Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഠിപ്പിച്ചത് 75 ശതമാനം താഴെ പാഠഭാഗങ്ങള്‍; ഫുള്‍ എ പ്ലസുകാര്‍ 1,21,318; പ്ലസ് വണ്‍ ഏകജാലക അഡ്മിഷനു മാര്‍ക്ക് മാനദണ്ഡമാക്കണമെന്ന് ആവശ്യം

കൊവിഡ് കാലത്ത് പത്താം ക്ലാസിലെ കുട്ടികള്‍ക്ക് ഏകദേശം ഒന്നര മാസം മാത്രമേ ഓഫ് ലൈന്‍ ക്ലാസ് നടത്തിയുള്ളൂ. ഈ ഒന്നര മാസം കൊണ്ട് പഠിപ്പിക്കാവുന്ന ഭാഗം മാത്രം ഉള്‍പ്പെടുത്തിയാണ് ഫോക്കസ് ഏരിയ തയാറാക്കിയത്. അതും ആദ്യ ഭാഗങ്ങള്‍ മാത്രം ഉള്‍പ്പെട്ടത്. പാഠഭാഗങ്ങള്‍ 25 ശതമാനത്തിനടുത്ത് വെട്ടിക്കുറച്ച് ഫോക്കസ് ഏരിയയും അതിനു പുറമേ പരീക്ഷയുടെ ചോദ്യപേപ്പര്‍ തയാറാക്കിയതും ഇരട്ടിമാര്‍ക്കിനാണ്. അതായത് 40 മാര്‍ക്കിനുള്ള പരീക്ഷയ്‌ക്ക് 80 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ നല്‍കി. കുട്ടിക്ക് ഏത് ചോദ്യത്തിനും എത്ര ചോദ്യത്തിനും ഉത്തരം നല്‍കാനുള്ള അവസരമുണ്ടാക്കി.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Jul 25, 2021, 04:43 pm IST
in Kerala

കൊല്ലം: പ്ലസ് വണ്‍ ഏകജാലക അഡ്മിഷന് മുന്‍വര്‍ഷങ്ങളിലേത് പോലെ ഗ്രേഡ് മാനദണ്ഡമാക്കിയാല്‍ പഠിക്കുന്ന കുട്ടികളോടുള്ള കടുത്ത നീതിനിഷേധമാകുമെന്ന് കണക്കുകള്‍. 2020 വര്‍ഷത്തെ ഫുള്‍ എ പ്ലസുകാര്‍ 41,906 ആണെങ്കില്‍ ഇത്തവണയിത് 1,21,318 പേരാണ്. എസ്എസ്എല്‍സി പാഠഭാഗങ്ങള്‍ 75 ശതമാനം പോലും ഓണ്‍ലൈനില്‍ പഠിപ്പിക്കാത്ത സാഹചര്യത്തിലാണ് 99.47 ശതമാനം വിജയമുണ്ടായത്. ഇതിലെ അശാസ്ത്രീയത വിദ്യാഭ്യാസരംഗത്ത് സജീവ ചര്‍ച്ചയാണ്. സ്വാശ്രയ കോളേജുകളുടെ കടന്നുവരവോടെ പണം മാത്രം ഉന്നത പഠനത്തിനുള്ള യോഗ്യതയായി മാറിയതും അതുണ്ടാക്കിയ സാമൂഹിക വിപത്തും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് കാലത്ത് പത്താം ക്ലാസിലെ കുട്ടികള്‍ക്ക് ഏകദേശം ഒന്നര മാസം മാത്രമേ ഓഫ് ലൈന്‍ ക്ലാസ് നടത്തിയുള്ളൂ. ഈ ഒന്നര മാസം കൊണ്ട് പഠിപ്പിക്കാവുന്ന ഭാഗം മാത്രം ഉള്‍പ്പെടുത്തിയാണ് ഫോക്കസ് ഏരിയ തയാറാക്കിയത്. അതും ആദ്യ ഭാഗങ്ങള്‍ മാത്രം ഉള്‍പ്പെട്ടത്. പാഠഭാഗങ്ങള്‍ 25 ശതമാനത്തിനടുത്ത് വെട്ടിക്കുറച്ച് ഫോക്കസ് ഏരിയയും അതിനു പുറമേ പരീക്ഷയുടെ ചോദ്യപേപ്പര്‍ തയാറാക്കിയതും ഇരട്ടിമാര്‍ക്കിനാണ്. അതായത് 40 മാര്‍ക്കിനുള്ള പരീക്ഷയ്‌ക്ക് 80 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ നല്‍കി. കുട്ടിക്ക് ഏത് ചോദ്യത്തിനും എത്ര ചോദ്യത്തിനും ഉത്തരം നല്‍കാനുള്ള അവസരമുണ്ടാക്കി.

