Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ലോകത്തെ സകലമാന കമ്യൂണിസ്റ്റ് നേതാക്കളും ചില ബുദ്ധിജീവികളും പറഞ്ഞത്- ശ്രീനിവാസന്‍

പിന്നെ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം. അതിനെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്നതുകൊണ്ട് ഓരോ വര്‍ഷവും ലക്ഷക്കണക്കിനു പേര്‍ മരിക്കുന്നു എന്ന് അവിടത്തെ തന്നെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യമില്ല. സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന ആശയത്തിനുമേല്‍ കെട്ടിപ്പടുത്ത രാജ്യത്ത് ഇങ്ങനെ സംഭവിക്കുന്നത് ഉചിതമാണോയെന്ന് എനിക്കറിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2022, 06:00 am IST
in Varadyam

ശ്രീനിവാസന്‍

ലോകത്തെ സകലമാന കമ്യൂണിസ്റ്റ് നേതാക്കളും ചില ബുദ്ധിജീവികളും പറഞ്ഞത് പലതവണ കേട്ട് ചെറുപ്പത്തിലെ എന്റെ നെഞ്ചില്‍ പതിഞ്ഞുപോയ സ്വപ്‌നമായിരുന്നു ‘മധുര മനോഹര മനോജ്ഞ ചൈന.’ ഇവിടെ എന്ത് മോശം സംഭവമുണ്ടായാലും ചൈനയിലിങ്ങനെയൊന്നുമല്ല. അവിടെ തേനും പാലും ഒഴുകുകയാണെന്ന് പറഞ്ഞുനടന്നിരുന്ന ഒരുപാട് ക്യൂബ മുകുന്ദന്മാര്‍ എന്റെ നാട്ടിലുണ്ടായിരുന്നു. അന്നേ മനസ്സിലുറപ്പിച്ചതാണ് ചൈനയില്‍ പോകണം, ആ നാട് കാണണം.

പിന്നീട് അതിനുള്ള പാങ്ങായപ്പോള്‍ അവിടെ പോയി, ഒരു തവണയല്ല, രണ്ടുതവണ. അതുകൊണ്ടൊരു ഗുണമുണ്ടായി. ഇപ്പോഴത്തെ ക്യൂബ മുകുന്ദന്മാര്‍ മധുര മനോഹര മനോജ്ഞ ചൈനയെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ ചിരിക്കും. ചിരിച്ച് ചിരിച്ച് കണ്ണില്‍നിന്ന് വെള്ളം വരും. കാരണം രണ്ടുതവണയും ഞാന്‍ കണ്ടത് മനോജ്ഞ ചൈനയല്ല; മറിച്ച്, മഹാകവി വയലാര്‍ പറഞ്ഞതുപോലെ കുടില കുതന്ത്ര ഭയങ്കര ചൈനയാണ്.

സത്യം പറഞ്ഞാല്‍ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉറച്ചുവിശ്വസിക്കുന്ന ആളുകള്‍ ചൈനയിലിന്ന് തുലോം കുറവാണ് എന്നാണ് രണ്ട് സന്ദര്‍ശനങ്ങളില്‍നിന്നും എനിക്ക് മനസ്സിലായത്. ലോകത്ത് ഏറ്റവും അധികം ജനങ്ങള്‍ വസിക്കുന്ന രാജ്യത്തെ ചെറിയൊരു വിഭാഗത്തിനെ പാര്‍ട്ടി അംഗത്വമുള്ളൂ. പാര്‍ട്ടിയെന്നത് ജനങ്ങള്‍ക്ക് അപ്രാപ്യമായ ഒരു സങ്കല്‍പമാണെന്നാണ് അവരുമായി ഇടപഴകിയപ്പോള്‍ തോന്നിയത്. എന്റെ ധാരണ ചൈനയിലുള്ളവരെല്ലാം കമ്യൂണിസ്റ്റുകാരനാണെന്നായിരുന്നു. അതുകൊണ്ട് അവിടെ കണ്ട പലരോടും ഞാന്‍ ചോദിച്ചു. ”ആര്‍ യു എ കമ്യൂണിസ്റ്റ്” എന്റെ ഗൈഡ് ഹീറോ ഉള്‍പ്പെടെ പലരും പറഞ്ഞത് ”നോ ഐ ആം എ ബുദ്ധിസ്റ്റ്” എന്നായിരുന്നു. കമ്യൂണിസത്തില്‍ വിശ്വസിക്കാത്ത ആളുകള്‍ ചൈനയില്‍ ധാരാളമുണ്ട്.

