Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാലാവസ്ഥാ വ്യതിയാനം കേരളത്തെ ഒഴിവാക്കില്ല

സൂര്യാഘാതം എന്നിവയ്‌ക്ക് സാധ്യതയുള്ളതിനാല്‍ പകല്‍ പുറത്തിറങ്ങുന്നവരും നേരിട്ട് വെയിലേല്‍ക്കുന്ന ജോലികള്‍ ചെയ്യുന്നവരും കാര്യമായി ശ്രദ്ധിക്കണം. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ കൈകള്‍ പൂര്‍ണമായും മറയ്‌ക്കുന്ന ഗ്ലൗസ് ധരിക്കണമെന്നതടക്കമുള്ള വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ലാഘവബുദ്ധിയോടെ തള്ളിക്കളയാന്‍ പാടില്ല. ഇടമഴ ലഭിച്ചില്ലെങ്കില്‍ താപനില കൂടുതല്‍ വര്‍ധിക്കുകയും സ്ഥിതിഗതികള്‍ ഒന്നുകൂടി രൂക്ഷമാവുകയും ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2022, 05:00 am IST
in Editorial

കേരളത്തിലെ ശരാശരി താപനിലയില്‍ വന്നുകൊണ്ടിരിക്കുന്ന ഗണ്യമായ വര്‍ധന വലിയ മുന്നറിയിപ്പാണ്. പകലും രാത്രിയും ഒരുപോലെ ചൂടുകൂടുന്നതിനു പുറമെ ജനജീവിതത്തെ പലതരത്തില്‍ ഇത് ബാധിക്കും. ഇടമഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം വലിയ പ്രതിസന്ധിയിലേക്കു പോകുമെന്ന കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തലുകള്‍ ഗൗരവത്തിലെടുക്കേണ്ടിയിരിക്കുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെ ശരാശരിയില്‍ കൂടുതല്‍ താപനില വര്‍ധിക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ അറിയിപ്പ് മുന്‍കരുതലെടുക്കാനുള്ള സൂചനയാണ്. സൂര്യാതപം,

സൂര്യാഘാതം എന്നിവയ്‌ക്ക് സാധ്യതയുള്ളതിനാല്‍ പകല്‍ പുറത്തിറങ്ങുന്നവരും  നേരിട്ട് വെയിലേല്‍ക്കുന്ന ജോലികള്‍ ചെയ്യുന്നവരും കാര്യമായി ശ്രദ്ധിക്കണം. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ കൈകള്‍ പൂര്‍ണമായും മറയ്‌ക്കുന്ന ഗ്ലൗസ് ധരിക്കണമെന്നതടക്കമുള്ള വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ലാഘവബുദ്ധിയോടെ തള്ളിക്കളയാന്‍ പാടില്ല. ഇടമഴ ലഭിച്ചില്ലെങ്കില്‍  താപനില കൂടുതല്‍ വര്‍ധിക്കുകയും സ്ഥിതിഗതികള്‍ ഒന്നുകൂടി രൂക്ഷമാവുകയും ചെയ്യും. പ്രളയത്തിനുപോലും കാരണമാകുന്ന തരത്തില്‍ വലിയ തോതില്‍ മഴ ലഭിച്ചിട്ടും കേരളം വളരെ വേഗം വരള്‍ച്ചയിലേക്കു പോകുന്നത് എന്തുകൊണ്ടാണെന്ന് പഠിക്കേണ്ടതുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുന്ന ഹൈറേഞ്ച് പ്രദേശങ്ങള്‍പോലും വരള്‍ച്ചയുടെ പിടിയിലാണ്. കൃഷിയിറക്കാനാവാതെയും കുടിവെള്ളമില്ലാതെയും ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് നാല്‍പ്പത്തിനാല് നദികള്‍ ഒഴുകുന്ന കേരളത്തില്‍ പതിവായിരിക്കുന്നു!

