Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വന്‍മാറ്റങ്ങളുമായി മോദി സര്‍ക്കാര്‍ മുന്നോട്ട്

ഭരണ പരിചയമുള്ള നേതാക്കളെയും ആദ്യമായി എംപിമാരായവരെയും അടക്കം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മന്ത്രിസഭാ പുനഃസംഘടനയാണ് പൂര്‍ത്തീകരിച്ചത്. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ മന്ത്രിസഭയുടെ ഭാഗമായി. സംസ്ഥാന മുഖ്യമന്ത്രിമാര്‍ ആയിരുന്നവരും മന്ത്രിമാരായി പ്രവര്‍ത്തിച്ചവരും എംഎല്‍എമാരായിരുന്നവരും പുനഃസംഘടനയില്‍ ഇടംപിടിച്ചു. ഇതിനൊപ്പം തന്നെ ഐഎഎസുകാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍,കര്‍ഷകര്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരാണ് മോദി മന്ത്രിസഭയില്‍ അംഗങ്ങളായത്. 77 അംഗ മന്ത്രിസഭയില്‍ 47 പേര്‍ പിന്നാക്ക, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ളവരാണ് എന്നതും ഏറെ ശ്രദ്ധേയമായി. ഒബിസി വിഭാഗക്കാരായ 27 പേരാണ് മന്ത്രിസഭയിലുള്ളത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 12 പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള 8 പേരും മോദി സര്‍ക്കാരിന്റെ ഭാഗമാണ്.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Jul 10, 2021, 05:52 am IST
inArticle

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടന സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങുമ്പോള്‍ മുതല്‍ അസാധാരണ മാറ്റങ്ങളാവും ഇത്തവണയെന്ന തരത്തിലുള്ള സൂചനകളാണ് ബിജെപി നേതൃത്വത്തില്‍ നിന്നും ലഭിച്ചത്. ബുധനാഴ്ച 36 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ എത്ര സമഗ്രമായ മാറ്റങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ടീമില്‍ വരുത്തിയതെന്ന് കൂടുതല്‍ വ്യക്തമായി. മുതിര്‍ന്ന 12 കേന്ദ്രമന്ത്രിമാരെ മാറ്റി നിര്‍ത്തി യുവനേതൃത്വത്തെ ഭരണമേല്‍പ്പിച്ച മോദിയുടെ നീക്കം അപ്രതീക്ഷിതമെന്നാണ് പ്രതിപക്ഷ നേതാക്കളടക്കം പറയുന്നത്. എന്നാല്‍ ദീര്‍ഘകാലമായി നടത്തിയ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമാണ് ഇത്രവലിയ പുനഃസംഘടനയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ബിജെപി ദേശീയ നേതൃത്വവും തയ്യാറായത്. കേന്ദ്രസര്‍ക്കാരിന്റെ മുഖം മിനുക്കുക എന്ന പതിവ് നടപടിയായല്ല ഇതിനെ രാഷ്‌ട്രീയ നിരീക്ഷകര്‍ കാണുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഭരണ സംവിധാനങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍ക്കൊള്ളിക്കുന്ന സുപ്രധാന നീക്കമായാണ് മോദിയുടെ നടപടിയെ ഇവര്‍ വിലയിരുത്തുന്നത്.

ഭരണ പരിചയമുള്ള നേതാക്കളെയും ആദ്യമായി എംപിമാരായവരെയും അടക്കം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മന്ത്രിസഭാ പുനഃസംഘടനയാണ് പൂര്‍ത്തീകരിച്ചത്. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ മന്ത്രിസഭയുടെ ഭാഗമായി. സംസ്ഥാന മുഖ്യമന്ത്രിമാര്‍ ആയിരുന്നവരും മന്ത്രിമാരായി പ്രവര്‍ത്തിച്ചവരും എംഎല്‍എമാരായിരുന്നവരും പുനഃസംഘടനയില്‍ ഇടംപിടിച്ചു. ഇതിനൊപ്പം തന്നെ ഐഎഎസുകാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍,കര്‍ഷകര്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരാണ് മോദി മന്ത്രിസഭയില്‍ അംഗങ്ങളായത്. 77 അംഗ മന്ത്രിസഭയില്‍ 47 പേര്‍ പിന്നോക്ക, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ളവരാണ് എന്നതും ഏറെ ശ്രദ്ധേയമായി. ഒബിസി വിഭാഗക്കാരായ 27 പേരാണ് മന്ത്രിസഭയിലുള്ളത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 12 പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള 8 പേരും മോദി സര്‍ക്കാരിന്റെ ഭാഗമാണ്. സവര്‍ണ്ണ പാര്‍ട്ടി എന്ന ലേബല്‍ ചാര്‍ത്തി സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളെ ബിജെപിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുന്നില്‍ സാമൂഹ്യ സമരസതയുടെ ഏറ്റവും മികച്ച മാതൃക തന്നെ മുന്നോട്ട് വെയ്‌ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചു.

