Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാജിയുടെ സാഹസിക യാത്ര

കോട്ടയില്‍ ശിവാജിയുടെ ഒളിച്ചോട്ടത്തിനുള്ള എല്ലാ പദ്ധതികളും തയ്യാറായി. 1660 ജൂലൈ 12-ാം തീയതി രാത്രി 600 സൈനികരോടൊപ്പം, ചാരന്മാര്‍ കണ്ടെത്തിയിരുന്ന വഴിയില്‍ക്കൂടി ഒളിച്ചോടുക എന്നതായിരുന്നു യോജനാ. പന്‍ഹാള കോട്ടയില്‍നിന്നും 40 മൈല്‍ ദൂരെ സ്ഥിതിചെയ്യുന്ന വിശാലഗഢ് കോട്ടയിലേക്കായിരുന്നു യാത്രാ പദ്ധതി. വഴിയില്‍ നിറയെ അപായങ്ങള്‍ പതിയിരിക്കുന്നുമുണ്ടായിരുന്നു. ശത്രുക്കളുടെ ചാരന്മാര്‍ കണ്ടുപിടിക്കുകയാണെങ്കില്‍ സര്‍വനാശം സംഭവിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2020, 03:00 am IST
in Samskriti

എല്ലാ വശവും ചിന്തിച്ചതിനുശേഷം ജൗഹര്‍ ശിവാജിയുടെ നിവേദനം അംഗീകരിച്ചു. എന്നാലും അയാള്‍ ജാഗരൂകനായിരുന്നു. ശിവാജി കീഴടങ്ങുന്നു നാളെ രാത്രി ജൗഹറിന്റെ സൈനിക ശിബിരത്തില്‍ വന്നു കീഴടങ്ങും എന്നീ വാര്‍ത്ത എല്ലായിടവും പരന്നു. നാലുമാസത്തെ ദുരന്ത ജീവിതം നാളയോടുകൂടി അവസാനിക്കുമെന്നവര്‍ സമാശ്വസിച്ചു. അതിന്റെ ഫലമായി കോട്ടയുടെ പ്രതിരോധ വ്യവസ്ഥയില്‍ ചെറിയ അയവുവന്നു. ശിവാജിയുടെ സമ്മോഹനാസ്ത്രം ഫലം കണ്ടു.

കോട്ടയില്‍ ശിവാജിയുടെ ഒളിച്ചോട്ടത്തിനുള്ള എല്ലാ പദ്ധതികളും തയ്യാറായി. 1660 ജൂലൈ 12-ാം തീയതി രാത്രി 600 സൈനികരോടൊപ്പം, ചാരന്മാര്‍ കണ്ടെത്തിയിരുന്ന വഴിയില്‍ക്കൂടി ഒളിച്ചോടുക എന്നതായിരുന്നു യോജനാ. പന്‍ഹാള കോട്ടയില്‍നിന്നും 40 മൈല്‍ ദൂരെ സ്ഥിതിചെയ്യുന്ന വിശാലഗഢ് കോട്ടയിലേക്കായിരുന്നു യാത്രാ പദ്ധതി. വഴിയില്‍ നിറയെ അപായങ്ങള്‍ പതിയിരിക്കുന്നുമുണ്ടായിരുന്നു. ശത്രുക്കളുടെ ചാരന്മാര്‍ കണ്ടുപിടിക്കുകയാണെങ്കില്‍ സര്‍വനാശം സംഭവിക്കും.

വിശാലഗഢും വിപത്തില്‍നിന്ന് മുക്തമായിരുന്നില്ല. അവിടെ ജസവന്തറാവു-സൂര്യറാവു സൈന്യത്തോടുകൂടി കോട്ട ആക്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ചേര്‍ത്തു വായിച്ചാല്‍ ശിവാജിയുടെ ഈ സാഹസിക യാത്ര ഒരു ഭ്രാന്തന്‍ പരിപാടിയായിരുന്നു. എന്നാല്‍ വര്‍ത്തമാന സാഹചര്യത്തില്‍ ദീര്‍ഘവീക്ഷണത്തോടുകൂടിയ ഒരു ഉപായമായിരുന്നു അത്. വര്‍ഷകാലം അവസാനിച്ചാല്‍ ജൗഹറിന്റെ പിടിമുറുകും, അതോടെ കോട്ടവിട്ടോടുന്നത് അസാധ്യമാകും, ശയിസ്‌തേഖാന്റെ ആക്രമണത്തിനും സാധ്യതയുണ്ട്.