എഴുതിയ എല്ലാ ചോദ്യങ്ങളും നോക്കി വളരെ ലിബറലായി മാര്‍ക്ക് നല്‍കാനായിരുന്നു അദ്ധ്യാപകര്‍ക്ക് വാലുവേഷന്‍ ക്യാമ്പുകളിലെ നിര്‍ദേശം. ഇതനുസരിച്ച് മൊത്തം മാര്‍ക്കായ 40ല്‍ 35 ലഭിച്ച കുട്ടിക്കും 80 മാര്‍ക്ക് ലഭിച്ച കുട്ടിക്കും ഒരേ സമയം എ പ്ലസ് ലഭിച്ചതായാണ് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ രീതിയിലാണ് സമ്പൂര്‍ണ എ പ്ലസുകാരുടെ എണ്ണം ഈ വര്‍ഷം ഗ്രേസ് മാര്‍ക്കുകള്‍ പോലും നല്‍കാതിരുന്നിട്ടും വര്‍ധിച്ചത്. ഇതിലൂടെ കുട്ടികള്‍ക്ക് അനായാസം മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചെങ്കിലും പ്ലസ് വണ്‍ അഡ്മിഷന് ഈ ഗ്രേഡ് മാനദണ്ഡമാക്കിയാല്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയിട്ടുള്ളതും നല്ല പോലെ പഠിക്കുന്നതുമായ കുട്ടികള്‍ തഴയപ്പെടുമെന്നതാണ് വസ്തുത. മുന്‍ കാലങ്ങളില്‍ എ പ്ലസ് ഗ്രേഡ് നേടിയ രണ്ട് കുട്ടികള്‍ക്കിടയില്‍ ഉണ്ടായിരുന്ന മാര്‍ക്കിലെ ചെറിയ അന്തരം പോലും കൊവിഡ് കാലത്തെ പരീക്ഷയില്‍ ഇല്ലാതായി.

കരസ്ഥമാക്കിയ ഗ്രേഡ് അല്ലാതെ കുട്ടികള്‍ നേടിയ മാര്‍ക്ക് അവരുടെ മാര്‍ക്ക് ഷീറ്റില്‍ എഴുതാറില്ല എന്നതാണ് മറ്റൊരു സങ്കീര്‍ണമായ പ്രശ്‌നം. എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം വളരെയേറെ വര്‍ധിക്കുകയും ചില സ്‌കൂളുകളില്‍ ഫുള്‍ എ പ്ലസുകാരുടെ എണ്ണം മൊത്തം പ്ലസ് വണ്‍ മെറിറ്റ് സീറ്റിന്റെ രണ്ടിരട്ടിയിലധികം വരികയും ചെയ്തപ്പോള്‍ അര്‍ഹരായ അനവധി കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന സ്‌കൂളുകളില്‍ ഇഷ്ടപ്പെട്ട വിഷയ കോമ്പിനേഷനുകളില്‍ അഡ്മിഷന്‍ കിട്ടാതെ പോകുമെന്ന സാഹചര്യമാണ്.

പ്രശ്‌നപരിഹാരം സാധ്യമാണ്

കൊവിഡ് കാലത്ത് നടത്തിയ പരീക്ഷയായതിനാല്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡിന് പുറമേ കുട്ടികള്‍ ഓരോ വിഷയത്തിലും നേടിയ മാര്‍ക്ക് കൂടി രേഖപ്പെടുത്തുകയും പ്ലസ് വണ്‍ അഡ്മിഷന് ഗ്രേഡിന് പകരം നേടിയ മാര്‍ക്ക് മാനദണ്ഡമാക്കുകയും ചെയ്യുന്നതിലൂടെ പ്രശ്‌ന പരിഹാരം സാധ്യമാണെന്ന് കേരളാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.എന്‍. സക്കീര്‍ പറഞ്ഞു.

Tags: Admissionപ്ലസ് വണ്‍എസ്എസ്എല്‍സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

Education

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

Education

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സ്‌കോളര്‍ഷിപ്പോടെ ഡിപ്ലോ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

പുതിയ വാര്‍ത്തകള്‍

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.