Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുഴങ്ങുന്നീ മന്ത്രഗീതികള്‍

സാരഥികളുടെ സന്ദേശം 45

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Nov 20, 2020, 10:13 pm IST
in Samskriti

നവോത്ഥാനത്തിന്റെ പ്രകാശധോരണിയില്‍ മഹാരാഷ്‌ട്രയുടെ ആത്മീയ ഹൃദയത്തിന് 17ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ലഭിച്ച പുണ്യപൂരമാണ് തുക്കാറാം.  

ഇന്നും ആ ജനതയ്‌ക്ക് ഭാഗവതമോതുന്ന പരമധര്‍മമെന്നാല്‍ ഗുരു തുക്കാറാമും അദ്ദേഹത്തിന്റെ ഉദാത്തമായ രചനാസമ്പുടങ്ങളുമാണ്. ജ്ഞാനേശ്വറും ഏകനാഥും ദാസോപന്തും ജനാബായിയും നാം ദേവും മുന്‍നടന്ന ഭക്തി യാത്രയുടെ നീണ്ടുപോയ ഐതിഹാസിക നിരയില്‍ സ്ഥാനം പിടിക്കുകയാണ് തുക്കാറാം.  

വിപ്ലവകാരിയായ ആ സാമൂഹ്യ നവോത്ഥാന നായകന്റെ ജീവിത ചിത്രങ്ങള്‍ പലതും ഐതിഹ്യങ്ങളുടെ തിരശ്ശീലകള്‍ക്ക് അപ്പുറമാണ്. ജനനം 1608 ലാണെന്നും അതല്ല, 1598 ലാണെന്നും പണ്ഡിതമതമുണ്ട്. യുവത്വത്തില്‍ വന്നു ചേര്‍ന്ന ലൗകിക ദുരന്തങ്ങള്‍ ഏറ്റുവാങ്ങി വിരക്തനായ തുക്കാറാം പുണ്യ ഗ്രന്ഥങ്ങളില്‍ അഭയം തേടുകയായിരുന്നു. ഭക്തിയുടെ സാന്ദ്രലഹരിയില്‍ ആ ഹൃദയം തരളിതമായി.  

തുടര്‍ന്ന് അലൗകിക അനുഭൂതി പ്രസരിക്കുന്ന അഭംഗുകളുടെ അക്ഷര പ്രവാഹമായിരുന്നു. അബോധ തലത്തില്‍ നിന്നും ഒഴുകിയെത്തിയ മായികമായ അറിവുറവുകള്‍ യോഗാത്മക ഗീതകങ്ങളായി വിരിഞ്ഞു. ഭക്തി മാര്‍ഗത്തിന്റെ വിഭൂതി മാര്‍ഗത്തിലലിഞ്ഞ് ഭഗവദ്ഗീതയുടെ നിത്യമധുരമായ ഭാഷ്യം പിറന്നു. ‘മന്ത്രഗീത’യെന്ന് അറിയപ്പെടുന്ന ഈ സുദുര്‍ലഭമായ വ്യാഖ്യാനപഠനം അര്‍ഥവും അര്‍ഥാന്തരവുമായി ശ്രേഷ്ഠത്വം പുല്‍കുന്നു. ‘ജ്ഞാനേശ്വരീ ഭാഷ്യം’ പോലെ പ്രചാരം നേടിയില്ലെങ്കിലും ഗീതയുടെ ഉപനിഷദ്‌സാരത്തെ പ്രചുരിമയില്‍ പിന്തുടരുന്ന മൂല്യസങ്കല്‍പം ഇതിന്റെ പ്രത്യേകതയാണ്. =