ഗംഗാധരപന്ത് കോട്ടയുടെ മുകളിലെത്തി തന്റെ ദൗത്യത്തിന്റെ വിവരം അറിയിച്ചു. ഇതോടെ പദ്ധതിയുടെ രണ്ടാം ഘട്ടവും സഫലമായി. മൂന്നാം ഘട്ടത്തിലേക്ക് തയ്യാറെടുത്തു. രാത്രിയായി ശിവാജിയുടെ സഹയാത്രികരുടെ ധൈര്യവും ഉത്സാഹവും വര്‍ധിച്ചു. കോട്ടയുടെ രക്ഷണ ചുമതല ത്ര്യമ്പക പന്തിനെ ഏല്‍പ്പിച്ചു. കോട്ടയെ അജയ്യമായി നിലനിര്‍ത്താന്‍ പറഞ്ഞു.

രാത്രിയുടെ അന്ധകാരം വ്യാപിച്ചു. ആഷാഡ മാസത്തിലെ ശക്തമായ കാറ്റും മഴയും ആരംഭിച്ചു. ശിവാജിരാജേ മാതാഭവാനിയെ സ്മരിച്ചുകൊണ്ട് പുറത്തിറങ്ങി. അദ്ദേഹത്തിന്റെ കൂടെ പ്രതിസന്ധിയില്‍ ചുമതല ഏറ്റെടുക്കാന്‍ ബാജിപ്രഭു ദേശ്പാണ്ഡെ തയ്യാറായി നിന്നു. 600 മാവളീ യോദ്ധാക്കളും കൂടെ പുറപ്പെട്ടു. വിശാലദുര്‍ഗം 40 മൈല്‍ അകലത്തിലാണ്. നടന്നുപോകുകയേ നിവൃത്തിയുള്ളൂ. ശിവാജിയെ പല്ലക്കില്‍ക്കയറ്റി യാത്ര ആരംഭിച്ചു. പിറകെ മറ്റൊരു പല്ലക്കുകൂടി ഉണ്ടായിരുന്നു. അതെന്തിനെന്ന് മറ്റാര്‍ക്കും അറിയില്ല. കോട്ടവാതില്‍ തുറന്നു ചാരന്മാര്‍ കാട്ടിക്കൊടുത്ത വഴിയില്‍ കൂടി എല്ലാവരും നടന്നു നീങ്ങി.

ഇടയ്‌ക്കിടയ്‌ക്ക് മിന്നല്‍ ഉണ്ടായിരുന്നു. മിന്നല്‍ പ്രകാശത്തില്‍ ജൗഹറിന്റെ സുരക്ഷാ ഭടന്മാര്‍ കാണാനിടയായാല്‍ എന്തായിരിക്കും ഗതി. ഊഹിക്കുമ്പോള്‍ ഭയം തോന്നും. മിന്നല്‍ ഉണ്ടാവാതിരിക്കാന്‍ എല്ലാവരും ജഗദംബയെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

