Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പണക്കൊഴുപ്പിന്റെ പാര്‍ട്ടി മാമാങ്കം

കൊച്ചി മഹാനഗരത്തിലെമ്പാടും സമ്മേളന വേദിയില്‍ പ്രത്യേകിച്ചും മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ പാര്‍ട്ടി ആചാര്യന്മാരുടെയും നേതാക്കളുടെയുമൊക്കെ ചിത്രങ്ങള്‍ നിരന്നപ്പോള്‍ വിപ്ലവ നായകനായി വാഴ്‌ത്തപ്പെടുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മാത്രം ചിത്രം അതില്‍ ഉള്‍പ്പെടാതെ പോയത് യാദൃച്ഛികമല്ല. കൊച്ചിയിലെ പള്ളുരുത്തിയിലൊരിടത്ത് കഥയറിയാതെ ആട്ടം കണ്ടുകൊണ്ടിരിക്കുന്ന അണികളില്‍ ചിലര്‍ ഉയര്‍ത്തിയ വിഎസിന്റെ കട്ടൗട്ട് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എടുത്തു മാറ്റുകയും ചെയ്തു. പാര്‍ട്ടിയില്‍ പിണറായിയുടെ വര്‍ഗശത്രുവായി വിഎസ് ഇപ്പോഴും തുടരുന്നു എന്നാണ് ഇതിനര്‍ത്ഥം. ഇനിയും ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ കണ്ണെ കരളെ വിളികളുമായി വിഎസിന്റെ ചിത്രം പ്രചാരണങ്ങളില്‍ സ്ഥാനം പിടിക്കുമായിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2022, 05:00 am IST
inEditorial

എറണാകുളത്തെ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം അതിലെ വൈരുധ്യങ്ങളും കാപട്യങ്ങളും കൊണ്ടാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. പണക്കൊഴുപ്പിന്റെ ഒരു കുത്തൊഴുക്കു തന്നെ സമ്മേളനത്തിന്റെ തുടക്കം മുതല്‍ ദൃശ്യമായി. പ്രചാരണത്തിന്റെ പേരില്‍ പാതയോരങ്ങളും പൊതു ഇടങ്ങളും കൈയേറി കൊടിതോരണങ്ങളില്‍ മുക്കിയത് ഹൈക്കോടതിയുടെ പോലും വിമര്‍ശനത്തിനിടയാക്കി. ഇങ്ങനെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആരാണ് അധികാരം നല്‍കിയതെന്ന കോടതിയുടെ ചോദ്യത്തോട് പാര്‍ട്ടി നേതാക്കളാരും പ്രതികരിച്ചില്ല. പതിറ്റാണ്ടുകളായി നടന്നുവരുന്ന ഇത്തരം നിയമലംഘനങ്ങള്‍ തങ്ങളുടെ അവകാശമാണെന്നും അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നുമുള്ള നിലപാടാണ് ഈ മൗനത്തിനു പിന്നിലെന്ന് സിപിഎമ്മിനെ അടുത്തറിഞ്ഞിട്ടുള്ളവര്‍ക്കൊക്കെ മനസ്സിലാവും. കൊച്ചി മഹാനഗരത്തിലെമ്പാടും സമ്മേളന വേദിയില്‍ പ്രത്യേകിച്ചും മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ പാര്‍ട്ടി ആചാര്യന്മാരുടെയും നേതാക്കളുടെയുമൊക്കെ ചിത്രങ്ങള്‍ നിരന്നപ്പോള്‍ വിപ്ലവ നായകനായി വാഴ്‌ത്തപ്പെടുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മാത്രം ചിത്രം അതില്‍ ഉള്‍പ്പെടാതെ പോയത് യാദൃച്ഛികമല്ല. കൊച്ചിയിലെ പള്ളുരുത്തിയിലൊരിടത്ത് കഥയറിയാതെ ആട്ടം കണ്ടുകൊണ്ടിരിക്കുന്ന അണികളില്‍ ചിലര്‍ ഉയര്‍ത്തിയ വിഎസിന്റെ കട്ടൗട്ട് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എടുത്തു മാറ്റുകയും ചെയ്തു. പാര്‍ട്ടിയില്‍ പിണറായിയുടെ വര്‍ഗശത്രുവായി വിഎസ് ഇപ്പോഴും തുടരുന്നു എന്നാണ് ഇതിനര്‍ത്ഥം. ഇനിയും ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ കണ്ണെ കരളെ വിളികളുമായി വിഎസിന്റെ ചിത്രം പ്രചാരണങ്ങളില്‍ സ്ഥാനം പിടിക്കുമായിരിക്കും.

വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലമായി ഇടതുമുന്നണി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിച്ചതിനെ മറ്റെന്തൊക്കെയോ ആയി ചിത്രീകരിക്കുകയാണ്.  ഇനിയുള്ള കാലം കേരളം ഭരിക്കാന്‍ പോകുന്നത് സിപിഎമ്മായിരിക്കുമെന്ന തെറ്റിദ്ധാരണയുടെ പുറത്താണ് സമ്മേളനത്തിന്റെ നടപടിക്രമങ്ങളും പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും. നവോത്ഥാന നായകനായ മന്നത്ത് പത്മനാഭനെ തമസ്‌കരിച്ച് മാപ്പിള ലഹളയില്‍ ഹിന്ദുക്കള്‍ക്കെതിരെ രക്തരക്ഷസ്സായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വാരിപ്പുണരുന്നതിന്റെ രഹസ്യവും ഇതാണ്. സമ്മേളനം ഉദ്ഘാടനം ചെയ്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ അവകാശവാദങ്ങളും, മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖയില്‍ പറയുന്ന കാര്യങ്ങളും, ഉത്തരം താങ്ങുന്ന രണ്ട് പ്രോലിറ്റേറിയന്‍ പല്ലികളെയാണ് അനുസ്മരിപ്പിച്ചത്. നെഹ്‌റു കുടുംബത്തിന്റെ സ്തുതിപാഠകനും പിണിയാളുമെന്ന നിലയ്‌ക്ക് ഇടതുപക്ഷ രാഷ്‌ട്രീയത്തിലെ വിദൂഷകനായി മാറിയിരിക്കുന്ന സീതാറാം യെച്ചൂരി, നരേന്ദ്രമോദി സര്‍ക്കാരിനെതിരെ നടത്തിയ തരംതാണതും പരിഹാസ്യവുമായ വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ്സുകാരെ തൃപ്തിപ്പെടുത്തുമായിരിക്കും. കോണ്‍ഗ്രസ്സിനെതിരെ ഒരക്ഷരംപോലും പറയാതെ തന്റെ വിധേയത്വം ആരോടാണെന്ന് യെച്ചൂരി വ്യക്തമാക്കുകയും ചെയ്തു. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വഌദിമീര്‍ പുടിന്റേത് സങ്കുചിത ദേശീയവാദമാണെന്ന യെച്ചൂരിയുടെ വിമര്‍ശനം മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാണ്.  സിപിഎം ഇപ്പോഴും പൂവിട്ടു പൂജിക്കുന്ന മുന്‍ റഷ്യന്‍ സ്വേച്ഛാധിപതി സ്റ്റാലിനും രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഉള്‍പ്പെടെ പ്രയോഗിച്ചത് ഇതേ സങ്കുചിത ദേശീയവാദമാണെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ലല്ലോ.

കാരണഭൂതനായ തനിക്കുവേണ്ടി ഒരുക്കിയ കാര്‍ണിവലാണ് ഈ സമ്മേളനമെന്ന സന്ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖ നല്‍കുന്നത്. മുന്‍കാലത്ത് എതിര്‍ത്തിരുന്ന സ്വകാര്യ-വിദേശ മൂലധന നിക്ഷേപം, വിദേശ സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെ സ്വാശ്രയ-സ്വയംഭരണ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയെ അനുകൂലിക്കുന്നതിലെ ഇരട്ടത്താപ്പും കാപട്യവും പകല്‍പോലെ വ്യക്തമാണല്ലോ. ഭരിക്കാന്‍ ഇതൊക്കെ ആവശ്യമാണ് എന്നതുകൊണ്ടല്ലേ ഇപ്പോഴത്തെ ബോധോദയം? പ്രതിപക്ഷത്തായാല്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് നിലപാടു മാറ്റില്ലെന്ന് ആര്‍ക്കു പറയാനാവും? തിരിച്ചറിവുകള്‍ ഉണ്ടാകുന്നത് എപ്പോഴും നല്ലതാണ്. പക്ഷേ മുന്‍കാലത്ത് വിദേശ മൂലധനത്തിനെതിരെ ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കുദ്യോഗസ്ഥരുടെ ശരീരത്തില്‍ കരി ഓയിലൊഴിക്കുകയും, വിദേശ സര്‍വ്വകലാശാലകള്‍ തുടങ്ങണമെന്നു പറഞ്ഞവരെ അടിച്ചുവീഴ്‌ത്തുകയും ചെയ്തത് തെറ്റാണെന്ന് ആദ്യം സമ്മതിക്കണം. ചെയ്തുകൂട്ടിയ തെറ്റുകള്‍ക്ക് ജനങ്ങളോട് മാപ്പു പറയണം. എന്നിട്ടാവാം തിരുത്തലുകള്‍. തെറ്റായ നയങ്ങള്‍കൊണ്ടും അക്രമാസക്ത സമരങ്ങള്‍ നടത്തിയും കേരളത്തിന്റെ വിദ്യാഭ്യാസരംഗവും സാമ്പത്തിക മേഖലയുമൊക്കെ നശിപ്പിച്ചവര്‍ അതില്‍ തെല്ലും കുറ്റബോധമില്ലാതെ ഇപ്പോള്‍ അധികാരത്തിന്റെ ശീതളഛായയില്‍ അഭിരമിക്കാന്‍ കാണിക്കുന്ന വ്യഗ്രത ജനങ്ങള്‍ തിരിച്ചറിയും. ലോകമെമ്പാടും ഒറ്റപ്പെടുകയും സ്വേച്ഛാധിപത്യത്തിന്റെ ബലത്തില്‍ ചില രാജ്യങ്ങളില്‍ നിലനില്‍ക്കുകയും, ഏറ്റവും വികൃതമായ രൂപത്തില്‍ കേരളമെന്ന തുരുത്തില്‍ അവശേഷിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തില്‍ അഭിമാനംകൊള്ളുന്നവര്‍ക്ക് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ‘പൊളിറ്റിക്കല്‍ നാര്‍സിസം’ എന്ന മനോരോഗമാണ്. അധികം വൈകാതെ ഇതിനുള്ള ചികിത്സ ജനങ്ങള്‍ നല്‍കുമെന്നു കരുതാം.

Tags: cpmPinarayi Vijayan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.