്പുവിന്റെയും പടയോട്ടത്തെ തുടര്‍ന്നും തിരുവിതാംകൂറില്‍ കേണല്‍ ജോണ്‍ മണ്‍റോയുടെ ഭരണത്തിലും ചെറുതും വലുതുമായ ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ ഭൂമിയാണ് അന്യാധീനപ്പെട്ടു പോയത്. ഇതില്‍ വലിയൊരു ഭാഗം ഓരോരുത്തരും ഉടമസ്ഥതയിലാക്കി കഴിഞ്ഞു. ഇപ്പോഴത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് ക്ഷേത്രങ്ങളുടെ 25000 ഏക്കര്‍ ഭൂമി മറ്റുള്ളവര്‍ അനധികൃതമായി കൈവശം വച്ചുകൊണ്ടിരിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. പടയോട്ടക്കാലത്ത് തകര്‍ന്ന മലപ്പുറം തളി ശിവക്ഷേത്രം ഹിന്ദു സംഘടനകളുടെ ഐതിഹാസിക പോരാട്ടത്തിന്റെ ഫലമായി വീണ്ടെടുക്കാന്‍ കഴിഞ്ഞെങ്കിലും ക്ഷേത്ര ഭൂമിയുടെ ഏറിയകൂറും മറ്റുള്ളവര്‍ സ്വന്തമാക്കുകയുണ്ടായി. വിവിധ ജില്ലകളിലായി വലുതും ചെറുതുമായ ക്ഷേത്രങ്ങളുടെ ഏക്കറു കണക്കിനു ഭൂമി രേഖകളൊന്നുമില്ലാതെ ഇപ്പോഴും മറ്റുള്ളവര്‍ കൈവശം വച്ചുകൊണ്ടിരിക്കുകയാണ്. ഇവ വീണ്ടെടുക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും നടത്താതിരിക്കുന്ന ദേവസ്വം ബോര്‍ഡുകളാണ് കാലാകാലങ്ങളില്‍ അധികാരത്തില്‍ വരുന്ന ഹിന്ദുവിരുദ്ധ ഭരണകൂടങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി കയ്യേറ്റക്കാര്‍ക്കും കൈവശക്കാര്‍ക്കും പട്ടയം നല്‍കാന്‍ ഒരുങ്ങുന്നത്. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ ഇടക്കാലത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരു നീക്കം നടത്തിയെങ്കിലും ജനങ്ങളുടെ എതിര്‍പ്പുണ്ടാകുമെന്നു പറഞ്ഞ് പിന്മാറുകയായിരുന്നു. ആരാണ് ഈ ജനങ്ങളെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത് വലിയ ഒരു ഒത്തുകളിയുടെ ഭാഗമാണ്.

അഹിന്ദുക്കളുടെ കടന്നാക്രമണങ്ങളില്‍നിന്നും, ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്നും, ക്ഷേത്രം പൊളിച്ച് കപ്പ നടണമെന്നുമൊക്കെ പറഞ്ഞവരുടെ ഭരണത്തില്‍നിന്നും ആധുനിക കാലത്ത്  ക്ഷേത്രങ്ങള്‍ വീണ്ടെടുത്ത് സംരക്ഷിച്ചുപോരുന്നത് ഹൈന്ദവ സംഘടനകളാണ്. മുണ്ടക്കയത്തെ പാഞ്ചാലിമേട്ടില്‍ ഏക്കറുകണക്കിന് ക്ഷേത്രഭൂമി കയ്യേറി ചിലര്‍ കുരിശു നാട്ടിയത് വലിയ വിവാദത്തിനിടയാക്കിയിരുന്നല്ലോ. മുണ്ടക്കയം ടൗണ്‍ സ്ഥിതി ചെയ്യുന്ന പ്രദേശം മുഴുവന്‍ അവിടുത്തെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെതാണ്. ഇതു സംബന്ധിച്ച കേസുണ്ട്. അന്തിത്തിരി കത്തിക്കാന്‍ വകയില്ലാതിരുന്ന ക്ഷേത്രങ്ങള്‍ ഭക്തജനങ്ങളുടെ സഹായത്തോടെ കേരളാ ക്ഷേത്ര സംരക്ഷണ സമിതിയെപ്പോലുള്ള സംഘടനകളാണ് പുനരുജ്ജീവിപ്പിച്ചത്. തളി സമരം പോലെ നിരവധി സമരങ്ങള്‍ ഇതിനുവേണ്ടി നടത്തേണ്ടിവന്നു. ക്ഷേത്രസ്വത്തിലും ഭൂമിയിലും ആര്‍ക്കും എന്തുമാവാമെന്ന സ്ഥിതി ഇപ്പോഴുമുണ്ട്. തൃശൂര്‍ വടക്കുന്നാഥന്റെ തേക്കിന്‍ കാടും, ആലുവ ശിവക്ഷേത്ര ഭൂമിയായ മണപ്പുറവുമൊക്കെ ഏറ്റെടുക്കാനും, ക്ഷേത്ര വിരുദ്ധമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനുമുള്ള ശ്രമങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഹൈന്ദവ സംഘടനകള്‍ വലിയ പ്രതിഷേധങ്ങള്‍ നടത്തി ഇതിനെ ചെറുത്തുപോരുകയാണ്. ഇതിനിടെയാണ് ക്ഷേത്രഭൂമി കയ്യേറ്റക്കാര്‍ക്ക് വിട്ടുനല്‍കാനുള്ള തീരുമാനം സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡുകളുടെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഇതിനെതിരെ ഹിന്ദുജനതയെ ബോധവല്‍ക്കരിക്കണം. വലിയ ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവരണം. നിയമപരമായ പോരാട്ടങ്ങളും നടക്കണം. പിന്നോട്ടു പോകുന്നത് ഹിന്ദുക്കളുടെ നിലനില്‍പ്പു തന്നെ അപകടപ്പെടുത്തും.

Tags: ക്ഷേത്രംlandഭൂമികയ്യേറ്റം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പുതിയ വാര്‍ത്തകള്‍

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.