Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാമനാട്ടുകര സ്വര്‍ണക്കടത്ത് സുവര്‍ണാവസരമാക്കി സിപിഐ; മുഖപ്രസംഗമെഴുതി ജനയുഗം; പകരത്തിന് പകരം, വനംകൊള്ളയില്‍ സിപിഐയെ കുടുക്കാന്‍ സിപിഎം

വനംകൊള്ള വിവാദമാവുകയും സിപിഎം-സിപിഐ നേതാക്കള്‍ക്ക് അതിലുള്ള പങ്ക് പുറത്തുവരികയും ചെയ്തപ്പോള്‍ ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കി രാഷ്‌ട്രീയ-ഭരണ നേതൃത്വം രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2021, 10:03 am IST
inKerala

കല്‍പ്പറ്റ: വനംകൊള്ളക്കാര്‍ക്ക് അനുകൂലമായി റവന്യൂഭൂമിയിലെ മരംമുറിക്കാന്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ പേരില്‍ സിപിഎം-സിപിഐ ഭിന്നത കൂടുതല്‍ ശക്തമാകുന്നു. മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഉത്തരവിട്ടതെന്ന വിവരം പുറത്താക്കിയത്, സിപിഎമ്മിനുവേണ്ടി സര്‍ക്കാര്‍ അറിവോടെയാണെന്നാണ് വിവരം.

വനംകൊള്ള വിവാദമാവുകയും സിപിഎം-സിപിഐ നേതാക്കള്‍ക്ക് അതിലുള്ള പങ്ക് പുറത്തുവരികയും ചെയ്തപ്പോള്‍ ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കി രാഷ്‌ട്രീയ-ഭരണ നേതൃത്വം രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. ഈ വിഷയത്തില്‍ സിപിഐ ഭരിച്ചിരുന്ന വനം-റവന്യൂവകുപ്പുകളാണുള്‍പ്പെട്ടിരിക്കുന്നതെന്നതിനാല്‍ സിപിഐയെ വരുതിയില്‍ നിര്‍ത്താന്‍ സിപിഎം ഇത് വിനിയോഗിക്കുകയും ചെയ്തു. അതിനിടെയാണ് സിപിഐ, രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം നേതാക്കളെ മാത്രമല്ല മുഖ്യമന്ത്രിയെപ്പോലും പരസ്യമായി വിമര്‍ശിച്ചത്. നയതന്ത്ര ഓഫീസ് മറയാക്കി നടത്തിയ സ്വര്‍ണക്കടത്തിലുള്‍പ്പെടെ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുന്നതാണ് അനുഭവമെന്ന സിപിഐ വിമര്‍ശനം ഏറെ ഗൗരവത്തിലാണ് സിപിഎം കാണുന്നത്.

സിപിഐ കഴിഞ്ഞ കുറേ നാളുകളായി, മുന്നണിയില്‍ സിപിഎം കാട്ടുന്ന അവഗണനയില്‍ അസ്വസ്ഥരാണ്. അതിനിടെയാണ് വനംകൊള്ള വിഷയം വന്നത്. ഇത് സിപിഐയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. രാമനാട്ടുകര സ്വര്‍ണക്കടത്തും സ്വര്‍ണം മുറിക്കലും സുവര്‍ണാവസരമാക്കി, സിപിഎമ്മിനെതിരേ സിപിഐ വിനിയോഗിച്ചു. പാര്‍ട്ടി വേദികളില്‍ ചര്‍ച്ചയായി, പാര്‍ട്ടി പത്രമായ ജനയുഗം മുഖപ്രസംഗവുമെഴുതി. ഇത് സിപിഎമ്മിനെ ഏറെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് മന്ത്രി ചന്ദ്രശേഖരനാണ് മരം മുറിക്കാന്‍ ഉത്തരിവിറക്കാനുള്ള നിര്‍ദേശം നല്‍കിയതെന്ന വിവരം സിപിഎം പുറത്തുവിട്ടത്.

മരം മുറിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രന്‍ മുഖന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇത് മാധ്യമങ്ങള്‍ക്ക് നല്‍കിയത് സിപിഐ കേന്ദ്രങ്ങളാണ്. സിപിഎം കര്‍ഷകരുടെ പ്രത്യേക സംഘടന ഉണ്ടാക്കി സമരം ചെയ്ത വിവരങ്ങളും കുത്തിപ്പൊക്കിയത് സിപിഐ ആയിരുന്നു. ഇതിനെല്ലാം തക്ക തിരിച്ചടി എന്ന നിലയില്‍ സിപിഎം ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നു, മന്ത്രി മുഹമ്മദ് റിയാസിന്റെ ‘വിവാദ വനയാത്ര.’

വനമോ റവന്യൂവോ സ്വന്തം വകുപ്പ് അല്ലാതിരുന്നിട്ടു കൂടി മരം മുറി നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് കാട്ടിലൂടെ കാല്‍നട പോയി. റിയാസ് മരം മാഫിയകളുമായി ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തത്ത് ഏറെ ചര്‍ച്ചയായിരുന്നു. തുടക്കത്തില്‍ അഗസ്റ്റിന്‍ സഹോദരന്മാരെ മാത്രം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മറ്റു മരം മാഫിയകളെ സംരക്ഷിക്കാനുള്ള സിപിഎം തന്ത്രമായിരുന്നു ഇത്. എന്നാല്‍ സംഗതി കൂടുതല്‍ ചര്‍ച്ചയായതോടെ കേരളത്തിലങ്ങോളമിങ്ങോളം നടന്നിട്ടുള്ള മരംമുറി ദിവസംതോറും പുറത്തുവന്നു. മരംമുറിക്കാനുള്ള അനുമതിക്ക് വഴിയൊരുക്കിയതും തീരുമാനം എടുത്തതുമെല്ലാം സിപിഎമ്മും മുഖ്യമന്ത്രിയും അറിഞ്ഞുതന്നെയായിരുന്നു. തെരഞ്ഞെടുപ്പുകാലത്തെ ഫണ്ട് ശേഖരണമായിരുന്നു ലക്ഷ്യം.

ഇപ്പോള്‍ നടക്കുന്ന വിവിധ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സമിതിക്ക് കൈമാറി അവരുടെ അഭിപ്രായപ്രകാരമായിരിക്കും കൂടുതല്‍ അന്വേഷണ-നടപടി തീരുമാനങ്ങളെന്നാണ് പുതിയ അറിയിപ്പ്. അതായത്, മുന്നണിയില്‍ സിപിഐയെ മൂലയ്‌ക്കിരുത്താനുള്ള രാഷ്‌ട്രീയ ഉപകരണമാക്കി സിപിഎം വനംകൊള്ള വിഷയത്തെ വിനിയോഗിക്കുകയാണ്.

Tags: forcpiകേസ്cpim
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.