Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കുട്ടികള്‍ കരുത്തരായി വളരാന്‍

ജനിച്ചുവീണ നിമിഷം മുതല്‍ ഓരോന്നില്‍ ബന്ധിച്ചാണ് കുഞ്ഞുങ്ങള്‍ വളരുന്നത്. കുഞ്ഞ് കരഞ്ഞാല്‍ ഉടനെ അമ്മ മുലപ്പാല്‍ കൊടുക്കുന്നു.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Jul 5, 2021, 05:00 am IST
inSamskriti

മക്കളേ,  

നമ്മുടെ കുഞ്ഞുങ്ങള്‍ ഉത്സാഹവും ഉന്മേഷവും ആരോഗ്യബുദ്ധിയും ഉള്ളവരായി വളരണം. പ്രതികൂലസാഹചര്യങ്ങളെ നേരിടാനുള്ള കരുത്തും ധീരതയും അവര്‍ക്കുണ്ടാകണം. മറ്റുള്ളവരുമായി യോജിച്ചുപോകുവാനും, സമൂഹജീവിതത്തില്‍ ക്രിയാത്മകമായ പങ്കുവഹിക്കുവാനും അവര്‍ക്കു കഴിയണം. അവരുടെ ജീവിതം സന്തോഷവും സംതൃപ്തിയും നിറഞ്ഞതാകണം. എന്നാല്‍ എങ്ങനെയാണ് ഇതെല്ലാം സാധിക്കുക. കുഞ്ഞുന്നാള്‍ മുതല്‍ ശരിയായ ശിക്ഷണവും പരിശീലനവും കുഞ്ഞുങ്ങള്‍ക്കു നല്കിയാല്‍ ഇതെല്ലാം സാധിക്കാവുന്നതേയുള്ളു.

ജനിച്ചുവീണ നിമിഷം മുതല്‍ ഓരോന്നില്‍ ബന്ധിച്ചാണ് കുഞ്ഞുങ്ങള്‍ വളരുന്നത്. കുഞ്ഞ് കരഞ്ഞാല്‍ ഉടനെ അമ്മ മുലപ്പാല്‍ കൊടുക്കുന്നു.  

പിന്നെയും കരഞ്ഞാല്‍ നിപ്പിള്‍ വായില്‍ വെച്ചുകൊടുക്കും. അവര്‍ക്കിഷ്ടമുള്ള മധുരപലഹാരങ്ങള്‍ കൊടുക്കുന്നു. അല്ലെങ്കില്‍ കളിപ്പാട്ടങ്ങള്‍ നല്കും. കൊച്ചു വണ്ടി, കൊച്ചു കാറ്, തുടങ്ങിയ കളിപ്പാട്ടങ്ങള്‍, കളിപ്പാവകള്‍ എന്നിങ്ങനെ ഓരോ വസ്തുക്കളില്‍ സന്തോഷം കണ്ടെത്തിയാണ് കുഞ്ഞു വളരുന്നത്. ഇങ്ങനെ ഇഷ്ടമുള്ളതെല്ലാം അപ്പപ്പോള്‍ സാധിച്ചു വളരുന്നതുകൊണ്ട് ഇഷ്ടങ്ങള്‍ സാധിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നറിയാതെ അവര്‍ തളരുന്നു.  

പാശ്ചാത്യരാജ്യങ്ങളില്‍ കുട്ടികള്‍ക്ക് ചെറുപ്പം മുതലേ വളരെയധികം സ്വാതന്ത്ര്യം കൊടുത്താണ് വളര്‍ത്തുന്നത്. കുട്ടികള്‍ തെറ്റുചെയ്താല്‍ ശിക്ഷിക്കുകയില്ല. സ്‌ക്കൂളില്‍ അദ്ധ്യാപകര്‍ക്കും കുട്ടികളെ ശിക്ഷിക്കാന്‍  പാടില്ല. ഇങ്ങനെ സകലതും സ്വന്തം ഇഷ്ടത്തിനു ചെയ്തു ശീലിക്കുന്ന കുട്ടികളുടെ മനസ്സ് ക്രമേണ ദുര്‍ബ്ബലമാകുന്നു. മനസ്സു ദുര്‍ബ്ബലമായതിനാല്‍ നിസ്സാര  പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പോലും അവര്‍ അസ്വസ്ഥരാകുന്നു. ആരെങ്കിലും അവരെ വഴക്കു പറയുകയോ പരിഹസിക്കുകയോ ചെയ്താല്‍ അതു താങ്ങാനുള്ള ശക്തിയില്ല. അങ്ങനെയുള്ളവര്‍ ജീവിതത്തിന്റെ പ്രതിസന്ധികളില്‍ തളര്‍ന്നുപോകും. അതിനാല്‍ പാശ്ചാത്യ നാടുകളില്‍ മാനസിക രോഗികളുടെ എണ്ണം കൂടുന്നു. അവരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരും കൂടുതല്‍ വേണ്ടിവരുന്നു.  

