Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

എന്തിന് ഈ ഹര്‍ത്താല്‍?

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പേരില്‍ ഇടനിലക്കാര്‍ സമരപ്രഹസനം തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. അക്രമസമരങ്ങളും അട്ടിമറി സമരങ്ങളുമൊക്കെ നടത്തിയെങ്കിലും സമരം വിജയിച്ചില്ല. ബിജെപി വിരുദ്ധരും മോദിവിരുദ്ധരുമായ പ്രസ്ഥാനങ്ങളും നേതാക്കളും പിന്തുണച്ചിട്ടും സമരത്തിന്റെ ഗ്യാസ് പോവുകയായിരുന്നു. സമരം ബിജെപിയെ തറപറ്റിക്കുമെന്നൊക്കെ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചെങ്കിലും കര്‍ഷകഭൂമികളില്‍ ബിജെപി വിജയിക്കുന്ന വാര്‍ത്തയാണ് കേട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 05:00 am IST
in Editorial

ലോകവിനോദ സഞ്ചാരദിനമായിരുന്നു ഇന്നലെ. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലോകത്താകമാനം രാജ്യങ്ങള്‍ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കുന്ന ദിവസം കൂടിയാണിത്. കേരളം വിനോദ സഞ്ചാരികള്‍ക്ക് ദൈവത്തിന്റെ നാടാണ്. ഭാവികേരളത്തിന്റെ പ്രധാന പ്രതീക്ഷയും വിനോദസഞ്ചാര മേഖലയാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം മൂന്ന് ദിവസം മുമ്പാണ് ഇവിടത്തെ വിനോദ സഞ്ചാരമേഖല സജീവമായിത്തുടങ്ങിയത്. അതിന് തുരങ്കം വയ്‌ക്കുന്നതായിരുന്നു ഇന്നലത്തെ അനാവശ്യ ഹര്‍ത്താല്‍. ടൂറിസം ദിനത്തില്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് നിരവധി പരിപാടികള്‍ നടത്താറുണ്ട്. വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പാക്കേജുകള്‍ പ്രഖ്യാപിച്ചും ബ്ലോഗ് എഴുത്തുകാര്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ക്ഷണിച്ചുവരുത്തിയുമാണ് ഈ ദിനം കൊണ്ടാടാറുള്ളത്. പക്ഷെ ഇന്നലെ അതൊന്നുമുണ്ടായില്ല. ദൈവത്തിന്റെ നാട് ശ്മശാന മൂകതയിലായിരുന്നു. ദുരിതത്തില്‍ കഴിയുന്ന ജനങ്ങളെ പല്ലിളിച്ച് കാണിച്ചുകൊണ്ടുള്ള അനാവശ്യ ഹര്‍ത്താല്‍. കേരളത്തെ ഒരു തരത്തിലും ബാധിക്കാത്ത വിഷയത്തിനായി രാഷ്‌ട്രീയ കാപട്യം. ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും തോളോടുതോള്‍ചേര്‍ന്ന് നടത്തിയ ഹര്‍ത്താല്‍ നല്‍കുന്ന തെറ്റായ സന്ദേശം വലുതാണ്.  

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പേരില്‍ ഇടനിലക്കാര്‍ സമരപ്രഹസനം തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. അക്രമസമരങ്ങളും അട്ടിമറി സമരങ്ങളുമൊക്കെ നടത്തിയെങ്കിലും സമരം വിജയിച്ചില്ല. ബിജെപി വിരുദ്ധരും മോദിവിരുദ്ധരുമായ പ്രസ്ഥാനങ്ങളും നേതാക്കളും പിന്തുണച്ചിട്ടും സമരത്തിന്റെ ഗ്യാസ് പോവുകയായിരുന്നു. സമരം ബിജെപിയെ തറപറ്റിക്കുമെന്നൊക്കെ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചെങ്കിലും കര്‍ഷകഭൂമികളില്‍ ബിജെപി വിജയിക്കുന്ന വാര്‍ത്തയാണ് കേട്ടത്. പഞ്ചാബിലെ ജനങ്ങളെയാണ് കര്‍ഷക നിയമം ഏറെ ബാധിക്കുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ സമരം ഇവിടെ പറ്റില്ലെന്ന് അവിടത്തെ മുഖ്യമന്ത്രി പരസ്യമായി തന്നെ പറഞ്ഞു. പഞ്ചാബ് പോലും തള്ളിപ്പറഞ്ഞ സമരത്തിന്റെ പേരിലാണ് രാജ്യത്താകെ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരുമുള്‍പ്പെടെയുള്ള കേന്ദ്രവിരുദ്ധര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാജ്യമത് തള്ളിക്കളഞ്ഞുവെന്നാണ് വാര്‍ത്ത. ഏതാനും ചില ദേശീയ പാതകളുടെ ഉപരോധവും റെയില്‍വേ ഗതാഗതം തടയലും ഒഴിച്ചാല്‍ കാര്യമായ പ്രതികരണം ഉണ്ടായില്ല. പ്രതിപക്ഷ പാര്‍ട്ടികളും നൂറിലധികം കര്‍ഷകരും  സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എന്നൊക്കെ അവകാശപ്പെടുന്നുണ്ടെങ്കിലും ഹര്‍ത്താലിനുശേഷം സമരനേതാവ് രാജേഷ് ടിക്കായത്ത് പറഞ്ഞത് സര്‍ക്കാരുമായി ഉപാധിയൊന്നുമില്ലാതെ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നാണ്.  

