Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വീണ്ടുമൊരു ഒക്ടോബര്‍ വിപ്ലവം;. ലക്ഷത്തിന് എത്ര പൂജ്യമുണ്ടെന്ന് നിശ്ചയമില്ലാത്ത പാവപ്പെട്ട സഖാക്കള്‍ അക്ഷരം പ്രതി പാലിക്കുന്നു

ഒരു നൂറ്റാണ്ടിന് മുന്‍പ് ഒക്ടോബറിലാണ് കമ്യൂണിസ്റ്റുകാര്‍ ഇന്നും നെഞ്ചിലേറ്റുന്ന ഒക്ടോബര്‍ വിപ്ലവം നടന്നത്. അധികാര തര്‍ക്കങ്ങളും സംശയങ്ങളുമാണ് അന്നത്തെ വിപ്ലവത്തിന് കാരണം. കേരളത്തിലേത് വകഭേദം മാത്രം പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയിലാകും എന്ന് പറയാറുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ കാര്യം അങ്ങിനെയാണ്

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Oct 30, 2020, 05:08 am IST
in Main Article

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഒക്ടോബര്‍ 27 ന് അറസ്റ്റിലായി. തൊട്ടടുത്ത ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷും കുടുങ്ങി. ശിവശങ്കര്‍ കൊച്ചിയിലാണ് അറസ്റ്റിലായതെങ്കില്‍ ബിനീഷ് ബംഗളുരുവിലും. കേന്ദ്ര ഏജന്‍സികള്‍ നിരവധി തവണ ചോദ്യം ചെയ്യുകയും പഴുതുകളില്ലാത്ത തെളിവുകള്‍ ശേഖരിക്കുകയും ചെയ്തശേഷമാണ് നടപടികളിലേക്ക് നീങ്ങിയത്.

മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സംസ്ഥാനത്തു മാത്രം ഒതുങ്ങുന്ന നേതാക്കളല്ല. സിപിഎമ്മിന്റെ പരമോന്നത വേദികളായ പിബിയിലും കേന്ദ്ര കമ്മിറ്റിയിലും പ്രമുഖ അംഗങ്ങളാണവര്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയേക്കാള്‍ തലയെടുപ്പ് ഇരുനേതാക്കള്‍ക്കുമുണ്ട്. പശ്ചിമബംഗാളിലും ത്രിപുരയിലും പാര്‍ട്ടി ഉപ്പുവച്ച കലം പോലെയായതാണ്. എന്നാല്‍ കേരളത്തില്‍ സിപിഎമ്മിനെ രാസവളം ഉപയോഗിച്ച് പച്ചക്കറി ഉല്‍പ്പന്നത്തെപ്പോലെ മെച്ചപ്പെട്ട നിലയില്‍ പിടിച്ചുനിര്‍ത്തിയ നേതാക്കളാണിവര്‍.

വി.എസ്. അച്യുതാനന്ദന്‍ ബലം നല്‍കിയ ലാവ്‌ലിന്‍ കേസ് പോലും പിണറായി വിജയനെ ദുര്‍ബലനാക്കിയിരുന്നില്ല. പിണറായി വിജയനെ കേസില്‍ കുരുക്കാന്‍ കഠിനാദ്ധ്വാനം ചെയ്ത വി.എസിനെ വെട്ടിനിരത്തുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ഒക്കചെങ്ങായിയായി ഉണ്ടായിരുന്നു. പിണറായിയുടെ വലം കൈ നഷ്ടപ്പെട്ടതുപോലെയായി ശിവശങ്കറിന്റെ അറസ്റ്റ്. ഇപ്പോഴിതാ കോടിയേരിയുടെ മകനും കുരുങ്ങിയപ്പോള്‍ ഇടിവെട്ടേറ്റവനെ പാമ്പും  കടിച്ചു എന്ന മട്ടിലായി. ശരിക്കും പറഞ്ഞാല്‍ കേരളത്തിലെ ഒക്ടോബര്‍ വിപ്ലവം.

