Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

നെയ്‌മര്‍ മാജിക്; ബ്രസീലിന് തുടര്‍ച്ചയായ രണ്ടാം ജയം

ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത നെയ്‌മറിന്റെ മികവിലാണ് മഞ്ഞപ്പട തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലും നെയ്‌മര്‍ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 05:00 am IST
in Football

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയില്‍ ആതിഥേയരായ ബ്രസീല്‍ കുതിപ്പ് തുടരുന്നു. ആദ്യ കളിയില്‍ വെനസ്വേലയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത അവര്‍ ഇന്നലെ പെറുവിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്തു. സൂപ്പര്‍ താരം നെയ്‌മറും അലെക്സ് സാന്‍ഡ്രോയും എവര്‍ട്ടണ്‍ റിബെയ്റോയും റിച്ചാര്‍ലിസണും ടീമിനായി സ്‌കോര്‍ ചെയ്തു.  

ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത നെയ്‌മറിന്റെ മികവിലാണ് മഞ്ഞപ്പട തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലും നെയ്‌മര്‍ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു.  

വെനസ്വേലയ്്‌ക്കെതിരെ ഇറങ്ങിയ ടീമില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് ടിറ്റെ ഇന്നലെ പെറുവിനെതിരെ ടീമിനെ ഇറക്കിയത്. ഇരുടീമുകളും 4-2-3-1 ശൈലിയിലാണ് കളിച്ചത്. ആദ്യ പത്തുമിനിറ്റില്‍ ഒരു ഗോളവസരം പോലും സൃഷ്ടിക്കാന്‍ ബ്രസീലിനോ പെറുവിനോ സാധിച്ചില്ല.  

കളിയുടെ 11-ാം മിനിറ്റില്‍ ബ്രസീലിന് ആദ്യ അവസരം ലഭിച്ചു. എന്നാല്‍ ഫ്രെഡ് പായിച്ച ലോങ്‌റേഞ്ചര്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ കാനറില്‍ ആദ്യ നിറയൊഴിച്ചു. പ്രതിരോധതാരം അലെക്സ് സാന്‍ഡ്രോയാണ് ബ്രസീലിനായി ഗോള്‍ നേടിയത്. ഇടതു വിങ്ങിലൂടെ മുന്നേറിയെത്തിയ എവര്‍ട്ടനില്‍നിന്നാണ് ഗോളിലേക്കുള്ള മുന്നേറ്റത്തിന്റെ തുടക്കം. ബോക്‌സിന് സമാന്തരമായി എത്തി എവര്‍ട്ടന്‍ മറിച്ചു നല്‍കിയ ക്രോസ് ഗോളാകുന്നില്ലെന്ന് ഉറപ്പാക്കിയെങ്കിലും ക്ലിയര്‍ ചെയ്യാന്‍ പെറു താരങ്ങള്‍ക്കായില്ല. വലതുവിങ്ങിലേക്ക് നീങ്ങിയ പന്ത് ഓടിപ്പിടിച്ചെടുത്ത ഗബ്രിയേല്‍ ജെസ്യൂസ് ബോക്‌സിലേക്ക് തട്ടിയിട്ടു. ഓടിയെത്തിയ അലക്‌സ് സാന്‍ഡ്രോ അനായാസം ലക്ഷ്യം കണ്ടു. അലെക്സ് സാന്‍ഡ്രോ ബ്രസീലിന് വേണ്ടി നേടുന്ന ആദ്യ ഗോളാണിത്.  

ഗോള്‍ വഴങ്ങിയതോടെ പെറു ഉണര്‍ന്നുകളിച്ചെങ്കിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന മുന്നേറ്റങ്ങള്‍ നടത്താനായില്ല.  അതേസമയം നെയ്‌മറുടെ നേതൃത്വത്തില്‍ ബ്രസീല്‍ നിരവധി തവണ ആക്രമണങ്ങള്‍ നടത്തി . 44-ാം മിനിറ്റില്‍ അലെക്‌സ് സാന്‍ഡ്രോയുടെ ലോങ്‌ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നതിന് പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിലും മഞ്ഞപ്പട ആധിപത്യം പുലര്‍ത്തി. 53-ാം മിനിട്ടില്‍ ബ്രസീലിന്റെ ഡാനിലോയുടെ വെടിയുണ്ട കണക്കെയുള്ള കിക്ക് ഗോളായെന്ന് തോന്നിച്ചെങ്കിലും പോസ്റ്റിന് മുകളിലൂടെ പറന്നു.  

