Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ദ്രന്റെ മനുഷ്യാവതാരം…

വജ്രായുധത്തിന്റെ കരുത്തില്‍ ഇന്ദ്രന്‍ ശത്രുക്കളെ മുഴുവന്‍ ഉന്മൂലനം ചെയ്തു. ഒരു ചെറുവിരല്‍ പോലും തനിക്കെതിരെ ഉയര്‍ത്താന്‍ ഇന്ദ്രന്‍ ആരെയും അനുവദിച്ചില്ല. അധികാരത്തിന്റെ ഏറ്റവും വലിയ ആള്‍ രൂപം എന്ന മട്ടിലായിരുന്നു ആ ജീവിതം. സ്വന്തം നിലപാടുകളുടെ ശരിതെറ്റുകള്‍ ഒരിക്കലും ഇന്ദ്രനില്‍ മനസ്സാക്ഷിക്കുത്തുണ്ടാക്കിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2021, 05:00 am IST
inSamskriti

 എസ്. ശ്രീനിവാസ് അയ്യര്‍

(തൃക്കേട്ട നാളുകാരെക്കുറിച്ച് )

ദക്ഷപ്രജാപതിയുടെ 27 പെണ്‍ മക്കളാണ് വൈദിക ജ്യേതിഷം ചൂണ്ടിക്കാട്ടുന്ന 27 നക്ഷത്രങ്ങള്‍. ഈ നക്ഷത്രകന്യകമാരില്‍ മൂത്തവള്‍ ‘ജ്യേഷ്ഠ’ എന്നു വിളിക്കപ്പെട്ടു. അതിന്റെ മലയാളമാണ് കേട്ട എന്നത്. ശ്രേഷ്ഠമായത് എന്ന അര്‍ത്ഥത്തില്‍ ‘തൃ’  എന്ന പ്രയോഗം ചേര്‍ത്തപ്പോള്‍ കേട്ട തൃക്കേട്ടയായി. കാര്‍ത്തിക തൃക്കാര്‍ത്തിക ആയതുപോലെ.  

ഇന്ദ്രനാണ് തൃക്കേട്ടയുടെ ദൈവം അഥവാ ദേവത. രക്തവും മജ്ജയും മാംസവും തീക്ഷ്ണ വികാരങ്ങളും ഉള്ള  ഇന്ദ്രനെ, മനുഷ്യരെക്കണ്ടിട്ടാവും വിശ്വശില്പി സൃഷ്ടിച്ചത് എന്ന് ഒരു പണ്ഡിതന്‍ എഴുതിയിട്ടുണ്ട്. അതില്‍ സത്യമില്ലാതില്ല. ഇന്ദ്രന്റെ ദേവഭാവങ്ങളില്‍ അത്രമേല്‍ മനുഷ്യവികാരങ്ങള്‍ കലരുന്നുണ്ട്.  

വജ്രായുധത്തിന്റെ കരുത്തില്‍ ഇന്ദ്രന്‍ ശത്രുക്കളെ മുഴുവന്‍ ഉന്മൂലനം ചെയ്തു. ഒരു ചെറുവിരല്‍ പോലും തനിക്കെതിരെ ഉയര്‍ത്താന്‍ ഇന്ദ്രന്‍ ആരെയും അനുവദിച്ചില്ല. അധികാരത്തിന്റെ ഏറ്റവും വലിയ ആള്‍ രൂപം എന്ന മട്ടിലായിരുന്നു ആ ജീവിതം. സ്വന്തം നിലപാടുകളുടെ ശരിതെറ്റുകള്‍ ഒരിക്കലും ഇന്ദ്രനില്‍ മനസ്സാക്ഷിക്കുത്തുണ്ടാക്കിയിട്ടില്ല.  