ഒരു നൂറ്റാണ്ടിന് മുന്‍പ് ഒക്ടോബറിലാണ് കമ്യൂണിസ്റ്റുകാര്‍ ഇന്നും നെഞ്ചിലേറ്റുന്ന ഒക്ടോബര്‍ വിപ്ലവം നടന്നത്. അധികാര തര്‍ക്കങ്ങളും സംശയങ്ങളുമാണ് അന്നത്തെ വിപ്ലവത്തിന് കാരണം. കേരളത്തിലേത് വകഭേദം മാത്രം.

റഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന നിക്കോളാസിനെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം അധികാരത്തില്‍ വന്ന കെറന്‍സ്‌കിയുടെ നേതൃത്വത്തിലുള്ള താല്‍ക്കാലിക ഗവണ്മെന്റിന്റെ ആഭ്യന്തര വിദേശനയങ്ങളില്‍ ജനങ്ങള്‍ പൊതുവെ അസന്തുഷ്ടരായിരുന്നു. ഒന്നാംലോകയുദ്ധത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന റഷ്യന്‍ പട്ടാളക്കാരില്‍ യുദ്ധവിരുദ്ധ മനോഭാവം വളര്‍ന്നുവന്നിരുന്നു. പലരും യുദ്ധരംഗത്തുനിന്നും പലായനം ചെയ്തു. യുദ്ധംമൂലമായ വിലവര്‍ധന തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതം ദുസഹമാക്കി. ഭൂപരിഷ്‌കരണ മേഖലയിലെ അപര്യാപ്തത കര്‍ഷകരെയും അസന്തുഷ്ടരാക്കിയിരുന്നു. പ്രാരംഭത്തില്‍ തന്നെ യുദ്ധത്തിനെതിരായ ഒരു നിലപാടാണ് ബൊള്‍ഷെവിക്കുകള്‍ സ്വീകരിച്ചിരുന്നത്. അതിനാല്‍ സൈനികര്‍ പൊതുവെ ബൊള്‍ഷെവിക് ചായ്‌വുള്ളവരായിരുന്നു. സര്‍വസൈന്യാധിപനായിരുന്ന കോര്‍ണിലോഫ് കെറന്‍സ്‌കിയുടെ താല്‍ക്കാലിക ഭരണത്തിനെതിരെ ഒരു സൈനിക കലാപം നടത്തിയെങ്കിലും വിജയിച്ചില്ല; പക്ഷേ, അത് കെറന്‍സ്‌കി ഗവണ്മെന്റിന്റെ ഭരണപരവും രാഷ്‌ട്രീയവുമായ ബലഹീനതകളെ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു. അത് പിന്നെ സംഘര്‍ഷമായി വളര്‍ന്നു.

അധികാരം നിലനിര്‍ത്താനുള്ള തീവ്രമാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോഴാണ് ഇടതുപക്ഷം പഴയവിപ്ലവത്തെ ഓര്‍മിപ്പിക്കുന്ന തിരിച്ചടികളായി കേസുകള്‍ മുറുകുന്നത്.

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയിലാകും എന്ന് പറയാറുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ കാര്യം അങ്ങിനെയാണ്. ബഹുമുഖ കേസുകളുണ്ടായെങ്കിലും തന്ത്രപരമായി രക്ഷപ്പെടാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. മൂത്ത മകന്‍ ഡിഎന്‍എ ടെസ്റ്റിന് വിധേയനാകണമെന്നതില്‍ ഇനിയും തീര്‍പ്പായില്ല. രണ്ടാമത്തെ മകന്‍ ബിനീഷ് വലിയൊരു കേസില്‍ കുരുങ്ങാതിരുന്നത് പിതാവ് അന്ന് ആഭ്യന്തരമന്ത്രി ആയതുകൊണ്ടല്ലെന്ന് ആര്‍ക്കെങ്കിലും പറയാമോ?