ഞാന്‍ ചൈനയില്‍ പോവുന്നതറിഞ്ഞ് നാട്ടില്‍നിന്നൊരു സുഹൃത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു കൊടി കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. ഞാനവിടെ പല സ്ഥലത്തും തിരഞ്ഞിട്ടും ഒരു കൊടി പോലും എവിടെയും കണ്ടില്ല. എനിക്കു തോന്നുന്നു, കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണല്ലോ ദശകങ്ങളായി ഭരിക്കുന്നത്. അവര്‍ക്ക് വേറെയാരോടും മത്സരിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ കൊടിവച്ചുള്ള പ്രചാരണം വേണ്ടെന്നു വച്ചതാവും എന്നാണ്. രണ്ടാം തവണ ചെന്നപ്പോഴും ഞാനതിനായി ശ്രമം നടത്തി. അന്വേഷിച്ചപ്പോള്‍ അത് കിട്ടാന്‍ പ്രയാസമാണെന്ന് പറഞ്ഞു. പക്ഷേ, ടിയാനന്‍മെന്‍  സ്‌ക്വയറിന് സമീപമുള്ള കടയില്‍ ചൈനയുടെ ഒരു ദേശീയ പതാക കണ്ടു. അതു വാങ്ങി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതാകയ്‌ക്കു പകരം ചൈനീസ് നാഷണല്‍ ഫ്‌ളാഗ് അയാള്‍ക്ക് കൊടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

പിന്നെ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം. അതിനെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. ജോലി  ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്നതുകൊണ്ട് ഓരോ വര്‍ഷവും ലക്ഷക്കണക്കിനു പേര്‍ മരിക്കുന്നു എന്ന് അവിടത്തെ തന്നെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യമില്ല. സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന ആശയത്തിനുമേല്‍ കെട്ടിപ്പടുത്ത രാജ്യത്ത്  ഇങ്ങനെ സംഭവിക്കുന്നത് ഉചിതമാണോയെന്ന് എനിക്കറിയില്ല.

പാര്‍ട്ടിയംഗങ്ങളില്‍ വലിയൊരു വിഭാഗം വന്‍പണക്കാരാണ് എന്ന് പലരും പറഞ്ഞു. ഒരാള്‍ കോടീശ്വരനായിക്കഴിഞ്ഞാല്‍ ഉടന്‍തന്നെ പാര്‍ട്ടിയംഗത്വത്തിന് അപേക്ഷിക്കും. ഇല്ലെങ്കില്‍ പാര്‍ട്ടി തന്റെ  സമ്പത്ത് തട്ടിക്കൊണ്ടുപോവുമോയെന്ന ഭയം തന്നെ കാരണം. എന്റെ  സന്ദര്‍ശനത്തിനിടെ ഒരു ഫാക്ടറി സമുച്ചയത്തിനകത്ത് കയറി. അതിനുള്ളില്‍ ഒരുപാട് കെട്ടിടങ്ങളൊക്കെയുണ്ട്. ഒരു കെട്ടിടത്തില്‍ ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന’ എന്നൊരു ബോര്‍ഡ് കണ്ടു. അന്വേഷിച്ചപ്പോള്‍ മനസ്സിലായി, ഫാക്ടറിയുടെ ഉടമസ്ഥനാണ് അവിടത്തെ പാര്‍ട്ടി സെക്രട്ടറി. തന്റെ തൊഴിലാളികളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള സൗകര്യത്തിന് അയാളുതന്നെ സെക്രട്ടറിയായതാണ്. ഏതെങ്കിലും തൊഴിലാളി എന്തെങ്കിലും കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ പിന്നെ അവനെ തീര്‍ത്തു കളയും.

Tags: china
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

US

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

World

ചൈനീസ് സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നു : നേതൃത്വം കൊടുക്കുന്നത് ഐഎസ്ഐ ക്യാപ്റ്റൻ റാണ 

World

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

World

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

പുതിയ വാര്‍ത്തകള്‍

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.