Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ വീണ്ടും കോണ്‍ഗ്രസ്; പൈസ നല്‍കി മോദിയെ വിമര്‍ശിക്കുന്ന പോസ്റ്റര്‍ പതിക്കാനുള്ള നീക്കം; തടഞ്ഞ് പൊലീസ്

ഏറ്റവുമൊടുവില്‍ മോദിയ്‌ക്കെതിരെ വാക്‌സിന്‍ ക്ഷാമം എന്ന കുറ്റമാരോപിച്ചുള്ള പോസ്റ്ററുകള്‍ പതിയ്‌ക്കാനാണ് കോണ്‍ഗ്രസ് നീക്കം. ദല്‍ഹിയില്‍ പലയിടത്തും ഈ പോസ്റ്ററുകള്‍ പതിച്ച 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങള്‍ പൈസ തന്നതിനാലാണ് പോസ്റ്റര്‍ പതിച്ചതെന്നാണ് അറസ്റ്റിലായവരുടെ വിശദീകരണം. ദിവസ വേതനക്കാരായ ഓട്ടോറിക്ഷക്കാരും പ്രിന്‍റിംഗ് പ്രസ് ജീവനക്കാരുമാണ് അറസ്റ്റിലായവര്‍. പണം തന്നതിനാലാണ് പോസ്റ്റര്‍ പതിച്ചതെന്ന് അവര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2021, 04:26 pm IST
inIndia

ന്യൂദല്‍ഹി: രാജ്യം അതിസങ്കീര്‍ണ്ണമായ, ആകസ്മിക പ്രതിസന്ധിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതിയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വീണ്ടും.

ഏറ്റവുമൊടുവില്‍ മോദിയ്‌ക്കെതിരെ വാക്‌സിന്‍ ക്ഷാമം എന്ന കുറ്റമാരോപിച്ചുള്ള പോസ്റ്ററുകള്‍ പതിയ്‌ക്കാനാണ് കോണ്‍ഗ്രസ് നീക്കം. ദല്‍ഹിയില്‍ പലയിടത്തും ഈ പോസ്റ്ററുകള്‍ പതിച്ച 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങള്‍ പൈസ തന്നതിനാലാണ് പോസ്റ്റര്‍ പതിച്ചതെന്നാണ് അറസ്റ്റിലായവരുടെ വിശദീകരണം. ദിവസ വേതനക്കാരായ ഓട്ടോറിക്ഷക്കാരും പ്രിന്‍റിംഗ് പ്രസ് ജീവനക്കാരുമാണ് അറസ്റ്റിലായവര്‍. പണം തന്നതിനാലാണ് പോസ്റ്റര്‍ പതിച്ചതെന്ന് അവര്‍ പറയുന്നു.

ഖജൂരി, കല്യാണ്‍പുരി, ദയാല്‍പുര്‍, ഭജന്‍പുര, മംഗോള്‍പുരി, ഓള്‍ഡ് ദല്‍ഹി, ഖ്യാല, മോടി നഗര്‍, കീര്‍ത്തി നഗര്‍, നിഹാല്‍ വിഹാര്‍, രോഹിണി, എംഎസ് പാര്‍ക്ക് എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചത്. ഇതോടെ ഇപ്പോള്‍ എന്നെയും അറസ്റ്റ് ചെയ്യൂ എന്ന ക്യാമ്പയിനുമായി രാഹുല്‍ഗാന്ധി രംഗത്തിറങ്ങിയിരിക്കുകയാണ്. അപ്പോള്‍ ആരായിരിക്കാം ഇവര്‍ക്ക് പണം നല്‍കിയതെന്ന കാര്യം വ്യക്തം. എങ്ങിനെയെങ്കിലും അറസ്റ്റ് നടത്തിപ്പിച്ച് അതിന്റെ പേരില്‍ പ്രകോപനമുണ്ടാക്കി, നാടാകെ ക്രമസമാധാനം അട്ടിമറിയ്‌ക്കാമെന്നാണ് കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷങ്ങളുടെയും ഉള്ളിലിരിപ്പ് എന്ന് തോന്നുന്നു.  

ബംഗാളിലെയും കേരളത്തിലെയും അസമിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം കോണ്‍ഗ്രസിന് താങ്ങാവുന്നതിലപ്പുറമായിരുന്നു. ബംഗാളില്‍ വട്ടപ്പൂജ്യമായി. 1980ന് ശേഷം ഇടതുമുന്നണിയും കോണ്‍ഗ്രസും മാറി മാറി ഭരിയ്‌ക്കാറുള്ള കേരളത്തില്‍ ഇക്കുറി ഇടതുമുന്നണിയ്‌ക്ക് തുടര്‍ഭരണം നല്‍കി. അസമിലാകട്ടെ ബിജെപി തുടര്‍ഭരണം പിടിച്ചു. പോണ്ടിച്ചേരിയില്‍ പോലും കോണ്‍ഗ്രസ് ദുര്‍ബല പ്രതിപക്ഷമായി. സംസ്ഥാനതെരഞ്ഞെടുപ്പുകളില്‍ വിജയം നേടി അതിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരാമെന്ന രാഹുല്‍ഗാന്ധിയുടെയും സോണിയയുടെയും മോഹമാണ് തകിടം മറിഞ്ഞത്. ഇതോടെ പ്രാധാന്യം നഷ്ടപ്പെട്ട രാഹുല്‍ഗാന്ധി എന്ത് വിധേനെയും ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ്. ഈ കോവിഡ് രണ്ടാം തരംഗത്തില്‍ മേല്‍വിലാസമുണ്ടാക്കാനുള്ള ശ്രമത്തിലാണ് രാഹുല്‍.

