Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മൗനത്തിന്റെ പ്രാധാന്യം

മനോനിയന്ത്രണത്തിനും ഏകാഗ്രമായ സാധനയ്‌ക്കും വളരെ സഹായകമാണ് സംസാരത്തിലുള്ള നിയന്ത്രണം. അത്യാവശ്യമല്ലാത്ത സംസാരം സാധകര്‍ ഒഴിവാക്കണം. ദിവസത്തില്‍ കുറച്ചുസമയമെങ്കിലും മൗനം ശീലിക്കണം. സൂക്ഷ്മമായ വസ്തുക്കളെ നേരിട്ടു നിയന്ത്രിക്കുക അസാദ്ധ്യമാണ്. സ്ഥൂലമായ വസ്തുക്കളെ ഉപാധിയാക്കി വേണം സൂക്ഷ്മമായതിനെ നിയന്ത്രിക്കുവാന്‍.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Sep 20, 2020, 03:00 am IST
inSamskriti

മക്കളേ,

മനോനിയന്ത്രണത്തിനും ഏകാഗ്രമായ സാധനയ്‌ക്കും വളരെ സഹായകമാണ് സംസാരത്തിലുള്ള നിയന്ത്രണം. അത്യാവശ്യമല്ലാത്ത സംസാരം സാധകര്‍ ഒഴിവാക്കണം. ദിവസത്തില്‍ കുറച്ചുസമയമെങ്കിലും മൗനം ശീലിക്കണം. സൂക്ഷ്മമായ വസ്തുക്കളെ നേരിട്ടു നിയന്ത്രിക്കുക അസാദ്ധ്യമാണ്. സ്ഥൂലമായ വസ്തുക്കളെ ഉപാധിയാക്കി വേണം സൂക്ഷ്മമായതിനെ നിയന്ത്രിക്കുവാന്‍. ഉദാഹരണത്തിന് വിദ്യുച്ഛക്തിയെ നേരിട്ടു നിയന്ത്രിക്കുവാന്‍ സാദ്ധ്യമല്ല. എന്നാല്‍ സ്വിച്ച് ഉപയോഗിച്ച് വിദ്യുച്ഛക്തിയെ നിയന്ത്രിക്കുവാന്‍ നമുക്കു  കഴിയും. അതുപോലെ വാക്കിനെ നിയന്ത്രിക്കുന്നതിലൂടെ സൂക്ഷ്മമായ മനസ്സിനെ നിയന്ത്രിക്കുവാന്‍ നമുക്കു സാധിക്കും. എപ്പോള്‍ എന്തു സംസാരിക്കണം എന്നതുപോലെതന്നെ പ്രധാനമാണ് എപ്പോള്‍ മൗനം പാലിക്കണമെന്നുള്ളതും.  

ശ്രദ്ധയും ആത്മനിയന്ത്രണവും വളര്‍ത്താന്‍ മൗനം പോലെയുള്ള സാധനകള്‍ വളരെയധികം സഹായകമാണ്. ആദ്ധ്യാത്മികജീവികള്‍ ഏതൊരു വാക്ക് പറയുമ്പോഴും ശ്രദ്ധിച്ചും ആത്മനിയന്ത്രണത്തോടെയും മാത്രമേ പറയാവൂ. അമിതമായി സംസാരിക്കുമ്പോള്‍ ശാരീരികവും മാനസികവുമായ ഊര്‍ജ്ജം നഷ്ടമാകുന്നുണ്ട്. മാത്രമല്ല മനോനിയന്ത്രണത്തിനുള്ള കഴിവും വിവേകശക്തിയും ക്ഷയിക്കുകയും ചെയ്യും. അധികം സംസാരിച്ചു ശീലിച്ചവര്‍ എവിടെ ചെന്നാലും അടങ്ങിയിരിക്കില്ല. സദാ സംസാരിച്ചുകൊണ്ടിരിക്കും. സംസാരിക്കുവാന്‍ വിഷയമൊന്നുമില്ലെങ്കില്‍ വിഷയം ഉണ്ടാക്കി പറയും. അമിതസംസാരം മാറാശീലമാകും. അത് തനിക്കും മറ്റുള്ളവര്‍ക്കും ദോഷകരമാകും. അതുകൊണ്ട് വിവേകബുദ്ധിയെ ഉണര്‍ത്താ

നും മനസ്സിനെ ശാന്തമാക്കാ

നും ആഗ്രഹിക്കുന്നവര്‍ നാവിനെ നിയന്ത്രിക്കണം. മൗനം ശീലിക്കണം.

