തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വെറും പാവയോ? വാർത്താ സമ്മേളനത്തിൽ എന്തു പറയണം എന്ന് പാർട്ടി സെക്രട്ടറിക്ക് “ക്യാപ്‌സൂൾ ” കൊടുക്കുന്നത് ആരാണ്? പാർട്ടിയുടെയും നേതാവിന്റെയും പരമ ദയനീയാവസ്ഥ ഇന്ന് പരസ്യമായി.
സെക്രട്ടറി എം. വി. ഗോവിന്ദന് എകെജി സെൻ്ററിന്റെ ന്യൂസ് മാനേജ്മെൻ്റ് വിഭാഗം അയച്ച സന്ദേശം മാധ്യമ പ്രവർത്തകർക്കുള്ള വാട്സ്ആപ് ഗ്രൂപ്പിൽ വന്നു. അബദ്ധം മനസ്സിലാക്കി, നിമിഷങ്ങൾക്കുള്ളിൽ മെസ്സേജ് മാച്ചു. എന്നാൽ അതിനകംതന്നെ “ക്യാപ്‌സൂൾ” വിരുതന്മാരായ മാധ്യമ പ്രവർത്തകർ സ്ക്രീൻ ഷോട്ട് എടുത്തുകഴിഞ്ഞിരുന്നു.
സന്ദേശം ഇങ്ങനെയാണ്:”
മാഷേ… ചോദ്യം വന്നാല്‍ പറേയണ്ടത്…
“മാഷെ പാര്‍ട്ടിക്കകത്ത് താക്കീത് ചെയ്തിട്ടുണ്ടോ?
– പാര്‍ട്ടിക്കകത്ത് പലവിധത്തിലുള്ള ചര്‍ച്ചകള്‍ വിമര്‍ശന – സ്വയം വിമര്‍ശന അടിസ്ഥാനത്തില്‍ നടക്കാറുണ്ട്, അതിനെ അടിസ്ഥാനമാക്കി വിവിധങ്ങളായ തീരുമാനങ്ങളും എടുക്കും. അതൊന്നും മുഴുവനായി മാധ്യമങ്ങളുമായി പങ്കുവെക്കേണ്ടതല്ല. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ മാഷ് തന്നെ പറഞ്ഞതുപോലെ എല്ലാ സഖാക്കളുടേയും പ്രവര്‍ത്തനം പരിശോധനക്ക് വിധേയമാക്കും എന്നതാണ് പാര്‍ട്ടിയുടെ ശൈലി.”
തത്തമ്മേ പൂച്ച പൂച്ച എന്ന് പറഞ്ഞു പഠിപ്പിക്കുന്നത് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയെ ആണ്. പാർട്ടിയുടെ നയ നിലപാടുകൾ അവസാനമായി പറയേണ്ട എം.വി. ഗോവിന്ദനെ”പറഞ്ഞു കൊടുത്തു പഠിപ്പിക്കുന്നത്” ആരാണെന്നതാണ് ഉയരുന്ന ചോദ്യം.
പാർട്ടി അണികളുടെ സംശയം തീർക്കാൻ ” ആപ്പ്” തുടങ്ങുമെന്ന് ഇന്നലെയാണ് ഗോവിന്ദൻ പ്രസ്താവിച്ചത്. ഇന്ന് പാർട്ടി സെക്രട്ടറിക്ക് തന്നെ “ആപ്പ് ” വച്ചു എന്നാണ് സ്ഥിതി.
പുലിവാ ലുപിടിച്ചത് എകെജി സെന്ററിലെ മീഡിയ വിഭാഗം ആണെന്നാണ് അറിയുന്നത്. എന്നാൽ മീഡിയ സെല്ലിന് പാർട്ടി സെക്രട്ടറിക്ക് ക്യാപ്‌സൂൾ കൊടുക്കാനുള്ള അധികാരം ആരുടെ നിയന്ത്രണത്തിലാണെന്ന ചോദ്യമാണ് പ്രധാനം.
എം.വി. ഗോവിന്ദൻ പാർട്ടിയുടെ കനത്ത തോൽവിയുടെ ഉത്തരവാദിത്വം, ഭാര്യയുടെ സ്ഥാനാർഥിത്വത്തിന് നടത്തിയ പാർട്ടി ചട്ടവിരുദ്ധ നീക്കങ്ങൾ എല്ലാം എല്ലാവർക്കും ബോധ്യമായിട്ടും ഇളക്കമില്ലാതെ തുടരുന്നത് ആർക്കോ വേണോ നാക്ക് വളയ്‌ക്കാൻ ഒരുക്കമല്ല പാവ ആയതിനാലാണെന്നാണ് ഇപ്പോൾ രാഷ്‌ട്രീയ ആക്ഷേപം ശക്തമാകുന്നത്.
