നദികളുടെ സ്വന്തം നാടാണ് കേരളം. പക്ഷേ വേനല്‍ക്കാലമായാല്‍ അവയില്‍ പലതും വറ്റിവരളുന്നു. രണ്ട് പതിറ്റാണ്ടു മുന്‍പ് ഈ പ്രശ്‌നം ഇത്രയും രൂക്ഷമായിരുന്നില്ല. നാല് പതിറ്റാണ്ടു മുന്‍പ് നടന്ന സൈലന്റ്‌വാലി സമരത്തിന്റെ വിജയത്തില്‍ ഇപ്പോഴും അഭിരമിച്ചു കഴിയുന്നവരാണ് കേരളത്തിലെ പല പരിസ്ഥിതിവാദികളും. അതിനുശേഷം മരങ്ങള്‍ ഒന്നടങ്കം മലയിറങ്ങുകയും മൊട്ടക്കുന്നുകളായി മാറിയതുമൊക്കെ കണ്ടില്ലെന്നു നടിച്ചു. പ്രകൃതിയുടെ കൂറ്റന്‍ ജലസംഭരണിയായി കരുതപ്പെടുന്ന പാടങ്ങള്‍ നികത്തി പലരും ഒരു സുപ്രഭാതത്തില്‍  പണക്കാരായി മാറിയപ്പോള്‍ രാഷ്‌ട്രീയ-ഭരണ നേതൃത്വം അവര്‍ക്ക് വിടുപണി ചെയ്തു. ജനങ്ങളുടെ സമ്മര്‍ദ്ദഫലമായി തങ്ങള്‍ തന്നെ കൊണ്ടുവന്ന പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ മാറി മാറി അധികാരത്തില്‍ വന്ന മുന്നണി സര്‍ക്കാരുകള്‍ തന്ത്രപൂര്‍വം ദുര്‍ബലമാക്കി. വല്ലപ്പോഴുമുണ്ടാകുന്ന ചില കോടതി ഉത്തരവുകള്‍ മാത്രമാണ് ഇതിന് തടസ്സമായത്. കോടതികളെ മറികടക്കാനുള്ള വഴികള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പരിസ്ഥിതി സംരക്ഷണമെന്നാല്‍ പശ്ചിമഘട്ട സംരക്ഷണമാണെന്ന ധാരണയാണ് ബഹുഭൂരിപക്ഷം മലയാളികള്‍ക്കുമുള്ളത്. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. തീരപ്രദേശത്തെയും ഇടനാട്ടിലെയുമൊക്കെ പരിസ്ഥിതിക്ക് എന്തുസംഭവിക്കുന്നു എന്നതിനെക്കുറിച്ച് വലിയ ആശങ്കയൊന്നും സമൂഹത്തിനില്ല. കേരളത്തെ തെക്കുവടക്ക് വെട്ടിമുറിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി പരിസ്ഥിതി സൗഹൃദപരമാണെന്ന പച്ചക്കള്ളമാണല്ലോ ഭരിക്കുന്നവര്‍ യാതൊരു ലജ്ജയുമില്ലാതെ പ്രചരിപ്പിക്കുന്നത്.

ആഗോളതാപനത്തിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടും വലിയ ചര്‍ച്ചാ വിഷയമാണ്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവന്ന് ഈ വിപത്തിനെ നേരിടുന്നതിനെക്കുറിച്ച് ആലോചിച്ച് വിവേകികളായ മനുഷ്യര്‍ക്ക് ഉറക്കം നഷ്ടപ്പെടുകയാണ്. ആമസോണ്‍ വനങ്ങളിലെ കാട്ടുതീയായും പല പേരുകളില്‍ ആവര്‍ത്തിക്കപ്പെടുന്ന ചുഴലിക്കൊടുങ്കാറ്റുകളായും മിന്നല്‍ പ്രളയങ്ങളായുമൊക്കെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും വികസ്വര രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളുടെ ചെലവില്‍ അതിജീവനത്തിന് ശ്രമിക്കുകയാണ്. റിയോഡി ജനീറോയിലെ ഭൗമ ഉച്ചകോടിയിലും പാരീസ് ഉടമ്പടിയിലുമൊക്കെ എത്തിച്ചേര്‍ന്ന ധാരണകളും ക്യോട്ടോ പ്രോട്ടോകോളും മറ്റും പാലിക്കുന്നതില്‍ വികസ്വര രാഷ്‌ട്രങ്ങളുടെ ഇരട്ടത്താപ്പിനെ തുറന്നെതിര്‍ക്കുന്ന രാജ്യമാണ് ഭാരതം. ഭൂപടത്തില്‍ വെറുമൊരു ഓലക്കീര്‍ ചാരി വച്ചിരിക്കുന്നതുപോലുള്ള കൊച്ചുകേരളവും ഇന്ന് ഓഖി ചുഴലി കൊടുങ്കാറ്റുപോലുള്ള കാലാവസ്ഥാവ്യതിയാനത്തിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കുകയാണെന്ന പ്രാഥമികധാരണ പോലുമില്ലാതെയാണ് മലയാളികളില്‍ ബഹുഭൂരിപക്ഷവും കഴിയുന്നത്. ഇത്തരക്കാരില്‍പ്പെട്ടവര്‍ മന്ത്രിമാരായി വിലസി മണ്ടത്തരങ്ങള്‍ വിളിച്ചുപറയുകയും ചെയ്യുന്നു. തുടര്‍ച്ചയായി രണ്ട് മഹാപ്രളയങ്ങള്‍ അനുഭവിച്ചിട്ടും ഇവര്‍ പാഠം പഠിക്കുന്നില്ല. കേരളത്തിന്റെ താപനിലയില്‍ ഇപ്പോള്‍ വന്നിരിക്കുന്ന വര്‍ധനയ്‌ക്ക് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമുണ്ട്. ആ ദിശയില്‍ പുതിയ പഠനങ്ങള്‍ നടക്കുകയും പരിഹാരങ്ങള്‍ തേടുകയും വേണം.

Tags: keralaClimate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.