ഒരിക്കല്‍ ഒരു രാജാവ് ഒരു സെന്‍ ഗുരുവിനോടു ചോദിച്ചു, ‘ഒരു വാചകത്തില്‍ മതത്തെ  നിര്‍വചിക്കാമോ?’ ഗുരു പറഞ്ഞു, ‘അതിന് ഒരു വാചകമൊന്നും വേണമെന്നില്ല. മതം എന്താണെന്ന് ഒരു വാക്കില്‍ പറയാം. മതം എന്നാല്‍ മൗനമാണ്.’

രാജാവു ചോദിച്ചു, ‘മൗനം നേടിയെടുക്കാന്‍ എന്താണു വഴി?’

ഗുരു പറഞ്ഞു,’ധ്യാനം’.

രാജാവു വീണ്ടും ചോദിച്ചു, ‘എന്താണു ധ്യാനം?’

ഗുരു പറഞ്ഞു, ‘മൗനം’.

മൗനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുകയാണ് ഗുരു ചെയ്തത്. മൗനവും ധ്യാനവും പരസ്പരപോഷകങ്ങളാണ്. മനസ്സ് അന്തര്‍മുഖമാകുമ്പോള്‍ തനിയെ മൗനം വരും. സാധകര്‍ തുടര്‍ച്ചയായി നാല്പത്തിയൊന്നു ദിവസം മൗനമെടുക്കുന്ന സമ്പ്രദായമുണ്ട്. പക്ഷെ തുടക്കത്തില്‍ത്തന്നെ നാല്പത്തൊന്നു ദിവസം വ്രതം എടുക്കുന്നത് ക്ലേശകരമായിരിക്കും. ആദ്യം ഒരു ദിവസത്തേക്കു മതി. പിന്നെ കൂട്ടിക്കൂട്ടി നാല്പത്തൊന്നു ദിവസമാക്കാം. തുടക്കത്തില്‍ത്തന്നെ നാല്പത്തൊന്നു ദിവസമായാല്‍ വെറുപ്പുവരും. കുറെശ്ശെ രസം കിട്ടിക്കിട്ടി വരണം. മനസ്സ് സ്വയം അനുകൂലമാകണം. പക്ഷെ, ആദ്യം രണ്ടുമൂന്നുദിവസം പിടിച്ചിരുത്തേണ്ടിവരും. പിന്നെ രസം കിട്ടുന്നതിനനുസരിച്ച് സ്വാഭാവികമായും മനസ്സ് അനുകൂലമാകും. ഒരുദിവസം മൗനമെടുത്തിട്ടു പിറ്റെദിവസം സംസാരിക്കാന്‍ നേരത്തു കഴിഞ്ഞദിവസത്തെ മൗനത്തിന്റെ സുഖം അറിഞ്ഞ മനസ്സ് പറയും, ‘മൗനം, മൗനം’ എന്ന്. ആ അഭ്യാസം നമ്മെ നയിക്കും. സംസാരിക്കാതിരുന്നാല്‍ അത്രയും സമയംകൂടി മന്ത്രം  ജപിക്കുവാനും കഴിയും.  

