Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പുടിന്‍ സിറിയയില്‍ നിന്നുള്ള പോരാളികളെയും വാഗ്നര്‍ മിലിറ്ററിയെയും ആഫ്രിക്കന്‍ യുദ്ധവീരന്മാരെയും ഉക്രൈനിലേക്ക് യുദ്ധത്തിനിറക്കും

പുടിനും പുറത്തുനിന്നുള്ള പോരാളികളെ യുദ്ധത്തിന് ക്ഷണിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സിറിയയില്‍ നിന്നും 16,000 പേര്‍ തയ്യാറാണെന്ന് അറിയിച്ച് കഴിഞ്ഞു. ഐഎസ് ഐഎസ് പോരാളികളെ സിറിയന്‍ മണ്ണില്‍ നിന്നും തകര്‍ത്തെറിഞ്ഞ റഷ്യന്‍ നീക്കത്തിനെ സഹായിച്ച് തഴക്കം വന്ന യുദ്ധവീരന്മാരാണ് സിറിയയില്‍ നിന്നെത്തുക. ഇതിന് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പോരാളികള്‍ പുടിന് വേണ്ടി പോരാടാനെത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 10:13 pm IST
inWorld

മോസ്‌കോ: ആദ്യം പുറത്തുനിന്നുള്ള പോരാളികളെ യുദ്ധത്തിന് ക്ഷണിച്ചത് ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കിയാണ്. സ്വയം സന്നദ്ധരായി ഉക്രൈനെ രക്ഷിക്കാന്‍ പോരാട്ടത്തിന് എത്തുന്നവര്‍ക്ക് വിസ നല്‍കുമെന്ന് സെലന്‍സ്കി പ്രഖ്യാപിച്ചിരുന്നു. അന്ന് 52 രാജ്യങ്ങളില്‍ നിന്നായി 20,000 പേരാണ് റഷ്യന്‍ പട്ടാളക്കാര്‍ക്കെതിരെ പോരാടാന്‍ ഉക്രൈനില്‍ എത്തിയത്.

ഇപ്പോള്‍ പുടിനും പുറത്തുനിന്നുള്ള പോരാളികളെ യുദ്ധത്തിന് ക്ഷണിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സിറിയയില്‍ നിന്നും 16,000 പേര്‍ തയ്യാറാണെന്ന് അറിയിച്ച് കഴിഞ്ഞു. ഐഎസ് ഐഎസ് പോരാളികളെ സിറിയന്‍ മണ്ണില്‍ നിന്നും തകര്‍ത്തെറിഞ്ഞ റഷ്യന്‍ നീക്കത്തിനെ സഹായിച്ച് തഴക്കം വന്ന യുദ്ധവീരന്മാരാണ് സിറിയയില്‍ നിന്നെത്തുക. ഇതിന് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പോരാളികള്‍ പുടിന് വേണ്ടി പോരാടാനെത്തും.

ഇതിനെല്ലാം പുറമെ പുടിനെ റഷ്യയ്‌ക്ക് പുറത്തുള്ള യുദ്ധത്തിലും ക്രൈമിയന്‍ യുദ്ധത്തിലും ഡോണ്‍ബാസ് യുദ്ധത്തിലും സഹായിച്ച സ്വകാര്യ സൈനിക കമ്പനിയായ വാഗ്നര്‍ ഗ്രൂപ്പും പുടിനായി പോരാട്ടത്തിനിറങ്ങും. യുദ്ധതന്ത്രങ്ങള്‍ എല്ലാം അരച്ചുകലക്കി കുടിച്ചവരാണ് വാഗ്നര്‍ ഗ്രൂപ്പുകാര്‍. ഇതിലെ പോരാളികള്‍ 2000 ഡോളറാണ് മാസശമ്പളം. ക്രൈമിയ യുദ്ധത്തിലും ഇവര്‍ പുടിനെ സഹായിച്ചിരുന്നു.  

ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളില്‍ നിന്നും പുടിന് നല്ല പിന്തുണയാണ്. റഷ്യയ്‌ക്കെതിരായ ഐക്യരാഷ്‌ട്രസഭയിലെ പ്രമേയത്തെ 24 ആഫ്രിക്കന്‍ രാഷ്‌ട്രങ്ങള്‍ എതിര്‍ത്തു. 16 ആഫ്രിക്കന്‍ രാജ്യങ്ങള്‍ വിട്ടുനിന്നും. ഏഴ് പേര്‍ വോട്ട് ചെയ്തതേയില്ല. ഉഗാണ്ടയുള്‍പ്പെടെ മിക്ക ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളും വെള്ളക്കാര്‍ക്ക് എതിരാണ്. ഇവിടെയാണ് വാഗ്നര്‍ ഗ്രൂപ്പ് സജീവമായി പ്രവര്‍ത്തിക്കുന്നത്. മൊസാമ്പിക്, മാലി എന്നിവിടങ്ങളിലും വാഗ്നര്‍ ഗ്രൂപ്പിന് വേരുകളുണ്ട്. റഷ്യയിലെ അതിസമ്പന്നനായ ഒലിഗാര്‍ക്കായ യെവ്ജനി പ്രിഗോസിന്‍ ആണ് വാഗ്നര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥന്‍. റഷ്യയുടെ സ്വാധീനവലയം ലോകമെമ്പാടും വളര്‍ത്തുക എന്ന ലക്ഷ്യം മാത്രമേ വാഗ്നര്‍ അര്‍ധസൈനിക സേനയ്‌ക്കുള്ളൂ. ഹിലരി ക്ലിന്‍റണെതിരെ ട്രംപ് മത്സരിച്ചപ്പോള്‍ ട്രംപിന് വേണ്ടി പുടിന്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് വാഗ്നര്‍ ഗ്രൂപ്പ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലും അക്രമങ്ങള്‍ ഉണ്ടാക്കുന്നതിലും മുന്‍പന്തിയിലായിരുന്നു. ഇവര്‍ ഉക്രൈന്‍ സേനയ്‌ക്ക് വന്‍നാശം വിതയ്‌ക്കുമെന്ന് മാത്രമല്ല, റഷ്യന്‍ പട്ടാളക്കാരുടെ മരണസംഖ്യ കുറയ്‌ക്കാനും സഹായിക്കും.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലയിടത്തും വാഗ്നര്‍ അര്‍ധസൈനിക ഗ്രൂപ്പിന് പ്രകൃതി വിഭവങ്ങളില്‍ നല്ല നിയന്ത്രണമുണ്ട്. ഇപ്പോള്‍ പുടിന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ ഈ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ച് പുടിന് നല്ലൊരു വരുമാനം ഉറപ്പാക്കാനും വാഗ്നര്‍ ഗ്രൂപ്പ് സഹായിക്കും.

എന്തായാലും ഉക്രൈനില്‍ വിദേശപോരാളികള്‍ അമിതമായി എത്തുന്നത് കൂടുതല്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന ആശങ്ക പാശ്ചാത്യരാഷ്‌ട്രങ്ങല്‍ക്കുണ്ട്. ഐക്യരാഷ്‌ട്രസഭയും ഈ ആശങ്ക പങ്കുവെയ്‌ക്കുന്നുണ്ട്.

Tags: Vladimir Putinവാഗ്നര്‍ മിലിറ്ററിഉക്രൈന്‍ യുദ്ധംഐഎസ്ആഫ്രിക്കറഷ്യഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിUkraineസിറിയന്‍ പോരാളികള്‍Syriaറീച്ചറഷ്യ- ഉക്രൈന്‍ യുദ്ധംപുടിന്‍സെലെന്‍സ്കി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.