Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലിബിയയില്‍ ഐഎസ് ചാവേറായി പൊട്ടിത്തെറിച്ചത് മധ്യതിരുവിതാംകൂറിലെ സമ്പന്ന ക്രിസ്ത്യന്‍ കുടുംബാംഗം; തീവ്രവാദിയായതിനു കാരണം ഒരു ലഘുലേഖ

ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിച്ച് ഇസ്ലാമിക സാഹചര്യങ്ങളിലെത്തി. അമേരിക്കക്കാരനായ ഇസ്ലാമിക തീപ്പൊരി പ്രാസംഗികന്‍ അന്‍വര്‍ അല്‍ ഔലാഖി 'അബു'വിനെ തീവ്ര ഇസ്ലാമികനാക്കി, ഐഎസിലെത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2021, 12:06 pm IST
inKerala

കോഴിക്കോട്: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയ്‌ക്കുവേണ്ടി ചാവേറായി പൊട്ടിത്തെറിച്ച മലയാളി എഞ്ചിനീയര്‍ ഇസ്ലാംമതത്തിലേക്ക് മാറിയ ക്രിസ്തുമത വിശ്വാസി. സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗം എന്ന വിവരമേ ഐഎസ് ഇയാളെക്കുറിച്ച് പുറത്തുവിട്ടിട്ടുള്ളു. ഇയാളുടെ കുടുംബത്തില്‍ ഏറെയും ഡോക്ടര്‍മാരാണ്. ഇയാള്‍ കുറേക്കാലം ബെംഗളൂരുവില്‍ ജീവിച്ചിട്ടുണ്ട്. പിന്നീട് ഗള്‍ഫിലേക്ക് പോയി. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബാംഗമാണെന്നാണ് ലഭ്യമായ സൂചനകള്‍.

ഐഎസ് പുറത്തുവിട്ട അവരുടെ പ്രവര്‍ത്തന രേഖകളിലാണ് മലയാളിയായ ചാവേറിനെക്കുറിച്ച് പറയുന്നത്. നിങ്ങളുടെ രക്തസാക്ഷികളെ അറിയുക എന്ന രേഖയിലാണ് ‘അബുബക്കര്‍’ എന്ന് ഐഎസ് പരാമര്‍ശിക്കുന്ന ഇയാളെക്കുറിച്ചുള്ള വിവരം. ഇയാള്‍ ലിബിയയില്‍ കൊല്ലപ്പെട്ടു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊല്ലപ്പെട്ട, ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഐഎസ് ചാവേര്‍ ബോംബ് അഥവാ രക്തസാക്ഷി എന്നതാണ് ഇയാളുടെ വിശേഷണം.

സിറിയയിലും അഫ്ഗാനിസ്ഥാനിലും ഐഎസിനു വേണ്ടി ഭീകരാക്രമണങ്ങള്‍ നടത്തി മലയാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആ വിവരങ്ങള്‍ അവര്‍ വിശദീകരിച്ചിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി, ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പലതും മറച്ചുവച്ചിരിക്കുകയാണ്. അബുബക്കറിന്റെ യഥാര്‍ത്ഥ പേര് ഐഎസ് രേഖയില്‍ പരാമര്‍ശിച്ചിട്ടില്ല. സമ്പന്നമായ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്, ഗള്‍ഫിലേക്ക് പോകുംമുമ്പ് ഇയാള്‍ ബെംഗളൂരുവില്‍ ജോലി ചെയ്തു, രേഖയില്‍ പറയുന്നു.

ക്രിസ്തുമതം വിട്ട് ഇയാള്‍ ഇസ്ലാമായതിനെക്കുറിച്ച് ഐഎസ് പറയുന്ന കാരണം ഇങ്ങനെയാണ്: മാര്‍ക്കറ്റില്‍ വിതരണം ചെയ്തതില്‍നിന്ന് കിട്ടിയ ലഘുലേഖയാണ് അയാളെ മാറ്റിയത്. മുസ്ലീങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നുവെന്നും ആദരിക്കുന്നുവെന്നും അതില്‍നിന്ന് അറിഞ്ഞത് ‘അബുബക്കര്‍ക്ക്’ ഞെട്ടിക്കുന്ന വിവരമായിരുന്നു. അങ്ങനെ ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിച്ച് ഇസ്ലാമിക സാഹചര്യങ്ങളിലെത്തി. അമേരിക്കക്കാരനായ ഇസ്ലാമിക തീപ്പൊരി പ്രാസംഗികന്‍ അന്‍വര്‍ അല്‍ ഔലാഖി ‘അബു’വിനെ തീവ്ര ഇസ്ലാമികനാക്കി, ഐഎസിലെത്തിച്ചു.