ഏറെ എതിര്‍പ്പുകളും വിമര്‍ശവും തുക്കാറാമിന് നേരെ ഉയര്‍ന്നു വന്നു. ശൂദ്രനായ തുക്കാറാമിന്റെ പുരാണ പഠനമനനങ്ങളും ഗീതാഭാഷ്യ യജ്ഞങ്ങളും സംസ്‌കൃത കൃതികളുടെ മൊഴിമാറ്റവും സ്ഥാപിത താല്‍പ്പര്യക്കാരായ ചില യാഥാസ്ഥിതിക ബ്രാഹ്മണര്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. അവര്‍ മെനഞ്ഞ കുതന്ത്രങ്ങളെല്ലാം പരാജയപ്പെട്ടതോടെ സമൂഹത്തിലെ സാധാരണ മനുഷ്യര്‍ ‘മന്ത്രഗീത’യെയും തുക്കാറാമിന്റെ രചനായന്ത്രങ്ങളെയും ആശ്ലേഷിക്കുകയായിരുന്നു. തുടര്‍ന്ന് തുക്കാറാമിന്റെ അംഗീകാരം വിപുലമായി. അനുയായികളുടെയും ശിഷ്യഗണങ്ങളുടെയും മധ്യത്തില്‍ ഗുരു കര്‍മോത്സുകനായി.  

വീണ്ടും ചില കോണുകളില്‍ നിന്ന് ഉയര്‍ന്ന എതിര്‍പ്പുകളും പ്രതികാര നടപടിയുമെല്ലാം സ്ഥിതപ്രജ്ഞന്റെ ശാന്തതയോടെയാണ് തുക്കാറാം നേരിട്ടത്. സമൂഹത്തിലെ അധര്‍മികളെയും സ്വാര്‍ഥ ചിന്തകരെയും ചൂഷകരെയും അദ്ദേഹം ആശയപരമായി കീഴടക്കിയത് ചരിത്രമാണ്. ജാതിവ്യവസ്ഥയുടെ നിരര്‍ഥകത തുറന്നു കാട്ടിയ കവി കപട ഭക്തിയെ ശാന്തനായി എതിര്‍ക്കുകയും പൗരോഹിത്യത്തില്‍ വന്നു ചേരേണ്ട പരിവര്‍ത്തനത്തെക്കുറിച്ച് സമൂഹത്തിന് ഉല്‍ബോധനമേകുകയുമായിരുന്നു. സുതാര്യമായ ആ ജീവനകര്‍മകാണ്ഡം സാമൂഹ്യ വിപ്ലവകാരിയുടെ മുഖമാണ് തുക്കാറാമിനേകുന്നത്.  

ആന്ധ്യത്തില്‍ നിന്ന് പ്രകാശത്തിലേക്ക് എന്ന ആശയത്തിലൂടെ ഈശ്വരനെ സേവിക്കാനും നന്മയുടെ നറുവെളിച്ചം പകരാനും അദ്ദേഹം കണ്ണും കാതും തുറന്നു വച്ചു. അഭംഗുകളിലെ ധ്വന്യാത്മകമായ വെളിച്ചമാണ് ഇതിനായി തുക്കാറാം ഉപയോഗിച്ചത്.  

പണ്ഡര്‍പൂരിലെ ഭഗവാന്‍ വിഠലനെ ഉപാസനാ മൂര്‍ത്തിയായി മുന്‍നിര്‍ത്തിയായിരുന്നു കര്‍മയോഗിയുടെ പുരോയാനം. വാര്‍ക്കരി ഭക്തിധാരയുടെ സൗവര്‍ണദശയിലായിരുന്നു ആ ജ്ഞാനയജ്ഞം. മറാത്തി സാഹിത്യത്തിനും സംസ്‌ക്കാരത്തിനും ഉന്നതമായ മൂല്യബോധവും ആശയ പ്രബുദ്ധതയുമാണ് തുക്കാറാം നല്‍കിയത്. വിസ്മയ സിദ്ധികള്‍ നേടിയിരുന്നുവെങ്കിലും അവ പ്രകടമാക്കാന്‍ തുക്കാറാം തുനിഞ്ഞില്ല. ശിഷ്യയായ ബഹീനാബായിയുടെ ആത്മകഥയില്‍ ഇത്തരം സൂചനയുണ്ട്. 1659 ലാണ് ധന്യധന്യമായ ധ്യാനാവസ്ഥയുടെ പരകോടിയില്‍ ആ ആത്മാവ് വിഠലനില്‍ വിലയം പ്രാപിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

Kerala

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

Kerala

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

India

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

India

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.