സ്വതന്ത്രഭാരതത്തില്‍ അവഗണനയേറ്റുവാങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോട് നീതി കാട്ടിയ രണ്ടു സര്‍ക്കാരുകള്‍ അടല്‍ ബിഹാരി വാജ്‌പേയിയുടേയും നരേന്ദ്രമോദിയുടേയും സര്‍ക്കാരുകളാണ്. ചരിത്രത്തിലാദ്യമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 5 കേന്ദ്രമന്ത്രിമാരെ പ്രഖ്യാപിച്ചും പ്രധാനമന്ത്രി മോദി നയം വ്യക്തമാക്കുന്നു. വിമാനത്താവളങ്ങളും ദേശീയപാതകളും റെയില്‍ കണക്ടിവിറ്റിയും അനുദിനം വര്‍ദ്ധിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനക്കുതിപ്പിന് ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ ഈ കേന്ദ്രമന്ത്രിമാര്‍ക്ക് സാധിക്കുമെന്നുറപ്പ്. വടക്കുകിഴക്കന്‍മന്ത്രാലയങ്ങളുടെ ചുമതലയ്‌ക്കായി ക്യാബിനറ്റ് റാങ്കില്‍ തെക്കേന്ത്യക്കാരനായ ജി. കിഷന്‍ റെഡ്ഡിയെ നിയമിച്ച നടപടിയും ശ്രദ്ധേയമായി. തെക്കേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുനഃസംഘടനയില്‍ വലിയ പ്രാധാന്യം ലഭിച്ചു. ശോഭാ കരന്തലജെ, രാജീവ് ചന്ദ്രശേഖര്‍, എല്‍ മുരുഗന്‍, എ നാരായണസ്വാമി, ഭഗവന്ത് കുബ തുടങ്ങി അഞ്ചു പേരാണ് കേന്ദ്രമന്ത്രിമാരായത്. ആഭ്യന്തര സഹമന്ത്രിയായിരുന്ന ജി. കിഷന്‍ റെഡ്ഡിക്ക് ടൂറിസം, സാംസ്‌ക്കാരിക മന്ത്രാലയങ്ങളുടെ ക്യാബിനറ്റ് ചുമതല ലഭിച്ചതും തെക്കേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവായി. എംപി പോലുമല്ലാത്ത എല്‍ മുരുഗനെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിച്ചത് തമിഴ്‌നാടിന് മോദി നല്‍കുന്ന പ്രത്യേക താല്‍പ്പര്യത്തിന്റെ അടയാളമാണ്. ഉടന്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലൊന്ന് മുരുഗന് നല്‍കാനാണ് ബിജെപി തീരുമാനം.

കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളുടെ ശരാശരി പ്രായ പരിധി 58 വയസ്സായി കുറഞ്ഞതാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം. 50 വയസ്സിന് താഴെയുള്ള മന്ത്രിമാരുടെ എണ്ണം 14 ആണ്. യുവാക്കളും വിദ്യാസമ്പന്നരും ഭരണപരിചയമുള്ള മുതിര്‍ന്ന നേതാക്കളും അടങ്ങിയ കുറ്റമറ്റ ടീമിനെയാണ് പുനഃസംഘടനയിലൂടെ പ്രധാനമന്ത്രി മുന്നോട്ടു വെച്ചിരിക്കുന്നത്. സഹകരണ മന്ത്രാലയം രൂപീകരിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായെ അതിന്റെ ചുമതലക്കാരനായി നിശ്ചയിച്ചതും ഫിഷറീസിന് ക്യാബിനറ്റ് മന്ത്രിയെ പ്രഖ്യാപിച്ചതും ബിജെപിയുടെ നിര്‍ണ്ണായക തീരുമാനങ്ങളാണ്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന യുപിയില്‍ നിന്ന് കൂടുതല്‍ കേന്ദ്രമന്ത്രിമാര്‍ പുതുതായി വന്നതും മഹാരാഷ്‌ട്ര, ഗുജറാത്ത്, കര്‍ണ്ണാടകം,ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയതും മികച്ച രാഷ്‌ട്രീയ നീക്കമായി വിലയിരുത്തുന്നു.

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍ക്യാബിനറ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.