2009 ആഗസ്റ്റ് 22 നാണ് ആ സംഭവം. മുത്തൂറ്റ് വ്യവസായ ഗ്രൂപ്പിലെ കരുത്തനായ മുത്തൂറ്റ്‌പോള്‍ നടുറോഡില്‍ കുത്തേറ്റ് പിടഞ്ഞുമരിച്ചത് തന്നെയാണ്. പോളിനൊപ്പം യാത്രചെയ്തവരില്‍ ബിനീഷുമുണ്ടായിരുന്നു എന്നത് രഹസ്യമേ അല്ലല്ലോ.

അതിന് തൊട്ടുപിന്നാലെ ബിനീഷിന്റെ കല്യാണനിശ്ചയമായിരുന്നു തിരുവനന്തപുരത്ത്. നിശ്ചയദിവസം കല്യാണം തന്നെ നടത്തിയതിന്റെ നിഗൂഢതകള്‍ ഇനിയും നീങ്ങിയിട്ടില്ല. പഠിക്കുമ്പോള്‍ മുതല്‍ പാര്‍ട്ടി നായകനായ പിതാവിന്റെ തണലില്‍ തെരുവിലും കോളേജിലും തല്ലിപ്പൊളിച്ച് നടന്ന ബിനീഷ് ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല. എവിടെയും കഷ്ടപ്പെടേണ്ടിയും വന്നില്ല. വര്‍ഷങ്ങളധികം നീളാതെ ലക്ഷങ്ങളും കോടികളും കൊണ്ട് അമ്മാനമാടുന്ന യുവാവുമായി. ഇതെവിടെ നിന്നെന്ന് ചോദിക്കുന്ന പിതാവായി കോടിയേരിയെ കാണാന്‍ സഖാക്കള്‍ക്കായില്ല.

ബംഗ്ലുരു മയക്കുമരുന്ന് കേസില്‍പ്പെട്ടത് 32 ലക്ഷം രൂപ മുതല്‍ മുടക്കി എന്ന മുഖ്യപ്രതിയുടെ മൊഴിയിലൂടെയാണ്. ഇതെവിടെ നിന്ന്? മൂന്നുകോടി മുടക്കി വാങ്ങിയ വീട്. പലപല വ്യവസായ സംരംഭങ്ങള്‍. ഇതിനെല്ലാം നേരെ കണ്ണടച്ചതാണ് നേതാക്കളുടെ രീതി. പാര്‍ട്ടി സമ്മേളനം നടക്കുന്നിടത്തെല്ലാം ബിനീഷിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. എന്നിട്ടും പറയുന്നു ബിനീഷുമായി പാര്‍ട്ടിക്ക് ബന്ധമൊന്നുമില്ല. മക്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് സഖാവായ അച്ഛന് ഉത്തരവാദിത്തമില്ലെന്ന്.

പാര്‍ട്ടി പ്ലീനം നടത്തി പ്രഖ്യാപിച്ച കുറേ കാര്യങ്ങള്‍ അണികള്‍ നെഞ്ചേറ്റിനടക്കുന്നുണ്ട്. സഖാക്കളുടെ കുടുംബവും പാര്‍ട്ടി മര്യാദയനുസരിച്ച് ജീവിക്കണം. ലക്ഷത്തിന് എത്ര പൂജ്യമുണ്ടെന്ന് നിശ്ചയമില്ലാത്ത പാവപ്പെട്ട സഖാക്കള്‍ അതൊക്കെ അക്ഷരം പ്രതിപാലിക്കുന്നു. ലോക്കല്‍ സെക്രട്ടറി മുതല്‍ പിബി മെമ്പര്‍വരെയുള്ള അധികാരകേന്ദ്രത്തിലിരിക്കുന്നവര്‍ക്ക് അതൊന്നും ബാധകമല്ലെന്നാണോ? വരും ദിവസങ്ങളില്‍ ഇവരെ ന്യായീകരിക്കാനിറങ്ങുന്നവരോട് പാവപ്പെട്ട അണികള്‍ പറയും ‘കടക്കുപുറത്തെന്ന്’.

Tags: cpmarrestകോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)
India

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

Local News

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

Kerala

തിരുവനന്തപുരത്ത് ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.