Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ലോകത്തെ സകലമാന കമ്യൂണിസ്റ്റ് നേതാക്കളും ചില ബുദ്ധിജീവികളും പറഞ്ഞത്- ശ്രീനിവാസന്‍

പിന്നെ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം. അതിനെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്നതുകൊണ്ട് ഓരോ വര്‍ഷവും ലക്ഷക്കണക്കിനു പേര്‍ മരിക്കുന്നു എന്ന് അവിടത്തെ തന്നെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യമില്ല. സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന ആശയത്തിനുമേല്‍ കെട്ടിപ്പടുത്ത രാജ്യത്ത് ഇങ്ങനെ സംഭവിക്കുന്നത് ഉചിതമാണോയെന്ന് എനിക്കറിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2022, 06:00 am IST
in Varadyam

ശ്രീനിവാസന്‍

ലോകത്തെ സകലമാന കമ്യൂണിസ്റ്റ് നേതാക്കളും ചില ബുദ്ധിജീവികളും പറഞ്ഞത് പലതവണ കേട്ട് ചെറുപ്പത്തിലെ എന്റെ നെഞ്ചില്‍ പതിഞ്ഞുപോയ സ്വപ്‌നമായിരുന്നു ‘മധുര മനോഹര മനോജ്ഞ ചൈന.’ ഇവിടെ എന്ത് മോശം സംഭവമുണ്ടായാലും ചൈനയിലിങ്ങനെയൊന്നുമല്ല. അവിടെ തേനും പാലും ഒഴുകുകയാണെന്ന് പറഞ്ഞുനടന്നിരുന്ന ഒരുപാട് ക്യൂബ മുകുന്ദന്മാര്‍ എന്റെ നാട്ടിലുണ്ടായിരുന്നു. അന്നേ മനസ്സിലുറപ്പിച്ചതാണ് ചൈനയില്‍ പോകണം, ആ നാട് കാണണം.

പിന്നീട് അതിനുള്ള പാങ്ങായപ്പോള്‍ അവിടെ പോയി, ഒരു തവണയല്ല, രണ്ടുതവണ. അതുകൊണ്ടൊരു ഗുണമുണ്ടായി. ഇപ്പോഴത്തെ ക്യൂബ മുകുന്ദന്മാര്‍ മധുര മനോഹര മനോജ്ഞ ചൈനയെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ ചിരിക്കും. ചിരിച്ച് ചിരിച്ച് കണ്ണില്‍നിന്ന് വെള്ളം വരും. കാരണം രണ്ടുതവണയും ഞാന്‍ കണ്ടത് മനോജ്ഞ ചൈനയല്ല; മറിച്ച്, മഹാകവി വയലാര്‍ പറഞ്ഞതുപോലെ കുടില കുതന്ത്ര ഭയങ്കര ചൈനയാണ്.

സത്യം പറഞ്ഞാല്‍ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉറച്ചുവിശ്വസിക്കുന്ന ആളുകള്‍ ചൈനയിലിന്ന് തുലോം കുറവാണ് എന്നാണ് രണ്ട് സന്ദര്‍ശനങ്ങളില്‍നിന്നും എനിക്ക് മനസ്സിലായത്. ലോകത്ത് ഏറ്റവും അധികം ജനങ്ങള്‍ വസിക്കുന്ന രാജ്യത്തെ ചെറിയൊരു വിഭാഗത്തിനെ പാര്‍ട്ടി അംഗത്വമുള്ളൂ. പാര്‍ട്ടിയെന്നത് ജനങ്ങള്‍ക്ക് അപ്രാപ്യമായ ഒരു സങ്കല്‍പമാണെന്നാണ് അവരുമായി ഇടപഴകിയപ്പോള്‍ തോന്നിയത്. എന്റെ ധാരണ ചൈനയിലുള്ളവരെല്ലാം കമ്യൂണിസ്റ്റുകാരനാണെന്നായിരുന്നു. അതുകൊണ്ട് അവിടെ കണ്ട പലരോടും ഞാന്‍ ചോദിച്ചു. ”ആര്‍ യു എ കമ്യൂണിസ്റ്റ്” എന്റെ ഗൈഡ് ഹീറോ ഉള്‍പ്പെടെ പലരും പറഞ്ഞത് ”നോ ഐ ആം എ ബുദ്ധിസ്റ്റ്” എന്നായിരുന്നു. കമ്യൂണിസത്തില്‍ വിശ്വസിക്കാത്ത ആളുകള്‍ ചൈനയില്‍ ധാരാളമുണ്ട്.

