Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതപരിവര്‍ത്തനസമ്മര്‍ദ്ദം: ലാവണ്യയുടെ ആത്മഹത്യയ്‌ക്കെതിരെ പ്രതികരിച്ച ബിജെപിനേതാവ് അണ്ണാമലൈയ്‌ക്ക് എതിരെ ആസൂത്രിത സൈബര്‍ ആക്രമണം

തമിഴ്‌നാട്ടിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ മതപരിവര്‍ത്തനത്തെ എതിര്‍ത്ത ഹിന്ദു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായി പ്രതികരിച്ച ബിജെപി നേതാവ് അണ്ണാമലൈയ്‌ക്കെതിരെ ആസൂത്രിത സൈബര്‍ ആക്രമണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2022, 07:34 pm IST
inIndia
ബിജെപി നേതാവ് അണ്ണാമലൈ (ഇടത്ത്) ലാവണ്യ (വലത്ത്)

ബിജെപി നേതാവ് അണ്ണാമലൈ (ഇടത്ത്) ലാവണ്യ (വലത്ത്)

ചെന്നൈ: തമിഴ്‌നാട്ടിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ മതപരിവര്‍ത്തനത്തെ എതിര്‍ത്ത ഹിന്ദു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായി പ്രതികരിച്ച ബിജെപി നേതാവ് അണ്ണാമലൈയ്‌ക്കെതിരെ  ആസൂത്രിത സൈബര്‍ ആക്രമണം.  

നേരത്തെ ബിജെപി പുറത്തുവിട്ട വീഡിയോയില്‍ ആത്മഹത്യ ചെയ്ത ലാവണ്യ എന്ന പെണ്‍കുട്ടി തന്നെ മതപരിവര്‍ത്തനം നടത്താന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായി പെണ്‍കുട്ടി വിശദീകരിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടേതായി പറയുന്ന പുതിയൊരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. അതില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ സഗായ മേരി ഏല്‍പ്പിച്ച അധിക ജോലികളുടെ സമ്മര്‍ദ്ദഫലമായാണ് ആത്മഹത്യ ചെയ്തതെന്ന് പെണ്‍കുട്ടി പറയുന്നതായാണ് പുതിയ വീഡിയോ. ഇതില്‍ മതപരിവര്‍ത്തനത്തെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് ബിജെപി വിരുദ്ധ ലോബികള്‍ പ്രചരിപ്പിക്കുന്നത്.  

വ്യാഴാഴ്ച നുണപ്രചരിപ്പിച്ചതിന് അണ്ണാമലൈയെ അറസ്റ്റ് ചെയ്യണമെന്ന രീതിയില്‍ ട്വിറ്ററിലും മറ്റും പ്രതിഷേധം വ്യാപകമാവുകയാണ്. ഇപ്പോള്‍ കുറ്റമെല്ലാം ഹോസ്റ്റല്‍ വാര്‍ഡന്റെ മേല്‍ കെട്ടിവെച്ച് മതപരിവര്‍ത്തനം എന്ന പ്രശ്നം മായ്ച്ചുകളയാനാണ് പള്ളിയുടെയും ഡിഎംകെയുടെയും ബിജെപി വിരുദ്ധ ലോബിയുടെയും ശ്രമം. ഇതിന്റെ ഭാഗമായി ബിജെപിക്കും അണ്ണാമലൈയ്‌ക്കും വിഎച്ച്പി നേതാവ് മുത്തുവേലുവിനും എതിരെ ശക്തമായ പ്രചാരണമാണ് നടക്കുന്നത്.  

തഞ്ചാവൂരിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ 17 കാരി ലാവണ്യയാണ് പള്ളിസ്‌കൂള്‍ അധികൃതര്‍ മതംമാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. 10 ദിവസം ജീവന് വേണ്ടി പൊരുതിയ ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാവണ്യ മരണത്തിന് കീഴടങ്ങിയത്. വിഷം കഴിച്ചായിരുന്നു മരണം. സ്കൂള്‍ അധികൃതര്‍ മതംമാറ്റാന്‍ പ്രേരിപ്പിച്ച വീഡിയോ ഉയര്‍ത്തിക്കാട്ടി ശക്തമായ സമരമാണ് ബിജെപി തമിഴ്നാട്ടില്‍ നടത്തിയത്. ഇത് മാധ്യമങ്ങളില്‍ വ്യാപകമായ ചര്‍ച്ചയായി മാറിയിരുന്നു. ലാവണ്യ മരിച്ചതിന്റെ പിറ്റേദിവസമാണ് കുട്ടിയുടെ അച്ഛനും അമ്മയും ഈ 44 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയുമായി പൊലീസിനെ സമീപിച്ചത്. ഈ വീഡിയോയിലാണ്  മതപരിവര്‍ത്തനം നടത്താന്‍  പള്ളിസ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായി ലാവണ്യ പറയുന്നത്. വിവാദ വീഡിയോയില്‍ ലാവണ്യ പറയുന്നത് ഇതാണ്: ‘അവര്‍ (പള്ളിസ്‌കൂള്‍ അധികൃതര്‍) എന്റെ സാന്നിധ്യത്തില്‍ അച്ഛനമ്മമാരോട് എന്നെ ക്രിസ്ത്യന്‍ മതത്തിലേക്ക് ചേരാന്‍ നിര്‍ബന്ധിച്ചു. അങ്ങിനെയെങ്കില്‍  ഉപരിപഠനത്തിന് സഹായിക്കാമെന്ന് പറഞ്ഞു. ഞാന്‍ സമ്മതിക്കാത്തതിനാല്‍ അവര്‍ എന്നെ പീഡിപ്പിച്ചുകൊണ്ടിരുന്നു,’.  ലാവണ്യ തന്നെ പീഡിപ്പിച്ച റാക്വല്‍ മേരി എന്ന ഇതേ സ്കൂളിലെ ഒരു കന്യാസ്ത്രീയെക്കുറിച്ചും പറയുന്നുണ്ട്. എന്നാല്‍ ഇവരെ പൊലീസ് ഇതുവരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.  