അമ്മയായ അദിതി മുലപ്പാലിനു പകരം ‘സോമം’ നല്‍കിയാണ് ഇന്ദ്രനെ വളര്‍ത്തിയത്. ഋഗ്വേദത്തില്‍ അക്കാര്യം പറയുന്നുണ്ട്. പിന്നീടുള്ള കാലമത്രയും ഇന്ദ്രന്‍ സോമത്തിനോടുളള നിലയ്‌ക്കാത്ത ആര്‍ത്തിയുമായി നടന്നു. ‘ചൊട്ടയിലെ ശീലം ചുടല വരെ’ എന്നാണല്ലോ പറയുക. കുട്ടിക്കാലം മുതല്‍ ചില സ്വഭാവരീതികളും വ്യക്തിപരമായ ശീലങ്ങളും തൃക്കേട്ട നാളുകാരില്‍ വേരൂന്നുമെന്നും അതിനെ സമൂഹം എങ്ങനെ നോക്കിക്കണ്ടാലും അവര്‍ അതില്‍ നിന്നും  പിന്മാറില്ലെന്നും ഇക്കഥയെ സാന്ദര്‍ഭികമായി വ്യാഖ്യാനിക്കാമെന്നു തോന്നുന്നു.  

ആശ്രയം പ്രാപിക്കുന്നവര്‍ക്കും അഭയം തേടിയെത്തുന്നവര്‍ക്കും ഇന്ദ്രന്‍ ശരണാഗതി നല്‍കുന്നു. അവരെ എന്തു വിലകൊടുത്തും സംരക്ഷിക്കും. അവരുടെ വിഷമങ്ങള്‍ സ്വന്തം പ്രശ്‌നമായിത്തന്നെ കാണും. അതിനുവേണ്ടി ഏതറ്റംവരെ പോകാനും മടിക്കില്ല. ഇതിന് ഒരു മറുവശവും ഉണ്ടാകുമല്ലോ? തന്റെ ശത്രുവിനെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഇന്ദ്രന്‍ മറ്റൊരാളായി മാറുന്നു. സകലമാന അടവുകളും ചുവടുകളും വേഗത്തില്‍ പുറത്തെടുക്കുകയായി. സ്വന്തം  എതിരാളിയോട് പരമാവധി നിര്‍ദ്ദാക്ഷിണ്യമായി തന്നെ പെരുമാറും ഇന്ദ്രന്‍. അപ്പോള്‍ കൂട്ടുകാരെന്നോ കുടുംബാംഗങ്ങളെന്നോ ഇളമുറക്കാരെന്നോ പരിഗണനയില്ല. ശത്രുവായിക്കഴിഞ്ഞാല്‍ പിന്നെ പടനീക്കവും പോര്‍വിളിയും മാത്രം. മുഖം നോക്കില്ല, മനസ്സ് കാണില്ല. സ്‌നേഹിക്കുന്നവരെ അങ്ങേയറ്റം സ്‌നേഹിക്കുക എന്നതു പോലെ തന്നെയാണ് ഈ പ്രവൃത്തിയും. അതും തൃക്കേട്ടക്കാരില്‍ കാണാനാവുന്ന വ്യക്തമായ ‘ഇന്ദ്രഭാവം’ തന്നെയാണ്.  

ഇന്ദ്രന്റെ മറ്റുള്ള ചില ഗുണവശങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം കിട്ടിയിട്ടില്ല. അതും തൃക്കേട്ടക്കാരുടെ ജീവിതത്തില്‍ സംഭവിക്കാറുണ്ട്. അവരുടെ കഴിവുകള്‍ മുഴുവനായും ലോകം അറിയുന്നില്ല. നാം മനുഷ്യര്‍ അല്ലെങ്കിലും എപ്പോഴും അങ്ങനെയാണല്ലോ? നമുക്ക് ആവശ്യമുള്ളതിലേക്ക് മാത്രം കണ്ണയക്കുന്നു. അവയെ മാത്രം പുകഴ്‌ത്തുന്നു. അല്ലാത്തവയെ പുറം കൈ കൊണ്ട് പിന്നിലാക്കാനും തമസ്‌ക്കരിക്കാനും നമുക്കൊരു മടിയുമില്ല. തൃക്കേട്ടക്കാരുടെ ജീവിതത്തില്‍ അങ്ങനെ ചില നിരാകരണങ്ങളും അരങ്ങേറപ്പെടാം.ജേ്യാതിഷ ഭൂഷണം.

Tags: Astrology
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭരണനേതൃത്വവും വാണിജ്യപരമായ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (18 ഓഗസ്റ്റ് 2026)

Astrology

സാമ്പത്തിക വീണ്ടെടുപ്പും കരിയറിലെ നിർണ്ണായക മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.