മൗനം എടുത്താലും ദൈനംദിനകാര്യങ്ങളുമായി ബന്ധപ്പെട്ട ചിന്തകള്‍ മനസ്സില്‍ വരും. അതത്ര കാര്യമാക്കേണ്ടതില്ല. അണക്കെട്ടിലെ വെള്ളം കണ്ടിട്ടില്ലേ. പുറമെ ഓളങ്ങളുണ്ടെങ്കിലും അടിയില്‍ ശാന്തമാണ്. അതുപോലെ മൗനമെടുക്കുമ്പോള്‍ അത്തരം ബാഹ്യമായ ചിന്തകള്‍ വന്നാലും അതത്ര പ്രശ്‌നമല്ല. ലക്ഷ്യം മറക്കാതിരുന്നാല്‍ മതി. ആരംഭത്തില്‍ മനസ്സിനെ അടക്കാനും പിടിയിലൊതുക്കാനും മൗനവ്രതം അത്യാവശ്യമാണ്.  

അനാവശ്യ സംസാരത്തിലൂടെ ധാരാളം ഊര്‍ജ്ജം നഷ്ടപ്പെടും. ആയുസ്സും ആരോഗ്യവും നഷ്ടമാകും. സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്വാസോച്ഛ്വാസം വേണ്ടിവരും. വേഗം വേഗം ശ്വാസോച്ഛ്വാസം എടുക്കുന്നവന് ആയുസ്സ് കുറവാണ്.  പ്രാവിന് ആയുസ്സ് കുറവാണല്ലോ.  

മൗനവ്രതമെടുക്കുമ്പോള്‍ സമയം ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തുവാന്‍ ശ്രദ്ധിക്കണം. അനാവശ്യചിന്തകളും പ്രവൃത്തികളും ഒഴിവാക്കണം. ബാഹ്യമായ മൗനത്തേക്കാള്‍ പ്രധാനമാണ് ആന്തരികമൗനം. പുറമെ മൗനമായിരിക്കുമ്പോഴും മനസ്സ് ചിലച്ചുകൊണ്ടിരുന്നാല്‍ മൗനംകൊണ്ട് ഉദ്ദേശിക്കുന്ന ഫലം കിട്ടില്ലെന്നു മാത്രമല്ല, അനാവശ്യമായി ഊര്‍ജ്ജം നഷ്ടപ്പെടുകയും ചെയ്യും. മനശ്ശാന്തിയും നഷ്ടമാകും.  

മൗനവ്രതം നോക്കുന്ന സമയത്ത് ആരെങ്കിലും തങ്ങളെ പരിഹസിക്കുകയോ നിന്ദിക്കുകയോ ചെയ്താല്‍, ചിലര്‍ അതെല്ലാം നിസ്സഹായരായി കേട്ടിരിക്കും. എന്നാല്‍ മൗനവ്രതം അവസാനിപ്പിച്ചശേഷം അവരോടു പകരം വീട്ടാനായി സാധാരണ സംസാരിക്കുന്നതിലും ഇരട്ടി സംസാരിക്കുകയും ചെയ്യും. ആന കുളിച്ചു വൃത്തിയായശേഷം സ്വന്തം ശരീരത്തില്‍ മണ്ണുവാരിയിടുന്നതുപോലെയാണത്. വ്രതത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കി അനുഷ്ഠിക്കണം.

മൗനം എടുക്കാത്തപ്പോഴും സംഭാഷണം വളരെ കുറയ്‌ക്കണം. എന്തെങ്കിലുമൊരു വാക്കു പറയുമ്പോള്‍ ശ്രദ്ധിച്ചേ പറയാവൂ. നമ്മളോട് ആരെങ്കിലും കോപിച്ചാല്‍പോലും മനസ്സിന് ഇളക്കംവരാതെ നോക്കണം. ശ്രദ്ധയോടും വിവേകത്തോടും മൗനം ശീലിച്ചുകൊണ്ടിരുന്നാല്‍ മനസ്സിന്റെ ചലനങ്ങള്‍ ക്രമേണ കുറഞ്ഞുവരും. മനോനിയന്ത്രണത്തിനുള്ള കഴിവു വര്‍ദ്ധിക്കും. മനസ്സ് കൂടുതല്‍ ശാന്തവും എകാഗ്രവുമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.