Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

100 വര്‍ഷം പഴക്കമുള്ള ഹിന്ദുക്ഷേത്രം അടിച്ച് തകര്‍ത്ത് തീവെച്ച് നശിപ്പിച്ച 350 പേര്‍ക്കെതിരായ കേസ് പിന്‍വലിച്ച് പാകിസ്ഥാന്‍

നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ഹിന്ദുക്ഷേത്രം തകര്‍ത്ത 350 പേര്‍ക്കെതിരായ കേസ് പാകിസ്ഥാന്‍ പിന്‍വലിച്ചു. ഹിന്ദു സമുദായം മാപ്പ് നല്‍കിയതിനാലാണ് കേസ് പിന്‍വലിക്കുന്നതെന്നാണ് ഇമ്രാന്‍ സര്‍ക്കാരിന്റെ വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2021, 03:01 pm IST
inWorld

ഇസ്ലാമബാദ്: നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ഹിന്ദുക്ഷേത്രം തകര്‍ത്ത 350 പേര്‍ക്കെതിരായ കേസ് പാകിസ്ഥാന്‍ പിന്‍വലിച്ചു. ഹിന്ദു സമുദായം മാപ്പ് നല്‍കിയതിനാലാണ് കേസ് പിന്‍വലിക്കുന്നതെന്നാണ് ഇമ്രാന്‍ സര്‍ക്കാരിന്റെ വിശദീകരണം.

ഖൈബര്‍ പഖ്തുണ്‍ക്വാ ജില്ലയിലാണ് കഴിഞ്ഞ വര്‍ഷം ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഹിന്ദുക്ഷേത്രം ആള്‍ക്കൂട്ടം അടിച്ച് തകര്‍ത്ത ശേഷം തീയിട്ട് നശിപ്പിച്ചത്. 350 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 2021 മാര്‍ച്ചില്‍ ഹിന്ദു-മുസ്ലിം പുരോഹിതര്‍ പങ്കെടുത്ത അനുരഞ്ജനയോഗം നടന്നിരുന്നതായി പാക് ആഭ്യന്തര വകുപ്പ് പ്രതിനിധി അറിയിച്ചു. ഇതില്‍ ഇരുസമുദായത്തിലെയും പ്രതിനിധികള്‍ തമ്മില്‍ രഞ്ജിപ്പിലെത്തിയെന്നും മുഴുവന്‍ പ്രതികളെയും വിട്ടയക്കണമെന്നും അറിയിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് ഒരു എഴുത്ത് കോടതിയിലേക്ക് അയക്കുകയായിരുന്നു.

ഹിന്ദു-മുസ്ലിംസമുദായങ്ങള്‍ തമ്മിലുണ്ടായിരുന്ന അസ്വാരസ്യത്തിന് കാരണമായ പ്രശ്‌നങ്ങള്‍ ഹിന്ദു സമുദായത്തിലെ മുതിര്‍ന്നവരുടെ യോഗത്തില്‍ (ജിര്‍ഗ യോഗം)  പരിഹരിച്ചതായി പറയുന്നു. ഇതിന്റെ ഭാഗമായി കുറ്റവാളികളായ 350 മുസ്ലിങ്ങള്‍ക്കും മാപ്പ് നല്‍കാനും തീരുമാനിച്ചു. ആഭ്യന്തര വകുപ്പ് ഹിന്ദു സമുദായത്തിലെ മുതിര്‍ന്നവര്‍ യോഗം ചേര്‍ന്നെടുത്ത തീരുമാനവും തീവ്രവാദ വിരുദ്ധ കോടതിയെ കത്തിലൂടെ അറിയിച്ചിരുന്നു.

