തിരുവനനതപുരം: കെ.എം. ഷാജി എന്ന മുസ്ലിംലീഗ് നേതാവാണ് ഇപ്പോള്‍ യൂഡിഎഫിലെ ഏറ്റവും വലിയ മോദീഭക്തന്‍. ഷാജിയുടെ ഈ മാറ്റം മുസ്ലിംലീഗിനെപ്പോലും അമ്പരപ്പിക്കുകയാണ്.
പ്രധാനമന്ത്രി ആവാസ് യോജന (PMAY) പ്രകാരം നിർമിക്കുന്ന വീടുകൾക്ക് മുന്നിൽ കേന്ദ്രസർക്കാരിന്റെ എംബ്ലം പതിപ്പിക്കണമെന്ന നിബന്ധനയെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പിന്തുണച്ചതിനെ തുടർന്ന് കേരളത്തിൽ വലിയ വിവാദങ്ങൾ ഉയർന്നു. കടുത്ത മോദിവിരുദ്ധനായ കെ.എം. ഷാജിയുടെ ഈ മാറ്റം എല്ലാവരേയും അമ്പരപ്പിച്ചു. വേണമെങ്കില്‍ മോദിയുടെ ഫോട്ടോ വരെ വെയ്‌ക്കാന്‍ തയ്യാറാണെന്നും ഷാജി പറഞ്ഞിരുന്നു. ഷാജിയുടെ ഈ മോദീഭക്തി കണ്ട് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി വരെ അമ്പരന്നു.
പ്രധാനമന്ത്രി ആവാസ് യോജന പരിപാടിയില്‍ മോദിയുടെ ചിത്രമോ മുഖ്യമന്ത്രിയുടെ ചിത്രമോ വെയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അന്ന് പിണറായി സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കാതിരുന്നത് സംസ്ഥാനത്തിന്റെ വിഹിതം കൊടുക്കാന്‍ കഴിയാത്തതുകൊണ്ടാണെന്നും കെ.എം. ഷാജി തുറന്നടിച്ചിരുന്നു. ഷാജിയുടെ ഈ പ്രസ്താവനയോട് പൂര്‍ണ്ണമായും യോജിക്കുകകയാണെന്നും തിരുവനന്തപുരം കോര്‍പറേഷന്‍ എടുത്ത നിലപാടിനോട് യോജിക്കുന്നതാണ് ഷാജിയുടെ നിലപാടെന്നും മേയര്‍ വി.വി. രാജേഷ് പ്രസ്താവിച്ചതും മുസ്ലിംലീഗിനെ മാത്രമല്ല, കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും വരെ അമ്പരപ്പിച്ചിരുന്നു.
ദേ… തെളിവ്…..@VVRAJESH_BJP pic.twitter.com/Ro3DfrHBCw
— Tom Mathews Moolamattom (@TMoolamattom) July 2, 2026
ശേഷാദ്രിനാഥനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി നിയമിക്കുന്നതിനെ പിന്തുണച്ചുകൊണ്ടുള്ള ഷാജിയുടെ നിലപാടും കോണ്‍ഗ്രസിനെ ഞെട്ടിച്ചു. ശേഷാദ്രിനാഥന്‍ കടുത്ത സംഘപരിവാറുകാരനാണെന്നും അയാളുടെ സോഷ്യല്‍മീഡിയ നോക്കിയാല്‍ അക്കാര്യം അറിയാമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് നിയാസ് കുറ്റപ്പെടുത്തിയത്. എന്നാല്‍ ശേഷാദ്രിനാഥന്‍ യോഗ്യനാണെന്നും ഒരാള്‍ വിശ്വാസിയാകുന്നത് അപകടകരമായി കാണുന്നില്ലെന്നുമായിരുന്നു കെ.എം. ഷാജിയുടെ പ്രതികരണം.
മതമാണ് മതമാണ് മതമാണ് പ്രശ്നമെന്നും ഇസ്ലാം എന്ന മതം തന്നെയാണ് തന്റെ പ്രശ്നമെന്നും കൊക്കില്‍ ജീവനുള്ളിടത്തോളം മതതാല്‍പര്യങ്ങള്‍ക്ക് വേണ്ടി പോരാടുമെന്നും ഘോരഘോരം പ്രസംഗിച്ച ഷാജിയുടെ ഈ മോദീഭക്തി കണ്ട് മുസ്ലിം ലീഗും പേടിച്ചിരിക്കുന്നു. ഷാജിയോട് സംസാരിക്കാന്‍ കുഞ്ഞാലിക്കുട്ടിയെ തന്നെ നിയോഗിച്ചിരിക്കുകയാണ് ഇപ്പോള്‍.
















