Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിജി ഡോക്ടര്‍മാര്‍ സമരം ശക്തമാക്കി; താളം തെറ്റി മെഡിക്കല്‍ കോളജ്, അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിൽ, വലഞ്ഞ് രോഗികള്‍

അപകടങ്ങളില്‍പ്പെട്ട് വരുന്നവരും കൈകാലുകള്‍ ഒടിഞ്ഞ് വരുന്നവരും ചികിത്സയ്‌ക്കായി ഏറെ നേരം ഡോക്ടര്‍മാരെ കാത്തിരിക്കുകയാണ്. സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമായി രോഗികളെ പരിശോധിക്കാനും ചികിത്സ നടത്താനും സാധിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 12:05 pm IST
in Kerala

തൃശ്ശൂര്‍: പിജി ഡോക്ടര്‍മാര്‍ സമരം ശക്തമാക്കിയതോടെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ രോഗികള്‍ ദുരിതത്തില്‍. സമരത്തിന്റെ ഭാഗമായി പിജി ഡോക്ടര്‍മാര്‍ ഇന്നലെ  രാവിലെ എട്ടുമുതല്‍ അത്യാഹിത വിഭാഗത്തിലെ സേവനം ബഹിഷ്‌ക്കരിച്ചു. തീവ്രപരിചരണം, ലേബര്‍ റൂം, ഓപ്പറേഷന്‍ തിയറ്റര്‍ തുടങ്ങിയ അത്യാഹിത വിഭാഗ സേവനങ്ങളും നടത്തിയില്ല. ഒമ്പതു ദിവസമായി തുടരുന്ന സമരത്തെ സര്‍ക്കാര്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ നിലപാട് കടുപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ യഥാസമയം ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. ഇന്നലെ കൊവിഡ് ഡ്യൂട്ടി മാത്രമേ പിജി ഡോക്ടര്‍മാര്‍ ചെയ്തുള്ളൂ.  

മെഡിക്കല്‍ കോളജില്‍ മുന്നൂറോളം പിജി ഡോക്ടര്‍മാരാണ് 10 ദിവസമായി സമരം നടത്തുന്നത്. ആദ്യ രണ്ടു ദിവസം എല്ലാ സേവനങ്ങളും ചെയ്തായിരുന്നു സമരം നടത്തിയത്. പിന്നീട് ഏഴു ദിവസം സേവനം അത്യാഹിത വിഭാഗത്തില്‍ മാത്രമാക്കി. ഇന്നലെ മുതലാണ് അത്യാഹിത വിഭാഗത്തിലെ സേവനം കൂടി ഡോക്ടര്‍മാര്‍ നിര്‍ത്തിവെച്ചത്. അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും പിജി ഡോക്ടര്‍മാരാണ് സേവനത്തിലുണ്ടാവുക. വാര്‍ഡിലുള്ള രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും മരുന്ന് എഴുതുകയും ചെയ്യുന്നത് ഇവരാണ്. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി രോഗികളെ വാര്‍ഡില്‍ പോയി കാണുന്നത് ഡോക്ടര്‍മാര്‍ നിര്‍ത്തിവെച്ചു.  

പിജി ഡോക്ടര്‍മാരുടെ ബഹിഷ്‌കരണത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. അപകടങ്ങളില്‍പ്പെട്ട് വരുന്നവരും കൈകാലുകള്‍ ഒടിഞ്ഞ് വരുന്നവരും ചികിത്സയ്‌ക്കായി ഏറെ നേരം ഡോക്ടര്‍മാരെ കാത്തിരിക്കുകയാണ്. സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമായി രോഗികളെ പരിശോധിക്കാനും ചികിത്സ നടത്താനും സാധിക്കുന്നില്ല. ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളില്‍ ചികിത്സ തേടിയെത്തുന്നവരെ പിജി ഡോക്ടര്‍മാരാണ് ആദ്യം പരിശോധിക്കുക.  അത്യാഹിത വിഭാഗത്തിന് പുറമേ കുട്ടികളുടെ വിഭാഗത്തിലും ഗൈനക്കോളജി വിഭാഗത്തിലും ഡോക്ടര്‍മാരുടെ സേവനമുണ്ടാകാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. പിജി ഡോക്ടര്‍മാരുടെ സമരം നീണ്ടു പോയാല്‍ രോഗികള്‍ക്ക് ചികിത്സ കിട്ടാത്ത സ്ഥിതിയാകും.

ജോലിഭാരം കുറയ്‌ക്കുന്നതിനായി മെഡിക്കല്‍ കോളജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് പിജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം നടത്തുന്നത്. സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അധികൃതര്‍ കടുത്ത നടപടിയാണെടുക്കുന്നത്. സമരത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ കോളജില്‍ നില്‍ക്കാന്‍ അനുമതിയില്ലെന്നാണ് അധികൃതരുടെ നിലപാട്. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജ് കാമ്പസും ഹോസ്റ്റലും ഒഴിയണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമരരംഗത്തുള്ള ഡോക്ടര്‍മാരെ ഒഴിപ്പിക്കണമെന്നാണ് വിവിധ വിഭാഗങ്ങളിലെ മേധാവികളോട് പ്രിന്‍സിപ്പല്‍ ഡോ.പ്രതാപ് സോമനാഥ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.  

സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സമരക്കാര്‍ ഹോസ്റ്റലില്‍ നിന്നും കോളജ് കാമ്പസില്‍ നിന്നും ഇറങ്ങണമെന്ന ഉത്തരവ് മനുഷ്യത്വരഹിതമാണെന്ന് പിജി ഡോക്ടര്‍മാരുടെ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. മെഡിക്കല്‍ കോളേജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ല. പുതിയ നിയമനം എന്ന് നടക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും പിജി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.

Tags: keraladoctorMedical Collegestrike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.