എല്ലാവരും കോട്ടയില്‍നിന്ന് പുറത്തിറങ്ങി ശക്തമായ മഴയത്തും എല്ലാവര്‍ക്കും വിയര്‍ക്കുന്നുണ്ടായിരുന്നു. സിദ്ദി തയ്യാറാക്കി നിര്‍ത്തിയ രക്ഷകന്മാരുടെ വലയത്തിനടുത്തെത്തി. പണ്ട് വസുദേവര്‍ ശ്രീകൃഷ്ണനെ കംസന്റെ വലയത്തില്‍നിന്നും പുറത്തുകൊണ്ടുപോയതുപോലെ, സിദ്ദി ജൗഹറിന്റെ സൈനിക വലയത്തില്‍നിന്നും ബാജിപ്രഭു ശിവരാജേയെ സുരക്ഷിത സ്ഥാനത്തേക്ക് നയിക്കുകയായിരുന്നു. സിദ്ദിയുടെ സൈനികര്‍ ശിവാജി നാളെ രാത്രി വന്നു കീഴടങ്ങുമെന്ന സ്വപ്‌നത്തില്‍ മുഴുകിയിരിക്കയായിരുന്നു. കനത്ത മഴയത്ത് മുള്ള് നിറഞ്ഞ മാര്‍ഗത്തില്‍  കൂടി ജൗഹറിന്റെ രക്ഷാഭടന്മാരുടെ കണ്ണ് വെട്ടിച്ചുള്ള യാത്ര തുടര്‍ന്നുകൊണ്ടിരുന്നു. രക്ഷാവലയം കടന്നു അവര്‍ പുറത്തുവന്നു. വിശാലദുര്‍ഗത്തിന്റെ വഴിയില്‍ യാത്ര ആരംഭിച്ചു. കൂരിരുട്ടില്‍, നിബിഡവനത്തില്‍, കാട്ടുമൃഗങ്ങളുടെ ഗര്‍ജനത്തിനിടയ്‌ക്ക് ഓട്ടമത്സരം നടക്കുകയായിരുന്നു. ആപത്തൊഴിഞ്ഞു എന്നു കരുതുന്നതിനിടയില്‍-എന്തോ ശബ്ദം കേട്ടു.

ഒരു ക്ഷണം എല്ലാവരും നിന്നു. ചുറ്റുപാടും നോക്കി കടുവയോ പുലിയോ എന്തെങ്കിലുമായിരിക്കുമെന്ന് സംശയിച്ചു. അല്ല അത് മനുഷ്യശബ്ദമാണ്. സിദ്ദി ജൗഹറിന്റെ ചാരന്മാരായിരുന്നു ശിവാജിയെ പല്ലക്കില്‍ കൊണ്ടുപോകുന്നത് അവര്‍ കണ്ടു. അപ്പോഴേക്കും ഒരു മിന്നല്‍ വന്നു. മാവള വീരന്മാരുടെ ഹൃദയത്തില്‍ അതിനേക്കാള്‍ വലിയ മിന്നല്‍ പിണരുണ്ടായി.

ഒരു ക്ഷണം പോലും വൈകാന്‍ സാധ്യമല്ല. ഓരോ നിമിഷവും മരണം പിന്തുടരുന്നുണ്ടായിരുന്നു. ആലോചിച്ചിരിക്കാന്‍ സമയമില്ല. പൂര്‍ണയോജന പൂര്‍വം തയ്യാറാക്കിയിട്ടുണ്ടായിരുന്നു. ക്ഷണനേരംകൊണ്ട് ഒഴിഞ്ഞ പല്ലക്കില്‍ ശിവാജിയുടെ വേഷം ധരിച്ചു ഒരാള്‍ കയറിയിരുന്നു. ആ മഹാരാജാവിനെ ചുമന്ന് പത്തിരുപത് മാവളിവീരന്മാര്‍ പഴയ വഴി തന്നെ  ഓടാന്‍ തുടങ്ങി. ബാജിപ്രഭുവും കൂട്ടരും ശിവാജിയുടെ പല്ലക്കുമായി മറ്റൊരു പര്‍വത മാര്‍ഗത്തില്‍ കൂടി ഓടിത്തുടങ്ങി. ശത്രു പിന്തുടരുമെന്നവര്‍ക്കറിയാം. അങ്ങനെ പിന്തുടര്‍ന്നാല്‍ ശത്രുവിന്റെ കുതിര സൈനികര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്ത ദുര്‍ഗമമാര്‍ഗമായിരുന്നു അത്. ഇടയ്‌ക്ക് കുറച്ച് മണിക്കൂര്‍ സമയം ലഭിക്കാനായിരുന്നു മറ്റൊരു മഹാരാജാവിന്റെ യുക്തി പ്രയോഗിച്ചത്.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharajകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

‘ഇനി വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയല്ലോ’

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

കേരളം വെന്തെരിയുമ്പോള്‍

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം; സാധാരണക്കാരുടെ മാരാര്‍ജി

പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.