Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണ്ണിലും വിണ്ണിലും തൂണിലും…..ഭാരതത്തിന്റെ നാവികസേനയിലും കരസേനയിലും വ്യോമസേനയിലും കരുത്തായ് വിളങ്ങുന്നത് റഷ്യയാണെന്നറിയുക….

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും എന്നു പറഞ്ഞതുപോലെ ഭാരതത്തിന്റെ നാവികസേനയിലും കരസേനയിലും വ്യോമസേനയിലും റഷ്യയുണ്ട്.പ്രതിരോധമേഖലയില്‍ വട്ടപ്പൂജ്യമായിരുന്ന ഇന്ത്യയെ കരുത്തിലേക്ക് കൈപ്പിടിച്ച് കയറ്റിയത് റഷ്യയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2022, 08:00 pm IST
inIndia

ന്യൂദല്‍ഹി: . ഇന്ത്യയുടെ കര-നാവിക-വ്യോമ പ്രതിരോധത്തെ കരുപ്പിടിപ്പിച്ചത് റഷ്യയുടെ ഉദാരമനസ്‌കതയാണ്. പ്രതിരോധമേഖലയില്‍ ഇന്ത്യയെ കരുത്തിലേക്ക് കൈപ്പിടിച്ച് കയറ്റിയത് റഷ്യയാണ്.  

പണം നല്‍കിയാലും കിട്ടാത്ത ആധുനിക ആയുധങ്ങളും അതിന് പിന്നിലെ സാങ്കേതിക വിദ്യകളുമാണ് റഷ്യ യാതൊരുമടിയുമില്ലാതെ ഇന്ത്യയ്‌ക്ക് കൈമാറിയത്. പാശ്ചാത്യരാജ്യങ്ങള്‍ അറച്ചുനില്‍ക്കുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണം. ഇന്ത്യയുടെ പ്രതിരോധ ശക്തിയുടെ 60 ശതമാനത്തിന് കടപ്പെട്ടിരിക്കുന്നത് റഷ്യയോട് തന്നെ. ഏറ്റവുമൊടുവില്‍ ചൈനയ്‌ക്ക് പോലും പേടിസ്വപ്‌നമാകുന്ന എസ്400ട്രയംഫ് എന്ന വ്യോമ പ്രതിരോധസംവിധാനവും ഇന്ത്യയ്‌ക്ക് കൈമാറിയതും റഷ്യ

മുങ്ങിക്കപ്പല്‍ മുതല്‍ യുദ്ധവിമാനങ്ങള്‍ മുതല്‍ സാദാ റൈഫില്‍ വരെ ഇന്ത്യയുടെ സൈനികശക്തിക്ക് പിന്നില്‍ റഷ്യയുണ്ടെന്നറിയുക. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും എന്നു പറഞ്ഞതുപോലെ ഭാരതത്തിന്റെ നാവികസേനയിലും കരസേനയിലും വ്യോമസേനയിലും റഷ്യയുണ്ട്. ഇനി ഇന്ത്യയുടെ ഓരോ സൈനിക വിഭാഗങ്ങളിലും എത്രത്തോളം റഷ്യയുടെ കരുത്തുണ്ടെന്നറിയാം.  

ഭാരതത്തിന്റെ  കരസേന

ഇന്ത്യയുടെ കരസേനയ്‌ക്കാവശ്യമായ പീരങ്കികളും ചെറിയ റൈഫിള്‍ വരെയും റഷ്യയുടേതാണ്. ഇന്ത്യ സ്വയം സൃഷ്ടിച്ച അര്‍ജുന്‍ ടാങ്ക് മാറ്റിനിര്‍ത്തിയാല്‍ മിക്ക ആയുധങ്ങളും റഷ്യയുടേതാണ്.

ടി-90, ടി-72 എന്നീ ടാങ്കുകള്‍ ഇന്ത്യയുടെ കരസേനയുടെ പ്രധാന സായുധ ടാങ്കുകളാണ്. ഇതിപ്പോള്‍ ഇന്ത്യയില്‍ റഷ്യയുടെ സാങ്കേതിക വിദ്യയനുസരിച്ച് നിര്‍മ്മിക്കുന്നു. ചൈനയുമായി യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഏറ്റുമുട്ടലുണ്ടായപ്പോള്‍ ഈ ടാങ്കുകള്‍ ഇന്ത്യ ലഡാക്കില്‍ വിന്യസിച്ചിരുന്നു.

