Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അതുല്യനായ ശ്രീകൃഷ്ണന്‍

വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് ശ്രീകൃഷ്ണന്റെ ജീവിതം. പരിപൂര്‍ണ്ണസ്വതന്ത്രനായിട്ടാണ് ജനനം. പക്ഷെ ജനിച്ചത് കാരാഗൃഹത്തിലാണ്. ഒരു കുസൃതിക്കുട്ടിയുടെ ചാപല്യങ്ങളും കളികളും പലതും കാട്ടി. എന്നാല്‍ ഒപ്പം വലിയവര്‍ക്കുപോലും സാധിക്കാത്ത അത്ഭുതകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. പിന്നെ രാജാവായി, ലോകത്തിന്റെ പ്രഭുവായി. എന്നാല്‍ എളിയവരുടെ ഭക്തിക്കുമുന്‍പില്‍ കീഴടങ്ങുന്നവനായി. മഹാഗൃഹസ്ഥനായി. പക്ഷെ ബ്രഹ്മചാരിയുടെ വിശുദ്ധിയോടെതന്നെ ജീവിച്ചു.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Sep 6, 2020, 03:00 am IST
inSamskriti

മക്കളേ,

ഈശ്വരതത്വം വാക്കിനും മനസ്സിനും അപ്പുറമാണ്. തേനിന്റെ മാധുര്യം വര്‍ണ്ണിച്ചു കേള്‍പ്പിച്ചാല്‍ ആര്‍ക്കും അതു മനസ്സിലാവില്ല. എന്നാല്‍ ഒരു തുള്ളി തേന്‍ നാവിലിറ്റിച്ചാല്‍ ആ മാധുര്യം അനുഭവിച്ചറിയാം. അതുപോലെ, ഈശ്വരന്‍ മനുഷ്യരൂപം ധരിച്ച് മനുഷ്യന്റെ പരിമിതികള്‍ സ്വയം സ്വീകരിച്ച് നമ്മുടെ ഇടയില്‍ വരുമ്പോള്‍ നമുക്ക് അവിടുത്തെ തൊട്ടറിയാന്‍ കഴിയുന്നു. അതിനെയാണ് ഈശ്വരാവതാരമെന്നു പറയുന്നത്.  

ധര്‍മ്മത്തെ പരിപാലിക്കുക, കാലോചിതമായ ധര്‍മ്മത്തെ വ്യക്തമാക്കുക, സമൂഹത്തിന്റെ ആത്മീയ ഉന്നതിക്കുവേണ്ടിയുള്ള ഉപദേശങ്ങള്‍ നല്‍കുക, സംസ്‌ക്കാരത്തെ എല്ലാരീതിയിലും  പോഷിപ്പിക്കുക, ഭാവി തലമുറയ്‌ക്ക് ഭജിക്കാന്‍ യോഗ്യമായ ദിവ്യലീലകളാടുക തുടങ്ങിയവയാണ് അവതാരത്തിന്റെ ധര്‍മ്മം. ഇതെല്ലാം അതുല്യമായ രീതിയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഒരിക്കലും നഷ്ടപ്പെടാത്ത പ്രസാദമധുരഭാവം, വൈവിധ്യമാര്‍ന്ന കര്‍മ്മരംഗങ്ങള്‍, ഒന്നിലും ബന്ധിക്കാത്ത നിസ്സംഗത ഇവ കൃഷ്ണന്റെ ജീവിതത്തിന്റെ പ്രത്യേകതകളാണ്. പലപല വേഷങ്ങള്‍ ഭംഗിയായി ആടുന്ന ഒരു നടനെപ്പോലെ കൃഷ്ണന്‍ തന്റെ ലോകജീവിതത്തെ ഒരു നടനവേദിയാക്കി. അനായാസമായി ഓരോ വേഷവും അണിഞ്ഞു.  എല്ലാ വേഷങ്ങളും മനോഹരമായി ആടി. അവയൊക്കെ അനായാസമായി തന്നെ അഴിച്ചുവെയ്‌ക്കുകയും ചെയ്തു. ഒന്നിലും ബന്ധിച്ചില്ല.  

വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് ശ്രീകൃഷ്ണന്റെ ജീവിതം. പരിപൂര്‍ണ്ണസ്വതന്ത്രനായിട്ടാണ് ജനനം. പക്ഷെ ജനിച്ചത് കാരാഗൃഹത്തിലാണ്. ഒരു കുസൃതിക്കുട്ടിയുടെ ചാപല്യങ്ങളും കളികളും പലതും കാട്ടി. എന്നാല്‍ ഒപ്പം  വലിയവര്‍ക്കുപോലും സാധിക്കാത്ത അത്ഭുതകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. പിന്നെ രാജാവായി, ലോകത്തിന്റെ പ്രഭുവായി. എന്നാല്‍ എളിയവരുടെ ഭക്തിക്കുമുന്‍പില്‍ കീഴടങ്ങുന്നവനായി. മഹാഗൃഹസ്ഥനായി. പക്ഷെ ബ്രഹ്മചാരിയുടെ വിശുദ്ധിയോടെതന്നെ ജീവിച്ചു.  