ഈ വീഡിയോയെക്കുറിച്ച് വന്ന ചില പ്രതികരണങ്ങള്‍ നോക്കാം:

‘മതപരിവര്‍ത്തനത്തിന്റെ പേരില്‍ ലാവണ്യ ആത്മഹത്യ ചെയ്തപ്പോള്‍ അവരുടെ മാതാപിതാക്കള്‍ക്ക് അതേപ്പറ്റി പറയാന്‍ പറ്റുന്നില്ല. നമ്മുടെ അന്തരീക്ഷം അതാണ്. ആ സംവിധാനം പെണ്‍കുട്ടിയെ ചോദ്യം ചെയ്യുന്നു, പ്രശ്‌നം ഒളിച്ചുവെയ്‌ക്കാന്‍ ശ്രമിക്കുന്നു, ശ്രദ്ധ തിരിച്ചുവിടുന്നു,’- അഡ്വ. ശശാങ്ക ശേഖര്‍ ജാ കുറിച്ചു.

‘പാവപ്പെട്ട ലാവണ്യയെപ്പോലുള്ള കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണവും സുരക്ഷയും നല്ല വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും ആരോഗ്യ പരിരക്ഷയും ലഭിക്കണം. അവര്‍ക്ക് മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള ക്ലാസ്സുകള്‍ ആവശ്യമില്ല,’ എബിവിപി ദേശീയ പ്രസിഡന്‍റ് ഡോ. സുബ്ബയ്യ ഷണ്‍മുഖം പറയുന്നു.

ഇപ്പോള്‍ ഈ വീഡിയോ വ്യാജമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അന്ന് ഈ വീഡിയോയ്‌ക്കുള്ള പ്രതികരണം കണ്ട് തമിഴ്നാടും ഡിഎംകെയും ശരിക്കും ഞെട്ടി. അത്രയ്‌ക്ക് ശക്തമായ പ്രതികരണമായിരുന്നു തമിഴ്നാട് കണ്ടത്.  

ഇതിനകം കേസില്‍ പൊലീസ് 62 കാരിയായ സഗായ മേരിയെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. ഇപ്പോള്‍ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ് ലാവണ്യയുടെ മാതാപിതാക്കള്‍. അവരോട് തഞ്ചാവൂര്‍ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരായി മൊഴിനല്‍കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. മാതാപിതാക്കളുടെ മൊഴി സീല്‍വെച്ച കവറില്‍ കൈമാറിയിട്ടുണ്ട്. ഒപ്പം വിവാദമായ വീഡിയോ (പെണ്‍കുട്ടി സ്കൂള്‍ അധികൃതര്‍ മതം മാറാന്‍ നിര്‍ബന്ധിച്ചു എന്ന് പറയുന്ന വീഡിയോ) ഷൂട്ട് ചെയ്ത ആളോട് വീഡിയോ ഉള്‍പ്പെട്ട മൊബൈല്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുതുവേല്‍ എന്ന ആളാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്. ഇതില്‍ എന്തെങ്കിലും എഡിറ്റിംഗ് നടന്നിട്ടുണ്ടോ എന്നാണ് കോടതി പരിശോധിക്കുന്നത്. വീഡിയോയും അത് റെക്കോഡ് ചെയ്ത സിഡിയും മൈലാപ്പൂരിലെ ഫോറന്‍സിക് ഡിപ്പാര്‍ട്മെന്‍റില്‍ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ് കോടതി. അതേ സമയം വീഡിയോയുടെ പേരില്‍ മുതവേലിനെ പീഡിപ്പിക്കരുതെന്നും പൊലീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചായിരിക്കണം പൊലീസ് അധികൃതരുടെ അന്വേഷണം. അല്ലാതെ ഒരു വ്യക്തിയുടെ വീഡിയോക്കുറിച്ചാകരുതെന്നും കോടതി പൊലീസിനോട് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

കേസില്‍ 37 സാക്ഷികളുണ്ട്. ഇതില്‍ 15 പേരെ ചോദ്യം ചെയ്തു കഴിഞ്ഞു.  

Tags: തമിഴ്നാട്മതപരിവര്‍ത്തനംForced Conversiondeathലാവണ്യbjpമദ്രാസ് ഹൈക്കോടതിarrestഅണ്ണാമലൈattackഡിഎംകെconversion
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

India

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍
Kollam

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.