Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാമനാട്ടുകര സ്വര്‍ണക്കടത്ത് സുവര്‍ണാവസരമാക്കി സിപിഐ; മുഖപ്രസംഗമെഴുതി ജനയുഗം; പകരത്തിന് പകരം, വനംകൊള്ളയില്‍ സിപിഐയെ കുടുക്കാന്‍ സിപിഎം

വനംകൊള്ള വിവാദമാവുകയും സിപിഎം-സിപിഐ നേതാക്കള്‍ക്ക് അതിലുള്ള പങ്ക് പുറത്തുവരികയും ചെയ്തപ്പോള്‍ ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കി രാഷ്‌ട്രീയ-ഭരണ നേതൃത്വം രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2021, 10:03 am IST
in Kerala

കല്‍പ്പറ്റ: വനംകൊള്ളക്കാര്‍ക്ക് അനുകൂലമായി റവന്യൂഭൂമിയിലെ മരംമുറിക്കാന്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ പേരില്‍ സിപിഎം-സിപിഐ ഭിന്നത കൂടുതല്‍ ശക്തമാകുന്നു. മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഉത്തരവിട്ടതെന്ന വിവരം പുറത്താക്കിയത്, സിപിഎമ്മിനുവേണ്ടി സര്‍ക്കാര്‍ അറിവോടെയാണെന്നാണ് വിവരം.

വനംകൊള്ള വിവാദമാവുകയും സിപിഎം-സിപിഐ നേതാക്കള്‍ക്ക് അതിലുള്ള പങ്ക് പുറത്തുവരികയും ചെയ്തപ്പോള്‍ ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കി രാഷ്‌ട്രീയ-ഭരണ നേതൃത്വം രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. ഈ വിഷയത്തില്‍ സിപിഐ ഭരിച്ചിരുന്ന വനം-റവന്യൂവകുപ്പുകളാണുള്‍പ്പെട്ടിരിക്കുന്നതെന്നതിനാല്‍ സിപിഐയെ വരുതിയില്‍ നിര്‍ത്താന്‍ സിപിഎം ഇത് വിനിയോഗിക്കുകയും ചെയ്തു. അതിനിടെയാണ് സിപിഐ, രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം നേതാക്കളെ മാത്രമല്ല മുഖ്യമന്ത്രിയെപ്പോലും പരസ്യമായി വിമര്‍ശിച്ചത്. നയതന്ത്ര ഓഫീസ് മറയാക്കി നടത്തിയ സ്വര്‍ണക്കടത്തിലുള്‍പ്പെടെ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുന്നതാണ് അനുഭവമെന്ന സിപിഐ വിമര്‍ശനം ഏറെ ഗൗരവത്തിലാണ് സിപിഎം കാണുന്നത്.

സിപിഐ കഴിഞ്ഞ കുറേ നാളുകളായി, മുന്നണിയില്‍ സിപിഎം കാട്ടുന്ന അവഗണനയില്‍ അസ്വസ്ഥരാണ്. അതിനിടെയാണ് വനംകൊള്ള വിഷയം വന്നത്. ഇത് സിപിഐയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. രാമനാട്ടുകര സ്വര്‍ണക്കടത്തും സ്വര്‍ണം മുറിക്കലും സുവര്‍ണാവസരമാക്കി, സിപിഎമ്മിനെതിരേ സിപിഐ വിനിയോഗിച്ചു. പാര്‍ട്ടി വേദികളില്‍ ചര്‍ച്ചയായി, പാര്‍ട്ടി പത്രമായ ജനയുഗം മുഖപ്രസംഗവുമെഴുതി. ഇത് സിപിഎമ്മിനെ ഏറെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് മന്ത്രി ചന്ദ്രശേഖരനാണ് മരം മുറിക്കാന്‍ ഉത്തരിവിറക്കാനുള്ള നിര്‍ദേശം നല്‍കിയതെന്ന വിവരം സിപിഎം പുറത്തുവിട്ടത്.

മരം മുറിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രന്‍ മുഖന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇത് മാധ്യമങ്ങള്‍ക്ക് നല്‍കിയത് സിപിഐ കേന്ദ്രങ്ങളാണ്. സിപിഎം കര്‍ഷകരുടെ പ്രത്യേക സംഘടന ഉണ്ടാക്കി സമരം ചെയ്ത വിവരങ്ങളും കുത്തിപ്പൊക്കിയത് സിപിഐ ആയിരുന്നു. ഇതിനെല്ലാം തക്ക തിരിച്ചടി എന്ന നിലയില്‍ സിപിഎം ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നു, മന്ത്രി മുഹമ്മദ് റിയാസിന്റെ ‘വിവാദ വനയാത്ര.’

വനമോ റവന്യൂവോ സ്വന്തം വകുപ്പ് അല്ലാതിരുന്നിട്ടു കൂടി മരം മുറി നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് കാട്ടിലൂടെ കാല്‍നട പോയി. റിയാസ് മരം മാഫിയകളുമായി ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തത്ത് ഏറെ ചര്‍ച്ചയായിരുന്നു. തുടക്കത്തില്‍ അഗസ്റ്റിന്‍ സഹോദരന്മാരെ മാത്രം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മറ്റു മരം മാഫിയകളെ സംരക്ഷിക്കാനുള്ള സിപിഎം തന്ത്രമായിരുന്നു ഇത്. എന്നാല്‍ സംഗതി കൂടുതല്‍ ചര്‍ച്ചയായതോടെ കേരളത്തിലങ്ങോളമിങ്ങോളം നടന്നിട്ടുള്ള മരംമുറി ദിവസംതോറും പുറത്തുവന്നു. മരംമുറിക്കാനുള്ള അനുമതിക്ക് വഴിയൊരുക്കിയതും തീരുമാനം എടുത്തതുമെല്ലാം സിപിഎമ്മും മുഖ്യമന്ത്രിയും അറിഞ്ഞുതന്നെയായിരുന്നു. തെരഞ്ഞെടുപ്പുകാലത്തെ ഫണ്ട് ശേഖരണമായിരുന്നു ലക്ഷ്യം.

ഇപ്പോള്‍ നടക്കുന്ന വിവിധ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സമിതിക്ക് കൈമാറി അവരുടെ അഭിപ്രായപ്രകാരമായിരിക്കും കൂടുതല്‍ അന്വേഷണ-നടപടി തീരുമാനങ്ങളെന്നാണ് പുതിയ അറിയിപ്പ്. അതായത്, മുന്നണിയില്‍ സിപിഐയെ മൂലയ്‌ക്കിരുത്താനുള്ള രാഷ്‌ട്രീയ ഉപകരണമാക്കി സിപിഎം വനംകൊള്ള വിഷയത്തെ വിനിയോഗിക്കുകയാണ്.

Tags: forcpiകേസ്cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

Kerala

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് പിരിച്ചുവിടണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം, ബിനോയ് വിശ്വം അപക്വമായ പ്രസ്താവനകള്‍ നിര്‍ത്തണം

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

പുതിയ വാര്‍ത്തകള്‍

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.