മോദിക്കെതിരായ പോസ്റ്റര്‍ രാഹുല്‍ ഞായറാഴ്ച ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇതിന്റെ പേരില്‍ എന്നെയും അറസ്റ്റ് ചെയ്യൂ എന്ന കുറിപ്പോടുകൂടിയാണ് രാഹുല്‍ മോദിക്കെതിരായ പോസ്റ്റര്‍. ട്വീറ്റ് ചെയ്തത്.

കോവിഡ് രണ്ടാംതരംഗം അതീവമാരകമായിരുന്നു എന്നും അതിവേഗം പടരുന്ന ഒന്നാണ് ഈ വൈറസ് വകഭേദമെന്നും ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. ഇത് ഇന്ത്യയില്‍ മാത്രമല്ല, ഏഷ്യയിലാകെ ആശങ്കാകുലമായ രീതിയില്‍ പടരുകയാണ്. ആക്‌സിമ ദുരന്തമായതിനാലും രോഗത്തിന്റെ വ്യാപനശേഷിയും തീവ്രതയും കൂടുതലായതിനാലും എല്ലാ സംസ്ഥാനങ്ങളും രോഗസാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ വൈകി. . അന്ന് മുതല്‍ ചാടിവീണതാണ് കോണ്‍ഗ്രസ്. ആദ്യം ഓക്‌സിജന്‍ ക്ഷാമത്തില്‍ പിടിച്ചായിരുന്നു വിമര്‍ശനം. അത് പരിഹരിച്ചപ്പോള്‍ വാക്‌സിന്‍ ഇല്ലെന്ന വിമര്‍ശനമായി. 6.6 കോടി വാക്‌സിന്‍ ഡോസുകള്‍ ഇന്ത്യ വിദേശത്തേക്കയച്ചത് വിദേശരാഷ്‌ട്രങ്ങളുമായുള്ള ചില കരാറിന്റെ ഭാഗമായാണ് എന്ന് പറഞ്ഞിട്ടും സമ്മതിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറല്ല. ഇപ്പോള്‍ ഇന്ത്യയിലെ കുട്ടികളുടെ വാക്‌സിന്‍ വിദേശരാജ്യങ്ങള്‍ക്ക് നല്‍കി എന്ന് പറഞ്ഞാണ് പുതിയ അടവ് പുറത്തെടുത്തിരിക്കുന്നത്.വാക്സിന്‍‍ ക്ഷാമം പരിഹരിക്കാന്‍ കോവാക്സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ അതിന്റെ ഫോര്‍മുല വരെ സംസ്ഥാനങ്ങളിലെ കമ്പനികള്‍ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഭാരത് ബയോടെകുമായി കരാറിലെത്തിയിട്ടുണ്ട്. വിദേശത്തെ ഏതാണ്ടെല്ലാ വാക്സിനുകളും ഇന്ത്യയിലെത്തിക്കാന്‍ ശ്രമം വിജയിച്ചിട്ടുണ്ട്.  

എന്നാല്‍ ഇതിന്റെ പേരില്‍ ഇന്ത്യയില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് കോണ്‍ഗ്രസ് നീക്കം. രാഹുല്‍ ഗാന്ധിയ്‌ക്ക് ഈ ദൗത്യത്തിന് കൂട്ടായി രംഗം കൊഴുപ്പിക്കാന്‍ മാധ്യമങ്ങളുണ്ട്. ശ്മശാനത്തില്‍ നിന്നും ലൈവ് നല്‍കി ബര്‍ഖാ ദത്ത് എന്ന ജേണലിസ്റ്റ് അത് ചെയ്യാന്‍ ശ്രമിച്ചു. ന്യൂയോര്‍ക്ക് ടൈംസ് വ്യാജപടം നല്‍കിയാണ് കോവിഡ് ഭീതി പരത്താന്‍ ശ്രമിച്ചത്. ചിത്രം വ്യാജമാണെന്ന് അവരെ അറിയിച്ചപ്പോള്‍ അത് പിന്‍വലിച്ചു. കഴിഞ്ഞ ദിവസം ഗംഗയില്‍ ജഡം ഒഴുകുന്നു എന്ന പേരില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ചിത്രമാണ് കേരളത്തിലെ ഒരു മന്ത്രി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ജേണലിസ്റ്റുകള്‍ തന്നെയാണ് വിദേശമാധ്യമങ്ങളിലും ലേഖനങ്ങള്‍ വരുത്തി ഭീതി പരത്തുന്നത്. സോഷ്യല്‍ മീഡിയയിലാകട്ടെ എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകളും രംഗം കൊഴിപ്പിക്കാന്‍ നോക്കുന്നു. എന്നാല്‍ ഇതിനിടയില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെ തന്റെ കര്‍മ്മങ്ങളില്‍ മാത്രം മുഴുകി മുന്നേറുകയാണ് പ്രധാനമന്ത്രി.

Tags: Rahul Gandhicongressനരേന്ദ്രമോദിcovidകോവിഡ് രണ്ടാംതരംഗം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

India

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

India

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.