Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ക്ലാസിക് കാനറി; ചിലിയെ വീഴ്‌ത്തി ബ്രസീല്‍ സെമിയില്‍

ഗോള്‍ നേടിയതിനു തൊട്ടു പിന്നാലെയായിരുന്നു ഗബ്രിയേല്‍ ജെസ്യുസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയത്. ചിലി താരം യൂജിനിയോ മേനയെ കടുത്ത ടാക്കിള്‍ ചെയ്തിനായിരുന്നു ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ബ്രസീല്‍ പത്ത് പേരായി ചുരുങ്ങിയത് മുതലാണ് ചിലി ആക്രമണം തുടങ്ങിയത്. ആദ്യ പകുതിയില്‍ കാണാതിരുന്ന ആവേശം രണ്ടാം പകുതിയില്‍ ഉറച്ച ഗോള്‍ അവസരം വരെ എത്തിച്ചു. പലപ്പോഴും പോസ്റ്റും ഗോളിയും വില്ലനാവുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 05:00 am IST
in Football

റിയോ ഡി ജനീറോ: പത്ത് പേരുമായി ചുരുങ്ങിയിട്ടും ബ്രസീലിന്റെ കളി മികവിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ചിലിക്കായില്ല. ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയവുമായി കാനറികള്‍ കോപ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തി. പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് പക്വേറ്റയാണ് രണ്ടാം പകുതിയുടെ ആദ്യമിനിറ്റില്‍ വിജയ ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ സൂപ്പര്‍ താരം ഗബ്രിയേല്‍ ജെസ്യുസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ ബ്രസീല്‍ 10 പേരായി ചുരുങ്ങുകയും ചെയ്തു. എന്നിട്ടും ബ്രസീലിനെ പൂട്ടാന്‍ ചിലിക്കായതുമില്ല.

കഴിഞ്ഞ പതിനൊന്ന് മത്സരങ്ങളിലായി തോല്‍വിയറിയാത്ത ബ്രസീലിന്റെ ക്വാര്‍ട്ടര്‍ മത്സരവും ആധികാരികമായിരുന്നു. ചിലിയെ വരിഞ്ഞു മുറുക്കി പന്ത് കൈവശം വച്ച് കാനറികള്‍ കളി മെനഞ്ഞു. നെയ്‌മറും ഗബ്രിയേല്‍ ജെസ്യുസും റിച്ചാര്‍ലിസണുമാണ് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.  നെയ്‌മറുടെ ചില മുന്നേറ്റങ്ങള്‍ ഗോളിനടുത്തെത്തിയെങ്കിലും വലകുലുങ്ങാതെ ചിലി രക്ഷപ്പെട്ടു. മറുവശത്ത് കൗണ്ടര്‍ അവസരങ്ങള്‍ ഗോളാക്കാനായിരുന്നു ചിലിയുടെ ശ്രമം. 20 മിനിറ്റുകള്‍ക്കിപ്പുറം നെയ്‌മറുടെ അസാമാന്യ ക്രോസ് റോബര്‍ട്ടോ ഫെര്‍മിനോയ്‌ക്ക് നഷ്ടമായി. ഗോളെന്നുറച്ച് അവസരമായിരുന്നു അത്. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കേ ഗബ്രിയേല്‍ ജെസ്യുസിന് അനായാസ അവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി. ആദ്യ പകുതി സമനിലയില്‍ അവസാനിക്കുമ്പോള്‍ കളി നിയന്ത്രിച്ച ബ്രസീലിന് ചെറിയ മുന്‍തൂക്കമുണ്ടായിരുന്നു.

രണ്ടാം പകുതിയിലും ബ്രസീല്‍ കളി തുടങ്ങിയത് ഗോള്‍ ശ്രമത്തോടെ. ഇത്തവണ നെയ്‌മറിനും സംഘത്തിനും പിഴച്ചില്ല. ആദ്യ പകുതിയില്‍ മങ്ങിയ  ഫെര്‍മിനോയെ പുറത്തിരുത്തി ലൂക്കാസ് പിക്വേറ്റക്ക് അവസരം നല്‍കിയതാണ്  നിര്‍ണായകമായത്. മത്സരത്തിന്റെ 46-ാം മിനിറ്റില്‍ ചിലി ബോക്‌സിനുള്ളിലേക്ക് നെയ്‌മറും പിക്വേറ്റയും കടന്നു ചെന്നു. പിക്വേറ്റക്ക് ലഭിച്ച പന്ത് നെയ്‌മറിന് കൈമാറി. ഓടിക്കയറാന്‍ ശ്രമിച്ച പിക്വേറ്റക്ക് പന്ത് കൈമാറി നെയ്‌മര്‍. ഇതിനിടയില്‍ ചിലി താരം സെബാസ്റ്റ്യന്‍ ഇഗ്നാസിയോക്ക് തട്ടിയകറ്റാന്‍ അവസരം ലഭിച്ചെങ്കിലും നിയന്ത്രിക്കാനായില്ല. പന്ത് പിക്വേറ്റയുടെ മുന്നില്‍. ഗോളിക്ക് അവസരം നല്‍കാതെ പിക്വേറ്റയുടെ നല്ലൊരു ഷോട്ട് ചിലിയുടെ സൂപ്പാര്‍ ഗോളി ക്ലോഡിയോ ബ്രാവോയെ കീഴടക്കി വലയില്‍ കയറി.  

ഗോള്‍ നേടിയതിനു തൊട്ടു പിന്നാലെയായിരുന്നു ഗബ്രിയേല്‍ ജെസ്യുസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയത്. ചിലി താരം യൂജിനിയോ മേനയെ കടുത്ത ടാക്കിള്‍ ചെയ്തിനായിരുന്നു ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ബ്രസീല്‍ പത്ത് പേരായി ചുരുങ്ങിയത് മുതലാണ് ചിലി ആക്രമണം തുടങ്ങിയത്. ആദ്യ പകുതിയില്‍ കാണാതിരുന്ന ആവേശം രണ്ടാം പകുതിയില്‍ ഉറച്ച ഗോള്‍ അവസരം വരെ എത്തിച്ചു. പലപ്പോഴും പോസ്റ്റും ഗോളിയും വില്ലനാവുകയായിരുന്നു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.