മഹര്‍ഷിമാരും രാജാക്കന്മാരും അണിനിരന്ന രാജസൂയത്തില്‍ യുധിഷ്ഠിരന്റെ അഗ്രപൂജ ഭഗവാന്‍ സ്വീകരിച്ചു. എന്നാല്‍ അല്പം കഴിഞ്ഞ് അതിഥികളുടെ പാദം കഴുകി സ്വീകരിക്കാനും തയാറായി. ചെയ്യുന്ന കര്‍മ്മം എന്തായാലും അതില്‍ പൂര്‍ണ്ണമായി മുഴുകുക, ഒപ്പം നിസ്സംഗനായിരിക്കുക. അതായിരുന്നു ഭഗവാന്റെ രീതി. അര്‍ജ്ജുനന്റെ തേരാളിയായി, ഗീത ഉപദേശിച്ചു. വിശ്വരൂപദര്‍ശനം നല്‍കി. എന്നാല്‍ അടുത്ത ക്ഷണംതന്നെ വെറും സാധാരണ തേരാളിയുടെ ഭാവത്തില്‍ കുതിരകളുടെ പരിചരണത്തില്‍ മുഴുകുന്നതും നമ്മള്‍ കാണുന്നു. ഇങ്ങനെ ജീവിതത്തിന്റെ വിരുദ്ധധ്രുവങ്ങളെ കൈപ്പിടിയിലൊതുക്കുവാന്‍ ഭഗവാനല്ലാതെ മറ്റാര്‍ക്കു കഴിയും! പുറമെ ഏതു വേഷം ധരിച്ചാലും, ഏതൊക്കെ പ്രവൃത്തികളില്‍ മുഴുകിയാലും അകമെ പരിപൂര്‍ണ്ണനിസ്സംഗനായിരുന്നു ഭഗവാന്‍.

ഭഗവാന്റെ ജീവിതത്തിന്റെ സമഗ്രത അവിടുത്തെ ഉപദേശങ്ങളിലും കാണാം. ജീവിതത്തിന്റെ ഏതു മേഖലയില്‍ പെട്ടവര്‍ക്കും ഭൗതികമായും ആത്മീയമായും പുരോഗമിക്കാനുള്ള വഴികള്‍ അവിടുന്നു കാട്ടിത്തന്നു. ബന്ധനകാരണമായ കര്‍മ്മത്തെ എങ്ങനെ മോക്ഷത്തിനുള്ള ഉപായമാക്കി മാറ്റാമെന്നു ഭഗവാന്‍ പഠിപ്പിച്ചു. ഫലത്തില്‍ ആഗ്രഹമില്ലാതെ, നിസ്സംഗനായി കര്‍മ്മം ചെയ്യാന്‍ അവിടുന്ന് ഉപദേശിച്ചു. നമ്മള്‍ ചെയ്യുന്ന ഏതു കര്‍മ്മത്തിന്റെയും പിറകില്‍ ഈശ്വരശക്തിയാണ് പ്രവര്‍ത്തിക്കുന്നത്, “താന്‍ ഒന്നും ചെയ്യുന്നില്ല, ഈശ്വരനാണ് തന്നിലൂടെ പ്രവര്‍ത്തിക്കുന്നത്’ എന്ന സത്യം തിരിച്ചറിയുമ്പോള്‍, നമ്മള്‍ ഈശ്വരന്റെ കൈയ്യിലെ ഉപകരണമായി മാറും. പിന്നെ ഒരു കര്‍മ്മത്തിനും നമ്മളെ ബന്ധിക്കാനാവില്ല. അതോടൊപ്പം സകല ഭയങ്ങളില്‍നിന്നും ഉത്കണ്ഠകളില്‍നിന്നും നമ്മള്‍ മുക്തരാകുകയും ചെയ്യും. ഈ സത്യമാണ് ഭഗവാന്‍ നമ്മളെ പഠിപ്പിച്ചത്.  

മനസ്സിനെ പൂര്‍ണ്ണമായി അതിജീവിക്കുമ്പോഴാണ്  പൂര്‍ണ്ണത കൈവരിക്കുന്നത്. ശ്രീകൃഷ്ണന് അതിനു കഴിഞ്ഞു. അതാണ് അവിടുത്തെ പൂര്‍ണ്ണാവതാരം എന്നുപറയുന്നത്. ഒരു മുറിയില്‍നിന്നും മറ്റൊരു മുറിയിലേയ്‌ക്കു  പോകുന്ന ലാഘവത്തോടെ, ഒരു സാഹചര്യത്തില്‍നിന്നും മറ്റൊരു സാഹചര്യത്തിലേയ്‌ക്ക്  പുഞ്ചിരിച്ചുകൊണ്ട് അവിടുന്ന് നീങ്ങി. കാറ്റ് എല്ലായിടത്തും കടന്നുചെല്ലും എന്നാല്‍ ഒരിടത്തും അതു തങ്ങി നില്‍ക്കുകയില്ല. കാറ്റ് എല്ലാവരെയും തഴുകിത്തലോടും. എന്നാല്‍ ആര്‍ക്കും അതിനെ കെട്ടിയിടാന്‍ കഴിയില്ല.  അതുപോലെയായിരുന്നു കൃഷ്ണന്‍. ശ്രുതിയും താളവും ലയവും ഒത്തുചേര്‍ന്ന ഒരു മധുരസങ്കീര്‍ത്തനമായിരുന്നു  അവിടുത്തെ  ജീവിതം.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.