Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍എഎൈ ചോദ്യം ചെയ്യല്‍, ശിവശങ്കറിന്റെ മറുപടികളില്‍ വൈരുധ്യം; കൂടുതല്‍ അറസ്റ്റുകളുണ്ടാവും

സ്വപ്‌നയുടെയും കേസിലെ മറ്റ് കൂട്ടാളികളുടെയും പക്കല്‍ നിന്ന് പിടികൂടിയ ഡിജിറ്റല്‍ വിവരങ്ങളുടെ ശരിപരിശോധനയാണ് നടന്നത്.കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായേക്കുമെന്ന അഭ്യൂഹങ്ങള്‍ ഏറെയുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2020, 08:48 am IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനും ബന്ധമുള്ള സ്വര്‍ണക്കടത്തു കേസില്‍ വഴിത്തിരിവുകള്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ഇന്നലെ എന്‍ഐഎ കൊച്ചിയില്‍ വീണ്ടും ചോദ്യം ചെയ്തു. പുതിയ ചോദ്യങ്ങള്‍ക്ക് പരസ്പരവിരുദ്ധമായ മറുപടികളാണ് കേസിലെ പ്രതി സ്വപ്‌ന സുരേഷും എം. ശിവശങ്കറും നല്‍കിയത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യും. വരുംദിവസങ്ങളില്‍ അറസ്റ്റുകളും ഉണ്ടാകും.  

കേസില്‍ കൂടുതല്‍ സങ്കീര്‍ണമായ ഇടപാടുകളാണ് പുറത്തു വരുന്നത്. വിദേശയാത്രകള്‍ക്കിടയില്‍ നടത്തിയ കൂടിക്കാഴ്ചകളും ഇടപാടുകളും സംബന്ധിച്ച് സ്വപ്‌നയും ശിവശങ്കറും വിരുദ്ധമായ വിശദീകരണങ്ങാളാണിന്നലെ നല്‍കിയത്. ശിവ ശങ്കറിനെ മൂന്നാമതും ചോദ്യം ചെയ്ത എന്‍ ഐഎ, കൂടുതലും ഊന്നിയത് വിദേശയാത്രകള്‍ സംബന്ധിച്ച കാര്യങ്ങളിലാണ്. ഇരുവരും നടത്തിയ വിദേശയാത്രകള്‍ക്കിടെ ആ സംഘത്തിലുണ്ടായിരുന്ന മന്ത്രിമാരുടെയും മറ്റ് ചില പ്രമുഖരുടെയും പങ്ക് എന്‍ഐഎ ചോദിച്ചറിഞ്ഞു.  

സ്വപ്‌നയുടെയും കേസിലെ മറ്റ് കൂട്ടാളികളുടെയും പക്കല്‍ നിന്ന് പിടികൂടിയ ഡിജിറ്റല്‍ വിവരങ്ങളുടെ ശരിപരിശോധനയാണ് നടന്നത്.കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായേക്കുമെന്ന അഭ്യൂഹങ്ങള്‍ ഏറെയുണ്ടായിരുന്നു. ശിവശങ്കറിനെ ജൂലൈ 28നും 29 നും ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. എന്നാല്‍, അന്വേഷണ ഏജന്‍സിയോട് ഇത്രയേറെ സഹകരിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്ത കസ്റ്റഡിയില്‍ വക്കേണ്ട ആവശ്യകതയില്ല എന്നാണ് ഏജന്‍സി വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. ശിവശങ്കര്‍ ഓഫീസില്‍ പോകുന്നില്ല, കേസില്‍ മറ്റാരെയെങ്കിലും സ്വാധീനിക്കുന്നില്ല, അങ്ങോട്ടന്വേഷിച്ച് ചെല്ലുന്നവരേയും നിരുത്സാഹപ്പെടുത്തുകയാണ്, എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകുന്നു, പിന്നെ എന്തിനാണ് ധൃതി പിടിച്ച് അറസ്റ്റ് . ശിവശങ്കറിന്റെ കാര്യത്തില്‍ ഉചിത സമയത്ത് തീരുമാനമെടുക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു.  

കേസിലെ പ്രാന പ്രതി സ്വപ്‌ന സുരേഷിന്റെ വാട്‌സ് ആപ് ചാറ്റുകള്‍ വീണ്ടെടുത്ത ശേഷമാണ് എന്‍ഐഎ ശിവശങ്കറിനെ മൂന്നാം വട്ടം ചോദ്യം ചെയ്തത്. ആദ്യത്തെ രണ്ട് വട്ടം ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കടത്തിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ശിവശങ്കര്‍ പറഞ്ഞത്. സ്വപ്‌നയുമായി വെറും സൗഹൃദം മാതമായിരുന്നു എന്നും പറഞ്ഞു. എന്നാല്‍ സ്വപ്‌ന ഡിലിറ്റ് ചെയ്ത വാട്‌സ് ആപ് വിവരങ്ങള്‍ വീണ്ടെടുത്ത ശേഷം ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ ശിവശങ്കറിന് എന്‍ഐഎയുടെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ  മറുപടിയുണ്ടായില്ല. എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള സ്വപ്‌നയെയും ഒരുമിച്ച് ഇരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിക്കുന്ന മറ്റ് കേന്ദ്ര ഏജന്‍സികളുമായി ആശയവിനമയം നടത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍. ശിവശങ്കറിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ കഴിയില്ലെന്ന സൂചനയാണ് എന്‍ഐഎ നല്‍കുന്നത്. സ്വപ്‌നയുടെ നേതൃത്വത്തില്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നടക്കുന്ന സ്വര്‍ണക്കടത്തിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് ഡിജിറ്റല്‍ തെളിവുകളില്‍ നിന്ന് എന്‍ഐഎക്ക് വ്യക്തമായി. പല ചോദ്യത്തിനും വ്യക്തമായ മറുപടി ഇല്ലായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

Kerala

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

News

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

India

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

Kerala

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

പുതിയ വാര്‍ത്തകള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.