61-ാം മിനിറ്റില്‍ ബോക്സിനകത്ത് നെയ്‌മറെ മധ്യനിരതാരം ടാപ്പിയ വീഴ്‌ത്തിയതിനേത്തുടര്‍ന്ന് ബ്രസീലിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചെങ്കിലും വാറില്‍  അത് നഷ്ടമായി. 68-ാം മിനിറ്റില്‍ ബ്രസീല്‍ ലീഡുയര്‍ത്തി. സൂപ്പര്‍ താരം നെയ്‌മറാണ് ഇത്തവണ ലക്ഷ്യം കണ്ടത്. ഫ്രെഡിന്റെ പാസ് സ്വീകരിച്ച് പന്തുമായി മുന്നേറിയ ശേഷം നെയ്‌മറെടുത്ത നിലംപറ്റിയുള്ള ഷോട്ട് പെറു ഗോള്‍കീപ്പര്‍ ഗലീസിനെ കീഴടക്കി . ആദ്യ കളിയില്‍ വെനസ്വേലയ്്‌ക്കെതിരെയും നെയ്‌മര്‍ ഗോള്‍ നേടിയിരുന്നു.

78-ാം മിനിട്ടില്‍ പെറുവിന്റെ അലെക്സ് വലേറയ്‌ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരം പന്ത് പുറത്തേക്കടിച്ചു.  പെറുവിന് ലഭിച്ച ഏറ്റവും മികച്ച ഗോളവസരമായിരുന്നു ഇത്. 86-ാം മിനിറ്റില്‍ ലഭിച്ച ഓപ്പണ്‍ ചാന്‍സ് ബ്രസീലിന്റെ ഫിര്‍മിനോ പാഴാക്കി. റിച്ചാലിസണിന്റെ പാസില്‍ നിന്നും അനായാസം ഗോളാക്കാമായിരുന്ന അവസരമാണ് പാഴാക്കിയത്. അവസാന മിനിറ്റുകളില്‍ ബ്രസീല്‍ തകര്‍പ്പന്‍ ആക്രമണ ഫുട്ബോളാണ് കാഴ്ചവച്ചു. 89-ാം മിനിറ്റില്‍ അതിന് ഫലവുമുണ്ടായി. എവര്‍ട്ടണ്‍ റിബെയ്‌റോ ടീമിന്റെ മൂന്നാം ഗോള്‍ നേടി. ഗോളിനായുള്ള അസിസ്റ്റ് റിച്ചാര്‍ലിസന്റെ വകയെങ്കിലും ഗോളിന്റെ ശില്‍പ്പി നെയ്‌മറാണ്. റിബെയ്‌റോയുമായി പന്ത് കൈമാറി പെറു ബോക്‌സിലെത്തിയ നെയ്‌മര്‍ അത് ഇടതുവിങ്ങില്‍ റിച്ചാര്‍ലിസനു മറിച്ചു. രണ്ടടി മുന്നോട്ടുവച്ച് റിച്ചാര്‍ലിസന്‍ പെറു ബോക്‌സിലേക്കു നല്‍കിയ ക്രോസിന് ഓടിക്കയറിയ റിബെയ്‌റോ കാല്‍വച്ചപ്പോള്‍ പന്ത് ഗോള്‍വലയില്‍ വിശ്രമിച്ചു.

പിന്നാലെ റിച്ചാര്‍ലിസണ്‍ ബ്രസീലിന്റെ ഗോള്‍പട്ടിക തികച്ചു. നെയ്‌മര്‍ ബോക്‌സിനുള്ളിലേക്ക് നല്‍കിയ പാസ് ഫിര്‍മിനോ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗോളി തടുത്തിട്ടു. റീബൗണ്ട് പന്ത് കിട്ടിയത് റിച്ചാര്‍ലിസന്റെ കാലില്‍. താരം പായിച്ച ഷോട്ട് പെറു താരത്തിന്റെ ദേഹത്തു തട്ടി തിരിച്ചെത്തുമ്പോഴേയ്‌ക്കും റിച്ചാര്‍ലിസന്‍ നിലത്തുവീണിരുന്നു. അവിടെ കിടന്ന് റിച്ചാര്‍ലിസണ്‍ തൊടുത്ത ഷോട്ട് ഗോളിയെയും മറികടന്ന് വലയില്‍ കയറി. (4-0).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.