Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്ടിമുടിയിലേത് സാധാരണയായുള്ള പ്രകൃതിയുടെ പ്രതിഭാസം; ജില്ലാ ജിയോളജിസ്റ്റ്

മഴ പെയ്യുന്നതോടെ ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്ന അധിക വെള്ളത്തോടൊപ്പം ഉപരിതല മണ്ണ് നിരങ്ങിനീങ്ങിയാണ് ഉരുള്‍പൊട്ടലുണ്ടാകുന്നത്. ചരിവുള്ള എല്ലാ സ്ഥലങ്ങളിലും എപ്പോള്‍ വേണമെങ്കിലും ഇത്തരത്തില്‍ ഉരുള്‍പൊട്ടാമെന്നും അദ്ദേഹം പറഞ്ഞു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 15, 2020, 09:19 am IST
inKerala
പെട്ടിമുടി ഉരുള്‍പൊട്ടലിന്റെ ആകാശദൃശ്യം

പെട്ടിമുടി ഉരുള്‍പൊട്ടലിന്റെ ആകാശദൃശ്യം

ഇടുക്കി: പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ സാധാരണയായി നടക്കുന്ന പ്രകൃതി പ്രതിഭാസമാണെന്ന് സ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തിയ ഇടുക്കി ജില്ലാ ജിയോളജിസ്റ്റ് ബിജു സെബാസ്റ്റിയന്‍. ചോലവനത്തില്‍ നിന്നാണ് ഉരുള്‍പൊട്ടിയിരിക്കുന്നത്. പിന്നീട് ഇത് ഇവിടെ ഉണ്ടായിരുന്ന അരുവിയുടെ അതേ പാതയില്‍ 1.5 കിലോ മീറ്ററോളം സഞ്ചരിച്ച് ലയങ്ങളുടെ മേല്‍ പതിക്കുകയായിരുന്നു.  

മഴ പെയ്യുന്നതോടെ ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്ന അധിക വെള്ളത്തോടൊപ്പം ഉപരിതല മണ്ണ് നിരങ്ങിനീങ്ങിയാണ് ഉരുള്‍പൊട്ടലുണ്ടാകുന്നത്. ചരിവുള്ള എല്ലാ സ്ഥലങ്ങളിലും എപ്പോള്‍ വേണമെങ്കിലും ഇത്തരത്തില്‍ ഉരുള്‍പൊട്ടാമെന്നും അദ്ദേഹം പറഞ്ഞു. അപകടമുണ്ടായതിന്റെ 30 കിലോ മീറ്റര്‍ ചുറ്റളവില്‍ ക്വാറികളില്ല, ഇതിനാല്‍ ക്വാറികളാണ് അപകട കാരണമെന്ന് പറയാനാകില്ല.  

പെട്ടെന്നുണ്ടാകുന്ന അതിതീവ്രമഴയും ഉരുള്‍പൊട്ടലിന് മറ്റൊരു കാരണമാകുന്നുണ്ട്. ഇത്തരത്തില്‍ വനത്തിലും വലിയ കുന്നുകളിലും നിരവധി ഉരുള്‍പൊട്ടലുണ്ടാകാറുണ്ട്. ഇവിടെ മനുഷ്യര്‍ അപകടത്തില്‍പ്പെട്ടതുകൊണ്ടാണ് വിഷയം ചര്‍ച്ചയായതെന്നും അദ്ദേഹം പറയുന്നു. നിലവില്‍ മുകളില്‍ കാണുന്ന പാറകളെല്ലാം ഒരു കാലത്ത് മണ്ണിനടിയിലായിരുന്നു. ഇവിടെ ഇത്തരത്തിലുള്ള പ്രതിഭാസങ്ങള്‍ ഉണ്ടായി തന്നെയാണ് പാറ തെളിഞ്ഞ് വന്നിരിക്കുന്നത്. ഇത് ഇന്നും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തേയിലച്ചെടികളുടെ വേരുകള്‍ മണ്ണിനെ ബലവത്തായി നിര്‍ത്തുന്നതിനാല്‍ തേയിലതോട്ടങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത തീര്‍ത്തും കുറവാണ്. വനത്തില്‍ ചെറിയ ഭാഗത്ത് ഉരുള്‍പൊട്ടി താഴേക്ക് പതിക്കുന്നതിനിടെ വിസ്തൃതി കൂടി വരികയും ഒരുപ്രദേശമാകെ തുടച്ചുനീക്കുകയും ചെയ്യുകയാണ് ഇവിടെ ഉണ്ടായത്. നിരപ്പായ സ്ഥലത്താണ് ലയങ്ങള്‍ ഇരുന്നിരുന്നതെങ്കിലും സമീപ പ്രദേശങ്ങളെല്ലാം കുന്നുകളായിരുന്നു. ഇതിനാല്‍ മുകളില്‍ നിന്ന് പൊട്ടിയ ഉരുള്‍ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി.

ഉരുള്‍പൊട്ടല്‍ സംബന്ധിച്ചു പഠനം നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നോഡല്‍ ഏജന്‍സിയായ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ വിദഗ്ധര്‍ പെട്ടിമുടി സന്ദര്‍ശിച്ച് കൃത്യമായ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് കൈമാറും.  

Tags: idukkiപെട്ടിമുടി ദുരന്തം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.