Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബസ് ഉടമയെ മറ്റൊരു ബസിലെ തൊഴിലാളി കുത്തിക്കൊന്നു; സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ നടന്നത് പട്ടാപ്പകല്‍ കൊലപാതകം

ഗുരുതരമായി പരിക്കേറ്റ ബോബനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മനീഷിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തിന് കൊണ്ടു പോയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2020, 10:01 am IST
inKerala
അടിമാലി സ്വകാര്യ ബസ് സ്റ്റാന്റ് (ഫയല്‍) ഇന്‍സൈറ്റില്‍ മരിച്ച ബോബന്‍ ജോര്‍ജ്ജ്

അടിമാലി സ്വകാര്യ ബസ് സ്റ്റാന്റ് (ഫയല്‍) ഇന്‍സൈറ്റില്‍ മരിച്ച ബോബന്‍ ജോര്‍ജ്ജ്

അടിമാലി: അടിമാലി ബസ് സ്റ്റാന്‍ഡിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ സ്വകാര്യ ബസുടമ മരിച്ചു. സംഭവം അരങ്ങേറിയത് നിരവധി യാത്രക്കാര്‍ നോക്കി നില്‍ക്കെ ഹോട്ടലിന് മുന്നില്‍വെച്ച്. മേരിമാതാ ബസുടമ ബൈസണ്‍വാലി നടുവിലാംകുന്നേല്‍ ബോബന്‍ ജോര്‍ജ്ജാ(37)ണ് മരിച്ചത്.

പ്രതിയായ മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരന്‍ ഇരുമ്പുപാലം തെക്കേടത്ത് മനീഷിനെ(37) പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ഇയാളെ പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡിന് പിന്‍ഭാഗത്ത് വച്ചായിരുന്നു സംഭവം. ബോബന്‍ ജോര്‍ജ്ജിനേയും മനീഷിനേയും ഉടന്‍ തന്നെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ബോബനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മനീഷിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തിന് കൊണ്ടു പോയി.

മരിച്ച ബോബനും മനീഷും തമ്മില്‍ ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായാണ് അടിമാലി പോലീസ് നല്‍കുന്ന വിവരം. ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചുണ്ടായ വാക്ക് തര്‍ക്കം കത്തികുത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് സൂചന. ഇരുവരും കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. ഇത് സംബന്ധിച്ച വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അടിമാലി സിഐ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തുടര്‍ നടപടികള്‍ സ്വീകരിച്ചു. മനീഷിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് മൊഴി രേഖപ്പെടുത്തി മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

വര്‍ഷങ്ങളായി അടിമാലി സ്റ്റാന്‍ഡിലും, പരിസരങ്ങളിലും ആവര്‍ത്തിയ്‌ക്കുന്ന സംഘര്‍ഷങ്ങള്‍ക്കും, പോര്‍വിളികള്‍ക്കുമൊടുവിലാണ് പട്ടാപ്പകൽ  യുവാവ് കൊലക്കത്തിക്കിരയായത്.  കൊറോണ വ്യാപനംമൂലം യാത്രക്കാര്‍ പൊതുവെ കുറവായിരുന്നുവെങ്കിലും നിരവധി പേര്‍ ഈ കാഴ്ച കണ്ട് ഭയചകിതരായി ചിതറി മാറുകയായിരുന്നു.

മേഖലയില്‍ സ്വകാര്യ ബസ് ജീവനക്കാരും, ഓട്ടോറിക്ഷക്കാരും, കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മിലുണ്ടാകാറുള്ള സംഘര്‍ഷങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെയും, കണ്ടക്ടര്‍മാരെയും വാഹനം തടഞ്ഞ് നിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാരടക്കമുള്ളവര്‍ ക്രൂരമായി അക്രമിച്ച നിരവധി സംഭവങ്ങളും ഉണ്ട്.

സമീപകാലത്തും ഇത് തുടര്‍ന്ന് വരികയാണ്. കഴിഞ്ഞ വര്‍ഷം 10-ാം മൈലില്‍ ഓട്ടോറിക്ഷക്കാരനെ സ്വകാര്യ ബസുടമകളടക്കം മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് ഓട്ടോക്കാരും, സ്വകാര്യ ബസ് ജീവനക്കാരും അടിമാലിയില്‍ സംഘര്‍ഷമുണ്ടാക്കുകയും മിന്നല്‍ പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു.

അക്രമസംഭവങ്ങള്‍ ഏകപക്ഷീയമായി ഉണ്ടാക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിനെതിരെ യൂണിയനുകളോ, അസോസിയേഷനോ മാതൃകാ പരമായി ഇതുവരെ ഇടപെടാത്തതാണ് പട്ടാപ്പകല്‍ കൊലവിളി നടത്താനും, അരുംകൊല നടത്താനുമുള്ള സാഹചര്യത്തിലെത്താന്‍ കാരണം. ബസ് സര്‍വ്വീസിനെ ചൊല്ലിയുള്ള തര്‍ക്കം ആണ് ഈ കൊലപാതകത്തിനും കാരണമായത്.

ഇരുവരും തമ്മില്‍ മുമ്പും തര്‍ക്കമുണ്ടായതായി പോലീസും പറയുന്നു. പ്രശ്‌നം പരിഹരിക്കാനായി വിളിച്ച് ചേര്‍ത്ത ചര്‍ച്ചയ്‌ക്ക് പിന്നാലെയാണ് സംഭവം. അതേ സമയം കൊല്ലപ്പെട്ട യുവാവ് ബസ് ജീവനക്കാരനെ കുത്തുന്നതിന്റെ 54 സെക്കന്റോളം ദൈര്‍ഘ്യം വരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലാണ്. സമീപത്ത് നിന്നവര്‍ മാറി പോകുന്നതും പിന്നീട് ഒരു പോലീസുകാരന്‍ വന്ന് ഇരുവരേയും പിടിക്കുന്നതും.

കുത്തേറ്റ ബസുടമ മുറിവേറ്റ ഭാഗത്ത് പിടിച്ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. റൂട്ടിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചെങ്കില്‍ മാത്രമേ ബസ് സ്റ്റാന്റിലും നടുറോഡിലും തമ്മില്‍ തല്ലുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂവെന്ന് യാത്രക്കാരും പറയുന്നു. ജില്ലയിലെ മിക്ക സ്ഥലങ്ങളിലും ഇത്തരത്തിലുള്ള പ്രവണതകള്‍ സര്‍വ്വ സാധാരണമാണ്.

Tags: deathbus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.