Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കേരളം ഭരിക്കാന്‍ 40 സീറ്റ്: പതിരല്ല കെ. സുരേന്ദ്രന്റെ പ്രസ്താവന; മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് 50ല്‍ അധികം സീറ്റ് ലഭിച്ചത് ഏഴ് പ്രാവശ്യം മാത്രം

1982ല്‍ കോണ്‍ഗ്രസിന് ആകെ 35 സീറ്റുകള്‍ മാത്രമായിരുന്നിട്ടും കരുണാകരന്‍ മുഖ്യമന്ത്രിയായി. കരുണാകരന്‍ നാലാം തവണ മുഖ്യമന്ത്രിയായ 1991ല്‍ കോണ്‍ഗ്രസിന് 55 അംഗങ്ങള്‍. 70 എന്ന മാജിക് നമ്പറില്‍ ആരും എത്തിയിരുന്നില്ല.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Feb 28, 2021, 09:08 pm IST
in News

തിരുവനന്തപുരം: കേരളം ബിജെപിക്ക് ഭരിക്കാന്‍ 40 സീറ്റുമതിയെന്ന, ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വാക്കുകള്‍ പുതിയ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. രാഷ്‌ട്രീയത്തിലെ തെരഞ്ഞെടുപ്പു കണക്കറിയാത്തവര്‍ പരിഹസിക്കുന്നുണ്ട്. ചരിത്രം അറിയാവുന്നവര്‍ ബിജെപിയുടെ കണക്കും കണക്കുകൂട്ടലും കൃത്യമെന്ന് വിലയിരുത്തുന്നുമുണ്ട്; സുരേന്ദ്രന്റേത് പതിരൊട്ടുമില്ലാത്ത പ്രസ്താവനയാണെന്ന് അവര്‍ക്കറിയാം.  

ബിജെപിക്ക് ബാലികേറാമലയാണ് കേരളം എന്നു പറയുന്നവര്‍ ആകെ 140 സീറ്റില്‍ പകുതി ഒറ്റയ്‌ക്ക് നേടുന്ന വെല്ലുവിളിയാണ് കാണുന്നത്. പക്ഷേ, കേരളത്തില്‍ ഏതു പാര്‍ട്ടിക്കാണ് ഒറ്റയ്‌ക്ക് 70 സീറ്റുകിട്ടിയിട്ടുള്ളത്, ഏതു കാലത്ത്?

1957 മുതല്‍ ഇതുവരെ നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ ഒന്നിലും ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് ഭരണ ഭൂരിപക്ഷം ഇല്ലായിരുന്നു. ഒന്നാം നിയമസഭയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിരിയും മുമ്പ് നടന്ന തെരഞ്ഞെടുപ്പിലും 60 സീറ്റേ ഉണ്ടായിരുന്നുള്ളു. 1969ല്‍ സി. അച്ചുതമേനോന്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അംഗബലം വെറും 19 ആയിരുന്നു. 1970ല്‍ രണ്ടാമത് മുഖ്യമന്ത്രിയായി അച്ചുതമേനോ

ന്‍ ഏഴ് വര്‍ഷം ഭരിച്ചത് 16 സിപിഐ അംഗങ്ങള്‍ മാത്രം സഭയിലുള്ളപ്പോഴാണ്. ഇ.കെ. നായനാര്‍ മൂന്നു തവണ മുഖ്യമന്ത്രിയായപ്പോഴും സിപിഎമ്മിന് 40 സീറ്റില്‍ കൂടുതല്‍ ഇല്ലായിരുന്നു. 1980ല്‍ നായനാര്‍ ആദ്യം മുഖ്യമന്ത്രിക്കസേരയില്‍ എത്തിയപ്പോള്‍ സിപിഎമ്മിന് 35 അംഗങ്ങള്‍ മാത്രം. 1987ല്‍ രണ്ടാം തവണ മുഖ്യമന്ത്രി കസേരയില്‍ എത്തിയപ്പോള്‍ 38, 1996ല്‍ മൂന്നാം തവണ 40 സീറ്റുകളായിരുന്നു സിപിഎമ്മിന് കിട്ടിയത്.

നാലു തവണ മുഖ്യമന്ത്രി കസേരയിലിരുന്ന കെ. കരുണാകരന്‍ 1977ല്‍ ആദ്യം മുഖ്യമന്ത്രിയാകുമ്പോള്‍ സഭയിലുണ്ടായിരുന്നത് 38 കോണ്‍ഗ്രസുകാര്‍ മാത്രം. 1981ല്‍ കരുണാകരന്‍ രണ്ടാം തവണ മുഖ്യമന്ത്രി ആയപ്പോള്‍ കോണ്‍ഗ്രസ് ഐയുടെ സീറ്റ് വെറും 17. ഇടതുപക്ഷത്തുനിന്ന് ജയിച്ച ആന്റണി കോണ്‍ഗ്രസിലെ 21 പേരെ തിരിച്ചുകൊണ്ടുവന്നാണ് അന്ന് സര്‍ക്കാരുണ്ടാക്കിയത്. രണ്ടും ചേര്‍ത്താലും കോണ്‍ഗ്രസിന് 38 സീറ്റുകള്‍.  

1982ല്‍ കോണ്‍ഗ്രസിന് ആകെ 35 സീറ്റുകള്‍ മാത്രമായിരുന്നിട്ടും കരുണാകരന്‍ മുഖ്യമന്ത്രിയായി. കരുണാകരന്‍ നാലാം തവണ മുഖ്യമന്ത്രിയായ 1991ല്‍ കോണ്‍ഗ്രസിന് 55 അംഗങ്ങള്‍. 70 എന്ന മാജിക് നമ്പറില്‍ ആരും എത്തിയിരുന്നില്ല.

ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ ഭരണത്തിലെത്തിയ കോണ്‍ഗ്രസ് മുഖ്യമന്ത്രി എ.കെ. ആന്റണിയും സിപിഎം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമാണ്. 2001 ല്‍ കോണ്‍ഗ്രസിന് 62, 2006ല്‍ സിപിഎമ്മിന് 61 സീറ്റുകളും കിട്ടിയപ്പോളാണ് ഇരുവരും മുഖ്യന്ത്രിമാരായത്. 2011ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയപ്പോള്‍ കോണ്‍ഗ്രസിന് ആകെയുണ്ടായിരുന്നത് 39 സീറ്റുകള്‍ മാത്രം. പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ സിപിഎം അംഗങ്ങള്‍ 58.  

കേരള നിയമസഭയില്‍ ആകെയുണ്ടായ 22 മന്ത്രിസഭകളില്‍ ഏഴ് എണ്ണത്തിനു മാത്രമേ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് 50ല്‍ അധികം സീറ്റ് ലഭിച്ചിരുന്നുള്ളു. 35-40 സീറ്റ് നേടിയ പാര്‍ട്ടിയുടെ നേതാവാണ് പകുതിയിലധികം മന്ത്രിസഭകളേയും നയിച്ചത് എന്നതാണ് കണക്ക്.  

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം അടിസ്ഥാനമാക്കിയാല്‍ 35 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്ക് 20 ശതമാനത്തിലധികം വോട്ടു കിട്ടി. 42 മണ്ഡലങ്ങളില്‍ 30,000ല്‍ അധികം പേരുടെ പിന്തുണ നേടി. ഇവിടങ്ങളില്‍ വിജയത്തിലേക്ക് നീങ്ങിയാല്‍ മാത്രം മതി കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍.

Tags: bjpകെ. സുരേന്ദ്രന്‍electionകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

Kerala

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

News

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

പുതിയ വാര്‍ത്തകള്‍

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.