രാജ്യം കോവിഡിനെത്തുടര്‍ന്ന് വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ഹര്‍ത്താല്‍പോലുള്ള വികസനവിരുദ്ധ നടപടികള്‍ക്ക് കേരളത്തില്‍ ഭരിക്കുന്നവര്‍ തന്നെ നേതൃത്വം നല്‍കുന്നുവെന്നതാണ് വിരോധാഭാസം. സമരം വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനം രംഗത്തിറങ്ങി. സാധാരണ ഹര്‍ത്താല്‍ ദിനങ്ങളില്‍ കെഎസ്ആര്‍ടിസി നിരത്തിലിറക്കിയും ജീവനക്കാര്‍ക്ക് പോലീസ് സംരക്ഷണം നല്‍കിയും ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയെന്നത് സര്‍ക്കാരിന്റെ ഔദ്യോഗിക കടമയാണ്. ഭരിക്കുന്ന പാര്‍ട്ടിക്ക് കൂടി പങ്കാളിത്തമുള്ള സമരമാണെങ്കില്‍പോലും ഭരണബാധ്യതയെന്ന നിലയില്‍ അത് നിര്‍വ്വഹിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടുമുണ്ട്. പക്ഷെ ഇന്നലെ കേരളത്തില്‍ പൊതുമേഖലാ വാഹനങ്ങള്‍ ഓടിച്ചില്ല. ജോലിക്ക് എത്തിയ ജീവനക്കാര്‍ക്ക് സംരംക്ഷണം നല്‍കിയില്ലെന്ന് മാത്രമല്ല, ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തു. അതേ സമയം തമിഴ്‌നാട്ടില്‍ അനുഭവം അതല്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ സാധാരണ ജനജീവിതമായിരുന്നു അവിടെ. കുംഭകോണത്ത് ട്രെയിന്‍ തടയാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകരെ അവര്‍ക്ക് കൂടി പങ്കാളിത്തമുള്ള സര്‍ക്കാരിന്റെ പോലീസ് അറസ്റ്റുചെയ്തു. ഓഫീസുകളൊക്കെ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു. വാഹനങ്ങളും നിരത്തിലോടി. ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ ഹര്‍ത്താല്‍ ഏശിയതേയില്ല.  

ഹര്‍ത്താലിന്റെ ലക്ഷ്യം എന്തായിരുന്നുവെന്ന് രാകേഷ് ടിക്കായത്തിന്റെ പ്രതികരണത്തില്‍ വ്യക്തമാണ്. യുപി തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്. അതിനായി രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ദുരിതത്തിലാക്കിയത് എന്തിനെന്നാണ് ഉത്തരം കിട്ടേണ്ടത്. സംസ്ഥാനത്ത് ഹര്‍ത്താല്‍ വിരുദ്ധരായ രാഷ്‌ട്രീയ നേതാക്കളും സാംസ്‌കാരിക നേതാക്കന്മാരും ഇക്കാര്യത്തില്‍ എന്തുപറയുന്നുവെന്നറിയാനും താല്‍പര്യമുണ്ട്.

Tags: cpicongressജന്മഭൂമിharthalഭാരത് ബന്ദ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

India

മുഴുവൻ പച്ചക്കള്ളം ; അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര കാണിച്ച പാസ്‌പോർട്ടുകൾ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം

India

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
Kerala

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഹിന്ദുദര്‍ശനം മേധാവിത്വം അനുവദിക്കുന്നില്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.