Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന്‍ അള്ളാഹുവിന്റെ രാജ്യം വേണ്ട; ബോലോ തക്ബീര്‍ വിളിച്ച് ജനം തെരുവില്‍; യുദ്ധമുഖത്തുള്ള എഎന്‍ഡിഎസ്എഫിന് പിന്തുണ; ലോകത്തോട് നീതി തേടി മുസ്ലീം സമൂഹം

താലിബാന്‍ ഭീകരര്‍ക്കെതിരെ ലോകസമൂഹം രംഗത്ത് വരണമെന്ന് അഫ്ഗാനിലെ മുസ്ലീം സംഘടനകള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ മതതീവ്രവാദികളാണെന്നും താലിബാന്‍ പറയുന്ന അള്ളാഹുവിന്റെ രാജ്യം തങ്ങള്‍ക്ക് വേണ്ടെന്നും ഇവര്‍ വ്യക്തമാക്കി. താലിബാനെതിരെ ഇന്ത്യയും അമേരിക്കയും രംഗത്തുവരണമെന്നാണ് ഇവരുടെ ആവശ്യം..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 10:40 pm IST
inWorld

കാബൂള്‍: താലിബാന്‍ ഭീകരര്‍ക്കെതിരെ പേരാടുന്ന അഫ്ഗാന്‍ നാഷണല്‍ സെക്യൂരിറ്റി ഫോഴ്‌സിന് അഭിവാദ്യമര്‍പ്പിച്ച് അഫ്ഗാനിലെ ജനങ്ങളും മുസ്ലീം സംഘടനകളും. ‘ബോലോ തക്ബീര്‍,  ‘അള്ളാഹു അക്ബര്‍’ വിളികളുമായി തെരുവില്‍ ഇറങ്ങിയാണ് യുദ്ധമുഖത്ത് പേരാടുന്ന അഫ്ഗാന്‍ സേനയ്‌ക്ക് ജനം പിന്തുണ അറിയിച്ചത്.  താലിബാന്‍ ഭീകരര്‍ക്കെതിരെ ലോകസമൂഹം രംഗത്ത് വരണമെന്ന് അഫ്ഗാനിലെ മുസ്ലീം സംഘടനകള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ മതതീവ്രവാദികളാണെന്നും താലിബാന്‍ പറയുന്ന അള്ളാഹുവിന്റെ രാജ്യം തങ്ങള്‍ക്ക് വേണ്ടെന്നും ഇവര്‍ വ്യക്തമാക്കി. താലിബാനെതിരെ ഇന്ത്യയും  അമേരിക്കയും രംഗത്തുവരണമെന്നാണ് ഇവരുടെ ആവശ്യം..

അഫ്ഗാനിസ്ഥാനില്‍ ക്രൂരമായ രീതിയിലുള്ള ആക്രമണമാണ് താലിബാന്‍ നടത്തുന്നത്. ഭീകരര്‍ക്ക് കഴിഞ്ഞ മേയ് മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താലിബാന്‍ വീണ്ടും ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. അഫ്ഗാനില്‍നിന്നു യു.എസ്. സൈന്യം  പിന്‍മാറുമെന്ന പ്രഖ്യാപനം വന്നതോടുകൂടി ക്രൂരമായ ആക്രമണമാണ് താലിബാന്‍ നടത്തുന്നത്.  

പിഞ്ചുകുട്ടികളെവരെ ഭീകരര്‍ ലൈംഗികമായി പീഡിപ്പിക്കുകയും തലയറക്കുകയും ചെയ്തിരുന്നു. സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച ശേഷം സ്തനങ്ങള്‍ അറുത്ത് മാറ്റിയ ശേഷം വെടിവെച്ച് കൊല്ലുകയാണ് ഭീകരര്‍ ചെയ്യുന്നത്. വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ തടഞ്ഞില്ലെങ്കില്‍ കൊല്ലപ്പെടുന്നവരുടെയും അംഗവൈകല്യം സംഭവിക്കുന്നവരുടെയും എണ്ണം ഈ വര്‍ഷം കുത്തനെ ഉയരുമെന്ന് അഫ്ഗാനിസ്ഥാനിലെ യു.എന്‍. അസിസ്റ്റന്റ് മിഷന്‍ (യു.എന്‍.എ.എം.എ.) അറിയിച്ചു.  

ഈ വര്‍ഷം ആദ്യ പകുതിയില്‍ 1,659 പേര്‍ കൊല്ലപ്പെട്ടതായും 3,254 പേര്‍ക്കു പരുക്കേറ്റതായും മിഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 47 ശതമാനം കൂടുതലാണിത്. മേയ്-ജൂണ്‍ മാസങ്ങളിലായി 783 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെടുന്നവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങളെ കൊടിയ ദുരിതത്തിലേക്കു തള്ളിവിടുന്ന യുദ്ധരീതികളെക്കുറിച്ചു ജാഗ്രതവേണമെന്നു താലിബാന്റെയും അഫ്ഗാന്റെയും നേതാക്കളോട് അഭ്യര്‍ഥിക്കുകയാണെന്ന് യു.എന്‍.എ.എം.എ. മേധാവി ഡിബോറ ലിയോണ്‍സ് പറഞ്ഞു.

മരണസംഖ്യയില്‍ 64 ശതമാനത്തിനും ഉത്തരവാദി സര്‍ക്കാര്‍ വിരുദ്ധ ശക്തികളാണ്. 40 ശതമാനത്തിനു കാരണം താലിബാനും ഒമ്പതു ശതമാനത്തിനു പിന്നില്‍ രാജ്യത്തുള്ള ഐ.എസ്. ഗ്രൂപ്പുമാണ്്. താലിബാന്‍ ഇനിയും അക്രമണം തുടങ്ങുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ ഐക്യരാഷ്‌ട്ര സംഘടന തന്നെ നിര്‍ദേശം നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. താലിബാന്റെ കടന്നാക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ മനുഷ്യക്കുരുതിക്ക് അഫ്ഗാനിസ്ഥാന്‍ സാക്ഷ്യം വഹിക്കും. അതിനിടയാക്കരുതെന്നും ഐക്യരാഷ്‌ട്ര സംഘടന താക്കീത് ചെയ്തു.  

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍Security
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

Kerala

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

പുതിയ വാര്‍ത്തകള്‍

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.