അബു, ഐഎസില്‍ ചേര്‍ന്ന മറ്റ് ചില മലയാളികളെപ്പോലെ അവിടത്തുകാരനാകാന്‍ ആഗ്രഹിച്ചെങ്കിലും ഗള്‍ഫിലെ തൊഴില്‍ കരാര്‍ കാലം കഴിഞ്ഞതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ട സാഹചര്യം വന്നു. ഐഎസ് അയാളോട് ലിബിയയിലേക്ക് പോകാന്‍ പറഞ്ഞു. എഞ്ചിനീയറായതും പാസ്‌പോര്‍ട്ടില്‍ ക്രിസ്ത്യന്‍ പേരുകാരനായതും ലിബിയന്‍ യാത്രയ്‌ക്ക് തടസമില്ലാതായി. അവിടെയെത്തി മൂന്നുമാസത്തിനകം ഇയാള്‍ ഭീകരപ്രവര്‍ത്തന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അതേസമയം, ലിബിയയില്‍ മലയാളികള്‍ ആരെങ്കിലും കൊല്ലപ്പെട്ടത് സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണം നടക്കുകയാണ്.  

ഐഎസ് ഇപ്പോള്‍ പുറത്തുവിട്ട രേഖയില്‍ പറയുന്ന കാര്യങ്ങള്‍ എപ്പോള്‍ നടന്നതാണെന്നതിലും വ്യക്തതയില്ല. സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും കേന്ദ്രങ്ങളില്‍ ശക്തി ക്ഷയിച്ചതിനാല്‍ ഐഎസ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കയിലേക്ക് മാറ്റുമെന്ന് സുരക്ഷാകാര്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐഎസില്‍ ചേര്‍ന്ന നിരവധി കേരളീയര്‍ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയിട്ടുണ്ടെങ്കിലും ലിബിയയുടെ പേര് ഉയര്‍ന്നുവരുന്നത് ആദ്യമായാണ്. 2014-ല്‍ ലിബിയയില്‍ പ്രവിശ്യ രൂപീകരിക്കുന്നതായി ഐഎസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കാബൂളിലെ ഗുരുദ്വാരയ്‌ക്കെതിരെ നടന്ന ആക്രമണത്തിലും ജലാലാബാദിലെ ജയിലിലും അഫ്ഗാനിസ്ഥാനിലെ മറ്റ് നിരവധി ചാവേര്‍ ആക്രമണങ്ങളിലും കേരളത്തില്‍ നിന്നുള്ളവര്‍ പങ്കെടുത്തതിന്റെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tags: terrorismsuicideterroristsISIS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

48 മണിക്കൂറിനുള്ളിൽ ഞങ്ങളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണം , അല്ലെങ്കിൽ അടുത്ത വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടും : പാറ്റാ പാർട്ടി

ഡിവൈഎഫ്ഐ നാടകത്തിലെ നഗ്‌നതാ പ്രദര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

ഓണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂര്‍, തിരുവോണത്തിന് 10000 പേര്‍ക്കുള്ള വിശേഷാല്‍ പ്രസാദ ഊട്ട് രാവിലെ 9 മുതല്‍

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ വധശ്രമക്കേസില്‍ ശിക്ഷ മരവിപ്പിച്ചു, ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം

മലപ്പുറത്ത് ഉദ്ഘാടനത്തിന് 2 ദിവസം ശേഷിക്കെ ഓഡിറ്റോറിയത്തിന്  തീപ്പിടിച്ചു

ബെവ്‌കോ നഷ്ടത്തിലാകാന്‍ കാരണം ഗാലണേജ് ഫീസ് വര്‍ദ്ധനയെന്ന് മന്ത്രി എം. ലിജു, ഉത്തരവാദി മുന്‍ സര്‍ക്കാര്‍

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി ; മൂന്നുവർഷം ജയിലിൽ കിടക്കേണ്ട ഗുരുതരമായ കുറ്റമാണ് സോണിയ ചെയ്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.