നേരത്തെ ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത ടി-55 ടാങ്കാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോഴും യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ലക്ഷ്യവേധിത വെടിവെപ്പിന് ഉപയോഗിക്കുന്നുണ്ട് ഈ ടാങ്ക്.

പീരങ്കികളും മിസ്സൈലുകളും

ഇന്ത്യ ഉപയോഗിക്കുന്ന പ്രധാന റോക്കറ്റ് സംവിധാനങ്ങളായ സ്‌മെര്‍ചും ഗ്രാഡും റഷ്യയില്‍ നിന്നുള്ളതാണ്. ഇന്ത്യ ഇപ്പോള്‍ സ്വന്തമായി പീരങ്കികള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. ഇനി ടാങ്ക് വേധിത വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എടുത്താലും എല്ലാം റഷ്യയുടേത് തന്നെ. കൊന്‍കേഴ്‌സ് ആന്‍റി ടാങ്ക് ഗൈഡഡ് മിസ്സൈല്‍, കൊറെന്‍റ് എടിജിഎം, ഒഎസ്എ എന്ന കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന മിസൈല്‍, കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന പെചോറ മിസൈല്‍, കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന സ്‌ട്രെല, ഇഗ്ല മിസൈലുകള്‍ ഇതെല്ലാം റഷ്യനാണ്.

ബ്രഹ്മോസിലും റഷ്യയുണ്ട്

ഇന്ത്യയുടെ ഏറ്റവും വേഗം കൂടി ക്രൂസ് മിസൈലായ ബ്രഹ്മോസ് പോലും ഇന്ത്യ-റഷ്യ സംയുക്ത സംരംഭമാണെന്നറിയുക.

ചെറിയ ആയുധങ്ങള്‍

ഇന്ത്യയില്‍ ഏറെ പേര് കേട്ട, ഇപ്പോഴും തീവ്രവാദികള്‍ക്കെതിരെ ഉപയോഗിക്കുന്ന എകെ 47 റഷ്യന്‍ ഉല്‍പന്നമാണ്. ഇപ്പോള്‍ എകെ-203 എന്ന റൈഫില്‍ ഇന്ത്യയുടം റഷ്യയും കൂടി സംയുക്തമായി നിര്‍മ്മിക്കാന്‍ ആലോചിക്കുന്നു. ഇനി കരസേന ഉപയോഗിക്കുന്ന ഡ്രഗുനൊവ് റൈഫിള്‍, എന്‍എസ് വി യന്ത്രത്തോക്ക്, ഒഎസ് വി 96 റൈഫിളുകള്‍ എന്നിവയെല്ലാം റഷ്യയുടേതാണ്. യുദ്ധവിമാനങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്ന ഷില്‍ക ഗണ്ണും റഷ്യയുടേത്.

ഭാരതത്തിന്റെ നാവിക സേന

കപ്പുകള്‍ക്കെതിരെ ഉപയോഗിക്കുന്ന ഇന്ത്യന്‍ നാവിക സേനയുടെ കെഎച്-35, പി-20 എന്നീ മിസൈലുകള്‍ റഷ്യയുടേതാണ്. ക്ലബ് എന്ന കപ്പലിനെതിരെയും കരയിലും തൊടുക്കാവുന്ന മിസൈലുകള്‍, എപിആര്‍-3ഇ എന്ന കപ്പലിനെതിരെ തൊടുക്കാവുന്ന ടോര്‍പിഡോ എന്നിവ റഷ്യയില്‍ നിന്നുതന്നെ. കെഎച്ച് 35 ഹെലികോപ്റ്ററുകളില്‍ നിന്നും കപ്പലുകളില്‍ നിന്നും തൊടുക്കാം.

രജ്പുത് ക്ലാസില്‍ പെട്ട കപ്പലുകള്‍, തല്‍വാര്‍ ക്ലാസില്‍ പെട്ട ഫ്രിഗേറ്റുകള്‍, വീര്‍ ക്ലാസില്‍ പെട്ട കോര്‍വെറ്റുകള്‍ എന്നിവ റഷ്യയില്‍ നിന്നുള്ളവയാണ്. ഇന്ത്യ ഉപയോഗിക്കുന്ന 8 കിലോ-ക്ലാസ് മുങ്ങിക്കപ്പല്‍ റ,്‌യ നല്‍കിയതാണ്. ഇന്ത്യയുടെ മുങ്ങിക്കപ്പലുകളില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്നുള്ളവയാണ്.

ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ വഹിക്കുന്ന ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്നും ഉപയോഗിക്കുന്ന 45 മിഗ് 29കെ റഷ്യില്‍ നിന്നുള്ളതാണ്. കാമൊവ് എന്ന് മുങ്ങിക്കപ്പലുകള്‍ക്കെതിരെ ഉപയോഗിക്കുന്ന ഹെലികോപ്റ്ററും റഷ്യ നല്‍കിയതാണ്.

ചക്ര എന്ന പേരിലറിയപ്പെടുന്ന ശ്രേണിയില്‍പ്പെട്ട ആണവശക്തിയുള്ള ആക്രമണ മുങ്ങിക്കപ്പലുകള്‍ റഷ്യയാണ് ആവശ്യമെങ്കില്‍ വാടകയ്‌ക്ക് നല്‍കുന്നത്. ഇന്ത്യയുടെ സ്വന്തം ബാലിസ്റ്റിക് മിസൈല്‍ മുങ്ങിക്കപ്പലുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈനികരെ വര്‍ഷങ്ങളോളം പരിശീലിപ്പി്ച്ചത് ഈ റഷ്യന്‍ മുങ്ങികപ്പല്‍ ഉപയോഗിച്ചാണ്.

ഭാരതത്തിന്റെ  വ്യോമസേന

ഇന്ത്യയുടെ വ്യോമസേന ഇപ്പോള്‍ ഫ്രാന്‍സിനെയും ഇസ്രയേലിനെയും കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ സുഖോയ് എസ്യു-30 എംകെ1 യുദ്ധവിമാനങ്ങള്‍ റഷ്യയുടേതാണ്. മിഗ് 29 യുപിജി, മിഗ് 21 എന്നിവയെല്ലാം റഷ്യയില്‍ നിന്നാണ്.

മിസൈലുകളും റഷ്യയില്‍ നിന്നുള്ളവയാണ്. ആര്‍-77, ആര്‍-37, ആര്‍-73 എന്നീ ആകാശത്ത് നിന്നും ആകാശത്തേക്ക് തൊടുക്കുന്ന മിസൈലുകളും കെഎച്ച് 59, കെഎച്ച് 35, കെഎച്ച് 31 എന്നീ ആകാശത്ത് നിന്നും കരയിലേക്ക് തൊടുക്കുന്ന മിസൈലുകളും റഷ്യയുടേതാണ്. കെഎബി എന്ന ലേസറില്‍ നിയന്ത്രിക്കുന്ന ബോംബുകളും റഷ്യയുടേതാണ്. ഇത് എസ് യു 30 എംകെ ഐ യുദ്ധവിമാനത്തില്‍ ഉപയോഗിക്കുന്നു. ഇപ്പോള്‍ ചൈനയ്‌ക്കും പാകിസ്ഥാനും ഏറ്റവുമധികം ഭയം വിതറുന്ന എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനവും റഷ്യയാണ് ഇന്ത്യക്ക് നല്‍കിയത്. എം ഐ17 എന്ന യൂട്ടിലിറ്റി ഹെലികോപ്റ്റര്‍, എം ഐ 35 ആക്രമണ ഹെലികോപ്റ്റര്‍, എം ഐ 26 എന്ന ഹെവി ലിഫ്റ്റ് ഹെലികോപ്റ്റര്‍ എന്നിവയും റഷ്യ നല്‍കിയതാണ്.

Tags: ഉക്രൈന്‍ യുദ്ധംWeaponsറഷ്യന്‍ വിമാനംറഷ്യ400 ട്രയംഫ് മിസൈല്‍indian armyഇന്ത്യന്‍ പ്രതിരോധ സേനനാവിക സേനArtillery shellsറഷ്യ- ഉക്രൈന്‍ യുദ്ധംറഷ്യന്‍ അധിനിവേശംഇന്ത്യൻ വ്യോമസേനVladimir Putinmissileബ്രഹ്‌മോസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.