Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിജി ഡോക്ടര്‍മാര്‍ സമരം ശക്തമാക്കി; താളം തെറ്റി മെഡിക്കല്‍ കോളജ്, അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിൽ, വലഞ്ഞ് രോഗികള്‍

അപകടങ്ങളില്‍പ്പെട്ട് വരുന്നവരും കൈകാലുകള്‍ ഒടിഞ്ഞ് വരുന്നവരും ചികിത്സയ്‌ക്കായി ഏറെ നേരം ഡോക്ടര്‍മാരെ കാത്തിരിക്കുകയാണ്. സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമായി രോഗികളെ പരിശോധിക്കാനും ചികിത്സ നടത്താനും സാധിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 12:05 pm IST
in Kerala

തൃശ്ശൂര്‍: പിജി ഡോക്ടര്‍മാര്‍ സമരം ശക്തമാക്കിയതോടെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ രോഗികള്‍ ദുരിതത്തില്‍. സമരത്തിന്റെ ഭാഗമായി പിജി ഡോക്ടര്‍മാര്‍ ഇന്നലെ  രാവിലെ എട്ടുമുതല്‍ അത്യാഹിത വിഭാഗത്തിലെ സേവനം ബഹിഷ്‌ക്കരിച്ചു. തീവ്രപരിചരണം, ലേബര്‍ റൂം, ഓപ്പറേഷന്‍ തിയറ്റര്‍ തുടങ്ങിയ അത്യാഹിത വിഭാഗ സേവനങ്ങളും നടത്തിയില്ല. ഒമ്പതു ദിവസമായി തുടരുന്ന സമരത്തെ സര്‍ക്കാര്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ നിലപാട് കടുപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ യഥാസമയം ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. ഇന്നലെ കൊവിഡ് ഡ്യൂട്ടി മാത്രമേ പിജി ഡോക്ടര്‍മാര്‍ ചെയ്തുള്ളൂ.  

മെഡിക്കല്‍ കോളജില്‍ മുന്നൂറോളം പിജി ഡോക്ടര്‍മാരാണ് 10 ദിവസമായി സമരം നടത്തുന്നത്. ആദ്യ രണ്ടു ദിവസം എല്ലാ സേവനങ്ങളും ചെയ്തായിരുന്നു സമരം നടത്തിയത്. പിന്നീട് ഏഴു ദിവസം സേവനം അത്യാഹിത വിഭാഗത്തില്‍ മാത്രമാക്കി. ഇന്നലെ മുതലാണ് അത്യാഹിത വിഭാഗത്തിലെ സേവനം കൂടി ഡോക്ടര്‍മാര്‍ നിര്‍ത്തിവെച്ചത്. അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും പിജി ഡോക്ടര്‍മാരാണ് സേവനത്തിലുണ്ടാവുക. വാര്‍ഡിലുള്ള രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും മരുന്ന് എഴുതുകയും ചെയ്യുന്നത് ഇവരാണ്. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി രോഗികളെ വാര്‍ഡില്‍ പോയി കാണുന്നത് ഡോക്ടര്‍മാര്‍ നിര്‍ത്തിവെച്ചു.  

പിജി ഡോക്ടര്‍മാരുടെ ബഹിഷ്‌കരണത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. അപകടങ്ങളില്‍പ്പെട്ട് വരുന്നവരും കൈകാലുകള്‍ ഒടിഞ്ഞ് വരുന്നവരും ചികിത്സയ്‌ക്കായി ഏറെ നേരം ഡോക്ടര്‍മാരെ കാത്തിരിക്കുകയാണ്. സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമായി രോഗികളെ പരിശോധിക്കാനും ചികിത്സ നടത്താനും സാധിക്കുന്നില്ല. ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളില്‍ ചികിത്സ തേടിയെത്തുന്നവരെ പിജി ഡോക്ടര്‍മാരാണ് ആദ്യം പരിശോധിക്കുക.  അത്യാഹിത വിഭാഗത്തിന് പുറമേ കുട്ടികളുടെ വിഭാഗത്തിലും ഗൈനക്കോളജി വിഭാഗത്തിലും ഡോക്ടര്‍മാരുടെ സേവനമുണ്ടാകാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. പിജി ഡോക്ടര്‍മാരുടെ സമരം നീണ്ടു പോയാല്‍ രോഗികള്‍ക്ക് ചികിത്സ കിട്ടാത്ത സ്ഥിതിയാകും.

ജോലിഭാരം കുറയ്‌ക്കുന്നതിനായി മെഡിക്കല്‍ കോളജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് പിജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം നടത്തുന്നത്. സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അധികൃതര്‍ കടുത്ത നടപടിയാണെടുക്കുന്നത്. സമരത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ കോളജില്‍ നില്‍ക്കാന്‍ അനുമതിയില്ലെന്നാണ് അധികൃതരുടെ നിലപാട്. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജ് കാമ്പസും ഹോസ്റ്റലും ഒഴിയണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമരരംഗത്തുള്ള ഡോക്ടര്‍മാരെ ഒഴിപ്പിക്കണമെന്നാണ് വിവിധ വിഭാഗങ്ങളിലെ മേധാവികളോട് പ്രിന്‍സിപ്പല്‍ ഡോ.പ്രതാപ് സോമനാഥ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.  

സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സമരക്കാര്‍ ഹോസ്റ്റലില്‍ നിന്നും കോളജ് കാമ്പസില്‍ നിന്നും ഇറങ്ങണമെന്ന ഉത്തരവ് മനുഷ്യത്വരഹിതമാണെന്ന് പിജി ഡോക്ടര്‍മാരുടെ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. മെഡിക്കല്‍ കോളേജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ല. പുതിയ നിയമനം എന്ന് നടക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും പിജി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.

Tags: keraladoctorMedical Collegestrike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.