ബ്ലോക്കുചെടികള്‍ക്ക് വെള്ളവും വളവും പരിചരണവും എപ്പോഴും നല്കണം. പ്രതിരോധ ശക്തിയില്ലാത്തതുകൊണ്ട് സമയത്തിനു മരുന്നടിച്ചു കൊടുക്കണം. അല്ലെങ്കില്‍  പുഴു വന്നിട്ട് അതിനെ നശിപ്പിക്കും. കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം ആത്മീയത കൂടി പറഞ്ഞു കൊടുത്തില്ലെങ്കില്‍ അവര്‍ ബ്ലോക്ക് ചെടി പോലെയാകും. എന്നാല്‍ ചിലതരം ചെടികളുണ്ട്, അവയെ നട്ടാല്‍ മാത്രം മതി. സ്വയം വെള്ളവും വളവും വലിച്ചെടുത്ത് അവ തനിയെ വളരും. അതുപോലെ കുഞ്ഞുങ്ങളെ സ്വാശ്രയശീലത്തോടെ വളരാന്‍ പരിശീലിപ്പിക്കണം.  

രണ്ട് അയല്‍ക്കാര്‍ ഒരേ സമയം അവരുടെ മുറ്റത്ത് ഓരോ മാവിന്‍തൈ നട്ടു. ഒരാള്‍ താന്‍ നട്ട ചെടിയ്‌ക്ക് മിതമായി മാത്രം വെള്ളവും വളവും നല്കി. മറ്റെയാള്‍ തന്റെ ചെടിയ്‌ക്ക് ആവശ്യത്തിലധികം വെള്ളവും വളവും നല്കി. ആ മാവിന്‍തൈ വളരെ പെട്ടെന്ന് വളര്‍ന്നു പന്തലിച്ചു. എന്നാല്‍ ആദ്യത്തെയാളുടെ ചെടിയുടെ വളര്‍ച്ച സാവധാനത്തിലായിരുന്നു. അത്ര പന്തലിച്ചതുമില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ശക്തമായ കാറ്റടിച്ചു. രണ്ടാമന്റെ മുറ്റത്തെ മാവ് കടപുഴകി വീണു. ഒന്നാമന്റെ മാവിനാകട്ടെ ഒരപകടവും സംഭവിച്ചില്ല. വെള്ളവും വളവും ആവശ്യത്തിനുമാത്രം നല്കിയതുകൊണ്ട്, മണ്ണില്‍നിന്നും അതിന്റെ വളര്‍ച്ചയ്‌ക്കാവശ്യമായ വെള്ളവും പോഷകാംശവും വലിച്ചെടുക്കുവാനായി ആ മാവിന്റെ വേര് മണ്ണിനടിയില്‍ വളരെ ആഴത്തില്‍ പടര്‍ന്നിരുന്നു. അതുകൊണ്ട് ശക്തമായ കാറ്റിനെ അതിജീവിക്കാന്‍ അതിനു കഴിഞ്ഞു. എന്നാല്‍ രണ്ടാമന്റെ മുറ്റത്തെ മാവിന് വേണ്ടതെല്ലാം മുകളില്‍നിന്നുതന്നെ കിട്ടിയതിനാല്‍ അതിന്റെ വേരുകള്‍ ആഴത്തില്‍ പോയില്ല. അതുകാരണം ആ മരം കാറ്റില്‍ കടപുഴകി വീഴുകയും ചെയ്തു.

നമ്മള്‍ കുട്ടികള്‍ക്ക് തീര്‍ച്ചയായും സ്‌നേഹവും വാത്സല്യവും നല്കണം. എന്നാല്‍ അതോടൊപ്പം ശിക്ഷണവും നിയന്ത്രണവും വേണം. അമിതമായ ലാളനയും എല്ലാ ആഗ്രഹങ്ങളും എപ്പോഴും സാധിച്ചുകൊടുക്കുന്നതും അവരെ ദുര്‍ബ്ബലരാക്കുകയേയുള്ളു. കുട്ടികള്‍ക്ക് ചെറിയ ചെറിയ ഉത്തരവാദിത്വങ്ങള്‍ നല്കണം. ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ചും കര്‍ത്തവ്യങ്ങളെക്കുറിച്ചും അവരെ ബോധവാന്മാരാക്കണം. പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ ചെറിയ ചെറിയ പരാജയങ്ങളെ ഏറ്റുവാങ്ങാനും ചെറിയ ദുഃഖങ്ങള്‍ സഹിക്കുവാനും അവര്‍ ശീലിച്ചിരിക്കണം. അങ്ങനെയായാല്‍ അവര്‍ ആന്തരികമായി കരുത്തുള്ളവരാകും. ക്രമേണ ഏതു പ്രതിസന്ധിയേയും നേരിടാനും തരണംചെയ്യാനും അവര്‍ക്കു കഴിയും.  

കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം ആത്മീയതയുടെ  പാഠങ്ങള്‍കൂടി പറഞ്ഞുകൊടുക്കണം. ആത്മീയതയെന്നാല്‍ സ്വയംപര്യാപ്തത നേടാനുള്ള മാര്‍ഗ്ഗമാണ്. തന്നില്‍ത്തന്നെ സന്തോഷവും സംതൃപ്തിയും കണ്ടെത്തലാണ് അത്. താന്‍ പരാശ്രയത്തില്‍ കഴിയേണ്ടവനല്ല, തന്നില്‍ എല്ലാമുണ്ട് എന്ന് അവര്‍ മനസ്സിലാക്കണം. മെഴുകുതിരിയുടെ വെളിച്ചത്തെ ആശ്രയിക്കേണ്ടവനല്ല, സ്വയം ജ്വലിക്കുന്ന സൂര്യനാണു താന്‍ എന്ന് ഓരോരുത്തരും തിരിച്ചറിയണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.