Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ സിപിഎം അംഗങ്ങള്‍ക്കു മാത്രം നിയമനം; ഡെപ്യൂട്ടേഷനില്‍ വരുന്നവര്‍ക്കും പാര്‍ട്ടി ബന്ധം നിര്‍ബന്ധം

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്നവര്‍ സിപിഎമ്മുമായി ബന്ധമുള്ളവരും സിപിഎമ്മിന്റെ സര്‍വീസ് സംഘടനാ അംഗങ്ങളുമായിരിക്കണം. 51 ആണ് ഇവര്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2021, 11:46 am IST
in Kerala

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ സിപിഎം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ ഇത്തവണ കൂടുതല്‍ കര്‍ശനമായ പാര്‍ട്ടി ഇടപെടല്‍. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാരുടെ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചവരെ ഒഴിവാക്കാനും തീരുമാനമുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്നവരായാലും സിപിഎം ബന്ധമുള്ളവരെ മാത്രം നിയമിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. സിപിഎം പാര്‍ട്ടി അംഗങ്ങളെ മാത്രമാകും സിപിഎം മന്ത്രിമാര്‍ പ്രൈവറ്റ് സെക്രട്ടറിമാരാക്കുക. അവരുടെ നിയമനത്തിനു മുമ്പ് പാര്‍ട്ടി ഘടകങ്ങളോട് ആലോചിക്കുകയും നേതൃത്വത്തിന്റെ നിര്‍ദേശം സ്വീകരിക്കുകയും ചെയ്യണം.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്നവര്‍ സിപിഎമ്മുമായി ബന്ധമുള്ളവരും സിപിഎമ്മിന്റെ സര്‍വീസ് സംഘടനാ അംഗങ്ങളുമായിരിക്കണം. 51 ആണ് ഇവര്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ മന്ത്രിസഭാകാലത്ത് റിട്ടയര്‍ ചെയ്യാന്‍ ഒരുവര്‍ഷം മാത്രം കാലാവധിയുള്ളവര്‍ പലരും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ എത്തുകയും റിട്ടയര്‍മെന്റിന് ശേഷം തുടരുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. ഇതൊഴിവാക്കാനാണ് 51 എന്ന പ്രായപരിധി നിശ്ചയിച്ചത്. സ്റ്റാഫില്‍ കടന്നുകൂടാം എന്ന് കരുതിയിരുന്ന, എന്‍ജിഒ യൂണിയനില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളടക്കമുള്ള പലര്‍ക്കും പ്രായപരിധി നിശ്ചയിച്ചതില്‍ അതൃപ്തിയുണ്ട്. തുടര്‍ ഭരണം ലഭിച്ച സാഹചര്യത്തില്‍ ഏതെങ്കിലും മന്ത്രിയുടെ സ്റ്റാഫില്‍ കടന്നുകൂടാം എന്ന് മോഹിച്ചിരുന്നവര്‍ക്കും പുതിയ തീരുമാനം കടുത്ത നിരാശയാണുണ്ടാക്കിയിട്ടുള്ളത്.

പേഴ്സണല്‍ സ്റ്റാഫില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രതവേണമെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ മന്ത്രിമാര്‍ക്കും നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഭരണകാലത്ത് പേഴ്സണല്‍ സ്റ്റാഫുകള്‍ വഴിവിട്ട് പ്രവര്‍ത്തിക്കുകയും അഴിമതിക്ക് കൂട്ടു നില്‍ക്കുകയും ചെയ്തതാണ് സര്‍ക്കാരിന് ഏറെ പഴികേള്‍ക്കേണ്ടിവന്ന സാഹചര്യമുണ്ടായെതെന്നാണ് വിലയിരുത്തല്‍. ഇത്തവണ അതുണ്ടാകാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധവേണമെന്നാണ് എല്ലാവകുപ്പുകളോടും പിണറായിയുടെ നിര്‍ദേശം.  

നിയമനങ്ങള്‍ പാര്‍ട്ടിയുടെ അനുമതിയോടെ മാത്രമേ നടത്താന്‍ പാടുള്ളൂ. പേഴ്സണല്‍ സ്റ്റാഫുകളായി ഉദേശിക്കുന്നവരുടെ പശ്ചാത്തലം പരിശോധിച്ചതിന് ശേഷം മാത്രമേ നിയമിക്കാവൂ. സാങ്കേതികമായ പരിശോധനയ്‌ക്കപ്പുറം പാര്‍ട്ടി തലത്തില്‍ വ്യക്തമായ അന്വേഷണം അവരെക്കുറിച്ച് നടത്തണം. നേതാക്കളുടെ ശുപാര്‍ശയുടേയും സമ്മര്‍ദത്തിന്റെയും അടിസ്ഥാനത്തില്‍ പേഴ്സണല്‍ സ്റ്റാഫില്‍ ജീവിനക്കാരെ നിയമിക്കരുത്.

എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി പിണറായിവിജയന്റെ ശക്തമായ നിരീക്ഷണവും വിലയിരുത്തലുമുണ്ടാകും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശൈലിപിന്തുടരാനാണ് പിണറായി വിജയന്റെ തീരുമാനം. ഓരോ മന്ത്രിയും എന്തു ചെയ്യുന്നു, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നകാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തുകയും തിരുത്തല്‍ വരുത്തേണ്ടഘട്ടത്തില്‍ ഇടപെടുകയും ചെയ്യുമെന്നാണ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. മുന്‍പരിചയമില്ലാത്ത പുതുമുഖങ്ങളെ മന്ത്രിമാരാക്കുക വഴി പിണറായി ലക്ഷ്യമിടുന്നതും മറ്റൊന്നല്ല. വകുപ്പുകളിലുള്ള ഇടപെടലുകളുടെ ആദ്യപടിയെന്ന നിലയിലാണ് പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിലെ കര്‍ശന നിബന്ധനകള്‍.

Tags: cpmministerpersonക്യാബിനറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.