അതേ സമയം പ്രശ്‌നത്തില്‍ മുഴുവന്‍ ഹിന്ദുക്കളെയും വിശ്വാസത്തിലെടുക്കാന്‍ ഖൈബര്‍ പഖ്തൂണ്‍ക്വാ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് ഒരു പ്രാദേശിക ഹിന്ദു പണ്ഡിതന്‍ പറയുന്നു. ‘വിശ്വാസത്തിനും വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള യോജിപ്പിനും ഞങ്ങള്‍ എതിരല്ല. പക്ഷെ കേസുകള്‍ പിന്‍വലിച്ച രീതി ഇവിടുത്തെ മുതിര്‍ന്നവരുടെ സഭയുടെ(ജിര്‍ഗ) സംസ്‌കാരത്തിന് ചേര്‍ന്നതല്ല,’ ഹിന്ദു-ന്യൂനപക്ഷ മത പണ്ഡിതന്‍ ഹാരൂണ്‍ സരബ് ദിയാല്‍ പറയുന്നു. ക്ഷേത്രത്തിനോട് ചേര്‍ന്ന് വിശ്രമിക്കാനുള്ള സൗകര്യം പണിയുന്നത് സംബന്ധിച്ച  തര്‍ക്കമാണ് കലാപത്തിന് വഴിമരുന്നിട്ടത്.

2020 ഡിസംബര്‍ 30നാണ് അക്രമാസക്തരായ ജനക്കൂട്ടം ജമിയത് ഉലമ ഇ ഇസ്ലാം എന്ന മൗലികവാദ ഇസ്ലാം പാര്‍ട്ടി നേതാക്കളുടെയും ഇസ്ലാം മതപുരോഹിതരുടെയും നേതൃത്വത്തില്‍ ഹിന്ദു ക്ഷേത്രം കത്തിച്ചത്. ആദ്യം ക്ഷേത്രം അടിച്ച് തകര്‍ത്ത ശേഷം തീയിടുകയായിരുന്നു. ക്ഷേത്രപുനരുദ്ധാരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് കുറച്ചുകൂടി സ്ഥലം വിട്ടുനല്‍കാന്‍ പ്രാദേശികഭരണകൂടം അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു അക്രമം. ഇവിടെ വിശ്രമത്തിനുള്ള സംവിധാനം പണിയാനായിരുന്നു നീക്കം. പക്ഷെ മുസ്ലിം ആള്‍ക്കൂട്ടം ക്ഷേത്രം അടിച്ച് തകര്‍ത്ത് തീയിടുമ്പോള്‍ മണിക്കൂറുകളോളം  പൊലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു.

സംഭവം അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ കൂടി ചര്‍ച്ചാവിഷയമായതോടെ പാകിസ്ഥാന്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ക്ഷേത്രത്തിന് തീയിട്ട സംഭവത്തില്‍ പ്രാഥമിക പരാതിയില്‍ 350 പേരെ പ്രതികളായി ഉള്‍പ്പെടുത്തി. 109 ആളുകളെ അറസ്റ്റ് ചെയ്യുകയും നിഷ്ക്രിയത്വത്തിന്റെ പേരില്‍ 92 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരെയെല്ലാം ഹിന്ദു സമുദായം മാപ്പ് നല്‍കിയതോടെ ജയില്‍മുക്തരാക്കും.

Tags: ഹിന്ദുക്ഷേത്രംimran khanക്ഷേത്രംഖൈബര്‍ പഖ്തുണ്‍ക്വാപാക്കിസ്ഥാന്‍ക്ഷേത്രങ്ങള്‍ നശിപ്പിച്ചുജമിയത് ഉലമ ഇ ഇസ്ലാം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

World

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കണ്ണിന് 85 ശതമാനം കാഴ്ച നഷ്ടപ്പെട്ട ഇമ്രാന്‍ ഖാന്‍ (ഇടത്ത്)
പാകിസ്ഥാനെതിരെ ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ (വലത്ത്)
Cricket

എന്റെ രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെടുത്തൂ..ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ ദയനീയ തോല്‍വി കാണാനാവില്ല….ക്രിക്കറ്റില്‍ തോറ്റ പാകിസ്ഥാന് ട്രോള്‍

India

പാക് സൈന്യത്തില്‍ വിള്ളലുണ്ട്, അത് അസിം മുനീറിനെ അരക്ഷിതനാക്കുന്നു; ഇന്ത്യയ്‌ക്ക് പാകിസ്ഥാനെ പേടിക്കേണ്ടതില്ല

പുതിയ വാര്‍ത്തകള്‍

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.