Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രം സൗജന്യമായി നല്‍കിയത് 5.87 ലക്ഷം മെട്രിക് ടണ്‍ അരിയും 27,956 മെട്രിക് ടണ്‍ പയര്‍ വര്‍ഗങ്ങളും, കേന്ദ്ര റേഷന്‍ അട്ടിമറിക്കാന്‍ നിരന്തര നീക്കം

എഎവൈ, മുന്‍ഗണന വിഭാഗം എന്നീ രണ്ട് വിഭാഗങ്ങളിലായി 1.54 കോടിയോളം ആളുകള്‍ക്കാണ് ആനുകൂല്യം ലഭിച്ചത്. ജൂണ്‍ മുതല്‍ നവംബര്‍ വരെയാണ് അരിയും ധാന്യവും സൗജന്യമായി കൊടുത്തത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി 2142 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും നല്‍കി.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 1, 2021, 03:23 pm IST
inKerala

തിരുവല്ല: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ പാവങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത് 5,87,791 മെട്രിക് ടണ്‍ അരിയും 27,956 മെട്രിക് ടണ്‍ പയറ് വര്‍ഗങ്ങളും. എഎവൈ (മഞ്ഞ കാര്‍ഡ്), മുന്‍ഗണന വിഭാഗം (പിങ്ക് കാര്‍ഡ്) എന്നിവയുള്ളവര്‍ക്ക് ആളൊന്നിന് അഞ്ച് കിലോ അരി സൗജന്യമായി നല്‍കിയതിനൊപ്പം കാര്‍ഡൊന്നിന് ഓരോ കിലോ ധാന്യവും കൊടുത്തു.  

എഎവൈ, മുന്‍ഗണന വിഭാഗം എന്നീ രണ്ട് വിഭാഗങ്ങളിലായി 1.54 കോടിയോളം ആളുകള്‍ക്കാണ് ആനുകൂല്യം ലഭിച്ചത്. ജൂണ്‍ മുതല്‍ നവംബര്‍ വരെയാണ് അരിയും ധാന്യവും സൗജന്യമായി കൊടുത്തത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി 2142 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും നല്‍കി.

ആദ്യം മൂന്ന് മാസത്തേക്കായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. സംസ്ഥാനത്ത് എഎവൈ വിഭാഗത്തില്‍ 5.92 ലക്ഷം കുടുംബങ്ങളാണുള്ളത്. ഈ കുടുംബങ്ങളിലായി 23,47,403 പേരാണുള്ളത്. മുന്‍ഗണനാ വിഭാഗത്തില്‍ 31.5 ലക്ഷം കുടുംബങ്ങളും. 1.30 കോടി ആളുകളും. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കിറ്റ് ഒരു കുടുംബത്തിനായിരുന്നെങ്കില്‍ പ്രധാനമന്ത്രി കല്യാണ്‍ യോജന പ്രകാരം കുടുംബത്തിലെ ഓരോത്തര്‍ക്കുമായിരുന്നു അഞ്ച് കിലോ അരി ലഭിച്ചത്.

ലോക്ഡൗണ്‍ കാലത്ത് സംസ്ഥാന സര്‍ക്കാര്‍ സൗജന്യ കിറ്റും കൂടി ആരംഭിച്ചതോടെ കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ വിതരണം അട്ടിമറിക്കാന്‍ ബോധപൂര്‍വം നീക്കമുണ്ടായിരുന്നു. സൗജന്യ കിറ്റിനൊപ്പം കേന്ദ്ര റേഷന്‍ കൂടി വിതരണം ചെയ്യണമെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനോട് പലകുറി ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ രണ്ട് തവണയായി വന്ന് റേഷന്‍ കടകളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കുകയും ചെയ്യാമായിരുന്നു എന്ന് സര്‍ക്കാരിനെ ധരിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്ര റേഷനൊപ്പം സൗജന്യ കിറ്റ് വിതരണം ചെയ്താല്‍ കിറ്റിന് പ്രാധാന്യം നഷ്ടപ്പെടുമോ എന്ന ചിന്ത മൂലം കേന്ദ്ര റേഷന്‍ വൈകിപ്പിച്ചു. ഇതിന് സപ്ലൈക്കോയിലെ ഇടതു അനുകൂലികളായ ഉദ്യോഗസ്ഥരുടെ സഹായം ഉണ്ടായിരുന്നു. മാസാവസാനം മാത്രമാണ് കേന്ദ്ര റേഷന്‍ വിതരണം ചെയ്യാന്‍ അനുവദിച്ചിരുന്നത്. അതേ സമയം കേന്ദ്ര റേഷന്‍ 90 ശതമാനം ഗുണഭോക്താക്കളും കൈപ്പറ്റിയെന്നാണ് ഔദ്യോഗിക വിശദീകരണം.  

നവംബറില്‍ അവസാനിച്ച കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ പദ്ധതി പ്രകാരമുള്ള ലോഡ് കണക്കിന് പയറുവര്‍ഗ്ഗങ്ങളും അരിയും റേഷന്‍കടകളില്‍ ഇപ്പോഴും വിതരണം ചെയ്യാതെ ഇരിപ്പുണ്ട്. ഇത് കൂടാതൊണ് സൗജന്യകിറ്റില്‍  പയറിനും കടലയ്‌ക്കും ക്ഷാമം വന്നപ്പോള്‍ വിതരണം ചെയ്യാതെയിരുന്ന സാധനങ്ങളില്‍ നല്ലൊരു ഭാഗവും കിറ്റിലേക്ക് വകമാറ്റിയത്. ഓരോ മാസത്തെയും വിഹിതം മുന്‍കൂറായി കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയിരുന്നു. സപ്ലൈകോ ഏറ്റെടുത്താണ് റേഷന്‍കടകളിലൂടെ വിതരണത്തിനായി ഇവ എത്തിച്ചിരുന്നത്. സൗജന്യ ഭക്ഷ്യക്കിറ്റ് തയാറാക്കിയതും  സപ്ലൈകോ ആയിരുന്നു. ഇതാണ് കേന്ദ്ര വിഹിതം സൗജന്യ കിറ്റിലേക്ക് വകമാറ്റുന്നതിലേക്ക് നയിച്ചത്.

Tags: അരികേന്ദ്ര സര്‍ക്കാര്‍rationറേഷന്‍ കട
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

ഇത്രയും കാലം അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നത് 1.72 ലക്ഷം പേര്‍!

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.