ഞാന്‍ ചൈനയില്‍ പോവുന്നതറിഞ്ഞ് നാട്ടില്‍നിന്നൊരു സുഹൃത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു കൊടി കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. ഞാനവിടെ പല സ്ഥലത്തും തിരഞ്ഞിട്ടും ഒരു കൊടി പോലും എവിടെയും കണ്ടില്ല. എനിക്കു തോന്നുന്നു, കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണല്ലോ ദശകങ്ങളായി ഭരിക്കുന്നത്. അവര്‍ക്ക് വേറെയാരോടും മത്സരിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ കൊടിവച്ചുള്ള പ്രചാരണം വേണ്ടെന്നു വച്ചതാവും എന്നാണ്. രണ്ടാം തവണ ചെന്നപ്പോഴും ഞാനതിനായി ശ്രമം നടത്തി. അന്വേഷിച്ചപ്പോള്‍ അത് കിട്ടാന്‍ പ്രയാസമാണെന്ന് പറഞ്ഞു. പക്ഷേ, ടിയാനന്‍മെന്‍  സ്‌ക്വയറിന് സമീപമുള്ള കടയില്‍ ചൈനയുടെ ഒരു ദേശീയ പതാക കണ്ടു. അതു വാങ്ങി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതാകയ്‌ക്കു പകരം ചൈനീസ് നാഷണല്‍ ഫ്‌ളാഗ് അയാള്‍ക്ക് കൊടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

പിന്നെ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം. അതിനെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. ജോലി  ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്നതുകൊണ്ട് ഓരോ വര്‍ഷവും ലക്ഷക്കണക്കിനു പേര്‍ മരിക്കുന്നു എന്ന് അവിടത്തെ തന്നെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യമില്ല. സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന ആശയത്തിനുമേല്‍ കെട്ടിപ്പടുത്ത രാജ്യത്ത്  ഇങ്ങനെ സംഭവിക്കുന്നത് ഉചിതമാണോയെന്ന് എനിക്കറിയില്ല.

പാര്‍ട്ടിയംഗങ്ങളില്‍ വലിയൊരു വിഭാഗം വന്‍പണക്കാരാണ് എന്ന് പലരും പറഞ്ഞു. ഒരാള്‍ കോടീശ്വരനായിക്കഴിഞ്ഞാല്‍ ഉടന്‍തന്നെ പാര്‍ട്ടിയംഗത്വത്തിന് അപേക്ഷിക്കും. ഇല്ലെങ്കില്‍ പാര്‍ട്ടി തന്റെ  സമ്പത്ത് തട്ടിക്കൊണ്ടുപോവുമോയെന്ന ഭയം തന്നെ കാരണം. എന്റെ  സന്ദര്‍ശനത്തിനിടെ ഒരു ഫാക്ടറി സമുച്ചയത്തിനകത്ത് കയറി. അതിനുള്ളില്‍ ഒരുപാട് കെട്ടിടങ്ങളൊക്കെയുണ്ട്. ഒരു കെട്ടിടത്തില്‍ ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന’ എന്നൊരു ബോര്‍ഡ് കണ്ടു. അന്വേഷിച്ചപ്പോള്‍ മനസ്സിലായി, ഫാക്ടറിയുടെ ഉടമസ്ഥനാണ് അവിടത്തെ പാര്‍ട്ടി സെക്രട്ടറി. തന്റെ തൊഴിലാളികളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള സൗകര്യത്തിന് അയാളുതന്നെ സെക്രട്ടറിയായതാണ്. ഏതെങ്കിലും തൊഴിലാളി എന്തെങ്കിലും കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ പിന്നെ അവനെ തീര്‍ത്തു കളയും.

Tags: china
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

India

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

World

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.